Kerala
മങ്കരികൾകൊണ്ട് സഖാക്കന്മാർ
ചോറുണ്ടാക്കുന്ന കാലം

- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
കരുവന്നൂർ സഹകരണപാടത്ത് നടന്ന പണാപഹരണ വിളവെടുപ്പിൻറെ വാർത്തകളാണ് പാണൻമാർ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ട്വിസ്റ്റുകൾ നൽകി മുന്നേറിക്കൊണ്ടിരിക്കുന്ന സഹകരണതട്ടിപ്പിൻറെ കഥകൾക്ക് ഇപ്പോൾ പുതിയ ഒരു നിറവും മാനവും കൈവന്നത് അത് ചോറുകലത്തിലെ കറുത്തൊരു വറ്റായി മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടപ്പോഴാണ്. ഇ.പി. ജയരാജനും സമ്മതിച്ചിരിക്കുന്നു വല്ലാത്തൊരു തെറ്റുതന്നെയായിരുന്നു അതെന്ന്. പക്ഷേ ഇക്കാര്യത്തിൽ എം.എം.മണി പ്രതികരിക്കാതിരുന്നത് ഭാഗ്യമായി. എങ്കിൽ പുലയാട്ടിൻറെ അഭിഷേകമായിരുന്നേനെ. അടുത്തിടെ മണി ക്ഷോഭിച്ചുപറഞ്ഞ വാക്കുകൾ ഇടുക്കിയിലെ ഒരുയോഗത്തിൽ കളക്ടർക്കും ചീഫ് സെക്രട്ടറിക്കും എതിരെയായിരുന്നു. ആശാൻ കരുവന്നൂരിനെക്കുറിച്ച് പ്രതികരിക്കാതിരുന്നത് ഇഡി ഉദ്യോഗസ്ഥർക്ക് രക്ഷയായെന്ന് പറഞ്ഞാൽമതി. ആശാനെ തൽക്കാലം മാറ്റിനിർത്തി കരുവന്നൂർ ബാങ്ക് സൃഷ്ടിച്ച ഒന്നുരണ്ട് സാമ്പത്തിക തമാശകളിലേയ്ക്ക് കടക്കാം. ആ ബാങ്കിലെ കള്ളപ്പണക്കേസിൽ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്ത സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷൻറെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ഒരുദിവസം പൊടുന്നനെ എത്തിയത് 63.56 ലക്ഷം രൂപയുടെ നിക്ഷേപം. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 1600 രൂപയുടെ കർഷക തൊഴിലാളി പെൻഷനല്ലാതെ ആ അമ്മയ്ക്ക് മറ്റു വരുമാനം ഒന്നുമില്ല. ആ അക്കൗണ്ടിൽ നോമിനിയായി വച്ചിരിക്കുന്നത് ഒന്നാംപ്രതി വിളപ്പായ സതീശൻറെ സഹോദരനായ ശ്രീജിത്തിനെയാണ്. ശ്രീജിത്ത് മകനാണെന്ന് നോമിനി നോട്ടിൽ കാണിച്ചിരിക്കുന്നത്. അരവിന്ദാക്ഷൻറെ പേരിലുള്ള 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിനു പുറമെയാണ് ഈ തുക അമ്മയുടെ അക്കൗണ്ടിൽ വന്നിരിക്കുന്നത്. അമ്മ പോലും അറിയാതെ അമ്മയുടെ മകനായ ഒന്നാംപ്രതിയുടെ സഹോദരനെ നോമിനി നോട്ടിൽ പ്രതിഷ്ഠിച്ച യഥാർത്ഥ മകൻ അരവിന്ദൻറെ തട്ടിപ്പിനെ ലക്ഷ്യമാക്കിയുള്ള ‘ഹൃദയവിശാലത’യെ ഇവിടെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അമ്മപോലും അറിഞ്ഞിരിക്കില്ല തനിക്കിങ്ങനെ ഒരു മകനുണ്ടായ കാര്യവും അക്കൗണ്ടിൽ പണപ്രളയം നടന്നകാര്യവും. ഇനി കരുവന്നൂരുമായി ബന്ധപ്പെട്ടു നടന്ന മറ്റൊരു കറുത്തതമാശ ഈ കേസിലെ ഒന്നാംപ്രതിയായ വിളപ്പായ സതീശന് രണ്ടാംപ്രതിയായ പി.പി.കിരൺ ബാങ്കിൽ നിന്ന് ചാക്കിൽ കെട്ടി പണം എത്തിച്ച കാര്യമാണ്. ഇത് നടന്നത് 2017 മാർച്ച് 31 നാണ്. ബാങ്കിൻറെ വാർഷികകണക്കെടുപ്പ് നടന്ന അന്നുമാത്രം 11 കോടിയാണ് ഇവിടെ നിന്ന് പണമായി കിരൺ എടുത്തതെന്ന് ഇഡി കണ്ടെത്തിയിരിക്കുന്നു. ഇവിടെ ഓർക്കേണ്ട പ്രത്യേക കാര്യം ബാങ്കിലെ ജീവനക്കാരനല്ലാത്ത കിരണിൻറെ ആ ദിവസം രാവിലെമുതലുള്ള സാന്നിദ്ധ്യമാണ്. അക്കൗണ്ടൻറ് സി.കെ. ജിൻസ്, മാനേജർ ബിജു കരീം എന്നിവരും എത്തിയാണ് 22 പേരുടെ വ്യാജപേരിൽ 50 ലക്ഷം വീതമെടുത്ത് അന്നുതന്നെ കിരണിൻറെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ രേഖയുണ്ടാക്കി ബാങ്കിൽ വന്ന മുഴുവൻ പണവും ചാക്കിലാക്കി കിരണിന് കൈമാറി. ഈ പണമാണ് കിരൺ ചുമന്ന് സതീശന് കൈമാറിയത്. ഇത് സംബന്ധിച്ച എല്ലാവിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
സമൂഹത്തെ അപഹസിക്കത്തക്കവിധം ഇത്തരം കറുത്ത തമാശകൾ സൃഷ്ടിച്ചവരെല്ലാം സിപിഎം സഖാക്കന്മാരാണ്. സഹകരണം എന്ന വാക്കിൻറെ സദുദ്ദേശത്തെ വിപരീതാർത്ഥത്തിലുള്ള സഹകരണമാക്കി പണം മോഷ്ടിച്ചവരാണെല്ലാവരും. അതുകൊണ്ടുതന്നെ കരുവന്നൂർ ബാങ്കിനെ നിയന്ത്രിക്കുന്ന സിപിഎം നേതാക്കന്മാരെല്ലാം മുഖം മിനുക്കുന്ന തിരക്കിൽ ഗ്രീൻ റൂമിലായിക്കഴിഞ്ഞു. ഇനി പുതിയ നിറ ചിരിയോടെ, വേറിട്ട ഒരു ഭാവത്തിലായിരിക്കും അവർ ജനങ്ങളെയും ഇടപാടുകാരെയും സമീപിക്കുക. പക്ഷെ ഉള്ളിൻറെയുള്ളിൽ ആ പഴയ കളളത്തരം ബാക്കികിടപ്പുണ്ടെന്ന കാര്യം ആരും മറക്കരുത്. കേരളഭരണത്തിൽ നടക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചെറിയ പതിപ്പായി വേണം കരുവന്നൂർ ബാങ്കിനെയും കാണേണ്ടത്. ഇക്കാര്യത്തിൽ ചേട്ടൻറെ അനിയത്തി തന്നെയാണ് സി.പി.ഐ എന്ന പാർട്ടിയും. കണ്ടല സഹകരണബാങ്കിൽ ആ പാർട്ടിക്കാർ നടത്തിയ കോടികളുടെ അഴിമതിക്കഥകൾ എത്ര തവണയാണ് വാർത്താപാണനാന്മാർ ഉടുക്കുകൊട്ടി പാടിനടന്നത്. സഹകരണമെന്നാൽ ഇങ്ങനെ തന്നെ വേണം. എത്ര നേരമെന്ന് വച്ച് ചുണ്ടിൽ ലിപ്സ്റ്റിക്കും തേച്ച് പൗഡറും പൂശി മുടി ബോബ് ചെയ്ത് മര്യാദക്കാരിയായി എം.എനെയും ടി.വി തോമസിനേയും അച്യുതമേനോനെയും ഇ.ചന്ദ്രശേഖരൻനായരെയും ഓർത്തുകൊണ്ടിരിക്കാൻ പറ്റും. സി.പി.ഐ കാലമിത് കാനത്തിൻറേതാണ്. അപ്പോൾഅൽപ്പസ്വൽപ്പം കാട്ടാക്കട രമണിയായി ജീവിക്കുന്നതിലും തെറ്റില്ല. സർവ്വവിധ പിണറായി ശൈലിയിലും നന്മമാത്രം കാണുന്ന കാനം അദ്ദേഹത്തിൻറെ സഖാക്കന്മാർ ചെയ്യുന്ന തെറ്റിലും നന്മമാത്രമേ കാണുകയുള്ളൂ. എങ്കിലും ജനങ്ങൾ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട് ഇത്തരം മങ്കരികൾ കൊണ്ട് ചോറുണ്ടാക്കാൻ നോക്കരുത്.
വാൽക്കഷണം:
ഭാഗ്യങ്ങൾ പലവിധത്തിലാണ് സഹായത്തിനെത്തുന്നത്. അത്തരത്തിലൊരു സംഭവമാണ് ആരോഗ്യമന്ത്രിയുടെ നിയമന ആരോപണത്തിലും നടന്നത്. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും ഏപ്രിൽ 10 ന് സെക്രട്ടറിയേറ്റ് അനക്സിന് മുന്നിൽ ഏകദേശം 2 മണിക്കൂറോളം ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെങ്കിലും ഇവർ പണം കൈമാറുന്നത് ദൃശ്യങ്ങളിലില്ല. ഹരിദാസിൻറെ മകൻറെ ഭാര്യയ്ക്ക് ആയുഷ് മിഷനിൽ ഹോമിയോ മെഡിക്കൽ ഓഫീസറുടെ ജോലി കിട്ടാൻ പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകനെന്ന് അവകാശപ്പെട്ട അഖിൽ സജീവും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ അഖിൽ മാത്യുവും ചേർന്ന് 1.75ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് പരാതി. സിസിടിവിയിൽ ആ ദൃശ്യം മാത്രം ഒഴിവായത് സർക്കാരിന് എന്തൊരു മഹാഭാഗ്യമാണ്. മാത്രവുമല്ല, അന്ന് അഖിൽ മാത്യു തിരുവനന്തപുരത്തിന് പകരം പത്തനംതിട്ടയിലായതും മറ്റൊരു മഹാഭാഗ്യം. ഇത്തരം മഹാഭാഗ്യങ്ങൾക്ക് നടുവിലൂടെ കേരളഭരണം സഞ്ചരിക്കുന്നത് നമ്മുടെ മഹാഭാഗ്യം. അങ്ങനെ സർവ്വത്ര മഹാഭാഗ്യം. പക്ഷേ കരുവന്നൂർ കാര്യത്തിൽ നബാർഡ് ചതിച്ചതുമാത്രം ദൗർഭാഗ്യം.
Featured
‘സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ

കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.
വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.
Alappuzha
ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കുത്തേറ്റത് 11 തവണ
പ്രതി കസ്റ്റഡിയില്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Alappuzha
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ് സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ് വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login