Connect with us
48 birthday
top banner (1)

Kerala

അടിമകളല്ലാത്ത സാംസ്കാരിക നായകരും കേരളത്തിലുണ്ട്: സിദ്ധാർഥന്റെ കൊലപാതകത്തിൽ നടപടി വേണമെന്ന് സംയുക്ത പ്രസ്താവന

Avatar

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിൽ ആൾക്കൂട്ട വിചാരണ നടത്തി എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ കുടുംബത്തിന് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരുവിഭാഗം സാംസ്കാരിക നായകർ രംഗത്ത്. സംസ്ഥാന സർക്കാർ എച്ചിൽ പാത്രത്തിൽ വെച്ചു നീട്ടുന്ന പദവികളും പുരസ്കാരങ്ങളും പ്രശസ്തി പത്രവും പ്രതിഫലവും കാംക്ഷിച്ച് മൗനത്തിലാണ്ട സാംസ്കാരിക നായകർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രമുഖ സാംസ്കാരിക നായകർ സംയുക്ത പ്രസ്താവനയിറക്കി സിദ്ധാർഥന്റെ കുടുംബത്തോടൊപ്പം ചേർന്ന് നിൽക്കുന്നത്. പൂക്കോട് സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സാംസ്കാരിക നായകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കൽപ്പറ്റ നാരായണൻ, ജോയ് മാത്യു, പെരുമ്പടവം ശ്രീധരൻ, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. പി.വി. കൃഷ്ണൻ നായർ, യു. കെ. കുമാരൻ, വി.ആർ സുധീഷ്, അഷ്ടമൂർത്തി, ഒ കെ. ജോണി, സുധ മേനോൻ, ഒ വി. ഉഷ, ഗ്രേസി, റോസ് മേരി, പി സുരേന്ദ്രൻ, ബാല ചന്ദ്രൻ വടക്കടത്ത്, എം പി സുരേന്ദ്രൻ, ശ്രീധരനുണ്ണി, കെ.പി. സുധീര, കെ. എ സെബാസ്റ്റ്യൻ, പന്തളം സുധാകരൻ, വി.ജി തമ്പി, റോസി തമ്പി, വി വി കുമാർ, കാട്ടൂർ നാരായണപിള്ള, ഡോ. എം. ആർ തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ, പ്രതാപൻ തായാട്ട്, പ്രഫ. കെ. ശശികുമാർ, ചെറിയാൻ ഫിലിപ്പ്, ഡോ. ആഷാ വേണുഗോപാൽ, ഡോ. ആർസു, ഡോ ടി എസ്സ് ജോയി,പി.പി. ശ്രീധരനുണ്ണി, ആർ. എസ്. പണിക്കർ, ബി.ഡി. ദത്തൻ, കെ.കെ. പല്ലശ്ശന, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു

,സെക്രട്ടറി ബിന്നി സാഹിതി എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

ജനാധിപത്യ ഭരണക്രമത്തിന്റെ ബലിഷ്ഠമായ പാഠങ്ങൾ വിദ്യാർത്ഥികൾ അഭ്യസിക്കേണ്ടതിൻറെ ആവശ്യകത മുൻനിർത്തിയാണ് കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ കലാലയങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെയും അക്രമത്തിന്റെയും
ആസുരപഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട്ടിലെ പൂക്കോട് വെറ്റിറനറി സർവകലാശാല ക്യാമ്പസിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെമേൽ നടന്ന ആൾക്കൂട്ട വിചാരണയും തുടർന്നുണ്ടായ ദുരന്തവും. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉന്നതമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു വിദ്യാർത്ഥി സംഘടന ഇന്ന് എത്രമേൽ അധ:പതിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുറ്റകൃത്യങ്ങൾ മാനസിക അവസ്ഥ ആയിട്ടുള്ള നേതാക്കളിൽ നിന്നും അണികൾ പഠിക്കുന്ന പാഠാന്തരങ്ങൾ ആണിത്. ഇതിനെയെല്ലാംസങ്കുചിതമായ രാഷ്ട്രീയ വീക്ഷണത്തോടെ മാത്രം കാണുന്ന ഭരണ നേതൃത്വം കൂടിയാകുമ്പോൾ കേരളീയ സമൂഹം ലജ്ജിച്ച് തല കുനിക്കുകയാണ്ആർദ്രത, കരുണ, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ അന്യമായി കഴിഞ്ഞ ഒരു സമൂഹം ഇവിടെ രൂപപ്പെട്ടുവരുകയാണ്. ലഹരിയുടെ പിൻബലത്തിൽ ഏതക്രമവും നടത്താമെന്ന ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നെങ്കിലും പിഴുത് എറിയാൻ ശ്രമിക്കാതെ ഇത്തരം പ്രവൃത്തികളെ നിരന്തരം പ്രോൽസാഹിപ്പിക്കുന്നവരെ തിരുത്താൻ സാമൂഹ്യബോധമുള്ള വിവിധ രാഷ്ട്രീയ കക്ഷികളും സാംസ്കാരിക സംഘടനകളും സജീവമായി ഇടപെടണം .വിദ്യാർത്ഥികൾക്ക് ഭയം കൂടാതെ ആത്മ വിശ്വാസത്തോടെ പഠിക്കാൻ കഴിയുന്ന കലാലയങ്ങളാണ് ഇന്ന് ആവശ്യം. പൂക്കോട് വെറ്റിറനറി സർവ്വകലാശാല കാമ്പസിൽ നടന്ന അതിക്രൂരമായ സംഭവത്തിന് ഉത്തരവാദികളായ മുഴുവൻ പേർക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം .അതിനാവശ്യമായ ജാഗ്രതയോടു കൂടിയ നടപടികൾ ഭരണ നേതൃത്വത്തിൽ നിന്നും ഉണ്ടാവണം. ഇനി ഒരിക്കലും കേരളത്തിൽ ഇത്തരം ഒരു സംഭവം ആവർത്തിച്ചു കൂടായെന്നും അതിന് ഭരണ നേതൃത്വം നിതാന്ത ജാഗ്രത പുലർത്തണമെന്നും കെ.പി.സി.സിയുടെ സാംസ്കാരിക വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സാംസ്കാരിക നായകരുടെ പ്രതിഷേധ കുറിപ്പിൽ ആവശ്യപ്പെട്ടു.
Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.

രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.

Advertisement
inner ad

വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Advertisement
inner ad
Continue Reading

Bengaluru

ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി

Published

on

മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.

Continue Reading

Kerala

അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ

Published

on

പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച്‌ തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്

Advertisement
inner ad

ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured