Connect with us
48 birthday
top banner (1)

Kerala

അൽ ഹസ ഒ ഐ സി സി 2024 കലണ്ടർ പുറത്തിറക്കി

Avatar

Published

on

അൽ ഹസ: ഒ ഐ സി സി അൽ ഹസ ഏരിയ കമ്മറ്റി, ഹുഫൂഫ് ഷിഫ മെഡിക്സ് ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 2024 കലണ്ടർ പ്രകാശനം, ഒ ഐ സി സി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ ഷിഫ മെഡിക്സ് ഹെൽത്ത് കെയർ മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അസിന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
2024 വർഷത്തെ ഇന്ത്യയിലെയും, സൗദി അറേബ്യയിലെയും വിശേഷ ദിവസങ്ങളും, പ്രവാസികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഇന്ത്യൻ എംബസി, നോർക്ക റൂട്ട്സ് തുടങ്ങിയ സംവിധാനങ്ങളുടെ കോൺടാക്റ്റ് നമ്പറുകളും ഉൾപ്പെടെ വളരെ ആകർഷകമായി രൂപകല്പന ചെയ്ത കലണ്ടറാണ് കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ ഇപ്രാവശ്യവും അൽ ഹസ ഒ ഐ സി സി പുറത്തിറക്കിയിരിക്കുന്നത്.
കലണ്ടർ പ്രകാശനത്തോടനുബന്ധിച്ച് ഇൻഫ്ലുവൻസ വാക്സിൻ ക്യാംപയിൻ പരിപാടിയും, ആരോഗ്യ ബോധവല്ക്കരണ ക്ലാസും നടന്നു.
ഷിഫ മെഡിക്സിലെ ഡോ: ബിസ്മി സിദ്ദീഖ്, ഒഐസിസി മെഡിക്കൽ വിംഗ് കൺവീനറും പ്രിൻസ് സുൽത്താൻ കാർഡിയാക് ഹോസ്പിറ്റലിലെ മെയിൽ നഴ്സുമായ ഷിജോമോൻ വർഗ്ഗീസ് എന്നിവർ ‘ഇൻഫ്ലുവൻസ വാക്സിൻ്റെ പ്രാധാന്യവും പ്രയോജനവും’ എന്ന വിഷയത്തിൽ ബോധവല്ക്കരണ ക്ലാസ് നടത്തി.
കാലാവസ്ഥയിൽ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം ഉണ്ടാവാൻ സാധ്യതയുള്ള വൈറൽ ഫിവർ അടക്കമുള്ളവയെ തടയുന്നതിന് വേണ്ടി സൗദി ഗവൺമെൻ്റിൻ്റെ എം ഒ എച്ച്‌ തികച്ചും സൗജന്യമായി നല്കി വരുന്ന ഇൻഫ്ലുവൻസ വാക്സിൻ (പ്രതിരോധ കുത്തിവെപ്പ് ) നിരവധിയാളുകൾ പ്രയോജനപ്പെടുത്തി.ഈ ക്യാംപയിൻ ഒരാഴ്ച (നവംബർ 30 വരെ)നീണ്ടു നിൽക്കുമെന്നു് ഷിഫ മാനേജ്മെൻ്റ് അറിയിച്ചു.
ഷിഫ മെഡിക്സ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ വാച്ചാക്കൽ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന ഒ ഐ സി സി നേതാവ് ശാഫി കുദിർ ഇൻഫ്ലുവൻസ വാക്സിനെടുത്ത് കൊണ്ട് ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.
ഷിഫ മാർക്കറ്റിംഗ് മാനേജർ അനസ് മാള, നവാസ് കൊല്ലം, റഫീഖ് വയനാട്,പ്രസാദ് കരുനാഗപ്പള്ളി എന്നിവർ ആശംസ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ലിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം, അഫ്സൽ മേലേതിൽ, റീഹാന നിസാം, മൊയ്തു അടാടി, ഷാനി ഓമശ്ശേരി, ഷമീർ പനങ്ങാടൻ, സബീന അഷ്റഫ് ,ജ്വിൻ്റിമോൾ, അനീഷ് സനയ്യ, സബാസ്റ്റ്യൻ, ബിനു ഡാനിയേൽ,മുരളീധരൻ പിള്ള, ഷിബു സുകുമാരൻ, അനിരുദ്ദൻ, ഷിബു മുസ്തഫ, ദിവാകരൻ കാഞ്ഞങ്ങാട്, അബ്ദുൽ സലീം,നൗഷാദ് കെ പി,സെബി ഫൈസൽ, ജംഷാദ്, ശിവൻ കൊല്ലം, ശ്രീരാഗ്, റുക്സാന റഷീദ്, നൗഷാദ് കൊല്ലം,ജസ്നി ടീച്ചർ, അഫ്സൽ അഷ്റഫ് ,മഞ്ജു നൗഷാദ്, ഷമീർ പാറക്കൽ, അഫ്സാന അഷ്റഫ് ,ഷിഫ മെഡിക്സിലെ മുരുഗൻ ഷമീർ മജീദ്,ഷെഫിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കെസുധാകരന്‍

Published

on

തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.

Advertisement
inner ad

90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.

അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

News

സിപിഎം -സിപിഐ തുറന്ന പോര്

Published

on

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാന്‍ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍സ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആര്‍ജിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കില്‍ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയില്‍ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷന്‍ പണിമുടക്ക് പൊളിക്കാന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.

Advertisement
inner ad

ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകള്‍ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഇമ്മിണിബല്ല്യ ആഹ്വാനം നല്‍കി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികള്‍ക്കൊപ്പം തോളില്‍ കൈയിടാന്‍ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റില്‍ ആക്ഷന്‍ (ഇല്ലാത്ത) കൗണ്‍സിലവും, സംഘും പിന്നെ വിരലില്‍ എണ്ണാവുന്നവരും ചേര്‍ന്നാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അന്തിച്ചന്തയില്‍ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വര്‍ഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.

Advertisement
inner ad

ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാന്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാം. ശമ്പള പരിഷ്‌കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടര്‍ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാര്‍ 1973ല്‍ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.

അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോള്‍ മുട്ടിടിക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഇപ്പോള്‍ ഡി.എ വേണ്ട, സറണ്ടര്‍ വേണ്ട, പേറിവിഷന്‍ വേണ്ട, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാല്‍ മതി എന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

Advertisement
inner ad
Continue Reading

Kozhikode

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇഖ്റ ആശുപത്രിയിലെ ജീവനക്കാരനായ തളിപ്പറമ്പ് കുപ്പം സ്വദേശി അല്‍ അമീന്‍ (24) ആണ് മരിച്ചത്. കുഴഞ്ഞുവീണു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Featured