Connect with us
48 birthday
top banner (1)

Alappuzha

മാന്നാറിലെ ശ്രീകല കൊല്ലപ്പെട്ടെന്ന് പൊലീസ് നിഗമനം; സ്ഥിരീകരിച്ച് എസ്പി ചൈത്ര തെരേസ ജോൺ

Avatar

Published

on

ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ ശ്രീകല (കല) കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. ശ്രീകല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അനിലിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ബന്ധുക്കളും അല്ലാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി വ്യക്തമാക്കി.

15 വർഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്

Advertisement
inner ad

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യാപാരിക്ക് നഷ്ടമായത് 4.89 ലക്ഷം രൂപ

Published

on

ആലപ്പുഴ: നഗരത്തിലെ 72-കാരനായ വസ്ത്രവ്യാപാരിയ്ക്കാണ് 4.89 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപാരി സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ വ്യാപാരംവഴി ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പുകാർ വ്യാപാരിയെ സമീപിച്ചത്. ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു. എന്നാൽ ലാഭം നൽകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച വ്യാപാരി ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

Continue Reading

Alappuzha

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

Published

on


ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍.പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അനീസ് ആണ് വിജിലന്‍സ് പിടിയിലായത്.ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിന് കാട്ടൂര്‍ സ്വദേശിയില്‍ നിന്ന് 1000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

Continue Reading

Alappuzha

വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ മകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

on

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ ഇളയ മകന്‍ വിജയനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നു പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിന് പെട്രോള്‍ ഒഴിച്ച്‌ തീ കൊടുക്കുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ 90 വയസ്സുള്ള രാഘവനും ഭാര്യ ഭാരതിയും പൊള്ളലേറ്റ് മരിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കുറ്റപത്രം തയ്യാറാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

ഇന്നലെ രാവിലെയോടെയാണ് ആലപ്പുഴ മാന്നാറില്‍ വൃദ്ധദമ്ബതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയനെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ചെറുമകൻ വിഷ്ണു പറഞ്ഞു. നാട്ടുകാരാണ് വീടിന് തീപിടിച്ചതായി കണ്ട് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ ദിവസത്തിന്റെ തലേന്ന് വിജയൻ വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ വിജയൻ തല്ലിയൊടിച്ചിരുന്നു. മകൻ ഉപദ്രവിച്ചതായി രാഘവൻ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് ഇയാളോട് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വീടിന് തീയിട്ടതെന്നാണ് നിഗമനം.

Advertisement
inner ad
Continue Reading

Featured