News
ഒഐസിസി റിയാദ് വേങ്ങര മണ്ഡലം കമ്മറ്റി രൂപീകരിച്ചു.
റിയാദ് : ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിൽ വേങ്ങര നിയോജകമണ്ഡലം കമ്മറ്റി രൂപികരിച്ചു.
ഒഐസിസി സെൻട്രൽ കമ്മറ്റി ഓഫീസിൽ കൂടിയ യോഗം ഗ്ലോബൽ കമ്മറ്റി അംഗം നൗഫൽ പാലക്കാടൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു.
റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ഭാരവാഹികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. വേങ്ങര നിയോജകമണ്ഡലം പ്രെസിഡന്റായി ബൈജു പാണ്ടികശാല, ഉമറലി അക്ബർ പഞ്ചിളി ( ജെനെറൽ സെക്രട്ടറി , സംഘടനാ ചുമതല ) ലത്തീഫ് കരുബിൽ പാണ്ടികശാല ( ട്രഷറർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
നജ്മുദീൻ എൻ ടി അച്ഛനമ്പലം, നജ്മുദീൻ എൻ ടി അച്ഛനബലം ( വൈസ് പ്രസിഡന്റ് ) യൂനസ് അച്ഛനമ്പലം ,റസാഖ് പാണ്ടികശാല ,ബൈജു അച്ഛനമ്പലം ( സെക്രട്ടറി ) , ആഷിഖ് കെ കെ ( ഉപദേശക സമിതി മെമ്പർ ) എന്നിവരെയും തെരെഞ്ഞെടുത്തു.
ജില്ലാ ജെനെറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും മണ്ഡലം ട്രെഷറർ ലത്തീഫ് കറുമ്പിൽ നന്ദിയും പറഞ്ഞു.
News
മൂന്നാം പാദത്തിൽ 342 കോടി രൂപയുടെ റെക്കോഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളർച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 483.45 കോടി രൂപയിൽ നിന്ന് 528.84 കോടി രൂപയായും വർധിച്ചു. 9.39 ശതമാനമാണ് വാർഷിക വളർച്ച.മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.74 ശതമാനത്തില്‍ നിന്നും 44 പോയിന്റുകൾ കുറച്ച് 4.30 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 36 പോയിന്റുകൾ കുറച്ച് 1.61 ശതമാനത്തില്‍ നിന്നും 1.25 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ആസ്തികളിന്മേലുള്ള വരുമാനം 1.07 ശതമാനത്തിൽ നിന്നും 1.12 ശതമാനമായും വർധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വാർഷിക വളർച്ചയോടെ 869.26 കോടി രൂപയിലെത്തി.
എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകൾ വർധിച്ച് 81.07 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 465 പോയിന്റുകൾ വർധിച്ച് 71.73 ശതമാനവുമായി. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.71 ശതമാനം വളർച്ചയോടെ 1,02,420 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.49 ശതമാനം വര്‍ധിച്ച് 31,132 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 29,236 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 4.13 ശതമാനം വർധിച്ചു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 3.37 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തിൽ 7.73 ശതമാനവുമാണ് വർധന. വായ്പാ വിതരണത്തില്‍ 11.95 ശതമാനം വളര്‍ച്ച കൈവരിച്ചു. 77,686 കോടി രൂപയിൽ നിന്നും 86,966 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 16.94 ശതമാനം വാർഷിക വർധനയോടെ 29,892 കോടി രൂപയിൽ നിന്നും 34,956 കോടി രൂപയിലെത്തി.
വലിയ കോർപ്പറേറ്റ് വിഭാഗത്തിൽ 99.6 ശതമാനവും ഉയർന്ന റേറ്റിങ് (എ അല്ലെങ്കിൽ അതിനു മുകളിൽ) ഉള്ള അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പ 2,186 കോടി രൂപയിൽ നിന്ന് 2,249 കോടി രൂപയായും സ്വർണ വായ്പകൾ 15,369 കോടി രൂപയിൽ നിന്ന് 16,966 കോടി രൂപയായും വർധിച്ചു. 10.39 ശതമാനമാണ് സ്വർണ വായ്പകളുടെ വാർഷിക വളർച്ച. ഭവനവായ്പ 63.9 ശതമാനം വാർഷിക വളർച്ചയോടെ 8,195 കോടി രൂപയും വാഹന വായ്പ 24.71 ശതമാനം വാർഷിക വളർച്ചയോടെ 1,938 കോടി രൂപയും നേടി. ബാങ്ക് സ്വീകരിച്ചുവരുന്ന തന്ത്രങ്ങൾ ബിസിനസിൽ മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു. “. കോർപറേറ്റ്, ഭവന വായ്‌പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകൾ വിതരണം ചെയ്യാനും കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. 18 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.
Kerala
റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കെസുധാകരന്‍
തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.
90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.
അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
News
റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കാഞ്ചിയാര്‍ കോവില്‍ മല രാമന്‍ രാജമന്നാന്‍ ഡല്‍ഹിയിലേയ്ക്ക്
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ പട്ടികവര്‍ഗത്തിലെ മന്നാന്‍ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാര്‍ കോവില്‍ മല ആസ്ഥാനമായ രാമന്‍ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡല്‍ഹിക്ക് പോകുന്നത്. മന്ത്രി ഒ.ആര്‍. കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ. രാജ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.
ഇടുക്കിയില്‍ 48 പട്ടിക വര്‍ഗ ഉന്നതികളിലായി 300 ലധികം മന്നാന്‍ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളില്‍ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളില്‍ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. രണ്ട് മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്.
നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ച മന്ത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വ്യോമമാര്‍ഗം ഡല്‍ഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തും. ബിനു. എസ് എന്നതാണ് രാജമന്നാന്റെ പേര്. ഭാര്യ: ബിനുമോള്‍
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login