Connect with us
48 birthday
top banner (1)

Kerala

സൗരയൂഥപഥത്തിൽ അറിവിൻറെ
സംക്രമപ്പൂവുതേടി

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

സൗരയൂഥപഠനങ്ങളിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് ഇന്ത്യ കുതിപ്പുതുടരുകയാണ്. വംശീയാധിനിവേശത്തിൽ മണിപ്പൂർ പോലുള്ള വിഷയങ്ങളിൽ പിടയുമ്പോഴാണ് വ്യോമനിരീക്ഷണരംഗത്ത് മറ്റുള്ള രാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയാകുന്നത്. ചൈനയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇപ്പോൾ ഏറെ കൗതുകം ഇന്ത്യയുടെ അതിർത്തിപ്രദേശങ്ങളെ ചേർത്തുകൊണ്ട് പുതിയ ഭൂപടം തീർത്ത് സംതൃപ്തി അടയുക എന്നതാണ്. മുൻപ് കാശ്മീർ പ്രവിശ്യകളെ ചേർത്ത് പാകിസ്ഥാൻ ഇത്തരം ഒരു കളി നടത്തിയിരുന്നു. ഇപ്പോൾ അത് അവരുടെ മിത്രരാജ്യമായ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ അഭിരമിക്കുമ്പോഴാണ് ഇന്ത്യ ശാസ്ത്രരംഗത്ത് വ്യക്തിഗത നേട്ടങ്ങൾ കൊയ്യുന്നത്. അത് ഇന്ത്യയുടെ സൗഹൃദരാജ്യങ്ങളിൽ പ്രത്യേകമായൊരു ഇഷ്ടം വർദ്ധിപ്പിക്കുന്നതോടൊപ്പം അയൽശത്രുരാജ്യങ്ങളുടെ കണ്ണ് മഞ്ഞളിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ അയച്ച ചന്ദ്രയാൻ-1 ൻറെ പരീക്ഷണ പഠനങ്ങളിൽ നിന്നാണ് ചന്ദ്രനിലെ ജലസാന്നിദ്ധ്യം ലോകം തിരിച്ചറിഞ്ഞത്. ചന്ദ്രയാൻ-2ൻറെ പാളിച്ചയുടെ അനുഭവമാണ് നൽകിയതെങ്കിലും അക്കാര്യത്തിൽ ആഴത്തിലുള്ള ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞതിൻറെ വിജയമാണ് ചന്ദ്രയാൻ-3. ഇപ്പോൾ ആ പേടകം ചന്ദ്രനിലെ ധാതുലവണങ്ങളെക്കുറിച്ച് പുതിയ വസ്തുതകൾ കണ്ടെത്തി ലോകത്തിന് വിളംബരം ചെയ്യുന്നു. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ സൾഫറി(ഗന്ധകം) ൻറെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചിരിക്കുന്നത് ചന്ദ്രയാൻ -3 യിലൂടെ ഇന്ത്യയാണ്. കൂടാതെ അലൂമിനിയം, കാൽസ്യം, അയൺ, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിദ്ധ്യവും കണ്ടെത്തുക എന്നത് ചന്ദ്രയാൻ-3 ൻറെ പര്യവേഷണത്തിൻറെ ഭാഗമാണ്. പല പല കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും സൗരയൂഥപഥങ്ങളിലൂടെ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നു. മാംഗനീസ്, സിലിക്കൺ, ഓക്സിജൻ എന്നിവയുടെ തോത് ചന്ദ്രനിൽ എത്രമാത്രം ഉണ്ടെന്ന് കണ്ടെത്തേണ്ട ദൗത്യവും ചന്ദ്രയാൻ-3ൻറെ അന്വേഷണത്തിൻറെ പട്ടികയിൽ വരുന്നു. വ്യോമനിരീക്ഷണമേഖലയിൽ അതിചടുലമായ ചലനങ്ങളാണ് കഴിഞ്ഞ കുറെനാളുകളായി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ആ അറിവിനെത്തേടിയുള്ള തിരച്ചിലിൻറെ ഏറ്റവും നൂതനമായ പന്ഥാവ് ഇപ്പോൾ നമ്മുടെ ശാസ്ത്രജ്ഞന്മാർ വിരചിച്ചിരിക്കുന്നത് സൂര്യനിലേക്കാണ്.
സൂര്യനെ തൊട്ടാൽ പൊള്ളുമെന്ന വസ്തുത മനസ്സിലാക്കി പല വികസിത രാജ്യങ്ങളും ഉദ്യമങ്ങൾക്ക് അമാന്തം കാണിക്കുമ്പോൾ ഒടുങ്ങാത്ത ആകാംക്ഷയുടെയും സമ്മർദ്ദത്തിൻറെയും ഫലമെന്നോണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻററിൽ നിന്ന് പിഎസ്എൽവി സി-57 റോക്കറ്റിലൂടെ ഇന്ത്യ തൊടുത്ത തീയമ്പാണ് ആദിത്യൻ എൽ-1. സൂര്യൻറെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശകാലാവസ്ഥ തുടങ്ങിയവയുടെ പരീക്ഷണമാണ് ആദിത്യയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇത് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഊർജ്ജത്തിൻറെ ഉറവിടമായ സൂര്യൻറെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യുന്നമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു. 1981-ൽ ജപ്പാൻ അയച്ച ഹിനോട്ടറി (ആസ്ട്രോ-എ) സൂര്യാന്വേഷണത്തെക്കുറിച്ച് വലിയ വിവരങ്ങളൊന്നും ലോകത്തിന് ലഭ്യമായില്ലെങ്കിലും ഈ മേഖലയിൽ ശ്രദ്ധേയമായ കയ്യൊപ്പുപതിപ്പിക്കാൻ 2018 ഓഗസ്റ്റിൽ നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളാർ പ്രോബിന് കഴിഞ്ഞു. അത് ഇന്ത്യയുടെ ആദിത്യവാഹനം സഞ്ചരിക്കുന്നതിൻറെ അഞ്ചുമടങ്ങോളം ദൂരം സഞ്ചരിച്ച് സൂര്യനടുത്തുചെന്ന് അന്തരീക്ഷത്തിലൂടെയും ബാഹ്യവലയത്തിലൂടെയും പറന്ന് അവിടെയുള്ള കണങ്ങളുടെയും കാന്തികകണങ്ങളുടെയും സാംപിളുകൾ പരിശോധിച്ചതായി പറയപ്പെടുന്നു. ഇതൊരുപക്ഷേ, ബഹിരാകാശ സഞ്ചാരത്തിൻറെ കുത്തക അവകാശപ്പെട്ടുകൊണ്ടുള്ള നാസയുടെ ന്യായവാദങ്ങളാകാം. അതേപ്പറ്റിയുള്ള യാഥാർത്ഥ്യം എന്താണെങ്കിലും ഇന്ത്യ നടത്തുന്ന ആദ്യ ആദിത്യയാത്ര ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിൻറെ ഒരു ശതമാനംമാത്രമേ ആകുന്നുള്ളൂവെങ്കിലും സൗരസത്യങ്ങളെക്കുറിച്ച് , ഇപ്പോഴത്തെ ഈ പതുങ്ങൽ നാളത്തെ കുതിച്ചുചാട്ടത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളായാണ് ശാസ്ത്രലോകം കാണുന്നത്. ഇന്ത്യയുടെ സൂര്യനിലേക്കുള്ള ആദ്യപിച്ചവയ്ക്കൽ മാത്രമാണിത്. ഇനി എത്രയെത്ര പരീക്ഷണങ്ങൾ സൗരാറിവിനെ ലക്ഷ്യമാക്കി ഇന്ത്യ നടത്താനിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ ലോകത്തിനുമുമ്പിൽ ശ്രദ്ധേയമാകുന്നത് ബഹിരാകാശമേഖലയിൽ നടത്തുന്ന കഠിനശ്രമത്തിൻറെ പേരിലാണ്. അതിനെ അസൂയയോടെ വീക്ഷിക്കുന്ന ശത്രുരാജ്യങ്ങളും അരികിൽത്തന്നെയുള്ളപ്പോൾ അവയെല്ലാം നിഷ്പ്രഭമാക്കിയാണ് ആകാശത്തിൻറെ അതിരുകൾ ഭേദിച്ച പ്രപഞ്ചസത്യങ്ങളെത്തേടി ഇന്ത്യ യാത്ര തിരിച്ചിരിക്കുന്നത്. ചൊവ്വയിലെ സത്യങ്ങൾ അന്വേഷിച്ചുനടത്തിയ അംഗാരകശ്രമങ്ങളെയും ഇവിടെ ഓർക്കേണ്ടതുണ്ട്. അങ്ങനെ ഗ്രഹങ്ങളെപ്പറ്റിയുള്ള കേട്ടറിവുകളിൽനിന്നും യാഥാർത്ഥ്യത്തെ സ്പർശിക്കുന്ന നേരറിവുകളിലേക്ക് ഭാരതം കാലെടുത്തുവച്ചിരിക്കുന്നു. ആ ഗ്രഹപരിവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യയുടെ സ്വന്തം ശാസ്ത്രജ്ഞന്മാർക്ക് ഒരു ബിഗ് സല്യൂട്ട് നൽകുകയാണിവിടെ.

വാൽക്കഷണം:
റഷ്യയുടെ ലൂണ ഉപഗ്രഹപതനം പോലെയാണ് ഇപ്പോൾ അദാനിഗ്രൂപ്പ്. പലവിധ ആരോപണശരങ്ങളേറ്റ് തളർന്നുതുടങ്ങിയ പ്രസ്തുതഗ്രൂപ്പ് മൗറീഷ്യസ് നിക്ഷേപത്തിലെ ക്രമക്കേടിലൂടെ ശരിക്കും നിലംപരിശായിക്കഴിഞ്ഞു. ഒസിസിആർപിയുടെ റിപ്പോർട്ട് തങ്ങൾ ജനുവരിയിൽ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നതാണെന്ന് ഹിൻഡൻ ബർഗ് റിസർച്ച് സാമൂഹിക പ്ലാറ്റ്ഫോമായ എക്സിലൂടെ അവകാശപ്പെട്ടു. മോദി സർക്കാർ അനാവശ്യമായി യാതൊരു അടിത്തറയുമില്ലാതെ വളർത്തിക്കൊണ്ടുവന്ന ഒരു ചീട്ടുകൊട്ടാരമാണ് അദാനി വ്യവസായ ശൃംഖലകൾ. അത് അതിൻറെ സ്വാഭാവിക പതനത്തിൻറെ വഴിയിലാണിപ്പോൾ. ഇവിടെയെല്ലാത്തിനും സാക്ഷിയാകുന്നത് കാലമാണ്. അദാനിഗ്രൂപ്പിൻറെ വീഴ്ചയ്ക്കും കാലനാകുന്നത് അതേകാലമാണ്. അതിനെ രക്ഷിക്കാൻ മോദിക്കെന്നല്ല ആർക്കും കഴിയില്ല.
*

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പത്തനംതിട്ട പീഡനക്കേസ് ; സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്, പഴുതടച്ചുള്ള അന്വേഷണം വേണമെന്ന്; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെണ്‍കുട്ടിയെ 62 പേർ അഞ്ചുവർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാൻ സർക്കാർ തയാറാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം.അഞ്ച് വർഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുർബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പിടിഎ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണം. സാധാരണക്കാരയ കുട്ടികളും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളില്‍ സർക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗണ്‍സിലിങിനൊപ്പം മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാമ്ബുകളും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വാ‍ർത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.നമ്മുടെ കുഞ്ഞുമക്കള്‍ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നിയമ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്ബോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

Advertisement
inner ad
Continue Reading

Kerala

പീച്ചി ഡാമിന്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ട, നാല് പെൺകുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

Published

on

തൃശൂർ : പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. 16-കാരികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.

ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്‌ക്കെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടികള്‍ റിസർവോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.
ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ സ്വദേശികളാണ്.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ട പീഡനക്കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

Published

on

പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേർ അ‍ഞ്ചുവർഷമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന.ഇന്നലെ രാത്രി വൈകി മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പമ്ബയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെ എട്ട് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. പ്ലസ്ടു വിദ്യാർത്ഥി മുതല്‍ പരിശീലകൻ വരെ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു പിടിയിലായവരില്‍ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്.കാമുകനും കാമുകന്റെ കൂട്ടുകാരും പിതാവിൻറെ സുഹൃത്തുക്കളും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിൻറെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചെന്ന വിവരവും പെണ്‍കുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.

Advertisement
inner ad

അഞ്ചുവർഷത്തിനിടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പീഡനക്കേസില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് ആദ്യമായാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പതിമൂന്ന് വയസ് മുതല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആദ്യം ലൈംഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണ്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. 2019 ല്‍ വിവാഹവാഗ്ദാനം നല്‍കി കാമുകൻ പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.തുടർന്ന് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചു വർഷത്തിനിടെ അറുപതിലേറെ ആളുകള്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിച്ചത്. തുടർന്ന് അവർ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിർഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ആറ് സ്റ്റേഷൻ പരിധിയില്‍പ്പെട്ട 64 പേർ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ബാക്കിയുള്ള 30 ആളുകളുടെ ഫോണ്‍ നമ്പറുകളാണുള്ളത്. ഇതില്‍ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളില്‍ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്.പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച കാമുകൻ ഉള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേർക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടിൻ സുബിനാണ്. ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതിയാണ് സുബിൻ. സുബിന്റെ സുഹൃത്താണ് പത്തനംതിട്ടയില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണം വ്യാപകമാക്കി.

Advertisement
inner ad

പെണ്‍കുട്ടിക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. അച്ഛന്റെ ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ച പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത അഫ്സല്‍ ഇതേ സ്റ്റേഷനില്‍ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസില്‍ പ്രതിയാണ്. മറ്റൊരു കേസില്‍ അറസ്റ്റിലായ കണ്ണപ്പൻ എന്ന സൂധീഷ് ക്രിമിനല്‍ കേസിലും നിഷാദ് എന്നു വിളിക്കുന്ന അപ്പു രണ്ട് മോഷണക്കേസുകളിലും പ്രതിയാണ്.

Advertisement
inner ad
Continue Reading

Featured