Dubai
കോൺഗ്രസിനു വേണ്ടി സമർപ്പിത ജീവിതം നയിച്ച നേതാവായിരുന്നു പാച്ചേനിയെന്ന് എം.കെ.രാഘവൻ എം.പി

ദുബൈ: കണ്ണൂരിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപടുക്കുവാൻ വേണ്ടി സമർപ്പിത ജീവിതം നയിച്ച നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് കോഴിക്കോട് പാർലമന്റ് അംഗം എം.കെ രാഘവൻ എം. പി അഭിപ്രായപ്പെട്ടു. സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ ദുബായ് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പലഘട്ടങ്ങളിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള നേതാവാണ് സതീശൻ പാച്ചേനി. പാർട്ടിക്കും നാടിനും വേണ്ടി അക്ഷരാർത്ഥത്തിൽ നിരവധി സംഭാവനകൾ നൽകി ജനമനസ്സുകളിൽ ഇടം നേടി.
ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വിജയ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇഖ്ബാൽ ചെക്യാട് സ്വാഗതവും ട്രഷറർ ജിജു യു.എസ് നന്ദിയും രേഖപ്പെടുത്തി. ദുബൈ ഇൻകാസ് പ്രസിഡണ്ട് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി എ നാസർ,
മൊയ്ദു കുറ്റ്യാടി, ഫിറോസ് ബക്രി തുടങ്ങി മറ്റു ജില്ല കമ്മിറ്റി ഭാരവാഹികളും സതീശൻ പാച്ചേനിയെ അനുസ്മരിച്ചു.
Dubai
ചവിട്ടേറ്റ ഡോക്റ്റർ കേരളം വിടുന്നു, പ്രതി കീഴടങ്ങി, ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ആക്രമിക്കപ്പെട്ട വനിതാ ഡോക്റ്ററർ കേരളം വിടുന്നു. പ്രതി ഡോക്റ്ററെ ആക്രമിക്കുന്നതിന്റേതടക്കമുള്ള ദൃശ്യങ്ങളും അഡ്രസ് അടക്കം വിശദാംശങ്ങളും പൊലീസിന് നൽകിയെങ്കിലും അറസ്റ്റ് ചെയ്യാതെ പ്രതിക്കു കീഴടങ്ങാനും സ്റ്റേഷൻ ജാമ്യത്തിൽ രക്ഷപ്പെടാനും പൊലീസ് അവസരമൊരുക്കിയെന്നു ഡോക്റ്റർമാർ. കേരള പൊലീസിന്റെ ഒരു സംരക്ഷണവും ഡോക്റ്റർമാർക്കു കിട്ടുന്നില്ലെന്നും കെജിഎംഒഎ ആരോപിച്ചു. വയറിൽ ചവിട്ടേറ്റ വനിത പിജി ഡോക്ടർ അവധിയിൽ പ്രവേശിക്കുകയാണ് . കടുത്ത മാനസിക സമ്മർദത്തിലാണെന്നും തൽകാലം മാറി നിൽക്കുകയാണെന്നും ഡോക്ടർ ഒപ്പമുള്ളവരേയും ഡോക്ടർമാരുടെ സംഘടനയേയും അറിയിച്ചിരുന്നു. അവധിയിൽ പ്രവേശിക്കുന്ന ഡോക്ടർ ഇന്ന് യുഎഇയിലേക്ക് പോകും.
പൊലീസിൻറെ മെല്ലെപ്പോക്ക് ജാമ്യാമില്ലാ കേസിൽ പോലും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നാണ് അരുടെ പരാതി. മാത്രവുമല്ല വളരെ നിസാര വകുപ്പുകളാണ് സെന്തിൽകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേസ് ദുർബലമാകാനാണ് സാധ്യത. അതിനിടെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനൻ കോടതി നിർദേശിച്ചിരുന്നു. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശം ഉണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയയ്ക്കും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മർദനം.
Dubai
സർക്കാരിന് പ്രവാസികളോട് അവഗണന; യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്

ദുബായ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. പ്രവാസി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ നോക്കുക്കുത്തിയായി മാറിയെന്നും പ്രവാസി വകുപ്പ് പൂര്‍ണ്ണ പരാജയമെന്നും നോര്‍ക്ക അനാഥമായെന്നും എം.എം ഹസന് ദുബായില്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ വിവാദത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും തുല്യ ഉത്തരവാദിത്ത്വമുണ്ടെന്നും ഇത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ സ്തംഭിക്കുകയും വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ ദോഷം ചെയയ്തു, ഗവര്‍ണ്ണര്‍ രാജ്ഭവനെ കാവിവല്‍ക്കരിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ ഗര്ണര്ക്ക് രാഷ്ട്രീയ ലക്ഷ്യത്തിന് പഴുതുണ്ടാക്കിയത് എല്‍ഡിഎഫ് ഗവണ്മെന്റിന്റെ സ്വജനപക്ഷപാത നിലപാടുകളാണെന്നും എം.എം ഹസന് കുറ്റപ്പെടുത്തി.
മേയറുടെ കത്ത് വിവാദത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ സി പി എം ജില്ലാ കമ്മിറ്റിയായി മാറി, സര്‍വ്വ മേഖലകളിലും സിപിഎം സഖാക്കളെ കുത്തി നിറച്ചു. തിരുവനന്തപുരം ആര് സി സി ആശുപത്രി ജോലിയിലും പിന്‍വാതില്‍ നിയമനം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങു മെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.അതേസമയം കെ.സുധാകരനുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം, സുധാകരന്റേതു നാക്കു പിഴ, അതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസന് പറഞ്ഞു.
Dubai
നവംബർ 3 യു.എ.ഇ ദേശീയ പതാക ദിനം, ദേശീയ പതാക ദുരുപയോഗം ചെയ്താൽ 5 ലക്ഷം ദിർഹം പിഴ.

ഷാർജ: നവംബർ 3 ന് യു.എ.ഇ ദേശീയ പതാക ദിനം ആചരിക്കും. ഇമാറാത്തി പൈതൃകവും അന്തസ്സും വാനിലേക്കുയര്‍ത്തി ദേശീയ പതാക ദിനത്തിൽ യു എ ഇയില്‍ ഒന്നടങ്കവും ഇമാറാത്തി സാന്നിദ്ധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ പതിനൊന്നിനാണ് ഒരേസമയം ലക്ഷക്കണക്കിന് ദേശീയ പതാകകള്‍ ആകാശത്തിലേക്ക് ഉയർത്തുക.
യു എ ഇ രാജ്യം സ്ഥാപിച്ചതിന് ശേഷം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് ആണ് 1971 ഡിസംബര്‍ രണ്ടിന് ദേശീയ പതാക ഉയര്‍ത്തിയത്. പച്ച, വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് പതാക. അറബ് സമൂഹത്തിന്റെ ഐക്യത്തെയാണ് ഈ നിറങ്ങള്‍ വിഭാവനം ചെയ്യുന്നത്. അബ്ദുല്ല മുഹമ്മദ് അല്‍ മായിന ആണ് പതാക രൂപകല്പന ചെയ്തത്. ഇദ്ദേഹം പിന്നീട് വിദേശകാര്യ മന്ത്രിയായി.
രാരാജ്യത്തിന്റെ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login