Kerala
‘നാണംകെട്ട രാഷ്ട്രീയ കച്ചവടക്കാരനാണ് പിണറായി വിജയൻ’ ; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയന്റെ പിന്തുണയോടെയാണ് കർണാടകയിൽ ജെഡി(എസ്)-ബിജെപി സഖ്യം രൂപീകരിച്ചതെന്ന് മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്ഡി രേഖകളുടെ വെളിപ്പെടുത്തലൊരു പിന്നാലെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.
കെ സുധാകരൻ എംപിയുടെ പ്രതികരണം പൂർണ്ണരൂപം
പിണറായി വിജയൻ നാണംകെട്ട “രാഷ്ട്രീയ കച്ചവടക്കാരൻ ” ആണ്. കർണാടക തിരഞ്ഞെടുപ്പിന്റെ സമയത്ത് പിണറായി വിജയൻ ബിജെപിക്ക് ദല്ലാൾ പണിയെടുക്കുകയായിരുന്നു എന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിരിക്കുന്നു.
ബിജെപിയെയും സിപിഎമ്മിനെയും തരാതരം പോലെ വ്യക്തിഗത താൽപര്യങ്ങൾക്ക് ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയത്തെ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് പിണറായി . കവല പ്രസംഗത്തിൽ ബിജെപിക്കെതിരെ ഘോരഘോരം വാദിക്കുകയും അടുക്കളയിൽ അവരോടൊപ്പം ചങ്ങാത്തം കൂടുകയും ചെയ്യുന്ന നാണംകെട്ട രാഷ്ട്രീയമാണ് പിണറായി കേരളത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നത്.
തന്റെയും മകളുടെയും കുടുംബത്തിന്റെയും കച്ചവട താൽപര്യങ്ങൾക്ക് വേണ്ടി സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തന്നെ പിണറായി വിജയൻ ബലി കഴിച്ചിരിക്കുന്നു.സംസ്ഥാനത്തിന്റെ താൽപര്യങ്ങളോ പൊതുജനങ്ങളുടെ താൽപര്യങ്ങളോ പരിഗണിക്കാതെ “കമഴ്ന്നു വീണാൽ കാൽ പണം ” എന്ന ശൈലിയിൽ തൊടുന്നതിൽ എല്ലാം വ്യക്തിഗത സാമ്പത്തിക ലാഭം നോക്കുന്ന രാഷ്ട്രീയത്തിലെ “വ്യവസായി “യാണ് പിണറായി .ആ അഴിമതികൾക്കെല്ലാം കുടപിടിക്കാൻ നരേന്ദ്രമോദിയുടെ വിനീത വിധേയനായി നട്ടെല്ല് വളച്ചു നിൽക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി .
“ചാടി കളിക്കെടാ കുഞ്ഞിരാമാ ” എന്ന് മോദി പറഞ്ഞാൽ തലകുത്തി മറിയുന്ന കുഞ്ഞിരാമനായി കേരള മുഖ്യമന്ത്രി മാറിയിരിക്കുന്നു.ഇതിനൊക്കെ പ്രത്യുപകാരമായി , മുഴുവൻ അഴിമതി കേസുകളിലും പിണറായി വിജയനെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാതെ സംരക്ഷിക്കുന്ന നിലപാടുകൾ നരേന്ദ്രമോദിയുടെ സർക്കാരും സ്വീകരിച്ചിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിലും മതേതരത്വത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിനു വേണ്ടി പണിയെടുത്തപ്പോൾ അവിടെ പോയി ബിജെപിക്ക് വിടുപണി ചെയ്ത വിജയനെ ചോദ്യം ചെയ്യാൻ സിപിഎമ്മിൽ നട്ടെല്ലുള്ള ഒരു തലമുറ ജനിക്കേണ്ടിയിരിക്കുന്നു. വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ പാർട്ടി യഥാർത്ഥത്തിൽ ആർക്കൊപ്പമാണ് നിൽക്കാൻ പോകുന്നതെന്ന് പൊതുജനത്തിന് മനസ്സിലായിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള 20 സീറ്റുകളിലും പിണറായി-ബിജെപി രഹസ്യ സഖ്യത്തെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥികളെ പാർലമെന്റിലേക്ക് അയച്ചുകൊണ്ട് , നരേന്ദ്രമോദിയുടെ കാൽച്ചുവട്ടിൽ ചുരുണ്ടു കിടക്കുന്ന പിണറായിക്ക് കേരളം മറുപടി കൊടുക്കണം.
Kerala
‘വീക്ഷണം’ വാർഷികാഘോഷവും പുരസ്‌കാര വിതരണവും ഇന്ന്
കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ജനാധിപത്യ, മതേതര ചേരിയുടെ അഭിമാന ജിഹ്വയായ ‘വീക്ഷണം’ 49-ാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും ഇന്ന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനത്തിലൂടെ മാതൃകയായ അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിക്കും.
വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’ എഴുത്തുകാരി സുധാ മേനോന് നല്‍കും. യുവ മാധ്യമ പ്രവര്‍ത്തക ‘മനോരമ ന്യൂസി’ലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ ‘വീക്ഷണം മാധ്യമ പുരസ്‌കാരം’ സമര്‍പ്പിക്കും. ഇതോടൊപ്പം മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
വൈകീട്ട് 5ന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററി’ ല്‍ സംഘടിപ്പിക്കുന്ന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ആഘോഷ പരിപാടികള്‍ക്ക് മാറ്റേകി കലാസന്ധ്യയും അരങ്ങേറും. അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. ജയ്സൺ ജോസഫ് അറിയിച്ചു.
Kerala
പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.
കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.
ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
Kerala
തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login