Featured
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്ന രാഹുൽ ഗാന്ധി

കഴിഞ്ഞ അറുപതു ദിവസമായി നിന്നു കത്തുകയാണ് മണിപ്പൂർ. മേയ് മൂന്നിനു തുടങ്ങിയ കലാപത്തിൽ ഇതിനകം 130 പേരുടെ ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. ഒരു ലക്ഷത്തിലധികം പേർ വീടും നാടും വിട്ട് ഓടിപ്പോയി. ആയിരങ്ങൾ മറിവേറ്റു കിടക്കുന്നു. എന്നാൽ ഇതൊന്നും യഥാർഥ ചിത്രമല്ല. ഇതിന്റെ പല മടങ്ങ് വരും കൊല്ലപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും എണ്ണം.
നമ്മുടെ രാജ്യത്ത് ഇത്രയധികം കാലം ഒരേ തീവ്രതയിൽ നീണ്ടു നിന്ന ഇതുപോലൊരു ആഭ്യന്തര കലാപം ചരിത്രത്തിലില്ല. എന്നിട്ടും സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ മണിപ്പൂരിന്റെ മുറിവുണക്കാനാവുന്നില്ല. വംശീയതയുടെ എരിതീയിലേക്ക് എണ്ണയൊഴിക്കുകയാണ് ഭരണകൂടങ്ങൾ. അതിനു നടുവിലൂടെ പൊള്ളലേറ്റു നിലവിളിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ ചന്ദന ലേപനവുമായി വന്നു മടങ്ങിയ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിന്റെ സ്നേഹ സാന്ത്വനങ്ങളാണ് ഇപ്പോൾ ഈ ദേശത്തിന്റെ ചർച്ചയാകുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവ് എന്നതിലപ്പുറം ഒരു മേൽവിലാസം നിലവിൽ രാഹുൽ ഗാന്ധിക്കില്ല. ഒരു എംപി പോലുമല്ല. ജനാധിപത്യ രീതിയിൽ വൻഭൂരപിക്ഷത്തോടെ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പോലും തെറിപ്പിച്ച് നിശബ്ദമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ അനുചരൻ അമിത് ഷായുടെയും അവരുടെ നിഴലായ നിയമസംവിധാനങ്ങളുടെയും ഇരയായെങ്കിലും രാഷ്ട്രം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരേയൊരു ദേശീയ നേതാവാണ് രാഹുൽ ഗാന്ധി. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മണിപ്പൂരിൽ കണ്ടത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ തുടങ്ങി, ഈ വർഷം ജനുവരിയിൽ അവസാനിച്ച ഭാരത് ജോഡോ പദയാത്രയിലൂടെ രാഹുൽ ഗാന്ധി കണ്ടെത്തിയത് ഇന്ത്യയുടെ രാഷ്‌ട്രീയമായിരുന്നില്ല. ഇന്ത്യക്കാരുടെ ജീവിതമായിരുന്നു. അതുകൊണ്ടാണ് കലാപകലുഷിതമായ മണിപ്പൂരിന്റെ മുറിവുകൾ നോക്കി നരേന്ദ്ര മോദിയെപ്പോലെ മൗന മുനിയായിരിക്കാൻ രാഹുലിനു കഴിയാത്തത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കാൻ കഴിയുന്നതു കൊണ്ടാണ് ഒരു ലാത്തിയുടെ പോലും പിൻബലമില്ലാതെ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിന് മണിപ്പുരിലേക്കു സധൈര്യം കടന്നു വരാൻ കഴിഞ്ഞത്. അവിടെയും വിലക്കുകളുടെ ഉരുക്ക് ദണ്ഡുപയോഗിച്ച് അദ്ദേഹത്തിന്റെ വഴി തടഞ്ഞു, തിമിരാന്ധതയുടെ കാവി രാഷ്‌ട്രീയം.
ഇന്ത്യയുടെ സപ്ത സുന്ദരികളെന്നാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അറിയപ്പെട്ടിരുന്നത്. അധ്വാന ശീലരായ ജനങ്ങളും സമ്പന്നമായ പ്രകൃതി വിഭവങ്ങളും സമാധാനപരമായ അന്തരീക്ഷവുമായിരുന്നു ഈ ദേശത്തിന്റെ പൂർവകാലം. മേഖലയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സർക്കാരുകളായിരുന്നു അധികാരത്തിൽ. എന്നാൽ ഈ സർക്കാരുകളെയെല്ലാം അസ്ഥിരപ്പെടുത്തി, ജനാധിപത്യത്തെ പണാധാപത്യത്തിലൂടെ അട്ടിമറിച്ച്, പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്ന് ജനങ്ങളെ വംശീയമായും വർഗീയമായും വിഭജിച്ചു വേർതിരിച്ചതിന്റെ ദുരന്തമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നത്. സ്വസ്ഥമായിരുന്ന ഒരു ജനതയെ അസ്വസ്ഥരാക്കി ഇല്ലാതാക്കുന്നു എന്നതിലല്ല, ഇത്ര വലിയ കലാപം ആളുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എങ്ങനെ ഇത്ര കഠോരമായ നിസംഗത തുടരാനാകുന്നു എന്നതാണ് ആശ്ചര്യം.
സ്വന്തം രാജ്യത്ത് ആഭ്യന്തര കലാപം മൂർച്ഛിച്ചപ്പോൾ വിദേശത്തുപോയി ഇമേജ് വർധിപ്പിക്കാൻ വെമ്പൽ കൂട്ടിയതിലല്ല, യാത്ര പുറപ്പെടുന്നതിനു തൊട്ടു തലേ മണിക്കൂറുകൾ വരെ പ്രധാനമന്ത്രിയെ കാണാൻ ഇന്ദ്രപ്രസ്ഥത്തിൽ കാത്തുകെട്ടിക്കിടന്ന മണിപ്പൂരികളോട് (സർവകക്ഷി സംഘം) മുഖം തിരിച്ച നരേന്ദ്ര മോദിയുടെ ഹൃദയ ശൂന്യതയെ ഏതു മീറ്റർ കൊണ്ടാണ് അളക്കേണ്ടത്?
കഴിഞ്ഞ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പ് വേളയിൽ, മണിപ്പൂർ സന്ദർശിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. മണിപ്പൂരിന്റെ പുനർനിർമ്മാണത്തിലും പുനർരൂപകൽപ്പനയിലും കാവി പാർട്ടിയുടെ നേട്ടങ്ങളാണ് അവരെല്ലാം വിളമ്പിയത്. ഒപ്പം നരേന്ദ്ര മോദിയുടെ അപദാനങ്ങളും വാഴ്ത്തി. പൗരത്വ ഭേദഗതി നിയമത്തിലൂടെ മണിപ്പൂരിലെ ജനങ്ങൾക്ക് തിരിച്ചരിയൽ രേഖകളും ഉറപ്പാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളൂ. അതിനിടയിൽ മണിപ്പൂരിലെ ഗോത്ര വർക്കാർ തമ്മിൽ മാത്രമല്ല, സമസ്ത സമുദായങ്ങളും വംശീയ കലാപത്തിന്റെ എരിതീയിൽ വീണു. ചൈന, മ്യാൻമർ, ബംഗ്ലാദേശ് എന്നീ വിദേശരാജ്യങ്ങളെല്ലാം അതിലേക്ക് എണ്ണ പകരുകയും ചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ ക്രൂരമായ മൗനം. കുറഞ്ഞ പക്ഷം, റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോദി നടത്തുന്ന ഭഗീരഥ പ്രയത്നത്തിന്റെ ഒരംശമെങ്കിലും അദ്ദേഹം സ്വന്തം രാജ്യത്തെ കലാപം അമർച്ച ചെയ്യാൻ കാണിക്കണം.

സോമി-കുക്കി-ചിൻമർ ഗോത്രങ്ങളും മെയ്തേയ് ഗോത്രവർഗക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും വിദേശികൾ സ്പോൺസർ ചെയ്ത തീവ്രവാദികളും ചേർന്നുള്ള ഏറ്റുമുട്ടലുകളാണ് രണ്ട് മാസമായി മണിപ്പൂരിന്റെ സ്വസ്ഥത തകർത്തത്. കുക്കി സമുദായത്തിൽപ്പെട്ട 10 എംഎൽഎമാരും വിവിധ കുക്കി-ചിൻ സിഎസ്‌ഒമാരും പ്രതിസന്ധിക്ക് ഇന്ധനം പകരാൻ കുക്കി ആധിപത്യമുള്ള പ്രദേശങ്ങൾക്ക് പ്രത്യേക ഭരണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നു. അതിതീവ്രമായ ഈ നിലപാടുകൾ അമർച്ച ചെയ്യാൻ ശക്തമായ ഭരണകൂടത്തിന്റെ സാന്നിധ്യവും ഇടപെടലുകളും അനിവാര്യമാണ്. അതാണ് ഇവിടെ ഇല്ലാതെ പോകുന്നതും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചിട്ട് ഒരു മാസത്തോളമാകുന്നു, അദ്ദേഹത്തിന്റെ സന്ദർശന വേളയിൽത്തന്നെ ഒരു കേന്ദ്ര മന്ത്രിയുടെ വീട് വരെ ആക്രമിക്കപ്പെട്ടു. പിന്നാലെ നിരവധി പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കായി അമിത് ഷാ പ്രഖ്യാപിച്ച ബാം കം ബ്ലഡ് മണി പദ്ധതിയും പരാജയപ്പെട്ടു. പകരം, മ്യാൻമർ ആസ്ഥാനമായുള്ള തീവ്രവാദികളും കുക്കി തീവ്രവാദി ഗ്രൂപ്പുകളും പ്രതിരോധമില്ലാത്ത മൈതേയ് ഗ്രാമവാസികൾക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മണിപ്പൂരിലെ തീ അണയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടികൾ പരാജയപ്പെട്ടപ്പോൾ അടിയന്തരമായി ഇടപെടേണ്ട ബാധ്യത പ്രധാനമന്ത്രിക്കാണ്. അദ്ദേഹം അതിനു തയാറാകുന്നില്ല.
നിസ്സംഗവും നിർലജ്ജവുമായ പ്രധാനമന്ത്രിയുടെ ഈ മൗനം മറികടന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയത്. മുറിവേറ്റവരുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരെയും ചേർത്തു പിടിച്ചത്. അവർക്കൊപ്പമിരുന്ന് അവരെ കേട്ടത്. അവരുടെ സങ്കടക്കണ്ണീരൊപ്പിയത്. ഈ യാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒരു രാഷ്‌ട്രീയ ലക്ഷ്യവുമില്ലായിരുന്നു. ഒരിടത്തും അദ്ദേഹം രാഷ്ട്രീയം പറഞ്ഞതുമില്ല. ജൂൺ 30ന് രാത്രി ഇംഫാൽ വിമാനത്താവളത്തിൽ നിന്നു ഡൽഹിക്കു മടങ്ങുന്നതിനു മുൻപ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ: മണിപ്പൂരിലെ കാഴ്ചകൾ ഹൃദയ ഭേദകമാണ്.
മണിപ്പൂരിന് ഇപ്പോൾ വേണ്ടത് സമാധാനമാണ്. എത്രയും വേഗം അതു പുനഃസ്ഥാപിക്കപ്പെടണം. ജീവനും ജീവിതവും നഷ്ടപ്പെട്ട മണിപ്പൂരിലെ സഹോദരങ്ങളുടെ സമാധാനവും സന്തോഷവും എത്രയും വേഗം തിരികെ കൊണ്ടുവരികയാണ് പ്രധാനം. അതിനപ്പുറം ഒരു രാഷ്‌ട്രീയവുമില്ല.
ഇതാണ് ഒരു ദേശീയ നേതാവിന്റെ ഹൃദയത്തിൽ തൊട്ടുള്ള ശബ്ദം. അതാണ് മോദിയും അമിത് ഷായും മറ്റനേകരും ചേർന്നു നിശബ്ദമാക്കാൻ നോക്കുന്നത്. പക്ഷേ, അവർ എത്ര പൊത്തിപ്പിടിക്കാൻ ശ്രമിച്ചാലും മതേതര ഇന്ത്യയുടെ മുഖരിതമായ പ്രകാശബിംബമായി അതു ജ്വലിച്ചുകൊണ്ടേയിരിക്കും. ഭാരത് ജോഡോ യോത്രയിലൂടെ ആസേതു ഹിമാചലം കടന്നു വെന്നിക്കൊടി പാറിച്ച രാഹുൽ ഗാന്ധിയുടെ നേതൃപടാവത്തിന്റെ പുതിയ മുഖമാണ് ഇപ്പോൾ വടക്കുകിഴക്കൻ മേഖലയിലും തെളിഞ്ഞുകണ്ടത്.
Bengaluru
കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Featured
ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു
തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും
Featured
ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ്പങ്കാളി അറസ്റ്റിൽ

ഇടുക്കി : ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്. നാല് പ്രതികളാണ് കേസിലുള്ളത്.
ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ര ശനങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
വ്യാഴാഴ്‌ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ബിജു ജോസഫിൻ്റെ മൃതദേഹം പിന്നീട് കലയന്താനിയിലെ ഗോഡൌണിലെ മാൻഫോളിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login