Kerala
അങ്കണത്തൈമാവില്‍ നിന്ന് വാഴക്കുലവെട്ടിയ ചിന്ത

- നിരീക്ഷകന്‍
ഗോപിനാഥ് മഠത്തില്‍
കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഇടതുപക്ഷഭരണത്തില്‍ ഒരു തട്ടുകടയുടെ നിലവാരം പോലുമില്ലെന്ന് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടത്തിയിട്ടുള്ള തര്‍ക്കങ്ങള്‍ തെളിയിക്കുന്നു. സ്വന്തം പാര്‍ട്ടി അനുഭാവികളെ മതിയായ യോഗ്യതയില്ലാതിരുന്നിട്ടും വൈസ് ചാന്‍സലര്‍ പദവിയിലെത്തിക്കാനുള്ള അസാമാന്യ തിടുക്കം അതിന്‍റെ പ്രധാന തെളിവുമായിരുന്നു. സര്‍ക്കാര്‍ കല്പിച്ച് ഗവര്‍ണര്‍ക്കു നല്കിയ വൈസ് ചാന്‍സലര്‍ പട്ടികയില്‍ വന്നിരുന്നതെല്ലാം സിപിഎമ്മിനെയും അതിലൂടെ ഭരണത്തെയും നിയന്ത്രിക്കുന്ന സഖാക്കന്മാരുടെ ഭാര്യമാരും അനുഭാവികളുമായിരുന്നത് യാദൃച്ഛികതയ്ക്ക് അപ്പുറം മനഃപൂര്‍വ്വവും അതിലുപരി ബോധപൂര്‍വ്വവുമായ കാര്യമായിരുന്നു. ഇപ്പോള്‍ അത് സംബന്ധിച്ച അവസാനതീരുമാനം രാഷ്ട്രപതിയുടെ കൈകളിലാണെന്നാണ് അറിയാന്‍ കഴിയുന്നത്. ആവശ്യമായ യോഗ്യതയില്ലാത്തവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള ഭരണകൂട ധാര്‍ഷ്ട്യം തെളിയിക്കുന്നതില്‍ തന്നെ സര്‍വകലാശാലകളുടെ യശസ്സിന് ഇവര്‍ എത്രമാത്രം വിലകല്പിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അത്തരം സര്‍വകലാശാല തരികിട പദ്ധതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്തജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധത്തിലെ ഗുരുതരമായ പിഴവുകള്‍. ഒടുവിലത്തെ ഉദാഹരണമെന്നത് ഇപ്പോള്‍ കേട്ടതില്‍ അവസാനത്തേതാണെന്ന് കല്പിച്ചാല്‍ മതി. ഇതിനോടൊപ്പമോ ഇതിനുശേഷമോ ഇതേപോലുള്ള പിഴവുകള്‍ നടന്നിരിക്കാനും ഇനി നടക്കാനും സാധ്യതയുമുണ്ട്. ഇങ്ങനെ തറപ്പിച്ചുപറയാന്‍ കാരണം ഭരണം ഇടതുപക്ഷത്തിന്‍റേതായതുകൊണ്ടുമാത്രമാണ്. ഇത്രമാത്രം ഉന്നതവിദ്യാഭ്യാസത്തെ കരിമ്പിന്‍കാട്ടിലെ ആനയെപ്പോലെ മഥിച്ച ഒരു ദുര്‍ഭരണപരമ്പരയാണിത്. ആദ്യപിണറായി സര്‍ക്കാരില്‍ കെ.ടി.ജലീല്‍ തുടങ്ങിവച്ച കള നടീല്‍ ഇപ്പോള്‍ ആര്‍. ബിന്ദുവും തുടരുകയാണ്. കളകള്‍ വിളയാന്‍ മാത്രമായ പാടമായി ഉന്നതവിദ്യാഭ്യാസരംഗം തരം താഴ്ന്നിരിക്കുന്നു. അതിന് ഇപ്പോള്‍ സാക്ഷ്യമായിരിക്കുന്നത് ചിന്താജെറോമിന്‍റെ ഡോക്ടറേറ്റ് പ്രബന്ധവും അതില്‍ അവര്‍ പറഞ്ഞിരിക്കുന്നതില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ആണെന്നാണ്. വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിതയാണോ ചിന്തയ്ക്ക് ‘വാഴക്കുല’യായതെന്ന് അവര്‍ക്കുമാത്രമേ അറിയൂ. ഇത്രയും ഗുരുതരമായ ഒരു തെറ്റ് പ്രബന്ധത്തില്‍ കടന്നുകൂടിയിട്ടും ആ പിഴവു തിരുത്താതെ, പ്രബന്ധകാരിയെ ബോധ്യപ്പെടുത്താതെ ഡോക്ടറേറ്റ് നല്കിയ കേരള സര്‍വകലാശാലയുടെ മേധാവികളെ സമ്മതിക്കണം. ഇനി ഒരുപക്ഷേ ഡോക്ടറേറ്റ് കൊടുത്ത സര്‍വകലാശാലാ അധികാരികള്‍ക്കും ചിന്താജെറോമിന്‍റെ അതേ അഭിപ്രായമാണോ എന്നും അറിയില്ല.
ചിന്ത കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത് തന്‍റെ കുടിശ്ശിക ശമ്പളം ഉടന്‍ കിട്ടണം എന്ന ആവലാതിക്കുപിറകെ, ധനത്തിനായി നിത്യം കേഴുന്ന മന്ത്രി ബാലഗോപാല്‍ എട്ടുലക്ഷത്തില്‍പ്പരം രൂപ അനുവദിച്ചതിലൂടെയാണ് അവര്‍ കഴിഞ്ഞയാഴ്ച ശ്രദ്ധേയയായത്. ഇപ്പോള്‍ ഡോക്ടറേറ്റ് പ്രബന്ധത്തിലെ പിഴവുകളിലൂടെ വീണ്ടും മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നു. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന് പറയുകമാത്രമല്ല അദ്ദേഹത്തിന്‍റെ പേരില്‍പോലും അക്ഷരത്തെറ്റു വരുത്തിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിള്ളിയെ പള്ളിയാക്കുംവിധം ഗുരുതര പിശകുസംഭവിച്ചിട്ടുണ്ടെങ്കിലും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച കേരളസര്‍വകലാശാല മുന്‍ പിവിസി പി.പി. അജയകുമാറോ, മൂല്യനിര്‍ണ്ണയം നടത്തിയവരോ പ്രബന്ധത്തിലെ തെറ്റുകള്‍ കണ്ടെത്തിയില്ല. അങ്ങനെ കണ്ടെത്താതിരിക്കാന്‍ കാരണം ചിന്ത ജെറോം ഒരു സിപിഎം പ്രവര്‍ത്തകയോ, യുവജനകമ്മീഷന്‍ അധ്യക്ഷ ആയതാണോ എന്നും അറിയില്ല. ചിലര്‍ അങ്ങനെയാണല്ലോ, സായിപ്പിനെ കാണുമ്പോള്‍ മാത്രമല്ല, സിപിഎം ഭരണക്കാരെ കാണുമ്പോഴും കവാത്തുമറക്കും.
ഇത് ഒരു ചിന്തയുടെ മാത്രം കാര്യമല്ല. ഈ വിധത്തില്‍ ഒരുപാട് ചിന്തമാര്‍ ഗുരുതരപിഴവു വരുത്തിയ പ്രബന്ധങ്ങള്‍ സര്‍വകലാശാലകള്‍ക്ക് മുന്നിലെത്തിച്ച് വ്യാജഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. സത്യസന്ധതയില്ലാത്ത ഒരേര്‍പ്പാടായി ഡോക്ടറേറ്റ് ബിരുദം മാറിയിരിക്കുന്നു എന്നതിന് ഇവിടെ ചിന്ത നിമിത്തമായിരിക്കുന്നു. പ്രബന്ധങ്ങള്‍ പലതും കോപ്പിയടിച്ചാണ് സമര്‍പ്പിക്കുന്നതെന്ന ചര്‍ച്ച നേരത്തെ കേട്ടുതുടങ്ങിയതാണ്. ഒരുമുന്‍ പിവിസിയുടെ പ്രബന്ധത്തിന്‍റെ മുഖ്യഭാഗവും കോപ്പിയടിയാണെന്ന് അറിഞ്ഞിട്ടും അത് സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടുനീങ്ങാതിരുന്നത് ഭരണസ്വാധീനത്താലാണെന്ന് പറയപ്പെടുന്നു. പ്രബന്ധങ്ങളുടെ മൂല്യനിര്‍ണ്ണയത്തിന് ഒരു രഹസ്യസ്വഭാവമാണുള്ളത്. വി.സിയാണ് മൂല്യനിര്‍ണ്ണയം നടത്തേണ്ടവരെ തിരഞ്ഞെടുക്കുന്നത്. പ്രബന്ധങ്ങളുടെ മൂല്യനിര്‍ണ്ണയത്തിന് 12പേരുടെ പാനലാണ് ഗൈഡ് നിര്‍ദ്ദേശിക്കേണ്ടത്. ഇതില്‍ രണ്ടുപേര്‍ രാജ്യത്തിനു പുറത്തുള്ളവരും രണ്ടുപേര്‍ നിര്‍ദ്ദിഷ്ട സര്‍വകലാശാലയില്‍ നിന്നുള്ളവരല്ലാത്ത സംസ്ഥാനത്തുള്ളവരും മറ്റ് എട്ടുപേര്‍ സംസ്ഥാനത്തിന് പുറത്തുള്ളവരുമായിരിക്കണമെന്നാണ് നിബന്ധന. ഇവരില്‍ മൂന്നുപേര്‍ക്കാണ് മൂല്യനിര്‍ണ്ണയത്തിന് പ്രബന്ധം അയക്കേണ്ടത്. ഇത്രയും രഹസ്യസ്വഭാവം ഉള്‍ക്കൊള്ളുന്ന മൂല്യനിര്‍ണ്ണയം സ്വാധീനമുള്ളവരുടെ താല്പര്യത്തിലേക്ക് നീങ്ങിയപ്പോഴാണ് വൈലോപ്പിള്ളിക്ക് ചങ്ങമ്പുഴയുടെ വാഴക്കുല എഴുതേണ്ടിവന്നത്. ഇവിടെ ചിന്തയ്ക്ക് കാര്യം കുറെക്കൂടി സുഗമമായത് പ്രബന്ധം മൂല്യനിര്‍ണ്ണയം നടത്തിയവരില്‍ ഒരാള്‍ അവരുടെ ഗൈഡുതന്നെയായിരുന്നു. അപ്പോള്‍ വാഴക്കുല എഴുതിയത് തകഴിയാണെന്ന് ചിന്ത എഴുതിയിരുന്നെങ്കിലും അവര്‍ക്ക് ഡോക്ടറേറ്റ് കിട്ടുമായിരുന്നു. ഇവിടെ ചിന്തയ്ക്ക് അല്‍പ്പം ഭാഗ്യം തുണച്ചത് ചങ്ങമ്പുഴയും വൈലോപ്പിള്ളിയും കവികളായതാണ്. എങ്കിലും ഈ വിഷയം ചങ്ങമ്പുഴയുടെ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്നാണ്. ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിള്ളിയുടെ പേരില്‍ പരാമര്‍ശിക്കപ്പെട്ടത് തന്നെ പൊറുക്കാനാവാത്ത പിഴവാണെന്നാണ്. സാധാരണക്കാര്‍ക്ക് തെറ്റുപറ്റുന്നതുപോലല്ല ഇത്. ഇവിടെ ഗൈഡും ഡോക്ടറേറ്റ് നല്കിയവരും ഒരേപോലെ കുറ്റക്കാരാണ്. ലളിത ചങ്ങമ്പുഴയുടെ വാക്കുകള്‍ സര്‍വകലാശാലാ അധികൃതര്‍ ഉള്‍ക്കൊള്ളുമോ ആവോ?
വാല്‍ക്കഷണം:
ഏറ്റവും വലിയ ബുദ്ധിമാന്‍മാരെന്ന് നടിക്കുന്നവര്‍ക്ക് പറ്റുന്ന അബദ്ധത്തിന് തെളിവാണ് ബിബിസിയുടെ ഡോക്യുമെന്‍ററി നിരോധനം. അത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതുകൊണ്ട് ഇന്ത്യ മുഴുവന്‍ ഗുജറാത്തിലെ പഴയ വംശീയകലാപവും മോദിയുടെ നേതൃത്വത്തിലെ അവിടുത്തെ നിര്‍ദ്ദയ സംസ്ഥാന ഭരണവും കൂടുതല്‍ പേര്‍ക്ക് കാണാന്‍ കഴിഞ്ഞു. ആവിഷ്ക്കാരസ്വാതന്ത്ര്യം പറഞ്ഞ് നിശബ്ദമായിരുന്നെങ്കിലോ ആ ഡോക്യുമെന്‍ററി കൂടുതല്‍ ശ്രദ്ധേയമാകില്ലെന്ന് മാത്രമല്ല, അതിന്‍റെ പേരില്‍ മറ്റൊരു കലാപവും ഉണ്ടാകുമായിരുന്നില്ല. നിയമം മോദിയുടെ ഗുജറാത്ത് ഭരണത്തെ എത്ര വെള്ളപൂശിയാലും മരിച്ചവരുടെ ആത്മാവുകള്‍ ഉയര്‍ത്തെഴുന്നേറ്റ് പ്രതികരിക്കും എന്നതിന് തെളിവാണ് ബിബിസി ഡോക്യുമെന്‍ററി. എത്ര സുഗന്ധദ്രവ്യങ്ങള്‍ കൈയില്‍ പുരട്ടിയാലും രക്തത്തിന്‍റെ ഗന്ധം അതിനെ അതിജീവിക്കുക തന്നെ ചെയ്യും.
*
Kerala
തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.
കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
Kerala
യൂത്ത്കോൺഗ്രസുകാർക്ക് നേരെയുള്ള വധശ്രമം: ചിന്താ ജെറോമിന്റെ പങ്കിൽ റിപ്പോർട്ട് തേടി കോടതി

കൊല്ലം: നക്ഷത്ര റിസോർട്ടിൽ താമസിച്ചതിന് ചിന്താ ജെറോമിനെതിരെ പരാതി നൽകിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ ചിന്താ ജെറോമിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ പോലീസിനോട് റിപ്പോർട്ട് തേടി കോടതി. അന്വേഷണ പുരോഗതി മാർച്ച് 28ന് സമർപ്പിക്കണം എന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അഡ്വ. ധീരജ് രവി മുഖേന വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി റിപ്പോർട്ട് തേടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് നിയതാ പ്രസാദ് ആണ് ഹർജി പരിഗണിച്ചത്. ആക്രമണം നടത്തിയതിനുശേഷവും മുമ്പും ചിന്താ ജെറോമിനോടൊപ്പം പ്രതികൾ ഒന്നിച്ച് അത്താഴം കഴിക്കുന്നതും പാട്ടു പാടുന്നതുമായ ചിത്രങ്ങളും വീഡിയോകളും പ്രതികൾ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഗൂഢാലോചന അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഈ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു.
ആക്രമണ കേസിൽ ഇതുവരെയും രണ്ട് പ്രതികൾ മാത്രമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾ പൊതു വേദികളിൽ ഉൾപ്പെടെ പരസ്യമായി തങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നേരത്തെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നിർദ്ദേശാനുസരണം ആണ് ഈ കേസിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിൻറെ ഭാഗമായി രണ്ട് ദിവസത്തിനുള്ളിൽ തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ നീക്കം നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതും മുൻകൂട്ടി തയ്യാറാക്കപ്പെട്ടതും ആണെന്ന് അഡ്വ. ധീരജ് രവി മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Kerala
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: മഹാത്മാ ഗാന്ധിയുടെ ഛായാചിത്ര ജാഥ 29ന്
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login