Connect with us
,KIJU

Kerala

അവസാന യാത്രയ്ക്കിറങ്ങാനായി ഉമ്മൻചാണ്ടി പുതുപ്പള്ളി ഹൗസിൽ; പൊട്ടിക്കരഞ്ഞ് ആന്റണിയും, സുധീരനും

Avatar

Published

on

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുള്ളിടത്ത് ആൾക്കൂട്ടമുണ്ട്, അന്ത്യയാത്രയിലും പതിവ് തെറ്റിക്കാതെ അനിയന്ത്രിതമായ ആൾക്കൂട്ടമാണ് പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്നത്. ആയിരക്കണക്കിന് പ്രവർത്തകരാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് മുതിർന്ന കോൺഗ്രസ്‌ നേതാവ് എകെ. ആന്റണി ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച രംഗം അതിവൈകാരികമായിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ കാഴ്ച ഹൃദയഭേദകമായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ സമൂഹത്തിന്റെ നനതുറയിലെ പ്രമുഖർ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാനായി പുതുപ്പള്ളി ഹൗസിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

Advertisement
inner ad

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Featured