Connect with us
48 birthday
top banner (1)

Kerala

ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാൻ നീക്കം – സെക്രട്ടേറിയറ്റ് അസോസിയേഷൻ

Avatar

Published

on

സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ ഭാഗമായാണ് പുതുക്കിയ നിർദ്ദേശങ്ങൾ
എന്ന് കേരള സെക്രട്ടേറിയറ്റ് അസാേസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു.

നിയമനത്തിന് പകരം സമാശ്വാസ ധനം എന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. പുതിയ പദ്ധതി പ്രകാരം ആശ്രിത നിയമനം മരണമടയുന്ന ജീവനക്കാരൻ്റെ ആശ്രിതൻ്റെ അർഹതക്ക് വിചിത്രമായ പ്രായപരിധിയാണ് ഏർപ്പെടുത്തിയത്. ജീവനക്കാരൻ മരണമടയുമ്പോൾ ആശ്രിതർ 13 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് മാത്രമേ ഇനി ആശ്രിത നിയമനത്തിന് അർഹതയുണ്ടാകൂ. ആശ്രിതന് 13 വയസ് ഉറപ്പു വരുത്തിയിട്ട് എങ്ങനെയാണ് ജീവനക്കാരന് മരിക്കുവാൻ കഴിയുക. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥയെ നഖശിഖാന്തം എതിർക്കും. ജീവനക്കാരൻ്റെ മരണത്തിന് വിലയിടാനേ കഴിയില്ല. അതിനാൽ സമാശ്വാസ ധനം എന്ന വ്യവസ്ഥയും അംഗീകരിക്കില്ല.

Advertisement
inner ad

നിർദ്ദിഷ്ട സീനിയോറിട്ടി ലിസ്റ്റ് സംബന്ധിച്ച് തികഞ്ഞ അവ്യക്തത നിലനിൽക്കുന്നു. നിശ്ചിത ടേൺ എന്നതിന് പകരം ഒരുമിച്ച് ഒഴിവ് കണക്കാക്കുന്ന നിലവിലുള്ള രീതി തുടരണം. വയസിൻ്റെ അടിസ്ഥാനത്തിലുള്ള മുൻഗണനയും അംഗീകരിക്കാവുന്ന മാനദണ്ഡമല്ല. പത്തിലൊന്ന് വച്ചുള്ള മുൻഗണന സീനിയോറിട്ടിയെ മറികടക്കുന്നതും മറ്റ് ഇടപെടലുകൾക്ക് വഴിവെക്കുന്നതുമാണ്.

പുതിയ മാനദണ്ഡങ്ങൾ പ്രകാരം സീനിയോറിട്ടി ലിസ്റ്റ് സ്ഥായിയായ ഒന്നല്ല. ഇത്തരത്തിൽ ഒട്ടേറെ അപാകതകൾ കടന്നു കൂടിയതാണ് കരട് നിർദ്ദേശങ്ങളെന്ന് അസോസിയേഷൻ അറിയിച്ചു. വരുമാന പരിധി വർധിപ്പിച്ചും കൂടുതൽ ക്ലാസ് 4. ക്ലാസ് 3 കാറ്റഗറികൾ ഉൾപ്പെടുത്തിയും ആശ്രിത നിയമന പദ്ധതി തുടരണമെന്ന് പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

കണ്ണൂര്‍: ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അയച്ചിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

Advertisement
inner ad
Continue Reading

Ernakulam

‘നടന്‍ ദിലീപ് നിരപരാധി’ എന്ന വിവാദ പരാമര്‍ശം; അതിജീവിതയുടെ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കും

Published

on

കൊച്ചി: ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കിയേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപും കോടതിയലക്ഷ്യ കേസില്‍ എതിര്‍ കക്ഷിയാണ്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.

Advertisement
inner ad

കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്. അതിനുശേഷം ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading

Kerala

നഴ്‌സിംഗ് കോളജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാർഥികള്‍ അറസ്റ്റില്‍

Published

on

കോട്ടയം: കോട്ടയത്തെ നഴ്‌സിംഗ് കോളജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാർഥികള്‍ അറസ്റ്റില്‍. ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാർ‌ഥികളായ വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം വര്‍ഷ വിദ്യാർഥികളുടെയും പ്രിന്‍സിപ്പലിന്‍റെയും പരാതിയിലാണ് നടപടി. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ സസ്‌പെന്‍ഡ് ചെയ്തു. റാഗിംഗ് വിരുദ്ധ നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളജ് പ്രിൻസിപ്പൽ ഇവർക്കെതിര് നടപടി എടുത്തത്.

ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ മൂന്നു മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ, മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Advertisement
inner ad
Continue Reading

Featured