News
ബി ജെ പി യുടെ കൗണ്ട്ഡൗണിന് കർണ്ണാടകയിൽ കോൺഗ്രസ്സ് തുടക്കം കുറിച്ചിരിക്കുന്നു: ദമ്മാം ഒ ഐ സി സി
ദമ്മാം : അധികാരവും പണവും കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും കശാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ബി ജെ പി യുടെ ദുർഭരണത്തിന് അന്ത്യം കുറിക്കുവാനുള്ള കൗണ്ട്ഡൗണിന് കർണ്ണാടകയിൽ കോൺഗ്രസ്സിൻറെ അത്യുജ്ജ്വല വിജയം തുടക്കം കുറിച്ചതായി ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വർഗ്ഗീയത വിളമ്പി ജനങ്ങളുടെ മനസ്സിൽ വെറുപ്പും വിദ്വേഷവും വളർത്തി അവരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയം നേട്ടം കൊയ്തെടുക്കാമെന്ന ബി ജെ പി യുടെ വ്യോമോഹം ജനങ്ങൾ തിരിച്ചറിഞ്ഞതിൻറെ ഫലമായിട്ടാണ് കർണ്ണാടകയിൽ ബിജെപി തകർന്നടിഞ്ഞതെന്നും ദമ്മാം ഒ ഐ സി സി വിലയിരുത്തി.
കർണ്ണാടകയിൽ കോൺഗ്രസ്സ് നേടിയ മിന്നും വിജയം 2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ ചൂണ്ടുപലകയാണ്. ഈ വിജയത്തിൻറെ അനുരണനങ്ങൾ ഇന്ത്യയിലുടെനീളം അലയടിക്കും. ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങൾക്ക് ഈ വിജയം ശക്തിപകരും. വെറുപ്പിൻറെ കമ്പോളത്തിൽ സ്നേഹത്തിൻറെ കടകൾ തുറക്കുമെന്ന് ഭാരത്ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമായിരിക്കുകയാണെന്നും ദമ്മാം ഒ ഐ സി സി അഭിപ്രായപ്പെട്ടു.
രാഹുൽഗാന്ധിയെ പാർലമെൻറ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കുവാൻ ബിജെപി നടത്തിയ ഗൂഢ നീക്കൾക്കുള്ള മറുപടി കൂടിയാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം. ഹിജാബ് പോലെയുള്ള മതപരമായ വേഷങ്ങൾ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് പോലും തടസ്സമാക്കിയും ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സർക്കാർ ആനുകൂല്യങ്ങൾ ഇല്ലാതാക്കിയും കർണ്ണാടകയിൽ ബി ജെ പി നടത്തിക്കൊണ്ടിരുന്ന ദുർഭരണത്തിനാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും അന്ത്യം കുറിച്ചിരിക്കുന്നത്.
തെക്കേ ഇന്ത്യയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിൽ മധുരവിതരണം നടത്തി. കെ പി സി സി നിർവ്വാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലക്ക് മധുരം നൽകിയാണ് വിജയാഘോഷത്തിന് തുടക്കം കുറിച്ചത്. ഒ ഐ സി സി നേതാക്കളായ ഇ കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, രമേശ് പാലക്കാട് , ഷംസു കൊല്ലം, അബ്ദുൽ ഗഫൂർ, തോമസ് തൈപ്പറമ്പിൽ, നൗഷാദ് തഴവ, ശ്യാം പ്രകാശ്, ലാൽ അമീൻ, ജോണി പുതിയറ, ഡെന്നിസ് മണിമല, ജേക്കബ് പാറക്കൻ, തോമസ് ഉതിമൂട്, ഷാഹിദ് കൊടിയേങ്ങൾ, താജു അയ്യാരിൽ, ഇജാസ്, ഷിനാസ്, സഹീർ ചുങ്കം തുടങ്ങിയവർ ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷത്തിൽ സംബന്ധിച്ചു.
News
പന്ത്രണ്ടാം ഘട്ട സൗദി തല പുസ്‌തക പ്രകാശനം നടന്നു.

റിയാദ്: മുഹമ്മദ് അമാനി മൗലവി രചിച്ച ക്വുർആൻ വിവരണവും സ്വഹീഹുൽ ബുഖാരി ഹദീസ് പരിഭാഷയും ആസ്‌പദമാക്കി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സൗദിയിലെ ഇസ്‌ലാഹി സെന്ററുകൾ സംഘടിപ്പിക്കുന്ന ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്‌സ് (ക്വു.എച്ച്.എൽ.സി) 11 വർഷങ്ങൾ പിന്നിടുകയാണ്. 2013 മുതൽ തുടങ്ങിയ പദ്ധതിയിൽ സൗദിഅറേബ്യയിൽ നിന്നും കേരളത്തിൽ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കൾ ഭാഗമാണ് .
പന്ത്രണ്ടാം ഘട്ട പുസ്‌തകത്തിൻറെ സൗദി തല പ്രകാശനം ഇസ്‌ലാഹി പണ്ഡിതൻ ഹുസൈൻ സലഫി നിർവ്വഹിച്ചു. അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, റഫീഖ് സലഫി, ദേശീയ ഇസ്‌ലാഹി കോഡിനേഷൻ പ്രസിഡണ്ട് മുഹമ്മദ് കുട്ടി പുളിക്കൽ, വൈസ് പ്രസിഡണ്ട് അർഷദ് ബിൻ ഹംസ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി നൗഷാദ് കാസിം തുടങ്ങിയവർ സംബന്ധിച്ചു.
വിശുദ്ധ ക്വുർആനിൽ നിന്നും ശുഅറാഉ, നംല്, ക്വസ്വസ് എന്നീ അധ്യായങ്ങളും ഹദീസ് ഭാഗമായി കച്ചവടം എന്ന അധ്യായവുമാണ് ഈ ഘട്ടത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ സൗദിയിലെ അൻപതിലധികം കേന്ദ്രങ്ങളിൽ പഠന ക്ളാസുകൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ക്വു.എച്ച്.എൽ.സി പഠിതാക്കളാവാം. ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയുമാണ് പഠന പദ്ധതികൾ ക്രമീകരിച്ചിട്ടുള്ളത്. വിശുദ്ധ ക്വുർആനും തിരുവചനകളും പഠിക്കാൻ ലളിതമായ ഈ പദ്ധതി മലയാളി സമൂഹം പ്രയോജനപ്പെടുത്തണമെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു.
News
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തെ എതിര്‍ത്ത് മെയ്‌തെയ് വിഭാഗം

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തെ എതിര്‍ത്ത് മെയ്‌തെയ് വിഭാഗം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും എംഎല്‍എമാര്‍ക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കണമെന്നുമാണ് മെയ്‌തെയ് സംഘടനകളുടെ ആവശ്യം. അതേ സമയം, രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ മാറ്റത്തേക്കാള്‍ നല്ലത് രാഷ്ട്രപതി ഭരണമാണ് എന്ന് ഐടിഎല്‍എഫ് നേതാക്കള്‍ പറഞ്ഞു. കുക്കി വിഭാഗം മെയ്തെയ് വിഭാഗത്തെ വിശ്വസിക്കുന്നില്ല. അതിനാല്‍ പുതിയ മെയ്തെയ് മുഖ്യമന്ത്രി ഉണ്ടാകുന്നത് ആശ്വാസകരമല്ലായെന്നാണ് കുക്കി വിഭാഗത്തിന്റെ നിലപാട്.
അതേ സമയം, രാഷ്ട്രപതി ഭരണത്തിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷാ വര്‍ദ്ധിപ്പിച്ചു. നാല് വിഘടന വാദികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തൗബല്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് വിഘടന വാദികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം സമര്‍പ്പിക്കാനിരിക്കെയായിരുന്നു ബിരേന്‍ സിങിന്റെ രാജി. രാജി കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവര്‍ണര്‍ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
News
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍( കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login