Featured
കടമെടുത്ത് കള്ളം വിളമ്പുന്ന ധനവകുപ്പ്


കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്നു സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഇല്ലെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഇതിൽ ഏതാണു ശരി, ആരെയാണു വിശ്വസിക്കേണ്ടത്? രണ്ടു പേരും പറഞ്ഞതിൽ ശരിയുണ്ടെങ്കിലും രണ്ടും വിശ്വസനീയമല്ല.
പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കാനുള്ള അടവ് നയമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിക്കുന്ന ഇരു മന്ത്രിമാരും നിരത്തുന്നത്. ഒരു കാര്യം സത്യമാണ്.
ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ കഴിയാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
- കണ്ണീർപ്പാടത്തെ
നെല്ലുസംഭരണം കടത്തിൽ ,
മുഖ്യമന്ത്രിയും ധനമന്ത്രിയും യു എസിൽ
സംസ്ഥാനത്ത് നികുതി പിരിവ് മന്ദഗതിയിലാണ്. അധികവരുമാന മാർഗങ്ങളൊന്നുമില്ല. ചെലവാകട്ടെ ഓരോ ദിവസവും കുമിഞ്ഞുകൂടുന്നു. എന്നിട്ടും ധൂർത്തിനും അഴിമതിക്കും ഒരു കുറവുമില്ല. സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കുന്നതെല്ലാം കമ്മിഷൻ പദ്ധതികളായി മാറി.
അതും അടങ്കലിന്റെ 80 ശതമാനം വരെ കമ്മിഷൻ പറ്റുന്ന തീവെട്ടിക്കൊള്ള. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എഐ ക്യാമറകളിലും കെ ഫോണിലുമൊക്കെ നടന്നത് അതാണ്. ഒരുവശത്ത് അഴിമതി കൊടികുത്തുമ്പോൾ മറുവശത്ത് ജനങ്ങൾ വീർപ്പു മുട്ടുന്നു. ആശ്വാസ കിരൺ പോലുള്ള അതിദരിദ്ര ക്ഷേമ പെൻഷനുകൾ മുടങ്ങി.
കെട്ടിട നിർമാണ ക്ഷേമ പെൻഷൻ കിട്ടാതെ ആയിരങ്ങളാണു വലയുന്നത്. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് 870 കോടിയുടെ കുടിശിക. സ്‌കൂൾ തുറന്നിട്ടും പട്ടിക ജാതി പട്ടിക വർഗ- പിന്നാക്ക വിദ്യാർഥികളുടെ ഇ ഗ്രാൻഡ് മുടങ്ങി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20,000 കോടിയുടെ ആനുകൂല്യങ്ങൾ മരവിപ്പിച്ചു നിർത്തി. ഇതെല്ലാം മാറ്റിവച്ചാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും അടങ്ങുന്ന വലിയൊരു പട ലോക കേരള സഭയെന്നു പറഞ്ഞ് അമേരിക്കയിലേക്കു പറന്നത്.
കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നത്. കേരളത്തിന്റെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ 3.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കേന്ദ്രം കുറച്ചു. 32,442 കോടി രൂപയുടെ കടമെടുപ്പ് പ്രതീക്ഷിച്ച സ്ഥാനത്ത് 15,390 കോടി രൂപയായി കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു.
ബാലഗോപാലിന്റെ കണക്കിൽ ഇത് അദ്ദേഹത്തിന്റെ ബജറ്റ് നിർദേശങ്ങൾക്കുള്ളിൽ വരുന്ന കണക്കാണ്. എന്നാൽ അതിനു പുറത്ത് വേറൊരു കണക്ക് കൂടിയുണ്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡും (കിഫ്ബി), കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും (കെഎസ്എസ്പിഎൽ) ചേർന്ന് 30,000 കോടി രൂപ വേറെയും എടുത്തിട്ടുണ്ട്. ഇതു സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമായി തരംതിരിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ ഓപ്പൺ മാർക്കറ്റ് വായ്പകളുടെ പരിധി കുറഞ്ഞു എന്നാണ് കേന്ദ്രം പറയുന്നത്. അതാണു കൂടുതൽ ശരി.

- കിഫ്ബി വഴി എടുത്തതും പൊതു കടം തന്നെ
കിഫ്ബി വഴി 17,677.22 കോടി രൂപയും കെഎസ്എസ്പിഎൽ വഴി മറ്റൊരു 14,000 കോടി രൂപയും സംസ്ഥാനം കടമെടുത്തിട്ടുണ്ട്. ഇതു കൂടി പൊതുകടത്തിന്റെ പരിധിയിൽ വരണമെന്നാണു കേന്ദ്ര സർക്കാർ നിലപാട്. പക്ഷേ, ബാങ്ക് വായ്പയായി എടുത്തതു മാത്രമേ കടമായി കണക്കാക്കാവൂ എന്നും കൊള്ളപ്പലിശയ്ക്ക് നാട്ടുകാരുടെ കൈയിൽ നിന്നു വാങ്ങിയത് കടമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതാണു കിഫ്ബി ബില്ലിന്റെ ചർച്ചകളിൽ പോലും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ പച്ചപരമാർഥം.
2023-24 ലെ വായ്പാ പരിധിയും റവന്യൂ കമ്മി ഗ്രാന്റും വെട്ടിക്കുറച്ചതിനാൽ സംസ്ഥാനത്തിന് ഏകദേശം 20,000 കോടി രൂപ നഷ്ടമാകുമെന്നാണ് മന്ത്രി ബാലഗോപാൽ പറയുന്നത്.
സംസ്ഥാനം തനിച്ചെടുത്ത 30,000 കോടി രൂപയുടെ അധികവായ്പയെക്കുറിച്ചു മന്ത്രി മിണ്ടുന്നതുമില്ല. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയ കേന്ദ്ര സർക്കരിനെതിരേ സംസ്ഥാന സർക്കാർ എന്തു ചെയ്തു? സംസ്ഥാന ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിന് ഒരു കത്തയച്ചു.
ആ കത്ത് ഡൽഹി സെൻട്രൽ സെക്രട്ടേറയിറ്റിൽ എത്തിയതിന്റെ ഒരു മറുപടിയും ആർക്കും കിട്ടിയില്ല. ഡൽഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ച് 500ൽപ്പരം ഉദ്യോഗസ്ഥലോബിയുണ്ട്. അവരാരും ഇതേക്കുറിച്ച് കമാന്നു മിണ്ടിയില്ല. ഒരു ഫോൺ കോൾ പോലും ചെയ്തില്ല.
കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി വേഗം തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട കേരളത്തിന്റെ ക്യാബനറ്റ് പദവിയുള്ള പ്രത്യേക പ്രതിനിധിയും ചെറുവിരലനക്കിയില്ല. ലാവലിൻ കേസിൽ തന്നെ കൈയയച്ചു സഹായിക്കുന്ന കേന്ദ്ര സർക്കാരിനോടുള്ള ഉപകാര സ്മരണയിൽ മുഖ്യമന്ത്രിയും മൗനത്തിലാണ്.
- കേന്ദ്രം തടഞ്ഞുവച്ചത് 20,000 കോടി,
കേരളം കളഞ്ഞു
കുളിച്ചത് 16,731 കോടി
ചുരുക്കത്തിൽ ധനമന്ത്രിയുടെ കണക്കിൽ കേരളത്തിനു നഷ്ടമായ 20,000 കോടി രൂപയിൽ ചില്ലിക്കാശു പോലും കിട്ടാനുള്ള ഒരു സാധ്യതയും കാണുന്നില്ല. രണ്ടു മാസം മാത്രം അപ്പുറത്തു നിൽക്കുന്ന ഓണമടക്കമുള്ള ദിവസങ്ങളിൽ കേരളം സാമ്പത്തികമായി ഞെരിപിരി കൊള്ളും. ഇതിനു പരാഹരമില്ലേ? തീർച്ചയായുമുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണം. സ്വർണക്കടകളിൽ നിന്നും ബാർ ഹോട്ടലുകളിൽ നിന്നും വർഷാവർഷം 10,000 കോടി രൂപയുടെ നികുതി വരുമാനം കിട്ടാനുണ്ട്. നാളിതു വരെ അതു പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സംസ്ഥാന ധനവകുപ്പ് ചെയ്യുന്നില്ല. ആവശ്യമായ തെളിവ് സഹിതം ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. പരിശോധിക്കാം എന്ന ഒഴുക്കൻ മറുപടിയല്ലാതെ ആരും ഒന്നും പരിശോധിച്ചില്ല.
കേന്ദ്രം ജിഎസ്ടി നടപ്പാക്കുന്നതിനു തൊട്ടുമുൻപുള്ള നികുതി കുടിശിക പിരിച്ചെടുക്കാൻ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആവിഷ്‌കരിച്ച ആംനെസ്റ്റി പദ്ധതിയും ആവിയായി. 2017-18 സാമ്പത്തിക വർഷം മുതൽ 2022-23 വരെ 6,731.10 കോടി രൂപയാണ് ആംനെസ്റ്റി ഇനത്തിൽ കിട്ടേണ്ടിയുരുന്നത്. കിട്ടിയത് 744.75 കോടി രൂപയും. ഈ ഇനത്തിൽ മാത്രം കുറവ് 5,986.35 കോടി രൂപ. ബാലഗോപാൽ പറയുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വർണം, ബാർ, ആംനെസ്റ്റി ഇനത്തിലെ കുടിശിക പിരിച്ചാൽ മാത്രം മതിയെന്നു ചുരുക്കം. കിഫ്ബി വഴി എടുത്തിരിക്കുന്ന വായ്പയും കേരളത്തിന്റെ നികുതിപ്പണം കൊണ്ട് നികത്തേണ്ടതാണ്. അതുകൊണ്ടു തന്നെ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ പൊതു കടമെടുപ്പ് പരിധിയിൽ വരില്ലെന്ന ബാലഗോപാലിന്റെയും അദ്ദേഹത്തിന്റെ മുൻഗാമി ഡോ. തോമസ് ഐസക്കിന്റെയും ക്യാപ്‌സൂൾ എകെജി സെന്ററിലല്ലാതെ വേറേ എവിടെയും ചെലവാകില്ല. ആദ്യം പ്രതിപക്ഷവും പിന്നീട് സിഎജിയും ഇപ്പോൾ കേന്ദ്ര സർക്കാരും തെളിയിക്കുന്നത് അതാണ്.
- പലിശയ്ക്കു മാത്രം
വേണം 25,000 കോടി
ഓരോ ദിവസവും കടം കയറി മുടിയുകയാണു കേരളം. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തി ഇതുവരെ 1,07,476.83 കോടി രൂപയാണ് കേരളത്തിന്റെ വായ്പാ പലിശ മാത്രം വരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞ ആദ്യ വർഷം 12,116.50 കോടി ആയിരുന്ന പലിശ 2021-22 ൽ 23,302. 82 കോടിയായി വളർന്നു. ഈ സാമ്പത്തിക വർഷം ഇത് 25,000 കോടി കടക്കും. വരുമാനം കൂട്ടിയും ആഡംബരം കുറച്ചും ചെലവ് ചുരുക്കിയും മാത്രമേ കേരളത്തിനു മുന്നോട്ടു പോകാനാവൂ. അതിനു സംസ്ഥാന സർക്കാർ തയാറല്ല.
കുറഞ്ഞ പക്ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിശദമാക്കുന്ന ഒരു ധവളപത്രമെങ്കിലും ജനങ്ങളുടെ മുന്നിൽ വയ്ക്കണം. അല്ലാതെ ധനമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു വിശദമാക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ അഴിമതി ഭരണത്തിനും ആഡംബര ധൂർത്തിനും മാത്രമായി തുറന്നിട്ടുകൊടുക്കാനുള്ളതല്ല കേരളത്തിന്റെ ഖജനാവെന്ന തിരിച്ചറിവെങ്കിലും വേണം, ധനമന്ത്രി ബാലഗോപാലിന്.
Featured
കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.
പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.
Featured
സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്

കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.
ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.
ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു
പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.
നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.
സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.
Featured
തട്ടിക്കൊണ്ടുപോകൽ: അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാരാജിൽ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. മൂന്നു പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേരുടെ സഹായം കിട്ടിയോ എന്നും സംശയിക്കുന്നുണ്ട്.
പ്രതികളെ അടൂർ കെഎപി ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പദ്ധതി ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാർ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ മകളുടെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ അച്ഛൻ റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും ഇതു തിരികെ ചോദിച്ചപ്പോൾ മോശമായി പെരുമാറിയതിന്റെ പ്രതികാരമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നുമാണ് പദ്മകുമാർ ഇന്നലെ പൊലീസിനോടു പറഞ്ഞത്. എന്നാൽ ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ പുതിയ രൂപം വെളിപ്പെട്ടത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login