Connect with us
,KIJU

Featured

ഒറ്റപ്പെട്ടുപോയ ഒരു പ്രധാനമന്ത്രി

Avatar

Published

on

  • ഡോ. ശൂരനാട് രാജശേഖരൻ എഴുതുന്നു

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ എല്ലാ ചടങ്ങുകളും അദ്ദേഹം തന്നെ നിർവഹിച്ചു.

അതിപ്രഭാതത്തിൽ ഗണപതി ഹോമവും ദണ്ഢനമസ്‌കാരവും ചെങ്കോൽ പ്രതിഷ്ഠയും. ഉച്ചയ്ക്കുശേഷം സ്റ്റാമ്പിന്റെയും 75രൂപ നാണയത്തിന്റെ പ്രകാശനവും. ഉദ്ഘാടനവും മണിക്കൂറുകൾ നീണ്ടുനിന്ന പ്രസംഗവും. എല്ലാം ഒറ്റയ്ക്കുചെയ്യേണ്ടിവന്ന പ്രധാനമന്ത്രിയെ മറ്റ് എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകുകയായിരുന്നോ ?.

ഈ ചരിത്ര നിമിഷങ്ങളിൽ മറ്റാരുടെയും കൈമുദ്രവേണ്ടായെന്ന് പ്രധാനമന്ത്രി തീരുമാനിച്ചോ ?

Advertisement
inner ad


പഴയ പാർലമെന്റ് മന്ദിരം നിർമിച്ച ബ്രിട്ടീഷ് വാസ്തുശില്പിമാരായ എഡ്വിൻ ലൂത്തീൻസിനെയും ഹെർബർട്ട് ബക്കറെയും പൂവിട്ടു പൂജിക്കണം.
ഇനിയൊരു നൂറു വർഷമെങ്കിലും ഇന്ത്യ അടക്കി വാഴാമെന്ന പ്രതീക്ഷയിൽ ഇവിടെയൊരു ഭരണസിരാകേന്ദ്രം സ്ഥാപിക്കണമെന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആവശ്യം സാക്ഷാത്കരിക്കപ്പെടാൻ ഇവരെയാണു ചുമതലപ്പെടുത്തിയത്,

1920കളിൽ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെന്ന നിലയിൽ ലോകത്തെ ഏതു കോണിലെയും അഥവാ, അധീശത്വത്തിന്റെ നേരടയാളമായി ഗ്രേറ്റ് ബ്രിട്ടനിൽത്തന്നെയുള്ള ഏതെങ്കിലുമൊരു വാസ്തുശില്പത്തെ അവർക്കു മാതൃകയാക്കാമായിരുന്നു.

12ാം നൂറ്റാണ്ടിലെ ഒരു യോ​ഗിനീ ക്ഷേത്രം

എന്നാൽ, ഇന്ത്യയിൽ നിർമിക്കുന്ന ബ്രിട്ടീഷ് സെക്രട്ടേറിയറ്റ് ഇന്ത്യൻ വാസ്തുശില്പങ്ങളെ മാതൃയാക്കി മതിയെന്നു തീരുമാനിച്ചത് എഡ്വിനും ഹെർബർട്ട് ബക്കറുമായിരുന്നു. അവരുടെ അന്വേഷണം ചെന്നെത്തിയത് 9-12 നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലുണ്ടായിരുന്ന യോഗിനി ക്ഷേത്രങ്ങളിൽ. ഹിന്ദു ധർമ തന്ത്രപ്രകാരം നിർമിച്ചിട്ടുള്ള ക്ഷേത്രങ്ങളാണിവ. പൂർണമായും ക്ഷേത്രങ്ങളെന്നു പറഞ്ഞുകൂടാ. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വളരെ വേറിട്ടതായിരുന്നു ഇവ. വൃത്താകൃതിയിലുള്ള ഈ ക്ഷേത്രങ്ങൾക്കു മേൽക്കൂരയില്ല, പ്രതിഷ്ഠയുമില്ല. എങ്കിലും പാർവതീ ദേവിയെയാണ് ഇവിടെ ആരാധിച്ചിരുന്നതെന്നു വിശ്വാസം.

Advertisement
inner ad
പഴയ പാർലമെന്റ് മന്ദിരം

മലമുകളിലും വിജനമായ വനനിബിഢങ്ങളിലുമൊക്കെയായിരുന്നു ഈ ക്ഷേത്രങ്ങൾ. അതുകൊണ്ടു തന്നെ അവയൊന്നും സംരക്ഷിക്കപ്പെട്ടില്ല. കാലക്രമത്തിൽ കള്ളന്മാരും കൊള്ളക്കാരുമൊക്കെ കൈയേറി. ഇന്നിപ്പോൾ വളരെ വിരളമാണ് ഈ ക്ഷേത്രങ്ങൾ. പക്ഷേ, അവയുടെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് പഴയ പാർലമെന്റ് മന്ദിരം. പ്രവിശാലവും വൃത്താകൃതവുമായ പഴയ പാർലമെന്റ് മന്ദിരത്തിനുള്ളിൽ 790 മുറികളുണ്ട്. ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കാനുള്ള പ്രത്യേക ഹാളുകളുണ്ട്. രാഷ്ട്രപതിക്ക് അഭിസംബോധന ചെയ്യാനും വളരെ വിശേഷപ്പെട്ട ദിവസങ്ങളിൽ ഒരുമിച്ചിരിക്കാനുമുള്ള സെൻട്രൽ ഹാളുണ്ട്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന നിലയിൽ ക്ഷേത്രവിശുദ്ധിയുമുണ്ട്.

ചരിത്ര ഗവേഷകരും ആർക്കിയോളജിക്കൽ വിദഗ്ധരും മാത്രമാണ് ഈ മന്ദിരത്തെ യോഗിനി മന്ദിർ ആയി കാണുന്നത്. ഇന്ത്യയുടെ ജനാധിപത്യധാരയ്ക്ക് ഇതൊരു മതേതര മാതൃകമാത്രമാണ്. ഹിന്ദുവും മുസൽമാനും ക്രൈസ്തവരും സിക്കും പാഴ്‌സിയും ജൈനനും ബുദ്ധനുമൊക്കെ ഒരുമിച്ചിരുന്ന് രാജ്യകാര്യങ്ങൾ ആലോചിക്കുകയും ചർച്ച ചെയ്യുകയും തീരുമാനിക്കുയും ചെയ്യുന്ന ഒരിടം. 1929ൽ ഈ മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ സന്ദർശക ഗ്യാലറിയിലിരുന്ന് പ്രധാന ഹാളിലേക്ക് ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ചെറിയൊരു നാടൻ ബോംബെറിഞ്ഞു പ്രതിഷേധിച്ച ധീരനായൊരു യുവാവുണ്ട്, ചരിത്രത്തിൽ- സാക്ഷാൽ ഭഗത് സിംഗ്. അക്കാലത്ത് അടിമത്തത്തിനെതാരായ ഇന്ത്യൻ യുവത്വത്തിന്റെ ഗർജിക്കുന്ന സിംഹമായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ചോരയുടെ ചുവപ്പുകൂടിയുണ്ട്, പഴയ പാർലമെന്റ് മന്ദിരത്തിന്.

കാലപ്പഴക്കം കൊണ്ടും സ്ഥലപരിമിതി കൊണ്ടും വീർപ്പു മുട്ടിയ ഈ മന്ദിരത്തിനു പകരം മറ്റൊന്ന് നിർമിക്കണം എന്ന ആലോചന തുടങ്ങിയത് പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ച് സ്പീക്കർ മീരാ കുമാറാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള ഭരണാനുമതി നൽകിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ എന്തൊക്കെ വേണം, പഴയത് എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ 2012ൽ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയും പിന്നാലെ വന്ന അനേകം കമ്മിറ്റികളും നിരന്തരം നടത്തിയ കൂടിയാലോചനകളുടെ ഫലമാണ് കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരം. എന്നാൽ, ഉദ്ഘാടനച്ചടങ്ങ് മാത്രമല്ല, പുതിയ മന്ദിരത്തിന്റെ രൂപഭംഗി പോലും വലിയ തോതിൽ വിമർശിക്കപ്പെടുകയാണിപ്പോൾ.

Advertisement
inner ad

1947 ഓഗസ്റ്റ് 14ന്, സ്വാതന്ത്ര്യ ദിനത്തലേദിവസം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു രാജ്യത്തോടായി പറഞ്ഞതിങ്ങനെ: ‘ ഭാരതത്തിന്റെ എല്ലാ മക്കളും തുല്യതയോടെ ഒരുമിച്ചു കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ മണിമാളികയാണ് ഇനി നമ്മൾ നിർമിക്കേണ്ടത്.’ എന്നാൽ 2023 മേയ് 28ന് പ്രധാനമന്ത്രി തുറന്ന പുതിയ പാർലമെന്റ് മന്ദിരം അത്തരത്തിലൊന്നാണ് എന്നു പറയാൻ വയ്യ. നാനാജാതി മതസ്ഥർ ഉൾപ്പെട്ട നാനാത്വത്തിലെ ഏകത്വമാണ് ഭരണഘടനയുടെ അന്തഃസത്ത. പ്രായപൂർത്തി എന്ന ഒരൊറ്റ യോഗ്യത മാത്രം അടിസ്ഥാനമാക്കി എല്ലാവരും കൂടി തെരഞ്ഞെടുക്കുന്നതാണ് നമ്മുടെ ഭരണ സംവിധാനം. വലുതും ചെറുതുമായ രാഷ്ട്രീയ വിശ്വാസങ്ങളും മതങ്ങളും ജാതികളും ഭാഷകളും സംസ്‌കാരങ്ങളും ഒക്കെ ചേർന്നതാണ് ഇന്ത്യയുടെ വൈവിധ്യങ്ങൾ. അവയെല്ലാം അംഗീകരിക്കപ്പെട്ടെങ്കിൽ മാത്രമേ ഇന്ത്യക്ക് ഇതുപോലെ നിലനിൽക്കാനാവൂ. എന്നാൽ അതിൽ മാറ്റം വരുന്നു എന്ന സൂചനയാണ് പുതിയ പാർമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വിളംബരം ചെയ്യുന്നത്.


പഴയ ചോള രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഹിന്ദു സന്യാസിമാരുടെ മാത്രം സാന്നിധ്യത്തിൽ, വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ചക്രവർത്തിമാരുടെ സിംഹാസനങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കുന്ന അധികാരദണ്ഡായ ഒരു ചെങ്കോൽ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വേണ്ടിയിരുന്നില്ല.
ഈ ചെങ്കോൽ സ്ഥാപിക്കുന്നതിനും തുടർന്നുള്ള ഉദ്ഘാടന കർമങ്ങൾക്കും പാർലമെന്റ് ഹാളിൽ നേരിട്ടു സാക്ഷിയായത് ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ അല്ല, ഏതാനും ഹിന്ദു സന്യാസിമാർ മാത്രമാണ്. ആറു പതിറ്റാണ്ട് കാലം ഈ രാജ്യത്തെ നയിച്ച, ഇപ്പോഴത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ചെറുതും വലുതുമായ മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ചീഫ് സെക്രട്ടറി, പാർലമെന്റ് സെക്രട്ടറി ജനറൽ എന്നിവരുടെ നേതൃത്വത്തിൽ
വേണ്ടിയിരുന്നു ഈ ഉദ്ഘാടനം. കാരണം ഇവരെല്ലാം ചേർന്നതാണ് നമ്മുടെ ജനാധിപത്യം.


ഹിന്ദു സന്യാസമാർ മാത്രമല്ല, രാജ്യത്തെ മുഴുവൻ മതങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട ആചാര്യന്മാരെ പ്രത്യേക ക്ഷണിതാക്കളായി സന്ദർശക ഗ്യാലറിയിൽ ആദരിച്ചിരുത്തുകയും ചെയ്യാമായിരുന്നു. പക്ഷേ, ഉൾക്കൊള്ളലിന്റെ രാഷ്ട്രീയമല്ല, തിരസ്‌കരണത്തിന്റെ ജനാധിപത്യമാണ് കഴിഞ്ഞ ദിവസം ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത്. അത് ലോകത്തിനു മുന്നിൽ ഇന്ത്യയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണിപ്പോൾ.

ഈ സന്നിഗ്ധ ഘട്ടത്തിൽ ജനാധിപത്യത്തെക്കുറിച്ച് മഹാത്മജി പറഞ്ഞ ചില വാക്കുകളാണ് എനിക്ക് പെട്ടെന്ന് ഓർമ വരുന്നത്. ‘യഥാർത്ഥ ജനാധിപത്യം നിലനിൽക്കുന്നത് തങ്ങൾ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഏതാനും ചിലരിലല്ല, അവർ ആരെയാണോ പ്രതിനിധീകരിക്കുന്നത് അവരുടെ ആത്മാവിനെയും പ്രതീക്ഷയെയും അഭിലാഷങ്ങളെയും സംരക്ഷിച്ചു പരിപാലിക്കുമ്പോഴാണ്. ബലപ്രയോഗത്തിലൂടെ ജനാധിപത്യം അടിച്ചേല്പിക്കാൻ കഴിയില്ലെന്നു ഞാൻ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് ബാഹ്യശക്തികളിൽ നിന്നല്ല അത് നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ആരെയും തിരസ്‌കരിക്കുന്നതല്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് യഥാർഥ ജനാധിപത്യം.’

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

Published

on

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്‍റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. എന്നാൽ മഹുവ മൊയ്ത്രയെ പുറത്താക്കാൻ ലോകസഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വാദിച്ചെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചില്ല. ഏഴ് മിനിറ്റെങ്കിലും സംസാരിക്കാൻ മഹുവയെ അനുവധിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

Continue Reading

Featured

മുഖ്യമന്ത്രിയെയും മകളെയും ഇഡിക്കു പേടി: സതീശൻ

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയിലേക്ക് സി.എം.ആർ.എൽ കോടിക്കണക്കിന് രൂപ നൽകിയത് കള്ളപ്പണം വെളുപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളപ്പണം അലക്കി വെളുപ്പിച്ച കേസിൽ എന്തുകൊണ്ടാണ് ഇഡി ഇടപെടാത്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ബിജെപിയുമായി പിണറായി രഹസ്യബന്ധം ഉണ്ടാക്കിയതു കൊണ്ടാണ് 38 തവണയും ലാവലിൻ കേസ് മാറ്റിവച്ചത്. മാസപ്പടിയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ അന്വേഷണം നടത്തുന്ന ഇ.ഡി പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇൻകം ടാക്‌സിന്റെ ക്വാസി ജുഡീഷ്യൽ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇ.ഡി അന്വേഷിച്ചില്ല. ബി.ജെ.പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തതെന്നും സതീശൻ കുറ്റപ്പെടുത്തി.

സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ ആലുവയിലും അങ്കമാലിയിലും ഡി.വൈ.എഫ്.ഐ – സി.പി.എം ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയിൽ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി.ഐ.ടി.യു ക്രിമിനൽ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രീതിയാണ്. കടയിൽ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാൻ പാടില്ലെന്നാണ് പുതിയ രീതി. ക്രിമിനൽ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങൾക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

Advertisement
inner ad

പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തിൽ ഞങ്ങൾ പങ്കാളികളായിരുന്നെങ്കിൽ ജനങ്ങൾ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഭരണസിരാ കേന്ദ്രത്തിൽ നിന്നും എന്തിനാണ് മാറി നിൽക്കുന്നത്? ബജറ്റിന്റെ പ്രാരംഭ ചർച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയോ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സർക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. പറവൂരിലെ എല്ലാ കടകളിലും വൈദ്യുത അലങ്കാരം നടത്തണമെന്ന് ലേബർ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരാണ് പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. എന്നിട്ടും നാട്ടുകാരുടെ ചെലവിൽ നടത്തുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ വിമർശിക്കുന്നത്.

Advertisement
inner ad

യു.ഡി.എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് അഭിപ്രായം പറയുന്നത്. എൽ.ഡി.എഫിലേതു പോലെ വിദൂഷകൻമാരുടെ സദസല്ല യു.ഡി.എഫ്. വിദൂഷകാരുടെയും വിധേയരുടെയും രാജസദസാണ് പിണറായിയുടെ രാജസദസ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യം ഏതെങ്കിലും മന്ത്രിമാർക്കുണ്ടോ? വിധേയരുടെ സംഘമാണ് പിണറായിയുടെ മന്ത്രിസഭ. കോൺഗ്രസിൽ രാജക്കൻമാരും വിദൂഷകരുമില്ല. യു.ഡി.എഫിന്റെ അഭിപ്രായം ആര് പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ട. പിണറായി വിജയനാണ് കോൺഗ്രസിൽ ജനാധിപത്യം ഇല്ലെന്ന് പറയുന്നത്. എന്തൊരു ജനാധിപത്യമാണ് സി.പി.എമ്മിൽ. മന്ത്രിസഭയിലും പാർട്ടിയിലും പോക്കറ്റിൽ നിന്നും പേപ്പർ എടുത്ത് ഇതാണ് തീരുമാനം എന്ന് പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ആളാണ് പിണറായി വിജയൻ. ഞങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് നടത്താൻ പിണറായി വരേണ്ട. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെതിരെ കുത്തിത്തിരിപ്പ് നടത്തിയ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയൻ. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട.

പറവൂരിൽ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വായ പോയ കോടാലിയാണ് സജി ചെറിയാൻ. ഗോൾവാൾക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണ്. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെ പാർട്ടിയാണെന്ന് പറയുന്നവർ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടെന്ന സുപ്രീം കോടതി വിധി കഴുത്തിൽ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവർ പറവൂരിൽ തീർത്തത്. ഞാൻ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. മന്ത്രിക്ക് വായിൽക്കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ പോരെ. മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നിൽക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗം. തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളിൽ മന്ത്രി സജി ചെറിയാൻ എന്തെങ്കിലും നടപടി എടുത്തോ? മന്ത്രിമാർ നടത്തിയ തലൂക്ക് അദാലത്തിൽ ലഭിച്ച ലക്ഷക്കണക്കിന് പരാതികൾ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സർക്കാർ ദയനീയ സ്ഥിതിയിൽ ആയതുകൊണ്ടാണ് ഇത്രയും പരാതികൾ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നൽകിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാൻ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. ഭരണം തോന്നിയ പോലെയാണ് നടക്കുന്നത്.

Advertisement
inner ad

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആദ്യ ദിവസം പൊലീസ് ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ മറച്ചുവച്ചു. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 24 മണിക്കൂർ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ദുരൂഹതയും ഇതുവരെ മാറിയിട്ടില്ല. എ.ഡി.ജി.പി പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ടു കേസിലും പൊലീസ് നടത്തുന്നത്. പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണ്. വിധേയരുടെ സംഘമാണ് കേരളത്തിലെ മന്ത്രിസഭ.

നവകേരള സദസിൽ യു.ഡി.എഫ് എം.എൽ.എമാർ പങ്കെടുത്തിരുന്നെങ്കിൽ അഭിപ്രായം പറയാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എൽ.ഡി.എഫ് എം.എൽ.എമാരുടെ അഭിപ്രായം കേൾക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പഠിപ്പിക്കാൻ വരുന്നത്. മുഖ്യമന്ത്രി വരുമ്പോൾ മന്ത്രിമാർ പോലും പ്രസംഗം നിർത്തുകയാണ്. നേരത്തെ കൂടുതൽ പ്രസംഗിച്ച ശൈലജ ടീച്ചറിന് കിട്ടയതോടെ ഒരു എം.എൽ.എമാരും മിണ്ടിയിട്ടില്ല. നവകേരള സദസ് കൊണ്ട് കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. സാമ്പത്തിക ഞെരുക്കം കാരണം സ്‌കൂൾ യുവജോത്സവം ഒരു പന്തലിൽ ഒതുക്കിയവരാണ് സാധാരണക്കാരിൽ നിന്നും പണം പരിച്ച് ആർഭാഡം നടത്തുന്നത്. നവകേരള സദസു കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല.

Advertisement
inner ad

ക്രൂരമായാണ് പ്രതിഷേധങ്ങളെ നേരിടുന്നത്. മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു. ഇത് ഭീകര ഭരണമാണോ? മുഖ്യമന്ത്രി ഏകാധിപതിയാണോ? രാജാവ് കളിക്കുകയാണോ? രാജാവാണെന്നാണ് സ്വയം വിചാരിക്കുന്നത്. രാജഭരണ കാലത്ത് പോലും ഇതുപോലെ ഉണ്ടായിട്ടില്ല. കണ്ണൂരിൽ പൊലീസ് എഫ്.ഐ.ആർ എടുത്ത കേസാണ് മുഖ്യമന്ത്രി മാതൃകാപരമാണെന്നും തുടരണമെന്നും പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പാടില്ലെന്ന് പറയാൻ പിണറായി എന്താ രാജാവാണോ? യൂണിഫോമിൽ എത്തിയാണ് അങ്കമാലിയിൽ ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. അക്രമത്തെ കുറിച്ച് അറിയില്ലെങ്കിൽ മുഖ്യമന്ത്രി പൊലീസ് മന്ത്രി സ്ഥാനം മറ്റാർക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങളാൽ വെറുക്കപ്പെട്ട പരിപാടിയായി മാറും. ആട്ടിത്തെളിച്ചവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എന്നിട്ടാണ് ആളെ കൂട്ടിയെന്ന് അഭിമാനം പറയുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിക്ക് എത്തിച്ചത്. നവകേരള സദസായതുകൊണ്ട് പട്ടികജാതിക്കാരന്റെ മൃതദേഹം സസ്‌ക്കരിക്കാൻ അനുവദിച്ചില്ല. സ്‌കൂളുകളുടെ മതിൽ പോലും ഇടിച്ച് നടത്തുന്ന ഈ പരിപാടിയെ അശ്ലീല നാടകം എന്നല്ലാതെ എന്ത് വിളിക്കും?

വി.ഡി സതീശൻ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയത് പിണറായി വിജയൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ അന്ന് കഴിഞ്ഞേനെ. ഇത്രയും നല്ല സർട്ടിഫിക്കറ്റ് എനിക്ക് ഇതുവരെ ആരും തന്നിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും എനിക്കെതിരെ പറയുന്നുണ്ട്. നാട്ടുകാരുടെ ചെലവിൽ സ്റ്റേജ് കെട്ടിയല്ല പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കേണ്ടത്. കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വായിൽ തോന്നിയത് പറയുന്നത്.

Advertisement
inner ad

കൊല്ലത്ത് സി.പി.എമ്മും സി.പി.ഐയും തമ്മിൽ അടിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫിലെ ഐക്യം കണ്ടിട്ട് സഹിക്കാനാകാത്തത്. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു മതിയായി. വിധേയരുടെ അടിമക്കൂട്ടമല്ല യു.ഡി.എഫ്. ഇവറ്റകളെന്ന വാക്ക് സജി ചെറിയാൻ ഉപയോഗിക്കുന്ന വാക്കാണ്. ഇവിടെ ഒരുത്തനും കൃഷി ചെയ്യേണ്ടെന്ന് പറഞ്ഞവനെ മന്ത്രിസഭയിൽ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചാൽ സാധാരണക്കാരെ കാണില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured

മാസപ്പ‌ടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി

Published

on

കൊച്ചി: സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി അടക്കം 12 പേർക്കാണ് നോട്ടീസ് അയക്കുക.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നോട്ടീസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ കേസിലെ ഹർജിക്കാരൻ മരിക്കുകയും കുടുംബം കേസുമായി മുന്നോട്ട് ഫോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ അമിക്കസ്ക്യൂറിയെ നിയോഗിച്ച കോടതി വസ്തുതാന്വേഷണം നടത്തി. ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇപ്പോഴത്തെ നടപടി.

Continue Reading

Featured