Choonduviral
‘ന്യായപത്രം’ കോൺഗ്രസിന്റെ ജനകീയ പ്രകടന പത്രിക

ന്യൂഡൽഹി: സാധാരണക്കാർക്കും കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഊന്നൽ നൽകുന്ന ജനകീയ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. നീതിയിൽ അടിസ്ഥാനമാക്കിയുള്ളതാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്‌തു.
കഴിഞ്ഞ പത്തുവർഷമായി മോദി സർക്കാർ വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് നൽകുന്ന വാഗ്‌ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. മുൻ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പത്രിക കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി നാളെ മഹാറാലി സംഘടിപ്പിക്കാനും തീരുമാനമായി.
അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്കു വർഷന്തോറും ഒരു ലക്ഷം രൂപ നൽകുമെന്നും കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നു. പട്ടികജാതി-പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്കു വർഷം ഒരു ലക്ഷം രൂപ എത്തിക്കുമെന്നും വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉറപ്പാക്കുമെന്നും പത്രിക വാഗ് ദാനം ചെയ്യുന്നു.
ന്യായപത്രത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക. കേന്ദ്ര സർക്കാർ തഴയുകയും അവഗണിക്കുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പത്ത് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന പ്രകടനപത്രികയിൽ രാജ്യത്തിന്റെ സമസ്‌തമേഖലകളിലെയും ക്ഷേമവും വികസനവുമാണ് ലക്ഷ്യമിടുന്നത്. തുല്യനീതി, യുവാക്കൾ, സ്ത്രീകൾ, കർഷകർ, ജോലിക്കാർ, ഭരണഘടനയുടെ സംരക്ഷണം, സാമ്പത്തികം, ഫെഡറലിസം, രാജ്യസുരക്ഷ, പരിസ്ഥിതി എന്നിങ്ങനെ പത്തുവിഭാഗങ്ങളിലായി എല്ലാ മേഖലകളെയും ആഴത്തിൽ സ്‌പർശിക്കുന്നതാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്ന പ്രകടന പത്രിക.നേരത്തെ അഞ്ചിന ന്യായ് പദ്ധതിയെ അടിസ്ഥാനമാക്കി കോൺഗ്രസ് തങ്ങളുടെ ഗ്യാരന്റി കാർഡുകൾ പുറത്തിറക്കിയിരുന്നു. അഞ്ച് ന്യായ് പദ്ധതികൾക്ക് കീഴിലായി 25 ഉറപ്പുകളാണ് പ്രധാനമായും കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പങ്കാളിത്തത്തിന്റെ നീതി, കർഷകർക്ക് നീതി, തൊഴിലാളികൾക്ക് നീതി, യുവാക്കൾക്ക് നീതി, സ്ത്രീകൾക്ക് നീതി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്ക് കീഴിലാണ് കോൺഗ്രസ് 25 ഉറപ്പുകൾ ജനങ്ങൾക്ക് നൽകുന്നത്.
കോൺഗ്രസിന്റെ ‘ന്യായപത്രം’ ഇങ്ങനെ:
• പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കും
• കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി
• കർഷക ന്യായ്
- എം.എസ് സ്വാമിനാഥൻ സമവാക്യപ്രകാരം കുറഞ്ഞ തറവില നിയമവിധേയമാക്കും
- കർഷകർക്കായി വായ്‌പ എഴുതിത്തള്ളൽ സ്ഥിരം കമ്മീഷൻ
- വിള നഷ്ടത്തിന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം
- കർഷക ഗുണത്തിനായി സ്ഥിര കയറ്റുമതി-
ഇറക്കുമതി നയം - കാർഷിക മേഖലയ്ക്ക് ജി.എസ്.ടി ഒഴിവാക്കും
• തൊഴിലാളി ന്യായ്
- സാർവത്രിക സൗജന്യചികിത്സ.
- രോഗനിർണയം, മരുന്ന്, ചികിത്സ, ശസ്ത്രക്രിയ, സ്വാന്തനചികിത്സ എന്നിവ തൊഴിലുറപ്പ് പദ്ധതിക്കാർക്കടക്കം 400 രൂപ കുറഞ്ഞ കൂലി
- നഗരമേഖലയിലും തൊഴിലുറപ്പ്
- അസംഘടിത മേഖലയിലുള്ളവർക്ക് ലൈഫ്
- ഇൻഷുറൻസും അപകട ഇൻഷുറൻസും
- പ്രധാന സർക്കാർ മേഖലയിൽ കരാർ നിയമം
- അവസാനിപ്പിക്കും
. സമത്വ ന്യായ്
- സാമൂഹിക- സാമ്പത്തിക ജാതി സെൻസസ്
- SC, ST, OBC സംവരണ പരിധി 50% എന്നത് ഒഴിവാക്കും
- ജനസംഖ്യാനുപാതികമായി SC-ST പ്രത്യേക ബജറ്റ്
- വനാവകാശ നഷ്ടപരിഹാരം ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും ഗിരിവർഗക്കാർ കൂടുതലുള്ള സ്ഥലങ്ങൾ ഗിരിവർഗമേഖലയായി വിജ്ഞാപനം ചെയ്യും
• യുവ ന്യായ്
- തൊഴിൽ കലണ്ടറിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം തൊഴിൽ
- വിദ്യാസമ്പന്നർക്കെല്ലാം വർഷം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡോടെ അപ്രൻ്റീസ്ഷിപ്പ്
- ഉദ്യോഗപരീക്ഷാ ചോദ്യപേപ്പർ തടയും
- ഗിഗ് വർക്കർമാർക്ക് സാമൂഹിക സുരക്ഷയും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും
- യുവാക്കൾക്കായി 5000 കോടിയുടെ സ്റ്റാർട്ടപ്പ് ഫണ്ട്
- • വനിതാ ന്യായ്
- ദരിദ്ര കുടുംബങ്ങളിലെ ഗൃഹനാഥയ്ക്ക് വർഷം ഒരു ലക്ഷം രൂപ അക്കൗണ്ടിൽ
- പുതിയ കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണം
- ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് കേന്ദ്ര ശമ്പളവിഹിതം ഇരട്ടിയാക്കും
- വർക്കിങ് വുമൺ ഹോസ്റ്റൽ ഇരട്ടിയാക്കും
Choonduviral
കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്

കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിലെത്തി.
Choonduviral
ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും : രമ്യ ഹരിദാസ്

പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.
Choonduviral
കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login