Connect with us
,KIJU

Kerala

വിലാപച്ചിരി നല്‍കുന്ന
ഭരണകുതന്ത്ര നാടകം

Avatar

Published

on

​* ഗോപിനാഥ് മഠത്തിൽ

സിപിഎം ഇപ്പോള്‍ ഗ്രീന്‍ റൂമിലാണ്. മുഖത്തേറ്റ ക്ഷതങ്ങള്‍ ലേപനങ്ങള്‍ തേച്ച് നികത്തിയും പൗഡറിട്ട് മോഡിപിടിപ്പിച്ചും എങ്ങനെ ജനങ്ങള്‍ക്കുമുമ്പില്‍ സുന്ദരമായി പ്രത്യക്ഷപ്പെടാമെന്ന തിരക്കിലാണ്. കൈതോലപ്പായവിരിച്ച്, പായയില്‍ പലകെട്ടു നോട്ടുകള്‍വച്ച് കടത്തിയ കഥ പുറത്തുവന്നപ്പോള്‍തന്നെ ഗോവിന്ദന്‍റെയും പിണറായിയുടെയും പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകഴിഞ്ഞു. കുട്ടിസഖാക്കന്മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി ഉന്നതവിദ്യാഭ്യാസമേഖലയെ ഈജിയന്‍ തൊഴുത്താക്കിയതിന് പിന്നാലെയാണ് ചേട്ടന്മാരായ സഖാക്കന്മാര്‍ കൈതോലപ്പായയില്‍ പണം കടത്തിയ വിവരം പുറത്തുവന്നത്. മൂര്‍ഖന്മാരും അതിന്‍റെ കുഞ്ഞുങ്ങളും ഒരുപോലെ ജനങ്ങളെ ദംശിക്കാന്‍ ഒരുമ്പിട്ടിറങ്ങിയപോലെയായിരിക്കുന്നു കേരളത്തില്‍ സിപിഎമ്മിന്‍റെ അവസ്ഥ. സമാധാനപരമായി ഇക്കാലമത്രയും ഭരണം നടത്തിയിരുന്ന സര്‍വ്വമേഖലയെയും എങ്ങനെ കുളമാക്കാമെന്ന് ചിന്തിക്കുകയും പിന്നെ എങ്ങനെ ആ കുളം കലക്കി അഴിമതിയുടെ മീന്‍ പിടിക്കാമെന്ന ഒരേയൊരു വിചാരം മാത്രമേ സിപിഎമ്മിനുള്ളൂ. ഇന്ന് സിപിഎമ്മിന്‍റെ അഴിമതിയുടെ വിഷക്കൈകള്‍ കടന്നുചെല്ലാത്ത ഒരുമേഖലയുമില്ല. എല്ലായിടത്തും അഴിമതിയും അരാജകത്വവും മാത്രം. അതില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ നടത്തുന്ന പൊറാട്ടുനാടകമാണ് പ്രതിപക്ഷനേതാക്കളെ കള്ളക്കേസില്‍ കുടുക്കുക എന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അടിയൊഴുക്ക് എന്നപോലെ ഒത്താശയമുണ്ട്. അതിന്‍റെ വ്യക്തമായ തെളിവാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷത്തിന്‍റെ സാധ്യതയുണ്ടെന്ന കാര്യം. കൈതോലപ്പായയില്‍ പണം കടത്തിയകാര്യവും സ്വപ്നാസുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളും ഒന്നും ഇഡിക്കോ മറ്റ് കേന്ദ്ര അന്വേഷ ഏജന്‍സികള്‍ക്കോ ഒരുവിഷയമേ അല്ലാത്ത സാഹചര്യത്തിലാണ് ഒരുപ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തി അന്വേഷണസംഘങ്ങള്‍ വി.ഡി.സതീശനെയും കെ. സുധാകരനെയും വേട്ടയാടുന്നത്. ഇതൊക്കെ കാണുമ്പോള്‍ എന്നും ഇങ്ങനെ ആനപ്പുറത്തിരിക്കാമെന്നാണ് ചില ഭരണാധികാരികളുടെ മട്ടും ഭാവവും. ഒരിക്കല്‍ താഴെയിറങ്ങേണ്ടിവരുമെന്ന കാര്യം താല്‍ക്കാലിക അധികാരലഹരിയില്‍ അവര്‍ വിസ്മരിച്ച മട്ടാണ്. അതാണ് ഏറെ രസകരമായ കാര്യവും.

Advertisement
inner ad


സിപിഎമ്മിന്‍റെ വൈകൃതമുഖത്തെ രക്ഷിച്ചെടുക്കാന്‍ സകല കേരളനേതാക്കളും ചമയമുറിയില്‍ മത്സരിക്കുമ്പോള്‍ അവര്‍ സ്വയം ആശ്വസിക്കുന്ന കാര്യം ഇപ്പോഴത്തെ പ്രശ്നങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് പറഞ്ഞാണ്. അതൊക്കെ സിപിഎം കാരുടെ വെറും തോന്നല്‍മാത്രമാണ്. പ്രതിപക്ഷത്തെയും മാധ്യമത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അഴിമതി ഭരണത്തിന് നേതൃത്വം നല്‍കുന്ന പിണറായി ഗവണ്‍മെന്‍റ്െ ജനമനസ്സുകളില്‍ നിന്ന് എത്രമാത്രം അകന്നുകഴിഞ്ഞുവെന്ന് സ്വയം ബോധ്യപ്പെടുന്നില്ലെങ്കില്‍ അത് സര്‍ക്കാര്‍ ജഡാവസ്ഥയിലായെന്നതിന്‍റെ സൂചനയാണ്. കമഴ്ന്ന് വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുക എന്ന സ്വാര്‍ത്ഥലക്ഷ്യം മാത്രമേ ഇപ്പോള്‍ സിപിഎം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമുള്ളൂ. അതിനിടയിലാണ് കൈതോലപ്പായ മാറ്റിവച്ച് അശനീപാതംപോലെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍റെ മറ്റൊരു ആരോപണമെത്തിയത്. കെ.സുധാകരനെ കൊല്ലാന്‍ വാടകകൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നും. അന്ന് ലക്ഷ്യസാധ്യത്തിനരികെ വരെ എത്തിയതായിരുന്നെന്നും സംഘത്തില്‍ ഒരു അഞ്ചാംപത്തി (ഒറ്റുകാരന്‍) ഉണ്ടായിരുന്നതുകൊണ്ടാണ് സംഗതി നടക്കാതെ പോയതെന്നുമാണ് ശക്തിധരന്‍റെ മുഖപുസ്തക പോസ്റ്റ്. കൂടാതെ നമ്മുടെ ഒരു നേതാവ് കുടുംബസമേതം നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ സ്വകാര്യ പടയാളി സംഘത്തെ വാടകയ്ക്കെടുത്തിരുന്നു എന്നും കേന്ദ്രമന്ത്രിസഭയിലുള്ള സ്വാധീനം കാരണമാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അന്ന് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കറന്‍സിയാണ് ഒഴുക്കിക്കളഞ്ഞതെന്നും ശക്തിധരന്‍റെ കുറിപ്പില്‍ പറയുന്നുണ്ട്. ഒരു ഡിക്ടേറ്റര്‍ പരിവേഷത്തോടെ ഒരു ജനാധിപത്യഭരണത്തെ വരുതിയിലാക്കാന്‍ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് പിണറായിവിജയന്‍. അദ്ദേഹത്തിന്‍റെ നെതര്‍ലാന്‍സ് സന്ദര്‍ശനത്തിന്‍റെ പരോക്ഷ സൂചനയാണ് ശക്തിധരന്‍ കുറുപ്പിലൂടെ നടത്തിയിരിക്കുന്നത്. പാതിമുറിഞ്ഞ കുറിപ്പില്‍ അദ്ദേഹം ഇനിയും പറയാതെ എന്തൊക്കെയോ മാറ്റിവച്ചിരിക്കുന്നു. എതിര്‍ശബ്ദങ്ങളെ വഴിയരികില്‍ പതിയിരുന്ന് ആക്രമിച്ച് നിശബ്ദമാക്കാനുള്ള കഴിവ് പലതവണ തെളിയിച്ചിട്ടുള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ വിഫലമായ കൊലപാതകത്തിന്‍റെ കഥയാണ് ശക്തിധരന്‍റെ മുഖപുസ്തകക്കുറിപ്പ്അനാവരണം ചെയ്യുന്നത്. ആനയും അമ്പാരിയോടും അനുചരന്മാരോടും കൂടി വിദേശ എഴുന്നള്ളത്ത് നടത്തി പൊടിച്ചുകളഞ്ഞ ദശലക്ഷക്കണക്കിന് രൂപയുടെ വിവരവും കുറുപ്പ് പങ്കുവയ്ക്കുന്നുണ്ട്. എന്താണ് ഇവിടെ നടക്കുന്നതെന്നും നടത്തുന്നതെന്നും സ്വയംബോധമില്ലാത്ത ഒരു സ്വേച്ഛാധികാര സര്‍ക്കാരിന്‍റെ തേര്‍വാഴ്ചയില്‍ അന്തംവിട്ട് കുന്തംവിഴുങ്ങിയപോലെ നില്‍ക്കുകയാണ് ജനങ്ങള്‍. ഇതാണ് ഇന്ത്യയിലെ ഒരു സാമ്പിള്‍ കമ്മ്യൂണിസ്റ്റ് ഭരണം. അത് ഇന്ത്യയുടെ ഒരകിടില്‍ ഒതുങ്ങിയത് ഭാഗ്യം. ഇക്കാര്യമൊന്നും യച്ചൂരി സഖാവിനോട് പറയണ്ട. അദ്ദേഹത്തിന് കേരളത്തിലെ കാര്യമൊട്ട് അറിയുകയും വേണ്ട. കേരളത്തില്‍ മാധ്യമങ്ങളെ പിണറായിസര്‍ക്കാര്‍ കൂച്ചുവിലങ്ങ് ഇടുമെന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ ഇന്ത്യയെക്കുറിച്ച് ചോദിക്കാനാണ് ഒരിക്കല്‍ യച്ചുരി പറഞ്ഞത്. അപ്പോഴാണ് കേരളം ഇന്ത്യയ്ക്ക് വെളിയിലുള്ള ഒരു സംസ്ഥാനമാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായത്. കാര്യങ്ങള്‍ ഇങ്ങനെപോയാല്‍ ജനങ്ങള്‍ക്ക് രണ്ടായാലും മരണം തീര്‍ച്ചയാണ്. പിണറായി ഭരിച്ച് കൊല്ലും; യച്ചൂരി ചിരിപ്പിച്ചുകൊല്ലും.
വാല്‍ക്കഷണം:
ഏക സിവില്‍കോഡിനെക്കുറിച്ചാണ് ഇപ്പോള്‍ പൊതുവെ സംസാരവിഷയം. അതൊരു തേന്‍കെണിയാണ്. 2024 ലെ ലോക്സഭായ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തെ സജീവമാക്കാനാണ് മോദിസര്‍ക്കാരിന്‍റെ തീരുമാനം. പട്നയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍റെ സവിധത്തില്‍ പത്തിലേറെ പ്രതിപക്ഷ കക്ഷികള്‍ സംഘടിച്ചപ്പോള്‍ത്തന്നെ മോദിയും ഷായും തീരുമാനിച്ചുകഴിഞ്ഞു. ഇവരെ ഭിന്നിപ്പിക്കാന്‍ ഏക സിവില്‍ കോഡല്ലാതെ മറ്റൊരുവിഷയവുമില്ലെന്ന്. ഇതിനിടയില്‍ കേജരിവാളും ഉദ്ധവ്താക്കറയും തേന്‍രുചിക്കാന്‍ പോയി. മോദിയുടെ തോളില്‍ കൈ ഇട്ട് കഴിഞ്ഞ് ബി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഏതായാലും പ്രതിപക്ഷപാര്‍ട്ടികളെ മൂന്നുതട്ടിലാക്കാന്‍ ഏകസിവില്‍കോഡിന് ഇതിനകം കഴിഞ്ഞുവെന്നത് കേന്ദ്രസര്‍ക്കാരിന്‍റെ വിജയമാണ്. ഏതായാലും ഇത് സാധ്യമായാല്‍ തകര്‍ന്നടിയുന്നത് ഭാരതത്തിന്‍റെ വൈവിധ്യസംസ്കാരമാണ്. സാമൂഹികമായി വ്യത്യസ്ത നിലവാരത്തില്‍ കഴിയുന്ന ജനങ്ങളെ ഒരേ നിയമനുകത്തിന്‍ കീഴില്‍ അനുഭാവമില്ലാതെ മെരുക്കിയാല്‍ അവര്‍ക്കങ്ങനെ തുല്യനീതി ലഭ്യമാകും. അതിപണക്കാരന്‍റെയും അതിദരിദ്രന്‍റെയും നാടാണ് ഭാരതം എന്ന ഓര്‍മ്മ കേന്ദ്രഭരണാധികാരികള്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടാവണം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ,
ബന്ധുക്കളെ ചോദ്യം ചെയ്യും

Published

on

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പിജി വിഭാ​ഗത്തിലെ സർജറി വിദ്യാർഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ ജെയിലിലായ ഡോ. റുവൈസിന്റെ മാതാപിതാക്കളടക്കം ബന്ധുക്കൾ കേസിൽ പ്രതികളായേക്കും. ഡോ. ഷഹ്‌നയുടെ ബന്ധുക്കളുടെ മൊഴിപ്രകാരം പൊലീസ് ഇന്നലെ റുവൈസിന്റെ കരുനാ​ഗപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. പിതാവിന്റെ പങ്കിനെക്കുറിച്ചു ചോദിക്കാനാണ് വന്നതെങ്കിലും അയാൾ ഒളിവിൽ പോയിരുന്നു. സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്നു നിർദേശം നൽകിയ ശേഷമാണ് അവർ മടങ്ങിയത്.
അതിനിടെ മരിച്ച ഷഹ്‌നയുടെ വീട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. നിയമം കൊണ്ടല്ല, യുവാക്കളുടെ ബോധവൽക്കരണത്തിലൂടെ മാത്രമേ സ്ത്രീധനം എന്ന വിപത്തിനെ തടയാനാവൂ എന്ന് ​ഗവർണർ പറഞ്ഞു. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും കേരളത്തിലെ യുവാക്കൾ തീരുമാനിക്കണം. അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. സ്ത്രീധനം ചെറുക്കാൻ 16 നിയമങ്ങൾ നമുക്കുണ്ട്. എന്നാൽ അവ പ്രാവർത്തികമാക്കുന്നതിലെ പാളിച്ചകളാണ് സ്ത്രീധന പീഡനം വർധിക്കാനും അതുമൂലമുള്ള ആത്മഹത്യകൾക്കും കാരണമെന്ന് ​ഗവർണർ ചൂണ്ടിക്കാട്ടി.
അതിനിടെ ഷഹ്‌ന ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുൻപ് റുവൈസിനെ ഫോണിൽ അതു സംബന്ധിച്ച് മെയേജ് ഇട്ടിരുന്നു. എന്നാൽ ഷഹ്‌നയെ പിന്തിരിപ്പിക്കുന്നതിനു പകരം അവരുടെ ഫോൺ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തതെന്നുപൊലീസ്.

Continue Reading

Featured

മുഖ്യമന്ത്രിയെയും മകളെയും ഇഡിക്കു പേടി: സതീശൻ

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയിലേക്ക് സി.എം.ആർ.എൽ കോടിക്കണക്കിന് രൂപ നൽകിയത് കള്ളപ്പണം വെളുപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളപ്പണം അലക്കി വെളുപ്പിച്ച കേസിൽ എന്തുകൊണ്ടാണ് ഇഡി ഇടപെടാത്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ബിജെപിയുമായി പിണറായി രഹസ്യബന്ധം ഉണ്ടാക്കിയതു കൊണ്ടാണ് 38 തവണയും ലാവലിൻ കേസ് മാറ്റിവച്ചത്. മാസപ്പടിയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ അന്വേഷണം നടത്തുന്ന ഇ.ഡി പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇൻകം ടാക്‌സിന്റെ ക്വാസി ജുഡീഷ്യൽ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇ.ഡി അന്വേഷിച്ചില്ല. ബി.ജെ.പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തതെന്നും സതീശൻ കുറ്റപ്പെടുത്തി.

സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ ആലുവയിലും അങ്കമാലിയിലും ഡി.വൈ.എഫ്.ഐ – സി.പി.എം ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയിൽ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി.ഐ.ടി.യു ക്രിമിനൽ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രീതിയാണ്. കടയിൽ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാൻ പാടില്ലെന്നാണ് പുതിയ രീതി. ക്രിമിനൽ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങൾക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

Advertisement
inner ad

പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തിൽ ഞങ്ങൾ പങ്കാളികളായിരുന്നെങ്കിൽ ജനങ്ങൾ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഭരണസിരാ കേന്ദ്രത്തിൽ നിന്നും എന്തിനാണ് മാറി നിൽക്കുന്നത്? ബജറ്റിന്റെ പ്രാരംഭ ചർച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയോ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സർക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. പറവൂരിലെ എല്ലാ കടകളിലും വൈദ്യുത അലങ്കാരം നടത്തണമെന്ന് ലേബർ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരാണ് പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. എന്നിട്ടും നാട്ടുകാരുടെ ചെലവിൽ നടത്തുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ വിമർശിക്കുന്നത്.

Advertisement
inner ad

യു.ഡി.എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് അഭിപ്രായം പറയുന്നത്. എൽ.ഡി.എഫിലേതു പോലെ വിദൂഷകൻമാരുടെ സദസല്ല യു.ഡി.എഫ്. വിദൂഷകാരുടെയും വിധേയരുടെയും രാജസദസാണ് പിണറായിയുടെ രാജസദസ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യം ഏതെങ്കിലും മന്ത്രിമാർക്കുണ്ടോ? വിധേയരുടെ സംഘമാണ് പിണറായിയുടെ മന്ത്രിസഭ. കോൺഗ്രസിൽ രാജക്കൻമാരും വിദൂഷകരുമില്ല. യു.ഡി.എഫിന്റെ അഭിപ്രായം ആര് പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ട. പിണറായി വിജയനാണ് കോൺഗ്രസിൽ ജനാധിപത്യം ഇല്ലെന്ന് പറയുന്നത്. എന്തൊരു ജനാധിപത്യമാണ് സി.പി.എമ്മിൽ. മന്ത്രിസഭയിലും പാർട്ടിയിലും പോക്കറ്റിൽ നിന്നും പേപ്പർ എടുത്ത് ഇതാണ് തീരുമാനം എന്ന് പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ആളാണ് പിണറായി വിജയൻ. ഞങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് നടത്താൻ പിണറായി വരേണ്ട. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെതിരെ കുത്തിത്തിരിപ്പ് നടത്തിയ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയൻ. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട.

പറവൂരിൽ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വായ പോയ കോടാലിയാണ് സജി ചെറിയാൻ. ഗോൾവാൾക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണ്. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെ പാർട്ടിയാണെന്ന് പറയുന്നവർ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടെന്ന സുപ്രീം കോടതി വിധി കഴുത്തിൽ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവർ പറവൂരിൽ തീർത്തത്. ഞാൻ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. മന്ത്രിക്ക് വായിൽക്കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ പോരെ. മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നിൽക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗം. തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളിൽ മന്ത്രി സജി ചെറിയാൻ എന്തെങ്കിലും നടപടി എടുത്തോ? മന്ത്രിമാർ നടത്തിയ തലൂക്ക് അദാലത്തിൽ ലഭിച്ച ലക്ഷക്കണക്കിന് പരാതികൾ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സർക്കാർ ദയനീയ സ്ഥിതിയിൽ ആയതുകൊണ്ടാണ് ഇത്രയും പരാതികൾ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നൽകിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാൻ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. ഭരണം തോന്നിയ പോലെയാണ് നടക്കുന്നത്.

Advertisement
inner ad

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആദ്യ ദിവസം പൊലീസ് ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ മറച്ചുവച്ചു. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 24 മണിക്കൂർ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ദുരൂഹതയും ഇതുവരെ മാറിയിട്ടില്ല. എ.ഡി.ജി.പി പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ടു കേസിലും പൊലീസ് നടത്തുന്നത്. പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണ്. വിധേയരുടെ സംഘമാണ് കേരളത്തിലെ മന്ത്രിസഭ.

നവകേരള സദസിൽ യു.ഡി.എഫ് എം.എൽ.എമാർ പങ്കെടുത്തിരുന്നെങ്കിൽ അഭിപ്രായം പറയാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എൽ.ഡി.എഫ് എം.എൽ.എമാരുടെ അഭിപ്രായം കേൾക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പഠിപ്പിക്കാൻ വരുന്നത്. മുഖ്യമന്ത്രി വരുമ്പോൾ മന്ത്രിമാർ പോലും പ്രസംഗം നിർത്തുകയാണ്. നേരത്തെ കൂടുതൽ പ്രസംഗിച്ച ശൈലജ ടീച്ചറിന് കിട്ടയതോടെ ഒരു എം.എൽ.എമാരും മിണ്ടിയിട്ടില്ല. നവകേരള സദസ് കൊണ്ട് കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. സാമ്പത്തിക ഞെരുക്കം കാരണം സ്‌കൂൾ യുവജോത്സവം ഒരു പന്തലിൽ ഒതുക്കിയവരാണ് സാധാരണക്കാരിൽ നിന്നും പണം പരിച്ച് ആർഭാഡം നടത്തുന്നത്. നവകേരള സദസു കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല.

Advertisement
inner ad

ക്രൂരമായാണ് പ്രതിഷേധങ്ങളെ നേരിടുന്നത്. മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു. ഇത് ഭീകര ഭരണമാണോ? മുഖ്യമന്ത്രി ഏകാധിപതിയാണോ? രാജാവ് കളിക്കുകയാണോ? രാജാവാണെന്നാണ് സ്വയം വിചാരിക്കുന്നത്. രാജഭരണ കാലത്ത് പോലും ഇതുപോലെ ഉണ്ടായിട്ടില്ല. കണ്ണൂരിൽ പൊലീസ് എഫ്.ഐ.ആർ എടുത്ത കേസാണ് മുഖ്യമന്ത്രി മാതൃകാപരമാണെന്നും തുടരണമെന്നും പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പാടില്ലെന്ന് പറയാൻ പിണറായി എന്താ രാജാവാണോ? യൂണിഫോമിൽ എത്തിയാണ് അങ്കമാലിയിൽ ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. അക്രമത്തെ കുറിച്ച് അറിയില്ലെങ്കിൽ മുഖ്യമന്ത്രി പൊലീസ് മന്ത്രി സ്ഥാനം മറ്റാർക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങളാൽ വെറുക്കപ്പെട്ട പരിപാടിയായി മാറും. ആട്ടിത്തെളിച്ചവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എന്നിട്ടാണ് ആളെ കൂട്ടിയെന്ന് അഭിമാനം പറയുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിക്ക് എത്തിച്ചത്. നവകേരള സദസായതുകൊണ്ട് പട്ടികജാതിക്കാരന്റെ മൃതദേഹം സസ്‌ക്കരിക്കാൻ അനുവദിച്ചില്ല. സ്‌കൂളുകളുടെ മതിൽ പോലും ഇടിച്ച് നടത്തുന്ന ഈ പരിപാടിയെ അശ്ലീല നാടകം എന്നല്ലാതെ എന്ത് വിളിക്കും?

വി.ഡി സതീശൻ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയത് പിണറായി വിജയൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ അന്ന് കഴിഞ്ഞേനെ. ഇത്രയും നല്ല സർട്ടിഫിക്കറ്റ് എനിക്ക് ഇതുവരെ ആരും തന്നിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും എനിക്കെതിരെ പറയുന്നുണ്ട്. നാട്ടുകാരുടെ ചെലവിൽ സ്റ്റേജ് കെട്ടിയല്ല പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കേണ്ടത്. കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വായിൽ തോന്നിയത് പറയുന്നത്.

Advertisement
inner ad

കൊല്ലത്ത് സി.പി.എമ്മും സി.പി.ഐയും തമ്മിൽ അടിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫിലെ ഐക്യം കണ്ടിട്ട് സഹിക്കാനാകാത്തത്. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു മതിയായി. വിധേയരുടെ അടിമക്കൂട്ടമല്ല യു.ഡി.എഫ്. ഇവറ്റകളെന്ന വാക്ക് സജി ചെറിയാൻ ഉപയോഗിക്കുന്ന വാക്കാണ്. ഇവിടെ ഒരുത്തനും കൃഷി ചെയ്യേണ്ടെന്ന് പറഞ്ഞവനെ മന്ത്രിസഭയിൽ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചാൽ സാധാരണക്കാരെ കാണില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured

മാസപ്പ‌ടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി

Published

on

കൊച്ചി: സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി അടക്കം 12 പേർക്കാണ് നോട്ടീസ് അയക്കുക.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നോട്ടീസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ കേസിലെ ഹർജിക്കാരൻ മരിക്കുകയും കുടുംബം കേസുമായി മുന്നോട്ട് ഫോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ അമിക്കസ്ക്യൂറിയെ നിയോഗിച്ച കോടതി വസ്തുതാന്വേഷണം നടത്തി. ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇപ്പോഴത്തെ നടപടി.

Continue Reading

Featured