Connect with us
,KIJU

Featured

വിധി പ്രസ്താവം കഴിഞ്ഞ് ജഡ്ജി കെ. സോമൻ പേനയു‌ടെ നിബ് ഒടിച്ചില്ല, വലിച്ചെറിഞ്ഞില്ല

Avatar

Published

on

ഒരു ക്രിമിനൽ കേസിൽ വധശിക്ഷ വിധിക്കുന്ന ജഡ്ജിയുടെ മനോനില എന്തായിരിക്കും? നീതിപീഠങ്ങളും മാധ്യമങ്ങളും മന:ശാസത്രജ്ഞരുമൊക്കെ ഉന്നയിക്കാറുള്ള ചോദ്യമാണിത്. നീതിയോടുള്ള കടപ്പാട് മാത്രം തിരിച്ചറിഞ്ഞ് വ്യക്തിയെ മറന്ന് പദവി കൈക്കൊള്ളുന്ന തീരുമാനം എന്നാണ് പൊതുവേ വിധിന്യായങ്ങളെ വിലയിരുത്തപ്പെടുന്നത്. നീതിബോധമുള്ള ഒരു ന്യായാധിപന്റെ മുന്നിൽ തെളിവുകളും സാക്ഷികളും സാഹചര്യങ്ങളും നിരന്നു നിന്നു നടത്തുന്ന സമ്മർദത്തിന്റെ അവസാനഫലം. കടുത്ത മാനസിക സംഘർഷത്തിനു നടുവിലും മനസാന്നിധ്യം കൈവിടാതെ കൈക്കൊള്ളുന്ന ഈ തീരുമാനത്തിനു ശേഷം പലരും പല വിധത്തിലാണ് പ്രതികരിക്കുന്നത്.
ചിലർ ദിവസം മുഴുവൻ മൗനത്തിലാകും. ചിലർ തീവ്രമായ പ്രാർഥനയിലേക്കു മാറും. മറ്റു ചിലർ വിധിയെഴുതിയ പേനയുടെ നിബ് ഒടിക്കും. മറ്റു ചിലർ ഈ പേന തന്നെ വലിച്ചെറിയും.
നീതി പീഠം അനുശാസിക്കുന്ന ശിക്ഷകളിൽ ഏറ്റവും വലുതാണ് വധ ശിക്ഷ. ക്രൂരന്മാരായ ആളുകൾക്ക് മാത്രമാണ് നീതിന്യായ വ്യവസ്ഥകൾ വധ ശിക്ഷ വിധിക്കാറുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ അത്യപൂർവ്വമായെ വധശിക്ഷ വിധിക്കാറുള്ളൂ. കേരളത്തിലും അങ്ങനെ തന്നെ ഇത്തരത്തിൽ വധശിക്ഷയ്‌ക്ക് വിധിയെഴുതിയ ശേഷം ജഡ്ജിമാർ അവരുടെ പേനയുടെ നിബ്ബ് പൊട്ടിച്ച് വലിച്ചെറിയാറുണ്ട്. എന്നാൽ ആലുവ കൊലപാതകകേസിൽ വിധി പ്രസ്താവത്തിന് ശേഷം എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമൻ പേന കുത്തിയോടിക്കാതെ മാറ്റിവച്ചിരുന്നു.

ഒരു ജഡ്ജി ഒരിക്കൽ വിധി പ്രസ്താവിച്ച് കഴിഞ്ഞാൽ ആ വിധി മാറ്റാൻ അദ്ദേഹത്തിന് പിന്നെ അധികാരമില്ലെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ ഒരു പുനരാലോചന നടത്താതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പേനയുടെ നിബ്ബ് പൊട്ടിക്കുന്നതെന്നാണ് ഒരുവാദം.

Advertisement
inner ad
  1. ഒരാളുടെ ജീവനെടുക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഹീനമായ ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വധശിക്ഷ പുറപ്പെടുവിക്കുന്നതും തെറ്റായി കാണുന്നു. ഈ കാരണത്താലാണ് നിബ്ബ് പൊട്ടിക്കുന്നത് എന്നും പറയുന്നുണ്ട്.
  2. ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള തീരുമാനത്തിന് ഉപയോഗിച്ച പേന മറ്റ് ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കരുതെന്ന വിശ്വാസവും ഇതിന്റെ പിന്നിലുണ്ട്.
  3. മറ്റൊരു സിദ്ധാന്തം ന്യായാധിപൻ കുറ്റബോധം കൊണ്ടാണ് പേന ഓടിക്കുന്നത് എന്ന് പറയപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള അധികാരം മറ്റൊരു മനുഷ്യന് ഇല്ലെന്നിരിക്കെ നിയമങ്ങൾ അനുസരിച്ച് തന്റെ ഔദ്യോഗിക കടമ മാത്രമാണ് താൻ നിർവഹിക്കുന്നത് എന്ന് സൂചിപ്പിക്കാൻ ആകാം ഈ പ്രവർത്തി.
  4. വേറൊരു സിദ്ധാന്തം, പേന നശിപ്പിക്കപ്പെടുന്നതുവഴി അദ്ദേഹത്തിനടക്കം കോടതിയിലെ മറ്റൊരാൾക്കും തന്റെ വിധിയെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നുള്ള പ്രഖ്യാപനം ആകാം എന്നാണ്.
  5. അത് പോലെ വധ ശിക്ഷ നൽകുന്നത് വളരെ വേദനാജനകവും വിഷമകരവുമായ പ്രവർത്തിയാണ് എന്നതിനാൽ, ഒരു ന്യായാധിപന് അത്തരം വേദനാജനകവും വിഷമകരവുമായ പ്രവർത്തി ചെയ്യേണ്ടിവരുന്നതിലെ വികാരം പ്രകടിപ്പിക്കുവാൻ കൂടിയാണ് പേന നശിപ്പിക്കുന്നതെന്നാണ് വിശ്വാസം.

അതേസമയം ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലം ഒരു ദയയും അർഹിക്കുന്നില്ലെന്ന് എറണാകുളം പോക്‌സോ കോടതി വിധിച്ചു. പ്രതിയുടെ പ്രായവും പരിഗണിക്കാനാവില്ല. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ആലുവയിൽ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് വധശിക്ഷയ്‌ക്കൊപ്പം മൂന്ന് പോക്‌സോ വകുപ്പുകളിൽ അടക്കം അഞ്ച് ജീവപര്യന്തവും വിധിച്ചിരുന്നു. എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. വിധിന്യായത്തിൽ കേരളത്തിലും പുറത്തും വലിയ സംതൃപ്തിയാണ് ജനങ്ങൾ പ്രകടമാക്കിയത്. ഇരയ്ക്കു നീതി കിട്ടിയ വിധിയെന്ന് ലോകം ഏക ശബ്ദത്തിൽ വിളിച്ചു പറയുന്നതുപോലെ.

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Featured

രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

Published

on

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured