News
ജനാധിപത്യ രാജ്യം സൃഷ്‌ടിച്ച കോൺഗ്രസിനല്ലാതെ, അത് പുനഃസ്ഥാപിക്കാൻ മാറ്റർക്ക് കഴിയും ? വി ടി ബൽറാം
റിയാദ് : രാജ്യം നേരിടുന്ന കടുത്ത സാമ്പത്തീക പ്രതിനസന്ധി, ജനാധിപത്യ ധ്വംസനം, മതരാഷ്ട്ര രൂപീകരണം, രൂക്ഷമായ വിലക്കയറ്റം, ഭയാനകമായ തൊഴിലില്ലായ്മ, ചെറുകിട വാണിജ്യ മേഖലയിലെ തകർച്ച എന്നിവ പൊതു സമൂഹം ചർച്ച ചെയ്യപെടാതിരിക്കാനാണ് കേന്ദ സർക്കാർ അമ്പല ഉദ്‌ഘാടനം പറഞ്ഞു രാജ്യത്ത് സാമൂഹീക ചേരിതിരിവ് സൃഷ്ടിക്കുന്നത്. കേരളം ഭരിക്കുന്നവരും സമാനമായി വർഗീയ ഫാസിസ്റ്റു ശക്തികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത് . ഇത് രാജ്യത്തെ അപകടപരമായ സ്ഥിതിവിശേഷത്തിൽ കൊണ്ടെത്തിക്കും എന്നത് മനസ്സിലാക്കി തെരഞ്ഞെടുപ്പിനെ നേരിടാൻ തെയ്യാറാകണമെന്ന് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി ടി ബൽറാം .
കടമെടുത്തു മുടിഞ്ഞൊരു നാട്ടിൽ, പഞ്ചനക്ഷത്ര സംവിധാനങ്ങളിൽ ഉണ്ടും ഉറങ്ങിയും, ജനങ്ങളിൽ നിന്നകന്ന് കനത്ത സുരക്ഷയുടെ വേലിക്കെട്ടിൽ മുഖ്യനും മന്ത്രിമാരും നടത്തിയ കേരള പര്യടനം കൊണ്ട് എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്നും ജനങ്ങളുടെ നീറുന്ന പ്രശനങ്ങളിൽ എന്ത് പരിഹാരമാണ് ഉണ്ടാക്കിയതെന്നും പറയേണ്ടതുണ്ട്. ഈ യാത്രയ്ക്കായി ചിലവാക്കിയ തുകയുടെ കണക്കുകളോ, അത് പിരിച്ചിടുത്ത് ആരിൽ നിന്നും എന്നത് വ്യക്തമാക്കേണ്ടതുണ്ട്. ഭീരുവായ ഏകാധിപതിയുടെ നേർചിത്രം ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യാൻ ഈ യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിന്റെ സമരഭടന്മാർക്കു കഴിഞ്ഞു.
ജനങ്ങളെ ദുരിതങ്ങളിലേക്കു തള്ളിവിടുന്ന സർക്കാരുകൾക്കെതിരെ ഇന്ന് രാജ്യത്ത് കോൺഗ്രസ് അല്ലാതെ ആരാണ് മുഖ്യധാരയിൽ സമരരംഗത്തു ഉള്ളത്?. സമരങ്ങൾ ശക്തി പ്രാപിക്കും.അതോടെ വർഗീയ ഫാസിസ്റ്റു കേന്ദ്രങ്ങളും അതിനു കുടപിടിക്കുന്ന ഏകാധിപത്യ മനോഭാവങ്ങളും കടപുഴകും.രാജ്യം വീണ്ടും കോൺഗ്രെസ്സിലൂടെ ജനാധിപത്യവൽക്കരിക്കപ്പെടും, അതിനായി പ്രവർത്തകർ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിൻസെന്റ് കെ ജോർജ് അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് എ കെ ഷാനിബ് ,ഒഐസിസി അൽഹസ്സ ഏരിയ പ്രസിഡന്റ് ഫൈസൽ എന്നിവർ മുഖ്യാധികളായിരുന്നു. സമ്മേളനം ഒഐസിസി റിയാദ് വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്‌ഘാടനം ചെയ്തു.
ഫൈസൽ ബഹസ്സൻ, മജീദ് ചിങ്ങോലി, അഡ്വ. എൽ കെ അജിത്, റഹ്മാൻ മുനമ്പത്ത്, സലിം കളക്കര, ഷിഹാബ്, സിദ്ദിഖ് കല്ലുപറമ്പൻ, റഫീഖ് വെമ്പായം, സജീർ പൂന്തുറ, നാസ്സർ കല്ലറ, ഷാജഹാൻ കല്ലമ്പലം, അൻസാർ അബ്ദുൾസത്താർ, അൻസാർ വർക്കല എന്നിവർ ആശംസകൾ നേർന്നു.നിഷാദ് ആലങ്കോട് ആമുഖ പ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റാസി കോരാണി സ്വാഗതവും ട്രെഷറർ സുധീർ കൊക്കാര നന്ദിയും പറഞ്ഞു.
റൺവേ വികസനം ഓ വേഗതയിൽ : കോഴിക്കോട് – കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വര്ഷങ്ങളായി തീരാ ദുരിതത്തിൽ.
കുവൈറ്റ് സിറ്റി : 2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത അളവിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ ആർജ്ജിക്കുന്ന വിധത്തിൽ റൺവേ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ നിലയിൽ അടുത്ത കാലത്തൊന്നും ഈ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും എന്നും കരുതാനാവില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി നൽകുകയാണ് വേണ്ടതെന്നു ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നു. കുവൈറ്റ് അടക്കമുള്ള ചില ഗൾഫ് രജ്ജ്യങ്ങളിലേക്കു വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിന് അതാത് രജ്ജ്യങ്ങളുടെ എയർ ലൈനുകൾ മാത്രമേ ഉപയോഗിക്കാനാവൂ. കുവൈറ്റ് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ കുത്തകയാക്കി വെച്ചിരിക്കയാലും കുവൈറ്റ് വിമാനകമ്പനികൾക്കു അവിടേക്കു അനുമതി ഇല്ലാത്തതിനാലും വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാവുന്നു. ഇവിടെ നിന്നുള്ള യാത്രക്കാർ കൊച്ചിയിലോ ബംഗളുരുവിലോ പോയി കുവൈറ്റ് വിമാനകമ്പനികളിൽ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ഏതാനും മറ്റു റൂട്ട് കളിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല . യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പോലും കണക്ടിവിറ്റി സൗകര്യം ലഭിക്കുമ്പോഴാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ വിധം യാതനകൾ അനുഭവിക്കേണ്ടി വരുന്നത് . എയർ ഇന്ത്യ എക്സ്പ്രസ്സ് നു കുത്തകയാക്കി വെച്ചിരിക്കുന്ന ഈ സെക്ടറിലെ യാത്രക്കാർ ഓരോ ദിവസവും യാത്ര പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കലും ഷെഡ്ഡുൽ തെറ്റിക്കലുംഈ റൂട്ടുകളിൽ പതിവാണ്. സമയമാറ്റം യഥാസമയം യാത്രക്കാരെ അറിയിക്കാനുള്ള മര്യാദയും അവർ കാണിക്കാറില്ല. 12- 01 – 25 നു രാവിലെ 9 .10 നു ഷെഡ്യൂൾ ചെയ്ത കുവൈറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി അതിരാവിലെ 6 മണിയോടെ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാർക്കും ഇത്തരത്തിൽ കനത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത് . ആദ്യം 11.30 നു റീ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറിയ യാത്രക്കാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഓഫ് ലോഡ് ചെയ്ത ശേഷം ഏറെ തർക്കങ്ങൾക്കൊടുവിൽ മറ്റൊരു വിമാനത്തിൽ യാത്ര യാക്കി എങ്കിലും പകുതി പേർക്കും ലഗ്ഗെജ് ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. എയർ അറേബ്യ, ഇത്തിഹാദ്, ഗൾഫ് എയർ, ഖത്തർ എയർ വേസ്, ഒമാൻ എയർ, നാസ്, എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് വിമാന കമ്പനികളുടെയും കോഴിക്കോട്ടുനിന്നുള്ള സർവ്വീസുകൾ സുഗമമായി നടന്നു വരുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രക്കാർ മാത്രമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നു പ്രസ്താവ്യമാണ്. നിർദ്ദിഷ്ട റൺവേ വികസനം പൂർത്തിയാകുന്നത് വരെ കുവൈറ്റിലേക്കുള്ള യാത്രക്കാരോട് മാത്രമായുള്ള ഈ അനീതി ഒഴിവാക്കിയേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി അടിയന്തിരമായി നൽകണമെന്ന് ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.
News
പ്രമുഖ നടി കമല കാമേഷ് അന്തരിച്ചു
ചെന്നൈ: പ്രമുഖ നടി കമല കാമേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക്,കന്നഡ, മലയാളം എന്നീ ഭാഷകളില്‍ സജീവമായിരുന്നു. മലയാളത്തിൽ 11 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചു. വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നടിയും നര്‍ത്തകിയുമായ ഉമ റിയാസ് ഖാനാണ് മകള്‍. നടന്‍ റിയാസ് ഖാന്റെ ഭാര്യമാതാവാണ്.
News
അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു
അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു. കുഞ്ഞ് ദിബ്രുഗഡ്ലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. “നാലു ദിവസം മുമ്പാണ് കുട്ടിയെ ജലദോഷത്തിൻ്റെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധനകൾക്ക് ശേഷം ഇന്നലെ വൈറസ് കണ്ടെത്തി.” 2014 മുതൽ എഎംസിഎച്ച് ഇത്തരം കേസുകൾ പുറത്തുവരുമ്പോഴെല്ലാം പരിശോധനയ്ക്കായി ഐസിഎംആറിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് എഎംസിഎച്ച് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login