Connect with us
48 birthday
top banner (1)

Kerala

ഹേമാ കമ്മീഷന്‍ പറഞ്ഞ പവര്‍ ഗ്രൂപ്പംഗം മന്ത്രിസഭയില്‍ ഉണ്ടോ…?

Avatar

Published

on

ധനുര്‍ധാരി

അഭ്രപാളികളില്‍ അരങ്ങു തകര്‍ത്താടുന്ന ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്? സ്വ പക്ഷത്തെ എംഎല്‍എയോ അതോ കൂടെയുള്ള മന്ത്രിയോ ആരാണാ നടന വിസ്മയം. അറിയാന്‍ ആഗ്രഹമുണ്ട് ഹേ, പ്രബുദ്ധരെന്ന് സ്വയം അഭിമാനംകൊള്ളുന്ന മലയാളിയുടെ മുഖത്തടിച്ചാണ് ഹേമ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കിട്ടിയ പാടേ ബാലന്‍ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും ഒക്കെ വായിച്ചു കാണണം. സ്വന്തക്കാരെ ആരെയോ രക്ഷിക്കാന്‍ വേണ്ടി അഞ്ച് വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി ഒടുവില്‍ ഗത്യന്തരമില്ലാതെ കോടതിയെ ഭയന്ന് പുറത്ത് വിട്ടു. പേര് വെളിപ്പെടുത്തില്ലത്രെ. പേര് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്; ഹേമ കമ്മീഷന്‍ എന്നതിലെ ഹേമ പേരല്ലേ എന്ന മറുചോദ്യം സോഷ്യല്‍ മീഡിയ സഖാക്കള്‍ ചോദിച്ചു തുടങ്ങി. 2019 ല്‍ നമ്മുടെ ടീച്ചര്‍ അമ്മയൊക്കെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കാലമാണ്; വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വനിതാ മതില്‍ കെട്ടാന്‍ ഒരുങ്ങുന്ന കാലം; എന്നിട്ടും ഇത്രയും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് അലമാരയില്‍ വച്ചു പൂട്ടാന്‍ കാണിച്ച ഇരട്ട ചങ്കിനെ സമ്മതിക്കണം. സിനിമാ നടിമാര്‍ ഒന്നും തന്നെ സ്ത്രീകള്‍ അല്ല, ജോലി സ്ഥലത്തെ പീഡനങ്ങളും, അക്രമങ്ങളും അവര്‍ക്ക് ബാധകമല്ല എന്നുമൊക്കെ തൊഴിലാളി വര്‍ഗ പ്രസ്ഥാനം നാട് ഭരിക്കുമ്പോള്‍ തോന്നിയെങ്കില്‍ അത് ആരെയോ രക്ഷിക്കാനാണ്. ഞങ്ങള്‍ പീഡിപ്പിക്കും ഞങ്ങള്‍ അന്വേഷിക്കും ഞങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ട് ഒളിപ്പിക്കും എന്ന പാര്‍ട്ടി ലൈന്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു; പക്ഷേ കോടതി തിരുത്തി.231 പേജില്‍ പതിനേഴോളം ഗുരുതരമായ ആരോപണങ്ങളാണ് മലയാളികളെയാകെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നിട്ടുള്ളത്. അതില്‍ പ്രമുഖ നടന്മാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന ആഭാസ കൂട്ടങ്ങളും പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഹേമ കമ്മീക്ഷന്‍ അവരുടെയൊക്കെ പേര് പരാമര്‍ശിച്ചിട്ടുണ്ടോ എന്ന് വെളിപ്പെട്ടിട്ടില്ല.

Advertisement
inner ad

പരാതിക്കാരികളായ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അഡ്ജസ്റ്റ്‌മെന്റും, കോമ്പ്രമൈസും എന്നൊക്കെ പേരിട്ട അശ്ലീലം പ്രോത്സാഹിപ്പിക്കുവാനാണോ സര്‍ക്കാര്‍ ഇത്രയും കാലം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയത്? ലോക സിനിമയെ തന്നെ വെല്ലുന്ന മികച്ച കലാകാരന്മാരും കലാകാരികളും കഥകളും ഉള്ള മലയാള സിനിമാ വ്യവസായമേഖലയെ നിയന്ത്രിക്കുന്നത് ആരാണ്? ആരാണ് നിയമത്തിനു അതീതന്‍. താരരാജാക്കന്മാര്‍ എന്നത് എന്ത് നെറികേടും കാണിക്കാനുള്ള ലൈസന്‍സോ, കുറ്റം ചെയ്തവര്‍ക്കൊപ്പം ശിഷാര്‍ഹര്‍ ആണ് കുറ്റം മറച്ചു വച്ചവരും അതിനാല്‍ ഗുരുതരമായ ആരോപണങ്ങള്‍ നിറഞ്ഞ ഈ റിപ്പോര്‍ട്ട് ഇത്രനാള്‍ നടപടി ഇല്ലാതെ പൊതിഞ്ഞു സൂക്ഷിച്ച പിണറായി സര്‍ക്കാര്‍ ആണ് ഒന്നാം പ്രതി എന്നത് സംശയമേതും ഇല്ലാത്ത കാര്യമാണ്.സഹപ്രവര്‍ത്തകരോട് വളരെ മാന്യമായി പെരുമാറുന്ന സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ പുലര്‍ത്തി പോരുന്ന ഒട്ടനവധി നടന്മാരുണ്ട്. അവരെയൊക്കെ സമൂഹമധ്യത്തില്‍ കരിവാരി തേയ്ക്കുന്ന തരത്തില്‍ പ്രമുഖ നടന്‍ എന്ന ക്ലിക്ഷേ ഒഴിവാക്കി ആരാണ് കുറ്റം ചെയ്തത് അവരുടെ പേര് പരസ്യമാക്കി ശിക്ഷ കൊടുക്കണം; അല്ലാതെ കൂട്ടത്തില്‍ ഉള്ളവര്‍ കുറ്റം ചെയ്താല്‍ കൂടെ നിര്‍ത്തി കുളിപ്പിച്ച് എടുക്കുന്ന പരിപാടി ശരിയല്ല. സിനിമാമേഖലയിലെ എല്ലാ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ഗ്രൂപ്പില്‍ മന്ത്രി സഭയിലെ ഒരംഗവും ഭരണ കക്ഷി എംഎല്‍എയും ഉണ്ടെങ്കില്‍ അത് വെളുപ്പെടുത്തി അന്വേഷണം പ്രഖ്യാപിക്കണം.അതിനുള്ള ഇരട്ട ചങ്ക് പിണറായി കാണിക്കുമോ എന്ന് കണ്ടറിയണം.പണ്ട് ബ്രണ്ണന്‍ കോളേജില്‍ കത്തിക്കും തോക്കിനും ഇടയിലൂടെ ധീരതയോടെ നടന്നു പോയ ആ പഴയ പിണറായി സഖാവിന്റെ ധീരത അളക്കാനുള്ള മെഷീന്‍ ആണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. പണ്ടത്തെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് നാട്ടുകാരെ ബോധ്യപെടുത്താന്‍ എങ്കിലും സഖാവേ നടപടി എടുക്കണം മറിച്ചെങ്കില്‍ കത്തിയുടെ പാത്തി കണ്ടപ്പോള്‍ തന്നെ ഇട്ടിരുന്ന ചുവന്ന നിക്കര്‍ നനഞ്ഞു എന്ന് അസൂയക്കാര്‍ പറയുന്ന കഥകള്‍ സത്യമാണെന്ന് വരും. അതുകൊണ്ട് കാഫിര്‍ പോസ്റ്റ് സോഷ്യല്‍ ടീംസിന് അഭിമാനിക്കാനെങ്കിലും നടപടിയെടുക്കൂ സഖാവേ!

Advertisement
inner ad

Kerala

കഞ്ചിക്കോട് മദ്യനിര്‍മാണ ശാല: ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചതെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന്റെ കാരണം അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മന്ത്രി എം. ബി രാജേഷ് കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കമ്പനിയുടെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ടെണ്ടര്‍ വിളിക്കണ്ടേ.

എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ഇ.എന്‍.എ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്.തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ.

Advertisement
inner ad

രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികള്‍ക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓര്‍ത്തായിരിക്കും മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.കേരളത്തിലെ ഡിസ്റ്റിലറികള്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്സിക്യൂട്ടിവ് ഓര്‍ഡര്‍ നിനില്‍ക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കാന്‍ പാടുള്ളതല്ല.

Advertisement
inner ad
Continue Reading

Ernakulam

സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ തുടങ്ങി

Published

on

കൊച്ചി: സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിനാണ് തുടക്കമായത്.

ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ സിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എഫ്.ടി.ഐ – ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡുകള്‍ കൊണ്ട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡുടമകള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

Advertisement
inner ad

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്ലോഡ് ചെയ്താല്‍ അടുത്ത ഘട്ടമായ ബയോമെട്രിക് എന്റോള്‍മെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകള്‍ക്കും സ്മാര്‍ട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വരി നിന്നുള്ള കാത്തുനില്‍പ്പും ഒഴിവാകും.

സ്മാര്‍ട് ഗേറ്റില്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്റ്ററേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കാം. സിസ്റ്റം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാവുകയും ചെയ്യും.

Advertisement
inner ad
Continue Reading

Alappuzha

കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍

Published

on


ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പൊലീസിന് പ്രതികളെ കൈമാറും.

Advertisement
inner ad
Continue Reading

Featured