Kerala
കാളക്കൂറ്റനെ മയക്കുവെടിവയ്ക്കാന്‍ ഭയക്കുന്ന നിയമം

- നിരീക്ഷകന്‍
ഗോപിനാഥ് മഠത്തില്‍
ഹരിദ്വാറില്‍ ബി.ജെ.പി. സര്‍ക്കാരിന്‍റെ മരമണിമുഴക്കാന്‍ പാകത്തില്‍ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഗുസ്തിതാരങ്ങള്‍ തങ്ങള്‍ക്കുലഭിച്ച മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ എത്തിയത് ഏറെ വിവാദം സൃഷ്ടിച്ചു. രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വനിതാഗുസ്തിതാരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കര്‍ഷകനേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും മുന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും എഴുത്തുകാരുമുള്‍പ്പെടെ ഒട്ടനവധിപ്പേര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ലോകവേദികളില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ തലയുയര്‍ത്തിനിന്ന് മെഡലുകളണിഞ്ഞവര്‍ ഗംഗയുടെ തീരത്ത് കണ്ണീരണിഞ്ഞപ്പോള്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍സിംഗ് എന്ന വിടനെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്ന ചിന്തയിലായിരുന്നു ബിജെപി. രാജ്യം മുഴുവന്‍ സത്യത്തിനും നീതിക്കുംവേണ്ടി വാദിക്കുമ്പോള്‍ അഥവാ താന്‍ ശിക്ഷിക്കപ്പെട്ടാല്‍ പോക്സോ നിയമം ഭേദഗതി ചെയ്ത് കഠിനശിക്ഷയില്‍ നിന്ന് തലയൂരാനുള്ള തന്ത്രങ്ങള്‍ ബ്രിജ് ഭൂഷണ്‍ ചമച്ചത് താന്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ബ്രിജിയെ പരിരക്ഷിക്കാന്‍ ബിജെപിയും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഗുസ്തിതാരങ്ങളും അഞ്ചാറുമാസക്കാലമായി നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയെ ഒരുഗോദയ്ക്ക് സമമാക്കിയിരിക്കുന്നു. രാജ്യത്ത് നീതിയും അനിതീയും തമ്മില്‍ ഗുസ്തിപിടിക്കുമ്പോള്‍ ഇല്ലാത്ത ചെങ്കോലിന് പവിത്രീകരിച്ച് നാട്ടാനും ബ്രിജിന്‍റെ ലൈംഗിക അപവാദത്തിന് അംഗീകാരം നല്‍കത്തക്കവിധം അയാളെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അതിഥിയാക്കി വിശുദ്ധനാക്കാനുള്ള നീക്കത്തിലായിരുന്നു പ്രധാനമന്ത്രി. പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വനിതാഗുസ്തിതാരങ്ങളെ കുറ്റവാളികളെപ്പോലെ വേട്ടയാടുമ്പോള്‍ കുറ്റം ചെയ്തയാള്‍ കൗരവവേദിയിലെ ദുശ്ശാസനനെപ്പോലെ ഇരകളെ പരിഹസിക്കുകയും പരാതിക്കാരെ അപഹസിച്ചും മാന്യനായി അഭിനയിക്കുന്നു.
രാജ്യത്തെ പെണ്‍മക്കളുടെ അഭിമാനം ഇങ്ങനെ തെരുവില്‍ വിലപേശുമ്പോള്‍ ഇല്ലാത്ത ദുരഭിമാന ചെങ്കോലിന്‍റെ പൈതൃകം തേടി സഞ്ചരിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്രമോദിയുടേത്. അത് അങ്ങേയറ്റം അപമാനകരമായ കാര്യമായിരുന്നു. തമിഴ്നാട്ടില്‍ നിര്‍മ്മിച്ച സ്വര്‍ണ്ണച്ചെങ്കോല്‍ രാജ്യത്തെ പ്രധാന ശൈവ സന്യാസിമഠങ്ങളിലൊന്നായ തിരുവാടുതുറൈ അധീനത്തിന്‍റെ ഉപമേധാവി കുമാരസ്വാമി തമ്പിരാന്‍ 1947 ആഗസ്റ്റ് 15 രാത്രി ഡല്‍ഹിയിലെത്തി നെഹ്റുവിന് സമ്മാനിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. അത് അത്രവലിയ ദൈവവിശ്വാസിയൊന്നുമല്ലാത്ത ജവഹര്‍ലാല്‍നെഹ്റു സ്വീകരിച്ചു എന്നതിനെപ്പറ്റി യാതൊരു വ്യക്തതയും ഇല്ല. എന്നാല്‍ അങ്ങനൊരു ചെങ്കോല്‍ ഉണ്ടെങ്കില്‍ അത് ബ്രിട്ടനില്‍നിന്നുള്ള അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി ഔപചാരികമായി നടത്തിയ ചടങ്ങാണെന്ന് സ്ഥാപിക്കാനാണ് കേന്ദ്രം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍പ്രഭു നെഹ്റുവിന് ചെങ്കോല്‍ കൈമാറിയിരുന്നെങ്കില്‍ അതിന് ബ്രിട്ടീഷുകാര്‍ വലിയ പ്രചാരം തന്നെ നല്‍കുമായിരുന്നു. കാരണം ചെങ്കോലു കൊടുക്കുന്ന മൗണ്ട് ബാറ്റണും വാങ്ങുന്ന നെഹ്റുവും. രാജ്യതാല്‍പ്പര്യങ്ങള്‍ക്കതീതമായി വ്യക്തിസൗഹൃദങ്ങള്‍ സൂക്ഷിച്ചവരായിരുന്നു. അപ്പോള്‍ സ്വാതന്ത്ര്യലബ്ധിയുടെ പ്രതീകമായി ചെങ്കോല് മൗണ്ട് ബാറ്റണ്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ സുദൃഢസ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ അതൊരു വലിയ മാമാങ്കമായിത്തന്നെ നെഹ്റു മാറ്റിയിരുന്നേനെ. അങ്ങനെ ഒന്നുണ്ടാകാതിരുന്നത് ചെങ്കോലിനെ സംബന്ധിച്ച സംശയങ്ങള്‍ക്ക് കാരണമാകുന്നു. രാജവാഴ്ചയെയും ദൈവികപ്രതീകങ്ങളെയും യാതൊരു തരത്തിലും അംഗീകരിക്കുന്ന വ്യക്തിയായിരുന്നില്ല നെഹ്റു. ഒരുപക്ഷേ ഒരു സമ്മാനം എന്ന നിലയില്‍ അദ്ദേഹം അത് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ആധികാരികത തെളിയിക്കാന്‍ ഏതെങ്കിലും സന്ന്യാസമഠത്തിനോ, ആഭരണശാലാ ഉടമകള്‍ക്കോ കഴിഞ്ഞിട്ടില്ലെന്നാണ് ചരിത്രഗവേഷകനായ പ്രൊഫ. മാധവന്‍ പാലാട്ടിന്‍റെ അഭിപ്രായം.
ഏതായാലും അഞ്ചാറുമാസമായി വനിതാ ഗുസ്തിതാരങ്ങള്‍ ഡല്‍ഹി തെരുവീഥികളില്‍നീതിക്കുവേണ്ടി സമരം ചെയ്യുന്നു. പോലീസിന്‍റെ അടിയും ചവിട്ടുമേറ്റു തളരുന്നു. നിരാശരായി ട്രോഫികള്‍ വലിച്ചെറിയാന്‍ തയ്യാറാവുന്നു. ഇതൊന്നും അറിയാത്ത ഇന്ത്യയിലെ ഏക വ്യക്തി പ്രധാനമന്ത്രി മാത്രമായിരുന്നു. അദ്ദേഹമപ്പോള്‍ ചെങ്കോലിന്‍റെ പിറകെ സഞ്ചരിക്കുകയായിരുന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ തിരുനടയില്‍ ഏകാംഗ അഭിനേതാവാകുകയായിരുന്നു. ഈ കാട്ടിക്കൂട്ടലുകളൊക്കെ പ്രധാനമന്ത്രി നടത്തിയത് സ്ത്രീത്വത്തെ ബോധപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയായിരുന്നു. രാജ്യത്തിനാകെ അപമാനം വരുത്തിവച്ച സംഭവത്തെ ചെങ്കോലുകൊണ്ടും ഏകപക്ഷീയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനംകൊണ്ട് മറികടക്കാമെന്ന് വൃഥാ അദ്ദേഹം വ്യാമോഹിച്ചു. പക്ഷേ വിദ്വേഷത്തിന്‍റെ തിരമാലയില്‍ അതെല്ലാം നിഷ്പ്രഭമാവുകയായിരുന്നു. ബ്രിജ്ഭൂഷണ്‍ എന്ന കാളക്കൂറ്റന്‍റെ ഗര്‍വ്വു തടഞ്ഞ് അയാളെ നിയമത്തിന്‍റെ വരുതിയിലാക്കിയില്ലെങ്കില്‍ നാളെ ബി.ജെ.പി വലിയ വിലകൊടുക്കേണ്ടിവരും. ഹരിദ്വാറില്‍ വനിതാ ഗുസ്തിതാരങ്ങള്‍ ഒഴുക്കിയ കണ്ണീര്‍ ഭാരതത്തിലെ മൊത്തം സ്ത്രീകളുടെ കണ്ണീരിന്‍റെ സ്വാംശീകരണമാണെങ്കില്‍ അത് ബി.ജെ.പി ഭരണത്തിന്‍റെ മരണമണി മുഴക്കത്തിന് കാരണമാകുമെന്നും ഓര്‍ക്കുക.
വാല്‍ക്കഷ്ണം:
മുഖ്യമന്ത്രി ചെല്ലുന്ന ഇടമെല്ലാം വിവാദത്തിലാണ് കലാശിക്കുന്നത്. ഇപ്പോള്‍ ഇരുന്നിരുന്ന് ന്യുയോര്‍ക്കില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ അതാ എത്തുന്നു വീണ്ടും വിവാദം. മേഖലാ സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്ന വിദേശ മലയാളി സംഘടനകള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താനായി തയ്യാറാക്കിയ പരസ്യതാരിഫിലെ വാഗ്ദാനങ്ങളാണ് വിവാദചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിദേശമലയാളികളെ പല തട്ടില്‍ വേര്‍തിരിക്കുന്ന വാഗ്ദാനങ്ങളായിരുന്നു അത്. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ലക്ഷങ്ങള്‍ കാഴ്ചവയ്ക്കണമെന്ന രീതിയിലായിരുന്നു വാഗ്ദാനങ്ങള്‍. ഏതായാലും ഇക്കാര്യത്തില്‍ സംശയനിവൃത്തിയുമായി സി.പി.എം വക്താക്കളായി എ.കെ. ബാലനും പി. ശ്രീരാമകൃഷ്ണനും വന്നത് ആശ്വാസമായി. അല്ലെങ്കില്‍ ജനങ്ങളാകെ സത്യാവസ്ഥയ്ക്കായി ഇരുട്ടില്‍തപ്പി മുഷിഞ്ഞേനെ.
Kerala
കശ്മീരിലെ അപകടത്തിൽ മരിച്ച യുവാക്കൾക്ക് യാത്രാമൊഴിയേകി ജന്മനാട്

പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. മൃതദേഹം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുലക്കുന്നകാഴ്ച്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.
മൃതദേഹത്തിന് മുകളില്‍ ഒരു കൂടു ചോക്ലേറ്റും റോസ പൂവും വെച്ച് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ നീതു രാഹുലിനെ യാത്രയാക്കിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. ഭാര്യ സൗമ്യ മൃതദേഹം കണ്ടപ്പോള്‍ വാവിട്ട് കരഞ്ഞത് നാടിന്റെ രോദനമായി മാറി. മരിച്ച സുധീഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത് ഭാര്യ മാലിനിയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്ന കാഴ്ചക്കും സാക്ഷ്യം വഹിച്ചു.
വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നുമണിക്കാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറുപേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സ് മാര്‍ഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച് മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ഇതിനിടെ കശ്മീരില്‍ വാഹനപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനാണ് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, വിഘ്‌നേഷ്, രാഹുല്‍, സുധീഷ് എന്നിവര്‍ കശ്മീരിലെ സോജില പാസ്സില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഇവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂര്‍ സ്വദേശികള്‍ക്ക് പുറമെ ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.
Idukki
മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ

ഇടുക്കി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല.
പി വി ഞാനല്ല എന്ന പഴയ പ്രസ്‌താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Education
ദേശീയ വിദ്യാഭ്യാസ നയം 2020 – എ. ഐ. പി. സി പാനൽ ചർച്ച നടത്തി

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) കേരളയുടെ ആഭിമുഖ്യത്തിൽ “ദേശീയ വിദ്യാഭ്യാസ നയം 2020” ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ എറണാകുളം ഐ. എം. എ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എ. ഐ. പി. സി. കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. സി. ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എം. ഇ. എസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ, കെ. ഇ. കോളേജ് മാന്നാനം പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ എൻ. ഇ. പി 2020 ൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
“അംഗനവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ് . നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.” ചർച്ചയുടെ മോഡറേറ്റർ പ്രൊഫ. എം. സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഡോ. അജിംസ് പി. മുഹമ്മദിൻ്റെ അഭിപ്രായത്തിൽ “ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ്സ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login