Connect with us
,KIJU

Featured

വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്ന രാഹുൽ ​ഗാന്ധി

Avatar

Published

on

കഴിഞ്ഞ അറുപതു ദിവസമായി നിന്നു കത്തുകയാണ് മണിപ്പൂർ. മേയ് മൂന്നിനു തുടങ്ങിയ കലാപത്തിൽ ഇതിനകം 130 പേരുടെ ജീവൻ നഷ്ടമായെന്നാണ് ഔദ്യോ​ഗിക കണക്ക്. ഒരു ലക്ഷത്തിലധികം പേർ വീടും നാടും വിട്ട് ഓടിപ്പോയി. ആയിരങ്ങൾ മറിവേറ്റു കിടക്കുന്നു. എന്നാൽ ഇതൊന്നും യഥാർഥ ചിത്രമല്ല. ഇതിന്റെ പല മടങ്ങ് വരും കൊല്ലപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും എണ്ണം.

നമ്മുടെ രാജ്യത്ത് ഇത്രയധികം കാലം ഒരേ തീവ്രതയിൽ നീണ്ടു നിന്ന ഇതുപോലൊരു ആഭ്യന്തര കലാപം ചരിത്രത്തിലില്ല. എന്നിട്ടും സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ മണിപ്പൂരിന്റെ മുറിവുണക്കാനാവുന്നില്ല. വംശീയതയുടെ എരിതീയിലേക്ക് എണ്ണയൊഴിക്കുകയാണ് ഭരണകൂടങ്ങൾ. അതിനു നടുവിലൂടെ പൊള്ളലേറ്റു നിലവിളിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ ചന്ദന ലേപനവുമായി വന്നു മടങ്ങിയ രാഹുൽ ​ഗാന്ധിയെന്ന ദേശീയ നേതാവിന്റെ സ്നേഹ സാന്ത്വനങ്ങളാണ് ഇപ്പോൾ ഈ ദേശത്തിന്റെ ചർച്ചയാകുന്നത്.


ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവ് എന്നതിലപ്പുറം ഒരു മേൽവിലാസം നിലവിൽ രാഹുൽ ​ഗാന്ധിക്കില്ല. ഒരു എംപി പോലുമല്ല. ജനാധിപത്യ രീതിയിൽ വൻഭൂരപിക്ഷത്തോടെ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ​ഗാന്ധിയുടെ എംപി സ്ഥാനം പോലും തെറിപ്പിച്ച് നിശബ്ദമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ അനുചരൻ അമിത് ഷായുടെയും അവരു‌ടെ നിഴലായ നിയമസംവിധാനങ്ങളുടെയും ഇരയായെങ്കിലും രാഷ്ട്രം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരേയൊരു ദേശീയ നേതാവാണ് രാഹുൽ ​ഗാന്ധി. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മണിപ്പൂരിൽ കണ്ടത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ തുടങ്ങി, ഈ വർഷം ജനുവരിയിൽ അവസാനിച്ച ഭാരത് ജോഡോ പദയാത്രയിലൂടെ രാഹുൽ ​ഗാന്ധി കണ്ടെത്തിയത് ഇന്ത്യയുടെ രാഷ്‌ട്രീയമായിരുന്നില്ല. ഇന്ത്യക്കാരുടെ ജീവിതമായിരുന്നു. അതുകൊണ്ടാണ് കലാപകലുഷിതമായ മണിപ്പൂരിന്റെ മുറിവുകൾ നോക്കി നരേന്ദ്ര മോദിയെപ്പോലെ മൗന മുനിയായിരിക്കാൻ രാഹുലിനു കഴിയാത്തത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കാൻ കഴിയുന്നതു കൊണ്ടാണ് ഒരു ലാത്തിയുടെ പോലും പിൻബലമില്ലാതെ രാഹുൽ ​ഗാന്ധിയെന്ന ദേശീയ നേതാവിന് മണിപ്പുരിലേക്കു സധൈര്യം കടന്നു വരാൻ കഴിഞ്ഞത്. അവിടെയും വിലക്കുകളുടെ ഉരുക്ക് ദണ്ഡുപയോ​ഗിച്ച് അദ്ദേഹത്തിന്റെ വഴി തടഞ്ഞു, തിമിരാന്ധതയുടെ കാവി രാഷ്‌ട്രീയം.
ഇന്ത്യയുടെ സപ്ത സുന്ദരികളെന്നാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അറിയപ്പെട്ടിരുന്നത്. അധ്വാന ശീലരായ ജനങ്ങളും സമ്പന്നമായ പ്രകൃതി വിഭവങ്ങളും സമാധാനപരമായ അന്തരീക്ഷവുമായിരുന്നു ഈ ദേശത്തിന്റെ പൂർവകാലം. മേഖലയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സർക്കാരുകളായിരുന്നു അധികാരത്തിൽ. എന്നാൽ ഈ സർക്കാരുകളെയെല്ലാം അസ്ഥിരപ്പെടുത്തി, ജനാധിപത്യത്തെ പണാധാപത്യത്തിലൂടെ അട്ടിമറിച്ച്, പൗരത്വ ഭേദ​ഗതി നിയമം കൊണ്ടു വന്ന് ജനങ്ങളെ വംശീയമായും വർ​ഗീയമായും വിഭജിച്ചു വേർതിരിച്ചതിന്റെ ദുരന്തമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നത്. സ്വസ്ഥമായിരുന്ന ഒരു ജനതയെ അസ്വസ്ഥരാക്കി ഇല്ലാതാക്കുന്നു എന്നതിലല്ല, ഇത്ര വലിയ കലാപം ആളുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എങ്ങനെ ഇത്ര കഠോരമായ നിസം​ഗത തുടരാനാകുന്നു എന്നതാണ് ആശ്ചര്യം.


സ്വന്തം രാജ്യത്ത് ആഭ്യന്തര കലാപം മൂർച്ഛിച്ചപ്പോൾ വിദേശത്തുപോയി ഇമേജ് വർധിപ്പിക്കാൻ വെമ്പൽ കൂട്ടിയതിലല്ല, യാത്ര പുറപ്പെടുന്നതിനു തൊട്ടു തലേ മണിക്കൂറുകൾ വരെ പ്രധാനമന്ത്രിയെ കാണാൻ ഇന്ദ്രപ്രസ്ഥത്തിൽ കാത്തുകെട്ടിക്കിടന്ന മണിപ്പൂരികളോട് (സർവകക്ഷി സംഘം) മുഖം തിരിച്ച നരേന്ദ്ര മോദിയുടെ ഹൃദയ ശൂന്യതയെ ഏതു മീറ്റർ കൊണ്ടാണ് അളക്കേണ്ടത്?
കഴിഞ്ഞ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പ് വേളയിൽ, മണിപ്പൂർ സന്ദർശിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. മണിപ്പൂരിന്റെ പുനർനിർമ്മാണത്തിലും പുനർരൂപകൽപ്പനയിലും കാവി പാർട്ടിയുടെ നേട്ടങ്ങളാണ് അവരെല്ലാം വിളമ്പിയത്. ഒപ്പം നരേന്ദ്ര മോദിയുടെ അപദാനങ്ങളും വാഴ്ത്തി. പൗരത്വ ഭേദ​ഗതി നിയമത്തിലൂടെ മണിപ്പൂരിലെ ജനങ്ങൾക്ക് തിരിച്ചരിയൽ രേഖകളും ഉറപ്പാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളൂ. അതിനിടയിൽ മണിപ്പൂരിലെ ​ഗോത്ര വർക്കാർ തമ്മിൽ മാത്രമല്ല, സമസ്ത സമുദായങ്ങളും വംശീയ കലാപത്തിന്റെ എരിതീയിൽ വീണു. ചൈന, മ്യാൻമർ, ബം​ഗ്ലാദേശ് എന്നീ വിദേശരാജ്യങ്ങളെല്ലാം അതിലേക്ക് എണ്ണ പകരുകയും ചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ ക്രൂരമായ മൗനം. കുറഞ്ഞ പക്ഷം, റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോദി നടത്തുന്ന ഭ​ഗീരഥ പ്രയത്നത്തിന്റെ ഒരംശമെങ്കിലും അദ്ദേഹം സ്വന്തം രാജ്യത്തെ കലാപം അമർച്ച ചെയ്യാൻ കാണിക്കണം.

Advertisement
inner ad


സോമി-കുക്കി-ചിൻമർ ഗോത്രങ്ങളും മെയ്തേയ് ഗോത്രവർ​ഗക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും വിദേശികൾ സ്പോൺസർ ചെയ്ത തീവ്രവാദികളും ചേർന്നുള്ള ഏറ്റുമുട്ടലുകളാണ് രണ്ട് മാസമായി മണിപ്പൂരിന്റെ സ്വസ്ഥത തകർത്തത്. കുക്കി സമുദായത്തിൽപ്പെട്ട 10 എംഎൽഎമാരും വിവിധ കുക്കി-ചിൻ സിഎസ്‌ഒമാരും പ്രതിസന്ധിക്ക് ഇന്ധനം പകരാൻ കുക്കി ആധിപത്യമുള്ള പ്രദേശങ്ങൾക്ക് പ്രത്യേക ഭരണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നു. അതിതീവ്രമായ ഈ നിലപാടുകൾ അമർച്ച ചെയ്യാൻ ശക്തമായ ഭരണകൂടത്തിന്റെ സാന്നിധ്യവും ഇടപെടലുകളും അനിവാര്യമാണ്. അതാണ് ഇവിടെ ഇല്ലാതെ പോകുന്നതും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചിട്ട് ഒരു മാസത്തോളമാകുന്നു, അദ്ദേഹത്തിന്റെ സന്ദർശന വേളയിൽത്തന്നെ ഒരു കേന്ദ്ര മന്ത്രിയുടെ വീട് വരെ ആക്രമിക്കപ്പെട്ടു. പിന്നാലെ നിരവധി പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കായി അമിത് ഷാ പ്രഖ്യാപിച്ച ബാം കം ബ്ലഡ് മണി പദ്ധതിയും പരാജയപ്പെട്ടു. പകരം, മ്യാൻമർ ആസ്ഥാനമായുള്ള തീവ്രവാദികളും കുക്കി തീവ്രവാദി ഗ്രൂപ്പുകളും പ്രതിരോധമില്ലാത്ത മൈതേയ് ഗ്രാമവാസികൾക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മണിപ്പൂരിലെ തീ അണയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടികൾ പരാജയപ്പെട്ടപ്പോൾ അടിയന്തരമായി ഇടപെടേണ്ട ബാധ്യത പ്രധാനമന്ത്രിക്കാണ്. അദ്ദേഹം അതിനു തയാറാകുന്നില്ല.


നിസ്സം​ഗവും നിർലജ്ജവുമായ പ്രധാനമന്ത്രിയുടെ ഈ മൗനം മറികടന്നാണ് രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയത്. മുറിവേറ്റവരുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരെയും ചേർത്തു പിടിച്ചത്. അവർക്കൊപ്പമിരുന്ന് അവരെ കേട്ടത്. അവരുടെ സങ്കടക്കണ്ണീരൊപ്പിയത്. ഈ യാത്രയിൽ രാഹുൽ ​ഗാന്ധിക്ക് ഒരു രാഷ്‌ട്രീയ ലക്ഷ്യവുമില്ലായിരുന്നു. ഒരിടത്തും അദ്ദേഹം രാഷ്ട്രീയം പറഞ്ഞതുമില്ല. ജൂൺ 30ന് രാത്രി ഇംഫാൽ വിമാനത്താവളത്തിൽ നിന്നു ഡൽഹിക്കു മടങ്ങുന്നതിനു മുൻപ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ: മണിപ്പൂരിലെ കാഴ്ചകൾ ഹൃദയ ഭേദകമാണ്.

മണിപ്പൂരിന് ഇപ്പോൾ വേണ്ടത് സമാധാനമാണ്. എത്രയും വേ​ഗം അതു പുനഃസ്ഥാപിക്കപ്പെടണം. ജീവനും ജീവിതവും നഷ്ടപ്പെട്ട മണിപ്പൂരിലെ സഹോദരങ്ങളുടെ സമാധാനവും സന്തോഷവും എത്രയും വേ​ഗം തിരികെ കൊണ്ടുവരികയാണ് പ്രധാനം. അതിനപ്പുറം ഒരു രാഷ്‌ട്രീയവുമില്ല.
ഇതാണ് ഒരു ദേശീയ നേതാവിന്റെ ഹൃദയത്തിൽ തൊട്ടുള്ള ശബ്​ദം. അതാണ് മോദിയും അമിത് ഷായും മറ്റനേകരും ചേർന്നു നിശബ്ദമാക്കാൻ നോക്കുന്നത്. പക്ഷേ, അവർ എത്ര പൊത്തിപ്പിടിക്കാൻ ശ്രമിച്ചാലും മതേതര ഇന്ത്യയുടെ മുഖരിതമായ പ്രകാശബിംബമായി അതു ജ്വലിച്ചുകൊണ്ടേയിരിക്കും. ഭാരത് ജോഡോ യോത്രയിലൂടെ ആസേതു ഹിമാചലം കടന്നു വെന്നിക്കൊടി പാറിച്ച രാഹുൽ ​ഗാന്ധിയുടെ നേതൃപടാവത്തിന്റെ പുതിയ മുഖമാണ് ഇപ്പോൾ വടക്കുകിഴക്കൻ മേഖലയിലും തെളിഞ്ഞുകണ്ടത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured

ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

Published

on

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured