Alappuzha
ഒഐസിസി കുവൈറ്റ്, അഡ്വ സി ആർ ജയപ്രകാശ് അനുസ്മരണം നടത്തി

കൃഷ്ണൻ കടലുണ്ടി
കുവൈറ്റ് സിറ്റി : കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ സിആർ ജയപ്രകാശിന്റെ രണ്ടാം ചരമവാര്‍ഷികത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. ഒഐസിസി അബ്ബാസിയ ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിഎസ് പിള്ളൈ ഉദ്ഘാടനം ചെയ്തു. എക്കാലവും കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനനിരതനായ ജെപിയുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനു നികത്താൻ കഴിയാത്ത ശൂന്യതയാണ് സൃഷ്ടിച്ചത്, സ്ഥാനമാനങ്ങൾ കേവലം അലങ്കാരമായി കാണാതെ പ്രവർത്തകരെ ഒത്തൊരുമിച്ചു നിർത്തുവാൻ അപാരമായകഴിവുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പ്രതേകിച്ചും കായംകുളത്തിന്റെ പ്രവർത്തന മണ്ഡലങ്ങളിൽ അഡ്വ.സിആർ ജയപ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായത് വലിയ നഷ്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഎസ് പിള്ളൈ പറഞ്ഞു.
ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു. നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യപ്രഭാഷണം നൽകി. ആലപ്പുഴ ജില്ലയുടെ ചാർജുള്ളഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട അനുസ്മരണ പ്രഭാഷണം നൽകി.
ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ബാബു പനമ്പള്ളി, വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ യോഗത്തിന് നന്ദി പറഞ്ഞു.
Alappuzha
ലഹരിക്കടത്തിൽ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തം,
ലഹരിവിരുദ്ധ ക്യാംപെയ്ൻ സർക്കാർ അട്ടിമറിച്ചു

- സഭയിൽ വോക്കൗട്ട്
തിരുവനന്തപുരം: തെളിവുണ്ടായിട്ടും ലഹരിക്കടത്തിൽ സിപിഎം നേതാവിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴയിൽ മുനിസിപ്പൽ കൗൺസിലർ ഷാനവാസ് ഉൾപ്പെട്ട ലഹരി ഉത്പന്ന വ്യാപാരത്തെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിര പ്രമേയത്തിനു അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചു നടത്തിയ വോക്കൗട്ടിനു മുൻപ് സഭയിൽ പ്രസംഗിക്കുകയായരുന്നു അദ്ദേഹം. മാത്യു കുഴൽ നാടനാണ് അടിയന്തിര പ്രമേയം കൊണ്ടു വന്നത്.
പാർട്ടിയിലെ ഇരുപക്ഷവും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനെ പ്രതിപക്ഷം പിന്തുണയ്ക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തെ കാർന്നു തിന്നുന്ന അപകടകരമായ അർബുദമാണ് മയക്ക്മരുന്ന് ഉപയോഗമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ വിഷയം ആദ്യമായി നിയമസഭയിൽ കൊണ്ടുവന്നത്. അന്ന് മുഖ്യമന്ത്രി ഇടപെടുകയും വലിയ കാമ്പയിൻ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ പ്രതിപക്ഷം പൂർണ പിന്തുണ നൽകി. എന്നാൽ പിന്നീട് വിവിധ ഭാഗങ്ങളിൽ നിന്നും വന്ന റിപ്പോർട്ടുകൾ ഈ നിയമസഭയിൽ വായിച്ചാൽ ഭരണപക്ഷത്തിന് ചരിത്രത്തിൽ ആദ്യമായി വാക്കൗട്ട് നടത്തേണ്ടി വരും.
ലഹരിക്കടത്ത് സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും ലഹരിക്കടത്തിന് പിന്നിലെ യഥാർത്ഥ സ്രോതസുകളെ കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. കരുനാഗപ്പള്ളിയിൽ സ്കൂളിന് മുന്നിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങളുമായി എത്തിയ വാഹനം പിടികൂടിയത്. തെളിവുകളില്ലാതെ വാഹനത്തിന്റെ ഉടമയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി എം.ബി രാജേഷ് ചോദിക്കുന്നത്.
ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയും ലഹരിക്കടത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത എത്രയോ പേരുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യുവജന വിദ്യർത്ഥി സംഘടനകളുടെ നേതാക്കൾ ലഹരി വിരുദ്ധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം കാട്ടിയ കോപ്രായങ്ങൾ നാട്ടിലെ എല്ലാവർക്കും അറിയാം. ഓഗസ്റ്റ് 24- ന് അരക്കോടിയുടെ ലഹരി കടത്തിയതിന് ആലപ്പുഴയിൽ അറസ്റ്റിലായ പ്രതികൾ തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. നിരപരാധിയാണെന്ന് നിങ്ങൾ പറയുന്ന ഷാനവാസ് ആ കേസിലെ പ്രതികളുമായാണ് ബർത്ത് ഡേ ആഘോഷിച്ചത്. ഷാനവാസ് സ്വന്തം വാഹനം ഇടുക്കിയിലുള്ള ആൾക്ക് വിട്ടു കൊടുത്തതാണെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും?
അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞത് മാധ്യമങ്ങളിൽ വന്നതാണ്. ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. എന്ത് ജാഗ്രതയാണ് അയാൾ കാണിക്കാതിരുന്നത്? മുൻ മന്ത്രി ജി സുധാകരനും ചിത്തരഞ്ജൻ എം.എൽ.എയും ഉൾപ്പെടെയുള്ളവർ ചേർന്ന് സജി ചെറിയാനുമായി ബന്ധമുള്ള ഷാനവാസിനെ കുരുക്കിയതാണെന്നും പാർട്ടിയിൽ ആരോപണം ഉയർന്നിരുന്നു. അപ്പോൾ ചിത്തരഞ്ജന് സന്തോഷമായി. അതോടെ ചിത്തരഞ്ജന്റെ സന്തോഷം കെടുത്താൻ സജി ചെറിയാന്റെ നേതൃത്വത്തിൽ 34 പേരുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പുറത്ത് വിട്ടു. ആ വീഡിയോ എല്ലാവരുടെയും കൈയ്യിൽ ഇരിക്കുകയല്ലേ? പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമായിരുന്നെങ്കിൽ പ്രതിപക്ഷം ഇടപെടില്ലായിരുന്നു. പക്ഷെ രണ്ട് വിഭാഗങ്ങളും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ഭരണത്തിന്റെ ഭാഗമായി പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണത എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന് തെളിവാണ് ആലപ്പുഴയിൽ കണ്ടത്. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഗുരുതരമായ കേസിൽ ഉൾപ്പെട്ട പാർട്ടി നേതാവിനെ സംരക്ഷിക്കാനും ചേർത്ത് നിർത്താനുമാണ് ശ്രമിക്കുന്നത്. മയക്ക് മരുന്ന് സംഘങ്ങൾ കേരളത്തിൽ അഴിഞ്ഞാടുമ്പോൾ വേണ്ടപ്പെട്ടവരെ ചേർത്ത് നിർത്താനായി സർക്കാർ അധികാരം ദുർവിനിയോഗം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.
Alappuzha
ചെങ്ങന്നൂരിൽ ഇന്ന് പ്രാദേശിക അവധി

ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ട് പ്രമാണിച്ച് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.
Alappuzha
ലഹരി കടത്ത് കേസിൽ ഷാനവാസിന് പങ്കില്ലെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി; ജില്ലാ പോലീസ് മേധാവി

ആലപ്പുഴ : ഒരു കോടിയോളം രൂപയുടെ ലഹരി കടത്ത് കേസില്‍ സിപിഎം നേതാവ് എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ രംഗത്ത്. പ്രസ്തുത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസിൽ സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ട് പാടെ തള്ളുന്നതായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍.
ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയത്. പക്ഷെ, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നതിന്മേലാണ് നിലവില്‍ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഷാനവാസിനെതിരെ ഒരുതരത്തിലുമുള്ള തെളിവുകളും ഇല്ലെന്നായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ഷാനവാസിന്റെ സാമ്ബത്തിക ഇടപാടുകളെയും യാത്രകളെയും സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച രേഖകള്‍ ഹാജരാക്കാന്‍ എസ് പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login