Connect with us
,KIJU

Featured

കേരളത്തിന്റെ ‘ബേബി മെമ്പറായി’ നിഖിത

Avatar

Published

on

പിതാവിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം

Advertisement
inner ad

ആദർശ് മുക്കട

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായ നിഖിത ജോബി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു. പറവൂർ വടക്കേക്കര പഞ്ചായത്ത് വാർഡ് 11 മുറവൻതുരുത്തിന്റെ മെമ്പറായിരുന്ന പിതാവ് ജോബി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകൾ നിഖിത ജോബി മികച്ച നേടിയത്. ഇരുപത്തൊന്നുകാരിയായ നിഖിത ജേർണലിസം ബിരുദധാരി കൂടിയാണ്. പിതാവായ ജോബിക്ക് 157 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കിൽ മകൾക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. സിപിഎം കുത്തക വാർഡ് ജോബിയിലൂടെ കോൺഗ്രസ് തിരികെ പിടിക്കുകയായിരുന്നു.

Advertisement
inner ad

നിഖിത ജോബി പറയുന്നു

Advertisement
inner ad

ആകസ്മികമായാണ് സ്ഥാനാർത്ഥിയുടെ വേഷത്തിൽ ജനങ്ങളിലേക്കെത്തിയത്. എന്നിരുന്നാലും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിലേക്ക് ആത്മവിശ്വാസം പകർന്ന ചില ഘടകങ്ങളുണ്ട്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാകുന്ന ഘട്ടത്തിലായിരുന്നു മത്സരിക്കണമെന്ന നിർദ്ദേശം വന്നിരുന്നത്. രാഷ്ട്രീയ രംഗത്ത് അത്ര സജീവമായിരുന്നില്ലെങ്കിലും ജേർണലിസം വിദ്യാർത്ഥിയായതുകൊണ്ടുതന്നെ ജനങ്ങളുമായി ചേർന്ന് നിന്നു പോകുവാൻ കഴിയുമെന്ന് ഉറപ്പായിരുന്നു. പഞ്ചായത്ത് അംഗമായിരിക്കെ പിതാവിന്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും ഒപ്പം നിന്നതിന്റെ അനുഭവങ്ങൾ കരുത്ത് പകരുകയും ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വത്തെ സംബന്ധിച്ച ധാരണ നൽകുകയും ചെയ്തിട്ടുണ്ട്.

Advertisement
inner ad

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. തന്റെ പിതാവിനെ അവിടിത്തുകാർ ഇത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. അതേ സ്നേഹം തന്നെ അവർ തനിക്കും സമ്മാനിച്ചു. തന്റെ വീട് ഉൾപ്പെടുന്ന വാർഡ് അല്ലാതിരുന്നിട്ടും അവരുടെ കുടുംബങ്ങളിലെ ഒരാളെന്ന പരിഗണന ലഭിച്ചിരുന്നു. തനിക്ക് കിട്ടിയ സ്വീകാര്യത പോലെ തന്നെ അവരുടെ പ്രയാസങ്ങളും മറ്റും ഒരു മകളോട് എന്നപോലെ പങ്കുവെക്കുകയും ചെയ്തിരുന്നു. പിതാവിനെക്കാൾ വലിയ ഭൂരിപക്ഷം തനിക്ക് സമ്മാനിച്ചതിലൂടെ ജനങ്ങൾ പ്രകടിപ്പിച്ചത് അദ്ദേഹത്തോടുള്ള സ്നേഹം തന്നെയാണ്. കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായും അതോടൊപ്പം നാളെകളിൽ എന്നിൽ അർപ്പിതമായ വലിയ ഉത്തരവാദിത്തമായും ഭൂരിപക്ഷത്തെ കാണുകയാണ്.

Advertisement
inner ad

മെയ് അഞ്ചിന് ആയിരുന്നു പിതാവിന്റെ പെട്ടെന്ന് ഉണ്ടായ മരണം. അതിന് രണ്ടുമാസത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് വന്നിരുന്നത്. മരണത്തെ ഉൾക്കൊണ്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ സാഹചര്യത്തിൽ പിതാവിനോട് ചെയ്യുവാൻ കഴിയുന്ന ഒന്നായി തന്റെ സ്ഥാനാർത്ഥിത്വം മാറുമെന്ന് തോന്നി. പിതാവ് ചെയ്തുവച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയേകുന്നതിനാണ് പ്രഥമ പരിഗണന. അതിനൊപ്പം പ്രചാരണ രംഗത്ത് അവരിൽ നിന്നും ഉൾക്കൊണ്ട ചില കാര്യങ്ങൾക്കും ശ്രദ്ധ നൽകണമെന്നുണ്ട്.

Advertisement
inner ad

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured