Connect with us
,KIJU

Kerala

പിന്നോട്ടില്ല, ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തവർക്കെതിരെ നിലകൊള്ളും: അഡ്വ. സുധീർ ജേക്കബ്

Avatar

Published

on

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തവർക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രമുഖ അഭിഭാഷകൻ സുധീർ ജേക്കബ്. സോളാർ കേസിൽ സിബിഐയുടെ കണ്ടെത്തൽ പുറത്തുവരുമ്പോൾ അതിനെ ശരിവെക്കുന്നതാണ് കൊട്ടാരക്കര കോടതിയിൽ കത്ത് ഇടപാടുമായി ബന്ധപ്പെട്ട് അഭിഭാഷകനായ സുധീർ ജേക്കബ് നൽകിയിരിക്കുന്ന കേസ്. പരാതിക്കാരി സോളാർ കമ്മീഷന് മുൻപാകെ നൽകിയ കത്തും പിന്നീട് പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ നൽകിയ കത്തും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടെന്ന ചൂണ്ടിക്കാട്ടിയായിരുന്നു സുധീർ ജേക്കബ് കോടതിയെ സമീപിച്ചിരുന്നത്. ഗൂഢാലോചനയുടെ ഭാഗമായി നാലു പേജുകളോളം കത്തിൽ ഉൾപ്പെടുത്തി എന്നായിരുന്നു കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നിലവിൽ ആ കേസിന്റെ വാദം കൊട്ടാരക്കര കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ അത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സിബിഐയുടെ കണ്ടെത്തൽ.

ഫെനി ബാലകൃഷ്ണന്റെ പത്രസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പല ആരോപണങ്ങളും ഉയർത്തിയിരുന്നു. അന്ന് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെയും മറ്റും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഇല്ലാതെ ആയപ്പോഴാണ് കോടതിയെ സമീപിച്ചതെന്ന് സുധീർ ജേക്കബ് പറയുന്നു. ഗണേഷ് കുമാറും സംഘവും കത്തിൽ ഇടപെട്ടുവെന്ന് അന്നും ആക്ഷേപം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴി നൽകുവാൻ ഉമ്മൻ ചാണ്ടി കൊട്ടാരക്കര കോടതിയിൽ നേരിട്ട് എത്തിയിരുന്നു. അന്ന് കോടതി വരാന്തയിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത് ‘സത്യം വിജയിക്കും’ എന്ന് മാത്രമായിരുന്നു. ഗണേഷ് കുമാറിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നവരും കേസിൽ മൊഴി നൽകിയിരുന്നു. നിലവിൽ കേസിന്റെ നടപടികൾ തുടരുകയാണ്.

Advertisement
inner ad

പ്രതിസ്ഥാനത്ത് ഉള്ളവർക്ക് കോടതി സമൻസ് അയക്കുകയും പിന്നീട് അവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി നൽകിയ സ്റ്റേ ഈ മാസം തന്നെ അവസാനിക്കുമെന്നും തുടർന്ന് കേസിൽ ഹാജരാകുമെന്നും ശക്തമായി നിലകൊള്ളുമെന്നും സുധീർ ജേക്കബ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ആത്മാവിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും ഈ കേസിന്റെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ലാണ് കൊട്ടാരക്കര കോടതിയിൽ സുധീർ ജേക്കബ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

Advertisement
inner ad

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Kerala

സാമ്പത്തിക പ്രതിസന്ധി: റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരാൻ നിർദേശം

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിൽ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാർത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവിൽ പറയുന്നു.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured