Connect with us
,KIJU

Featured

അസ്ഫാക്കിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങും, സമാന കേസുകളുണ്ടോ എന്നു പരിശോധിക്കും

Avatar

Published

on

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പ്രതിയെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കൊച്ചിയിലെ പോക്സോ കോടതിയിൽ പ്രത്യേക അപേക്ഷ നൽകും. കൃത്യത്തിൽ പ്രതിയുടെ കൃത്യമായ പങ്കാളിത്തമെന്ത് എന്നതും തെളിവുകൾ ശേഖരിക്കലുമാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുന്നതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. അസ്ഫാക്ക് ആലം മുമ്പ് സമാനമായ കൊലപാതകം നടത്തിയുണ്ടോ, ആലുവ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. കസ്റ്റഡിയിൽ കിട്ടിയശേഷം സംഭവ സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പും നടത്തും.

Featured

അൽ ഹസ ഒ ഐ സി സി കോൺഗ്രസ് സ്ഥാപകദിനാഘോഷം സംഘടിപ്പിക്കുന്നു.

Published

on

അൽഹസ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 139ാമത് സ്ഥാപക ദിനം ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) അൽ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
കൃസ്ത്മസ്, ന്യൂഇയർ, കോൺഗ്രസ് സ്ഥാപക ദിനം എന്നീ ആഘോഷങ്ങൾ ആരവം’23 എന്ന പേരിലാണ് ഡിസംബർ 29 ന് അൽ ഹസ ഒ ഐ സി സി സംഘടിപ്പിക്കുന്നത്. അൽ ഹസ്സയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, സംഗീത വിരുന്ന്, കൃസ്ത്മസ് കരോൾ, കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം വിശിഷ്ടാധിഥിയായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നു് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി ഫൈസൽ വാച്ചാക്കൽ ചെയർമാനും, ഉമർ കോട്ടയിൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം കമ്മറ്റിയും രൂപീകരിച്ചു.
പ്രസാദ് കരുനാഗപ്പള്ളി, എം ബി ഷാജു എന്നിവർ മുഖ്യ രക്ഷാധികാരികളും, ഷിജോമോൻ വർഗ്ഗീസ് സ്വാഗത സംഘം കമ്മറ്റി ട്രഷററുമാണു്.നവാസ് കൊല്ലം (പ്രോഗ്രാം), ശാഫി കൂദിർ (റിസപ്ഷൻ), അർശദ് ദേശമംഗലം ( പബ്ലിസിറ്റി), ഷിബു സുകുമാരൻ (ഫുഡ്), റഷീദ് വരവൂർ (സോഷ്യൽ മീഡിയ), നിസാം വടക്കേകോണം (ലൈറ്റ് & സൗണ്ട് ),കെ പി നൗഷാദ് ( വളണ്ടിയർ വിംഗ്) എന്നിവരാണ് മറ്റു സബ് കമ്മറ്റി കൺവീനർമാർ.
ശാഫി കുദിർ, റഫീഖ് വയനാട്, നവാസ് കൊല്ലം, ഷമീർ പനങ്ങാടൻ, ലിജു വർഗ്ഗീസ്, പ്രസാദ് കരുനാഗപ്പള്ളി, ഷാനി ഓമശ്ശേരി, അഫ്സൽ മേലേതിൽ, നിസാം വടക്കേകോണം, മൊയ്തു അടാടിയിൽ,ഷിബു സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
ഉമർ കോട്ടയിൽ സ്വാഗതവും, ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
റീഹാന നിസാം, സബീന അഷ്റഫ്, മഞ്ജു നൗഷാദ്, ജ്വിൻ്റിമോൾ പി പി, അനിരുദ്ദൻ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, ദിവാകരൻ കാഞ്ഞങ്ങാട്, കെ അബ്ദുൽ സലീം, അഫ്സൽ അഷ്റഫ് , റുക്സാന റഷീദ്, സെബി ഫൈസൽ, അഫ്സാന അഷ്റഫ് , ജസ്നി ടീച്ചർ, ശ്രീമുരുഗൻ, ബിനു ഡാനിയേൽ, സുമീർ അൽ മൂസ, നൗഷാദ് കൊല്ലം, മുരളീധരൻ പിള്ള, ഷിബു മുസ്തഫ,ഷമീർ പാറക്കൽ, രമണൻ കായംകുളം സഫീർ കല്ലറ, നവാസ് അൽനജ, ശിഹാബ്സലഹിയ്യ, എന്നിവർ നേതൃത്വം നല്കി.

Continue Reading

Delhi

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

Published

on

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Continue Reading

Featured

‘സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ

Published

on

കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.

Advertisement
inner ad

വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.

Advertisement
inner ad
Continue Reading

Featured