Connect with us
48 birthday
top banner (1)

Kerala

സ്ത്രീത്വത്തിനെതിരെ
ജനാധിപത്യ പ്രഹസന ഭരണം

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

പി.ബി. അനിത ജോലിയിൽ പ്രവേശിച്ചു. എങ്കിലും അതിനെപ്പറ്റി ചില കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. ജോലിയിൽ തിരികെ പ്രവേശിക്കുവാൻ അതിജീവിതയ്ക്കൊപ്പം നിന്നതിൻറെ പേരിൽ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിത നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയായിരുന്നു. അവരുടെ ഓട്ടം കണ്ട് ആരോഗ്യമന്ത്രി വീണാജോർജ്ജ് ഉൾപ്പെടെയുള്ള അധികാരികൾ നീറോ ചക്രവർത്തിയെപ്പോലെ വീണ വായിച്ചു രസിച്ചുകൊണ്ടിരുന്നു. ഒഴിവുകഴിവിൻറെ വാറോലകൾ നിരത്തി ഭരണതന്ത്രജ്ഞന്മാർ ഓതിക്കൊടുത്ത തന്ത്രപ്രകാരം അനിതയുടെ ഓട്ടം എത്രനാൾ നീട്ടാം എന്ന് കൂലംകഷമായി ചിന്തിക്കുകയായിരുന്നു ആരോഗ്യരംഗത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് അനുദിനം നയിച്ചുകൊണ്ടിരിക്കുന്നു വൈറസ് മേലാളന്മാർ. പിണറായി ഭരണത്തിൻറെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായുള്ള സാംപിൾ വെടിക്കെട്ടായി വേണം അതിനെ കാണാൻ. നീതിരഹിത ഭരണത്തിൻറെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യം. ഇതുപോലെ പല സാക്ഷ്യങ്ങളും മനസ്സിൽ സൂക്ഷിച്ചിട്ടുള്ള ജനങ്ങൾക്ക് പ്രതികരണത്തിൻറെ ചെറിയൊരു ഉറുമ്പുകടിയെങ്കിലും കൊടുക്കാനുള്ള അനുകൂല സന്ദർഭമാണിത്. ഇവിടെ അനിതയുടെ കാര്യം തന്നെ നോക്കൂ. അവർ മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്നതാണ് പിണറായി സർക്കാരിൻറെ കണ്ണിലെ കരടാക്കിയത്. അനിത മെഡിക്കൽ കോളേജിൽ നടന്ന ഈ സർക്കാർ വക ലൈംഗിക ഒത്താശയ്ക്ക് സമ്മതം നൽകിയിരുന്നെങ്കിൽ അവർക്ക് ജോലിയിൽ ഇങ്ങനൊരു സങ്കടസാഹചര്യം വരികയില്ലായിരുന്നു. ആരോഗ്യമന്ത്രിയും ആരോഗ്യമേഖലയും അനിതയ്ക്കെതിരെ ജോലിയിൽ തടസ്സവാദങ്ങൾ ഉന്നയിക്കുന്നവരും ഒരുപക്ഷേ, അനുകൂല പെരുമഴ കൊണ്ട് കുളിപ്പിക്കുകയും ചെയ്തേനെ. പക്ഷെ അനിതയിലെ സ്ത്രീത്വം മറ്റൊരു സ്ത്രീയുടെ ദുഃഖം തിരിച്ചറിഞ്ഞതാണ് സർക്കാരിൽ ഇത്രയധികം പ്രതിഷേധം വളർത്തിയത്. അനിതയും ഒരുപക്ഷെ ഇതൊരു സർക്കാർ വക ചീപ്പ് സ്പോൺസേർഡ് പ്രോഗ്രാമാണെന്ന് അറിഞ്ഞുകാണില്ലായിരിക്കും. ഏതായാലും അനിതയെപ്പോലെ കേരളത്തിലെ സാധാരണക്കാരും തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. ഇത്ര തരംതാഴ്ന്ന സർക്കാർ കേരളത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഫ്യൂഡലിസത്തിൻറെ ഏറ്റവും മോശവും വൈകൃതവുമായ വശമാണ് പാവം പെൺകുട്ടികളെ ലൈംഗിക പ്രവൃത്തിക്ക് വിധേയമാക്കുക എന്നത്. അതിന് സഹായകരമാകത്തക്കവിധത്തിൽ കുളപ്പുരയുടെ വാതിൽക്കൽ റാന്തലും പിടിച്ച് ചില കാര്യസ്ഥന്മാരും കാവൽ നിൽക്കുമായിരുന്നു. ഇവിടെ റാന്തൽ പിടിച്ച് കാവൽ നിന്ന മുൻകാല കാര്യസ്ഥന്മാർക്ക് തുല്യമായിരിക്കുന്നു ആരോഗ്യരംഗത്തെ മേലധികാരികൾ. അവർക്ക് അതിജീവിതയെക്കുറിച്ച് യാതൊരു ദുഃഖവുമില്ല. കാരണം അവരുടെ ആരുടെയും സഹോദരിയായിരുന്നില്ല അതിജിവിത. അതുകൊണ്ടുതന്നെയാകണം ആരോഗ്യവനിതാമന്ത്രിക്ക് അതിജീവിതയുടെ സ്ത്രീത്വത്തിൻറെ അവഹേളനം മനസ്സിലാകാതെ പോയതും. അത് തിരിച്ചറിഞ്ഞ വനിതാ നഴ്സിംഗ് ഓഫീസറെ ആന്തരിക-ബാഹ്യ ഉഷ്ണത്തിൻറെ പുറം വാതിലിൽ കാത്തിരിത്തി മൂന്നുദിവസം മുമ്പുവരെ ദണ്ഡിപ്പിച്ചുകൊണ്ടിരുന്നത്.
ഇവിടെ മനസ്സിലാകേണ്ട മറ്റൊരു കാര്യം ഒരു ഹൈക്കോടതി വിധിക്ക് സംസ്ഥാന സർക്കാർ എത്ര കണ്ട് മൂല്യം കല്പിച്ചു എന്ന കാര്യമാണ്. അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിൻറെ പേരിൽ ശിക്ഷാസ്ഥലം മാറ്റാമെന്നോണം അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് കിട്ടി. രാവിലെ എത്തിയപ്പോൾ പ്രിൻസിപ്പൽ അവധിയിലാണെന്നറിഞ്ഞു. അഥവാ മനഃപൂർവ്വം അനിതയുടെ വരവ് മുൻകൂട്ടി അറിഞ്ഞ് അവധിയിൽ പ്രവേശിച്ചതാണോ എന്നുമറിയില്ല. പിന്നെ ആ ഉത്തരവുമായി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കാണാൻ പുറപ്പെട്ടു. കണ്ടു, പക്ഷെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞത് സീനിയർ സൂപ്രണ്ടിനെ കാണാനാണ്. സൂപ്രണ്ട് അവധിയിൽ പോകാത്തതുകൊണ്ട് ഒഴിഞ്ഞുമാറലിൻറെ മാർഗ്ഗം കണ്ടെത്തി പറഞ്ഞത്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ച സർക്കാരിൽ നിന്നുള്ള ഉത്തരവുപ്രകാരമുള്ള സ്ഥലമാറ്റം ആയതിനാൽ സെക്രട്ടറിയേറ്റിൽ നിന്നുള്ള ഉത്തരവില്ലാതെ പ്രവേശനം നൽകാനാവില്ലെന്നാണ്. ലീവ് തീർന്നെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും അനിത കരഞ്ഞിട്ടും, അധികൃതർ കനിഞ്ഞില്ല. ഇപ്പോൾ അനിത ജോലിയിൽ പ്രവേശിച്ചിരിക്കുന്നു. അതിന് സഹായിച്ചത് ഒരുപക്ഷെ മാധ്യമങ്ങളുടെ നിരന്തര സമ്മർദ്ദമായിരിക്കും. നിലവിളിക്കുന്ന സ്ത്രീത്വത്തിൻറെ മറ്റൊരവഹേളനം. കേരളത്തിൻറെ മനസ്സിൽ നീറുന്ന നൊമ്പരക്കാഴ്ചയായിരുന്നത്. സ്ത്രീകളെ ഇങ്ങനെ പീഡിപ്പിക്കാമോ? ദ്രോഹിക്കാമോ എന്നതിനപ്പുറം ഹൈക്കോടതി വിധിയെ ലംഘിക്കാനും തങ്ങൾക്കുകഴിയും എന്ന വെറുപ്പിൻറെ രാഷ്ട്രീയവും ധാർഷ്ട്യവുമാണ് ഇവിടെ പിണറായി സർക്കാർ പ്രകടിപ്പിച്ചിരുന്നത്. ഇനി ആരെങ്കിലും ഇതുപോലെ ഹൈക്കോടതി വിധിയുമായി വന്ന് ഭയപ്പെടുത്താൻ ശ്രമിച്ചാൽ അനിതയുടെ അനുഭവമാകും ഉണ്ടാവുക എന്ന താക്കീതും ഈ പ്രവൃത്തിയിൽ ഉള്ളടങ്ങിയിരിക്കുന്നു. ഒരു സ്ത്രീ വിരുദ്ധ ഗവൺമെൻറിൻറെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് അനിതയും അതിജീവിതയും തുടരുന്ന സഹനജീവിതം. ഇങ്ങനെയുള്ള ജനാധിപത്യപ്രഹസന ഭരണത്തിനെതിരെ പ്രതികരിക്കാനുള്ള ഏറ്റവും അനുകൂല സന്ദർഭമാണിത്. യുക്തിയും ബുദ്ധിയും പക്വമായി ഉപയോഗിക്കാൻ ഓരോ കേരളീയനും ദത്തശ്രദ്ധമായിരിക്കേണ്ട സമയം. ഈ അവസരം പാഴാക്കിയ ശേഷം വിലപിച്ചിട്ട് യാതൊരു കാര്യവുമില്ല.

വാൽക്കഷണം:
സിപിഎമ്മിൻറെ അക്രമരാഷ്ട്രീയം ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തി കണ്ണൂരിലെ പാനൂരിൽ ഒരു സിപിഎം പ്രവർത്തകൻ മരിച്ചു. ബോംബ് നിർമ്മാണത്തിനിടയിലാണ് ഷെറിൻ എന്നയാൾ മരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തവേളയിൽ ബോംബ് നിർമ്മിക്കുന്നത് പ്രതിയോഗികളെ വകവരുത്താൻ വേണ്ടിയാണ്. കണ്ണൂരിൽ ദീർഘനാളായി തുടരുന്ന സിപിഎം ബിജെപി സംഘർഷത്തിന് അടുത്തകാലത്താണ് അല്പം അയവു ലഭിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വ്യാപകമായ അക്രമണം ആസൂത്രണം ചെയ്യുന്നിൻറെ തെളിവായി വേണം ഇതിനെ കാണാൻ. സമാധാനമല്ല സിപിഎം കേരളത്തിൽ ആഗ്രഹിക്കുന്നത്. ഇലക്ഷൻ നടക്കുമ്പോഴും കഴിഞ്ഞും എതിരാളികളെ പ്രതിരോധിക്കാൻ മുൻകൂട്ടി തയ്യാറാക്കുന്ന അക്രമ പദ്ധതികളെല്ലാം സ്വയം വിനയായി മാറുന്ന ദുരന്തക്കാഴ്ചയാണ് ബോംബ് നിർമ്മാണവും മരണവും. അനുഭവത്തിൽ നിന്ന് പാഠം പഠിക്കാത്ത പാർട്ടിയാണ് സിപിഎം എന്ന് വീണ്ടും തെളിയിച്ച സംഭവമാണിത്.
**

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍, സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

Published

on

തൃശ്ശൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.തൃശൂർ കയ്പമംഗലം സിപിഎം ലോക്കല്‍ സെക്രട്ടറി ബി.എസ്. ശക്തിധരന് എതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്.

നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.

Advertisement
inner ad
Continue Reading

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

Published

on

തിരുവനന്തപുരം: കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും മന്ത്രി പരിഗണിച്ചില്ലെന്നും പേരിനുവേണ്ടി മാത്രമാണ് ചർച്ച നടത്തിയതെന്നും സമരക്കാർ പറഞ്ഞു. എന്റെ ആശമാരെ വെയിലത്തുനിർത്തുന്നതില്‍ വിഷമമുണ്ടെന്നും സമരം നിർത്തി പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടതായും ഉപദേശം മാത്രമാണ് നല്‍കിയതെന്നും മന്ത്രിയുമായി ചർച്ചയില്‍ പങ്കെടുത്ത സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഒരുഫോർമുല എങ്കിലും മുന്നോട്ട് വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന തരത്തിലാണ് മരന്തി പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു.

അതേസമയം ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്‌എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു.
മറിച്ച്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് എന്‍എച്ച്‌എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അനിശ്ചിതകാല നിരാഹാര സമരം തുടരും എന്നും മിനി വ്യക്തമാക്കി.ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്‌എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kerala

കൊല്ലം താന്നിയിലെ കൂട്ട ആത്മഹത്യ; സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസര്‍ സ്ഥിരീകരിച്ചത് ആത്മഹത്യയ്ക്ക് കാരണമായതായി പൊലീസ്

Published

on

കൊല്ലം: കൊല്ലം താന്നിയില്‍ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി.താന്നി ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും പൊലീസ് പറ‍ഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച്‌ അറിയിച്ചു. അയല്‍വാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരണ്‍ നാരായണൻ ഉള്‍പ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.

Advertisement
inner ad
Continue Reading

Featured