Connect with us
48 birthday
top banner (1)

Kerala

കാളക്കൂറ്റനെ മയക്കുവെടിവയ്ക്കാന്‍ ഭയക്കുന്ന നിയമം

Avatar

Published

on

  • നിരീക്ഷകന്‍
    ഗോപിനാഥ് മഠത്തില്‍

രിദ്വാറില്‍ ബി.ജെ.പി. സര്‍ക്കാരിന്‍റെ മരമണിമുഴക്കാന്‍ പാകത്തില്‍ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഗുസ്തിതാരങ്ങള്‍ തങ്ങള്‍ക്കുലഭിച്ച മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ എത്തിയത് ഏറെ വിവാദം സൃഷ്ടിച്ചു. രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വനിതാഗുസ്തിതാരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കര്‍ഷകനേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും മുന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും എഴുത്തുകാരുമുള്‍പ്പെടെ ഒട്ടനവധിപ്പേര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ലോകവേദികളില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ തലയുയര്‍ത്തിനിന്ന് മെഡലുകളണിഞ്ഞവര്‍ ഗംഗയുടെ തീരത്ത് കണ്ണീരണിഞ്ഞപ്പോള്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍സിംഗ് എന്ന വിടനെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്ന ചിന്തയിലായിരുന്നു ബിജെപി. രാജ്യം മുഴുവന്‍ സത്യത്തിനും നീതിക്കുംവേണ്ടി വാദിക്കുമ്പോള്‍ അഥവാ താന്‍ ശിക്ഷിക്കപ്പെട്ടാല്‍ പോക്സോ നിയമം ഭേദഗതി ചെയ്ത് കഠിനശിക്ഷയില്‍ നിന്ന് തലയൂരാനുള്ള തന്ത്രങ്ങള്‍ ബ്രിജ് ഭൂഷണ്‍ ചമച്ചത് താന്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ബ്രിജിയെ പരിരക്ഷിക്കാന്‍ ബിജെപിയും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഗുസ്തിതാരങ്ങളും അഞ്ചാറുമാസക്കാലമായി നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയെ ഒരുഗോദയ്ക്ക് സമമാക്കിയിരിക്കുന്നു. രാജ്യത്ത് നീതിയും അനിതീയും തമ്മില്‍ ഗുസ്തിപിടിക്കുമ്പോള്‍ ഇല്ലാത്ത ചെങ്കോലിന് പവിത്രീകരിച്ച് നാട്ടാനും ബ്രിജിന്‍റെ ലൈംഗിക അപവാദത്തിന് അംഗീകാരം നല്‍കത്തക്കവിധം അയാളെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അതിഥിയാക്കി വിശുദ്ധനാക്കാനുള്ള നീക്കത്തിലായിരുന്നു പ്രധാനമന്ത്രി. പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വനിതാഗുസ്തിതാരങ്ങളെ കുറ്റവാളികളെപ്പോലെ വേട്ടയാടുമ്പോള്‍ കുറ്റം ചെയ്തയാള്‍ കൗരവവേദിയിലെ ദുശ്ശാസനനെപ്പോലെ ഇരകളെ പരിഹസിക്കുകയും പരാതിക്കാരെ അപഹസിച്ചും മാന്യനായി അഭിനയിക്കുന്നു.
രാജ്യത്തെ പെണ്‍മക്കളുടെ അഭിമാനം ഇങ്ങനെ തെരുവില്‍ വിലപേശുമ്പോള്‍ ഇല്ലാത്ത ദുരഭിമാന ചെങ്കോലിന്‍റെ പൈതൃകം തേടി സഞ്ചരിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്രമോദിയുടേത്. അത് അങ്ങേയറ്റം അപമാനകരമായ കാര്യമായിരുന്നു. തമിഴ്നാട്ടില്‍ നിര്‍മ്മിച്ച സ്വര്‍ണ്ണച്ചെങ്കോല്‍ രാജ്യത്തെ പ്രധാന ശൈവ സന്യാസിമഠങ്ങളിലൊന്നായ തിരുവാടുതുറൈ അധീനത്തിന്‍റെ ഉപമേധാവി കുമാരസ്വാമി തമ്പിരാന്‍ 1947 ആഗസ്റ്റ് 15 രാത്രി ഡല്‍ഹിയിലെത്തി നെഹ്റുവിന് സമ്മാനിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. അത് അത്രവലിയ ദൈവവിശ്വാസിയൊന്നുമല്ലാത്ത ജവഹര്‍ലാല്‍നെഹ്റു സ്വീകരിച്ചു എന്നതിനെപ്പറ്റി യാതൊരു വ്യക്തതയും ഇല്ല. എന്നാല്‍ അങ്ങനൊരു ചെങ്കോല്‍ ഉണ്ടെങ്കില്‍ അത് ബ്രിട്ടനില്‍നിന്നുള്ള അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി ഔപചാരികമായി നടത്തിയ ചടങ്ങാണെന്ന് സ്ഥാപിക്കാനാണ് കേന്ദ്രം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍പ്രഭു നെഹ്റുവിന് ചെങ്കോല്‍ കൈമാറിയിരുന്നെങ്കില്‍ അതിന് ബ്രിട്ടീഷുകാര്‍ വലിയ പ്രചാരം തന്നെ നല്‍കുമായിരുന്നു. കാരണം ചെങ്കോലു കൊടുക്കുന്ന മൗണ്ട് ബാറ്റണും വാങ്ങുന്ന നെഹ്റുവും. രാജ്യതാല്‍പ്പര്യങ്ങള്‍ക്കതീതമായി വ്യക്തിസൗഹൃദങ്ങള്‍ സൂക്ഷിച്ചവരായിരുന്നു. അപ്പോള്‍ സ്വാതന്ത്ര്യലബ്ധിയുടെ പ്രതീകമായി ചെങ്കോല് മൗണ്ട് ബാറ്റണ്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ സുദൃഢസ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ അതൊരു വലിയ മാമാങ്കമായിത്തന്നെ നെഹ്റു മാറ്റിയിരുന്നേനെ. അങ്ങനെ ഒന്നുണ്ടാകാതിരുന്നത് ചെങ്കോലിനെ സംബന്ധിച്ച സംശയങ്ങള്‍ക്ക് കാരണമാകുന്നു. രാജവാഴ്ചയെയും ദൈവികപ്രതീകങ്ങളെയും യാതൊരു തരത്തിലും അംഗീകരിക്കുന്ന വ്യക്തിയായിരുന്നില്ല നെഹ്റു. ഒരുപക്ഷേ ഒരു സമ്മാനം എന്ന നിലയില്‍ അദ്ദേഹം അത് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ആധികാരികത തെളിയിക്കാന്‍ ഏതെങ്കിലും സന്ന്യാസമഠത്തിനോ, ആഭരണശാലാ ഉടമകള്‍ക്കോ കഴിഞ്ഞിട്ടില്ലെന്നാണ് ചരിത്രഗവേഷകനായ പ്രൊഫ. മാധവന്‍ പാലാട്ടിന്‍റെ അഭിപ്രായം.
ഏതായാലും അഞ്ചാറുമാസമായി വനിതാ ഗുസ്തിതാരങ്ങള്‍ ഡല്‍ഹി തെരുവീഥികളില്‍നീതിക്കുവേണ്ടി സമരം ചെയ്യുന്നു. പോലീസിന്‍റെ അടിയും ചവിട്ടുമേറ്റു തളരുന്നു. നിരാശരായി ട്രോഫികള്‍ വലിച്ചെറിയാന്‍ തയ്യാറാവുന്നു. ഇതൊന്നും അറിയാത്ത ഇന്ത്യയിലെ ഏക വ്യക്തി പ്രധാനമന്ത്രി മാത്രമായിരുന്നു. അദ്ദേഹമപ്പോള്‍ ചെങ്കോലിന്‍റെ പിറകെ സഞ്ചരിക്കുകയായിരുന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ തിരുനടയില്‍ ഏകാംഗ അഭിനേതാവാകുകയായിരുന്നു. ഈ കാട്ടിക്കൂട്ടലുകളൊക്കെ പ്രധാനമന്ത്രി നടത്തിയത് സ്ത്രീത്വത്തെ ബോധപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയായിരുന്നു. രാജ്യത്തിനാകെ അപമാനം വരുത്തിവച്ച സംഭവത്തെ ചെങ്കോലുകൊണ്ടും ഏകപക്ഷീയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനംകൊണ്ട് മറികടക്കാമെന്ന് വൃഥാ അദ്ദേഹം വ്യാമോഹിച്ചു. പക്ഷേ വിദ്വേഷത്തിന്‍റെ തിരമാലയില്‍ അതെല്ലാം നിഷ്പ്രഭമാവുകയായിരുന്നു. ബ്രിജ്ഭൂഷണ്‍ എന്ന കാളക്കൂറ്റന്‍റെ ഗര്‍വ്വു തടഞ്ഞ് അയാളെ നിയമത്തിന്‍റെ വരുതിയിലാക്കിയില്ലെങ്കില്‍ നാളെ ബി.ജെ.പി വലിയ വിലകൊടുക്കേണ്ടിവരും. ഹരിദ്വാറില്‍ വനിതാ ഗുസ്തിതാരങ്ങള്‍ ഒഴുക്കിയ കണ്ണീര്‍ ഭാരതത്തിലെ മൊത്തം സ്ത്രീകളുടെ കണ്ണീരിന്‍റെ സ്വാംശീകരണമാണെങ്കില്‍ അത് ബി.ജെ.പി ഭരണത്തിന്‍റെ മരണമണി മുഴക്കത്തിന് കാരണമാകുമെന്നും ഓര്‍ക്കുക.

വാല്‍ക്കഷ്ണം:
മുഖ്യമന്ത്രി ചെല്ലുന്ന ഇടമെല്ലാം വിവാദത്തിലാണ് കലാശിക്കുന്നത്. ഇപ്പോള്‍ ഇരുന്നിരുന്ന് ന്യുയോര്‍ക്കില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ അതാ എത്തുന്നു വീണ്ടും വിവാദം. മേഖലാ സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്ന വിദേശ മലയാളി സംഘടനകള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താനായി തയ്യാറാക്കിയ പരസ്യതാരിഫിലെ വാഗ്ദാനങ്ങളാണ് വിവാദചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിദേശമലയാളികളെ പല തട്ടില്‍ വേര്‍തിരിക്കുന്ന വാഗ്ദാനങ്ങളായിരുന്നു അത്. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ലക്ഷങ്ങള്‍ കാഴ്ചവയ്ക്കണമെന്ന രീതിയിലായിരുന്നു വാഗ്ദാനങ്ങള്‍. ഏതായാലും ഇക്കാര്യത്തില്‍ സംശയനിവൃത്തിയുമായി സി.പി.എം വക്താക്കളായി എ.കെ. ബാലനും പി. ശ്രീരാമകൃഷ്ണനും വന്നത് ആശ്വാസമായി. അല്ലെങ്കില്‍ ജനങ്ങളാകെ സത്യാവസ്ഥയ്ക്കായി ഇരുട്ടില്‍തപ്പി മുഷിഞ്ഞേനെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Continue Reading

Kerala

മന്ത്രി ആർ ബിന്ദുവിന് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തില്‍

Published

on

തൃശ്ശൂർ: മന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നല്‍കിയ അപേക്ഷയാണ് തൃശൂർ-ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവില്‍ റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ കണ്ടെത്തിയത്സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശാരീരിക പരിമിതിയുള്ള തന്റെ ഭർത്താവിന്റെ സ്ഥലംമാറ്റം സംബന്ധിച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി.

ശനിയാഴ്ച തൃശൂരില്‍ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയില്‍ വച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നിവേദനം നല്‍കിയത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറയുന്നു. എന്നാല്‍, പിന്നീട് ഈ അപേക്ഷ ഉള്‍പ്പെടെ റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തുകയായിരുന്നു. ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പമാണ് അപേക്ഷ കണ്ടെത്തിയത്.റോഡില്‍ മാലിന്യം തള്ളിയതു നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ ചേർപ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് മന്ത്രിക്ക് നല്‍കിയ അപേക്ഷയും ശ്രദ്ധയില്‍പെട്ടത്. അപേക്ഷയില്‍ കണ്ട ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ അറിഞ്ഞു. മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നായിരുന്നു പ്രതികരണം. അപേക്ഷ ഒരു തവണ കൂടി വാട്സാപ്പില്‍ അയക്കാനും അവർ ആവശ്യപ്പെട്ടു. അതേസമയം, മാലിന്യം തള്ളിയവർക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured