Connect with us
48 birthday
top banner (1)

Thiruvananthapuram

ഉമ്മന്‍ ചാണ്ടി സാര്‍വത്രിക വികസനം സാധ്യമാക്കിയ മുഖ്യമന്ത്രി: വി എസ് ശിവകുമാര്‍

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക വികസനം സാധ്യമാക്കിയ ഭരണാധികാരി ആയിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും 374 പാലങ്ങളും നിര്‍മ്മിച്ചു കൊണ്ട് ആധുനിക കേരളത്തിന്റെ വികസന കുതിപ്പിന് അദ്ദേഹം കാര്‍മ്മികത്വം വഹിച്ചു. മനുഷ്യത്വത്തിലധിഷ്ഠിതമായ അദ്ദേഹത്തിന്റെ ആരോഗ്യമാതൃകകളാണ് ശ്രുതി തരംഗം പദ്ധതിയും കാരുണ്യയും. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങിയ അദ്ദേഹം എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചു.

മൂലമ്പിള്ളിയിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും പ്രത്യേക പാക്കേജ് നടപ്പിലാക്കിയ അദ്ദേഹം പാവപ്പെട്ടവന്റെയും ആലംബഹീനരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.എന്നാല്‍ തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതികളെയെല്ലാം തുരങ്കം വക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാന്‍ ജുഡീഷ്യല്‍ കമ്മീഷനെ വച്ചു. എന്നാല്‍ എല്ലാ ആരോപണങ്ങളില്‍ നിന്നും അദ്ദേഹം അഗ്‌നിശുദ്ധി നേടി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥാപിച്ചുവെന്ന ഒറ്റക്കാരണത്താല്‍ തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് വേണ്ടെന്ന് വച്ചു.ആയിരം ദിനം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം രണ്ടായിരം ദിവസം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായില്ല.ഇടതുഭരണത്തില്‍ ആരോഗ്യരംഗം ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയുടെ അവസ്ഥയിലായിരിക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ നാഥനില്ലാക്കളരിയായി മാറി. ആയുസിന്റെ കാര്യം അവനവന്റെ ഭാഗ്യംപോലെ എന്നതാണ് വസ്തുത. അഹങ്കാരവും ധാര്‍ഷ്ട്യവും മാറ്റിവച്ച് പൊതുജനക്ഷേമം മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കാന്‍ ഇന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കണം.

Advertisement
inner ad

ഉമ്മന്‍ ചാണ്ടിയുടെ ഭരണം ജീവനക്കാര്‍ക്ക് നേട്ടങ്ങളുടെ സുവര്‍ണ കാലമായിരുന്നു. അര്‍ഹമാകുന്നതിനും ഏഴ് മാസം മുമ്പ് ശമ്പളക്കമ്മീഷനെ നിയോഗിച്ചു. ഏറ്റവും മികച്ച ശമ്പള പരിഷ്‌ക്കരണം ലഭ്യമാക്കി.ഒരു ഗഡു പോലും ഡി എ കുടിശ്ശികയാക്കിയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കിയില്ല. കെ എസ് ആര്‍ ടി സി ജീവനക്കാരെ പെരുവഴിയിലാക്കിയില്ല. ഇന്ന് എല്ലാവരും നിരാശയിലാണ്. ഡി എ ഏഴ് ഗഡു കുടിശ്ശികയാണ്. അഞ്ചുകൊല്ലം മുമ്പുള്ള പേറിവിഷന്‍ തുക പോലും കൊടുത്തിട്ടില്ല.- ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ ഒന്നാമാണ്ട് ആചരണത്തിന്റെ ഭാഗമായികേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെയും കാരുണ്യോദയം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള ജനതയുടെ സ്വത്തും സമ്പത്തും സര്‍വവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധന്‍ പറഞ്ഞു. വികസനവും കരുതലും വിഭിന്നമല്ല, ഒന്നു തന്നെയാണെന്ന് മലയാളിയെ സ്വാനുഭവത്തിലൂടെ ബോധ്യപ്പെടുത്തിയ ജനകീയ ഭരണാധികാരിയായിരുന്നു അദ്ദേഹം

Advertisement
inner ad

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇര്‍ഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ കെ പി, ട്രഷറര്‍ കെ എം അനില്‍കുമാര്‍, എ സുധീര്‍, ഗോവിന്ദ് ജി ആര്‍, ആര്‍ രഞ്ജിഷ് കുമാര്‍, റൈസ്റ്റണ്‍ പ്രകാശ് സി സി, റീജ എന്‍, സുനിത എസ് ജോര്‍ജ്, മീര എസ് എസ്, അജേഷ് എം, കീര്‍ത്തി നാഥ് ജി എസ്, ആര്‍ രാമചന്ദ്രന്‍ നായര്‍, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, രാജേഷ് എം ജി തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ വച്ച് കാരുണ്യോദയം പദ്ധതിയില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കുന്ന 5 പേര്‍ക്ക് ചികിത്സാ ധനസഹായവും 320 നിര്‍ധനര്‍ക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

Published

on

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Kerala

വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നിലപാട്; കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പൂർണരൂപം

Advertisement
inner ad

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.

50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

Advertisement
inner ad

പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

Advertisement
inner ad
Continue Reading

Thiruvananthapuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് ക്ലര്‍ക്ക് സനല്‍

Published

on


തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് ക്ലര്‍ക്ക് സനല്‍. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സനല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്നെ കുറ്റക്കാരനാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചാല്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മരിച്ച വിദ്യാര്‍ത്ഥി ഇന്നലെ ഓഫീസില്‍ എത്തി സീല്‍ എടുത്തിരുന്നു. അധ്യാപിക പറഞ്ഞിട്ടാണ് സീല്‍ എടുക്കുന്നതെന്ന് ബെന്‍സണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സീല്‍ എടുക്കേണ്ട കാര്യമില്ലാത്തതിനാല്‍ ഞാന്‍ തടഞ്ഞു. ഇതോടെ വിദ്യാര്‍ഥി എന്നോട് ദേഷ്യപ്പെട്ടു. എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. വിദ്യാര്‍ത്ഥി ഏത് ക്ലാസിലാണെന്നോ പേര് എന്താണെന്നോ അറിയില്ല’, സനല്‍ പറഞ്ഞു.

Advertisement
inner ad

ഓഫീസില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലായെന്നും സംഭവത്തെ പറ്റി വിശദീകരണം ക്ലര്‍ക്കിനോട് തേടുമെന്നും പ്രിന്‍സിപ്പല്‍ പ്രീത ആര്‍ ബാബു പറഞ്ഞിരുന്നു. ഓഫീസില്‍ തര്‍ക്കം ഉണ്ടായതായി കുട്ടിയാണ് പറഞ്ഞതെന്നും ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ക്ലര്‍ക്ക് മറുപടി ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്ലര്‍ക്ക് ഇന്ന് അവധിയാണെന്നും വിശദീകരണം തേടുമെന്നും പ്രീത വ്യക്തമാക്കി.

ഇന്ന് രാവിലെ കാട്ടാക്കടയിലെ കുറ്റിച്ചലില്‍ പരുത്തിപ്പള്ളി വിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

Advertisement
inner ad
Continue Reading

Featured