Connect with us
,KIJU

Featured

പാർലമെന്റ് അം​ഗങ്ങളുടെ എണ്ണം കൂടും, അതിനുള്ള സൗകര്യമൊരുക്കിയെന്ന് മോദി

Avatar

Published

on

  • പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിൽ അം​ഗസംഖ്യ വൈകാതെ ഉയരമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാവശ്യമായ സൗകര്യങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി. നിലിവിലുള്ള അം​ഗ സംഖ്യയുടെ കാലാവധി 2026ൽ തീരും. പിന്നീട് ഇതു കാലോചിതമായി പുനർ നിർണയിക്കും.
മോദി വിളികളോടെയാണ് സദസിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വരവേറ്റത്. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതത്തിൻറെ പുതിയ സൂര്യോദയത്തിൻറെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. രാജ്യത്തിൻ്റെ വികസനത്തിൻറെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂർത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിൻറെ അടയാളമാണ് പുതിയ പാർലമെൻറ് മന്ദിരമെന്നും അദ്ദേഹം പ്രസംഗിച്ചു. സമ്മേളനത്തിലുടനീളം മോദി പ്രഭാവം നിറഞ്ഞു നിന്നു. മോദിയുടെ പേര് ഉയർന്നപ്പോഴെല്ലാം വലിയ കൈയടിയാണ് കേട്ടത്. പ്രധാനമന്ത്രിയെ കൂടാതെ ലോക് സഭാ സ്പീക്കർ ഓം ബിർള മാത്രമാണ് പ്രസം​ഗിച്ചത്. സഭാ നാഥനായ രാഷ്‌ട്രപതിയുടെയും രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ വായിച്ചു. കോൺ​ഗ്രസും ഇരുപതിൽപ്പരം പ്രതിപക്ഷ കക്ഷികളും സമ്മേളന ചടങ്ങുകളും ഉദ്ഘാടന ചടങ്ങും ബഹിഷ്കരിച്ചു.
മൂന്നു ഘട്ടങ്ങളായിട്ടാണ് പരിപാടി നടന്നത്. ആദ്യം അധികാര ചിഹ്നമായി ചെങ്കോൽ പൂജിച്ച് സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം മോദി സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ പുതിയ മന്ദിരത്തിന്റെ ശിലാഫലകം മോദി അനാച്ഛാദനം ചെയ്തു. മൂന്നാം ഘട്ടത്തിലായിരുന്നു ഉദ്​ഘാടന സമ്മേളനം. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളിലായിരുന്നു സമ്മേളനം.

Featured

ആനമണ്ടത്തരങ്ങളിൽ അഭിരമിച്ച് സിപിഎം

Published

on

  • പിൻ പോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

ചരിത്രപരമായി ആവർത്തിക്കാനുള്ളതാണ് മണ്ടത്തരങ്ങൾ എന്ന് പല തവണ നമ്മെ ഓർമിപ്പിച്ചിട്ടുള്ള പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് അഥവാ സിപിഐ എം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന വർഗീയ ഫാസിസ്റ്റ് സഖ്യത്തെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട വിശാല പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിലേക്ക് സ്വന്തം പ്രതിനിധിയെ അയയ്ക്കേണ്ടതില്ല എന്ന സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനത്തെയും അങ്ങനെ കണ്ടാൽ മതി.

തീരുമാനം പൊളിറ്റ് ബ്യൂറോയുടേതെങ്കിലും നിർദേശം വന്നത് പാർട്ടി കേരള ഘടകത്തിൽ നിന്നാണെന്ന് മനസിലാക്കാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല. പാറ്റ്നിയിലും ബെംഗളൂരുവിലും മുംബൈയിലും കൂടിയ ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല യോഗങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ടു പങ്കെടുത്തതാണ്. നിർദേശങ്ങളിലും ചർച്ചകളിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ ഇന്ത്യ സഖ്യത്തിലെ 28 രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 13 അംഗ ഏകോപന സമിതിയെ നിശ്ചയിച്ചപ്പോൾ സിപിഎം പ്രതിനിധിയുടെ പേര് യെച്ചൂരി നൽകിയില്ല. പാർട്ടിയുമായി ആലോചിച്ചു പറയാമെന്നു പറഞ്ഞ് അദ്ദേഹം മടങ്ങി. രണ്ടാഴ്ചയോളം കാത്തിരുന്നെങ്കിലും തങ്ങളുടെ പ്രതിനിധി ഉണ്ടാകില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

  • സിപിഎം പ്രതിനിധിയില്ലെങ്കിലും സഖ്യം ശക്തമായി മുന്നോട്ട്

സിപിഎമ്മിന്റെ തീരുമാനം വന്നയു‌ടൻ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്ര‌ട്ടറി കെ.സി. വേണുഗാപാലിന്റെ പ്രതികരണവും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങളും താത്പര്യങ്ങളുമുള്ള 28 പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസിവ് അലയൻസ് എന്ന ‘ഇന്ത്യ’. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്നു മാത്രമല്ല, സംസ്ഥാന തലത്തിൽ പരസ്പരം മത്സരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, ദേശീയ തലത്തിൽ ഒരു പൊതു താത്പര്യം സംരക്ഷിക്കാൻ വേണ്ടി ഭിന്നതകൾ മറന്നും മാറ്റിവച്ചും ഒന്നിച്ചവരാണ് ഇന്ത്യ സഖ്യത്തിലുള്ളത്. ദേശീയ താത്പര്യം വരുമ്പോൾ സഖ്യത്തിലെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണു പൊതു മിനിമം പരിപാടി.

കേരളത്തിൽ കോൺഗ്രസ് സിപിഎമ്മിനെ ആണ് എതിർക്കുന്നതെങ്കിൽ പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി പാർട്ടിയെ ആണ്. പശ്ചിമ ബംഗാളിൽ തൃണമുൽ കോൺഗ്രസിനെയും ബിഹാറിൽ ജെഡിയുവിനെയും ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയെയുമാണ്. പക്ഷേ, ഈ എതിർപ്പ് സംസ്ഥാന തലത്തിൽ മാത്രമാണ്. ദേശീയ തലത്തിൽ ഇന്ത്യ എന്ന നമ്മുടെ രാജ്യം പല തരത്തിലുള്ള ഭീഷണികളും വെല്ലുവിളികളും നേരിടുന്നു. ഈ രാജ്യം ഇതുപോലെ നിലനിൽക്കുമോ, മതേതര സംസ്കാരം മാഞ്ഞുപോകുമോ, ഭരണഘടനയുടെ പ്രസക്തി നഷ്ടമാകുമോ, ഫെഡറലിസം ഭീഷണിയിലാണോ തുടങ്ങി ഒട്ടേറെ ആശങ്കകൾ ഉയരുന്നുണ്ട്. ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ഈ ആശങ്കകളെല്ലാം യാഥാർഥ്യമാകാനുള്ള സാധ്യത വളരെയാണ്. അതിനു തടയിടുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ ഒരു ബദൽ മാത്രമാണ് ഇന്ത്യ സഖ്യം. അതിനു ശക്തി പകരുക എന്ന ചരിത്രപരമായ അനിവാര്യതയാണ് രാജ്യത്തെ മതേതര കക്ഷികളെ ഒരുമിച്ചു നിർത്താൻ നിർബന്ധിതമാക്കുന്നത്.
അവിടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ മതേതര കക്ഷിയായ സിപിഎം പുറംതിരിഞ്ഞു നിൽക്കുന്നത്. സഖ്യത്തിനു സഹകരണം വാഗ്ദാനം ചെയ്ത് ബിജെപിക്കു രഹസ്യ പിന്തുണ ഉറപ്പാക്കുന്ന നാണംകെട്ട അടവ് നയമാണ് ഇവിടെയും പാർട്ടി പുറത്തെടുത്തത്.

Advertisement
inner ad

  • അന്നു ചെകുത്താനെ കൂട്ടുപിടിച്ചു, ഇന്ന് ചെകുത്താനെ സംരക്ഷിക്കുന്നു

ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ച് രൂപീകരിക്കപ്പെട്ട ഉന്നതാധികാര ഏകോപന സമതിയോഗത്തിൽ ഉൾപ്പെട്ടവരാരും മോശക്കാരല്ല. ദേശീയ കക്ഷികളുടെ മുൻനിര നേതാക്കൾ, മുഖ്യമന്ത്രിമാർ, ഉപ മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയ 13 പേരാണ് സമിതിയിലുള്ളത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ശരദ് പവാർ (എൻസിപി), ടി ആർ ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (തൃണമൂൽ കോൺഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാർട്ടി), ജാവേദ് അലി ഖാൻ (സമാജവാദി പാർട്ടി), ലലൻ സിംഗ് (ജെഡിയു), ഹേമന്ദ് സോറൻ (ജെഎംഎം), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്. ഈ നിരയിലേക്ക് സിപിഎമ്മിന്റെ ഒരു പൊളിറ്റ് ബ്യൂറോ അംഗത്തെ എങ്കിലും നിയോഗിക്കാമായിരുന്നു. അതുണ്ടാവാതെ പോയതിന് ഒരു കാരണമേ കാണുന്നുള്ളൂ. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ നേരിട്ടുള്ള പോരിന് കേരളത്തിലെ സിപിഎം തയാറല്ല. ദേശീയ നേതൃത്വം അതിനു തുനിഞ്ഞാലും കേരള ഘടകം അനുവദിക്കില്ല.

1977ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്നത്തെ ബിജെപിയുടെ പൂർവ രൂപമായ ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കിയവരാണ് സിപിഎം. അന്ന് എൽ.കെ. അഡ്വാനിയായിരുന്നു ജനതാ പാർട്ടി വക്താവ്. കേരളത്തിൽ സിപിഎം സ്ഥാനാർഥികൾക്കു വേണ്ടി അഡ്വാനിയും വേട്ടു തേടി വന്നിട്ടുണ്ട്. ചന്ദ്രശേഖർ, രാമകൃഷ്ണ ഹെഗ്ഡെ, അഡ്വാനി, വാജ്പേയി തുടങ്ങിയവർക്കൊപ്പം കോൺഗ്രസ് വിരുദ്ധ ചേരിക്കു നേതൃത്വം കൊടുത്തവരിൽ ഇഎംഎസുമുണ്ടായിരുന്നു എന്നതും ചരിത്രം. ‘കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഏതു ചെകുത്താനുമായും കൂട്ടു കൂ‌ടും’ എന്നായിരുന്നു ഇഎംഎസ് അന്നു പറഞ്ഞ ന്യായീകരണം. അന്ന് സിപിഎം അങ്ങനെയൊരു മണ്ടത്തരം കാണിച്ചിരുന്നില്ലെങ്കിൽ ഇന്ന് ഫാസിസ്റ്റ് ശക്തികൾ ഇന്ത്യ ഭരിക്കില്ലായിരുന്നു എന്നു കരുതുന്നവർ ഏറെയുണ്ട്. അന്നത്തെ അതേ നയമാണ് ഇന്നും സിപിഎം പിന്തു‌ടരുന്നത്. ചെകുത്താനെ സംരക്ഷിക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്നാണു തിരുത്തെന്നു മാത്രം. ഏകോപന സമിതിയിൽ നിന്നുള്ള പിന്മാറ്റം അതു തന്നെയാണുവ്യക്തമാക്കുന്നത്.

Advertisement
inner ad

  • ജ്യോതിബസുവും സോമനാഥ് ചാറ്റർജിയും തിരിച്ചറിഞ്ഞ മണ്ടത്തരങ്ങൾ

1996ൽ യുണൈറ്റഡ് ഫ്രണ്ട് എന്ന 13 അംഗ രാഷ്‌ട്രീയ സഖ്യം രൂപം കൊണ്ടത് കോൺഗ്രസിനെ ഏതിർക്കാൻ വേണ്ടി മാത്രമായിരുന്നു. അതുവഴി ജനാധിപത്യ ചേരിയിലെ വോട്ടുകൾ ഭിന്നിച്ചു. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബിജെപി ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലെത്തിയത് അന്നാണ്. ഈ അപകടം മണത്ത അന്നത്തെ കോൺഗ്രസ് പാർട്ടി, തങ്ങളുടെ 140 എംപിമാരുടെ പുറത്തു നിന്നുള്ള പിന്തുണ വാഗ്ദാനം ചെയ്ത് കേലവം 32 എംപിമാരുള്ള സിപിഎമ്മിനോടു മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യപ്പെട്ടു. അഞ്ചു തവണ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനായിരുന്നു പിന്തുണ. പക്ഷേ, സിപിഎം അതു നിരസിച്ചു. അന്നു പാർട്ടി തന്നെ തഴഞ്ഞത് ചരിത്രപരമായ മണ്ടത്തരം എന്നായിരുന്നു പിന്നീടു ബസു വിശേഷിപ്പിച്ചത്.

Advertisement
inner ad

ഇന്തോ-യുഎസ് ആണവ കരാറിന്റെ പേരിൽ 2008 ജൂലൈയിൽ അന്നത്തെ ഒന്നാം യുപിഎ സർക്കാരിനു നൽകിയ പിന്തുണ പിൻവലിച്ചതും സിപിഎം കാണിച്ച ചരിത്രപരമായ മണ്ടത്തരം തന്നെ. അതിനെ തുടർന്ന സ്പീക്കർ പദവി രാജിവയ്ക്കാൻ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജിയോ‌ടു നിർദേശിച്ചതും അദ്ദേഹം വഴങ്ങാതിരുന്നതും സിപിഎം നേരിട്ട എക്കാലത്തെയും വലിയ പ്രതിസന്ധി. ഇതിനു പിന്നാലെ നാലു പതിറ്റാണ്ടു നീണ്ട പാർലമെന്ററി അനുഭവ സമ്പത്തിനു‌ടമയായ സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽ നിന്നു പുറത്താക്കാനെടുത്ത തീരുമാനമാകട്ടെ, ആന മണ്ടത്തരവും. അന്നു തുടങ്ങിയതാണ് സിപിഎമ്മിന്റെ തകർച്ച. അതാണിപ്പോൾ 36ൽ നിന്ന് വെറും മൂന്നിലെത്തിയ ലോക്സഭാംഗത്വം. എന്നിട്ടും പാർട്ടി ഒന്നും പഠിക്കുന്നില്ല.

ഇടതുകക്ഷിയായ സി.പി.ഐയുടെ പ്രതിനിധി ഡി. രാജ ഏകോപന സമിതിയിലുണ്ട്. അദ്ദേഹം കാണിച്ച വകതിരിവ് യെച്ചൂരിക്കും ആകാമായിരുന്നു. രൂപീകരിക്കപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുന്നണി ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധിയെ ഉൾപ്പെടുത്താതെ അനിശ്ചിതത്വം നിലനിർത്തിയ സിപിഎം ഒടുവിൽ മുന്നണിയിൽ പ്രതിനിധി ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സിപിഎമ്മിന് ശക്തിയുള്ള കേരളത്തിൽ മുന്നണിയുമായി സഹകരിക്കാൻ കഴിയില്ലെന്നും പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരണം ആവശ്യമില്ലെന്നും പാർട്ടി വിലയിരുത്തുന്നു. അതായത് രാജ്യത്തിന്റെ ഭാവിയല്ല, കേരളത്തിലെ ഭരണം മാത്രമാണ് സിപിഎം ലക്ഷ്യം. പശ്ചിമ ബംഗാളിലും ത്രിപുരയിലും സാക്ഷാൽ കാൾ മാക്സ് വന്നാലും പാർട്ടി ഇനി തിരികെ വരില്ല. കേരളത്തിലെ കാര്യം എന്താവുമെന്നതിന് തൃക്കാക്കരയും പുതുപ്പള്ളിയും മാത്രം പരിശോധിച്ചാൽ മതി. സ്വന്തം കുഴിമാടം തോണ്ടിയും 1977ഉും 1996ഉും ആവർത്തിച്ച് പഴയ ജനതാ പാർട്ടിക്കും അതിന്റെ പുതിയ രൂപമായ ബിജെപിക്കും വിടുപണി ചെയ്യാനാണ് കേരളത്തിലെ സിപിഎമ്മിനു നിയോഗം. അതാണ് അവർ പുലർത്തുന്ന, ചരിത്രം ഒരു കാലത്തും ക്ഷമിക്കാത്ത ആന മണ്ടത്തരം!

Advertisement
inner ad
Continue Reading

Delhi

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന് പ്രധാനമന്ത്രി പച്ചക്കൊടി വീശി

Published

on

ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ്ചെയ്തു. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്നും ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസം​ഗം.

ട്രെയിനിന്റെ സമയക്രമം

Advertisement
inner ad

കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിൻ കണ്ണൂരെത്തും. ചെയർകാറിന് 445 രൂപയു എക്സിക്യൂട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്. 8.57നാണ് ട്രെയിൻ കോഴിക്കോടെത്തുക. തിരൂരിൽ 9.22ന് ട്രെയിൻ ഓടിയെത്തും. 9.58ന് ട്രെയിൻ ഷൊർണൂരെത്തും. 10.38 നാണ് ട്രെയിൻ തൃശ്ശൂരെത്തുക. എറണാകുളത്ത് 11.45ന് ട്രെയിനെത്തും. ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയിൽ എത്തുക. 1.40ന് ട്രെയിൻ കൊല്ലത്തും 3.05 ന് ട്രെയിൻ തിരുവനന്തപുരത്തും എത്തും. 1555രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാ‌റിൽ 2835 രൂപയാകും ടിക്കറ്റ് നിരക്ക്. 8 മണിക്കൂറും 5 മിനുട്ടുമാണ് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ കാസർകോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35ന് വന്ദേ ഭാരത് എത്തും. 8.52ന് തിരൂരിലെത്തും. 9.23ന് ട്രെയിൻ കോഴിക്കോടെത്തും.10.24ന് കണ്ണൂരിലും 11.58ന് കാസർകോടും എത്തിച്ചേരും

Advertisement
inner ad
Continue Reading

Featured

സൗദി എയർലൈൻസിൽ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു; പരാതി

Published

on

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു. ഇറക്കിവിട്ടത് ഇന്നു രാവിലെ 8.25ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ വിമാനത്തിൽ നിന്ന്.  വിമാനത്തിൽ കയറിയ യാത്രക്കാരെ പിന്നീട് പുറത്തിറക്കുകയായിരുന്നു. ഇതോടെ നൂറിലേറെപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. അധികൃതർ ക്യത്യമായ മറുപടി നൽകുന്നില്ലെന്ന് യാത്രക്കാർ. നടപടിക്കു കാരണം വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ല.

Continue Reading

Featured