Connect with us
,KIJU

Featured

മോദി V/S “ഇന്ത്യ”

Avatar

Published

on

ദേശീയ രാഷ്‌ട്രീയ ചരിത്രത്തിൽ 2023 ജൂലൈ 18 സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു നിന്ന് ഏകാധിപത്യ ഭരണ ശൈലി എന്നേക്കുമായി ഉന്മൂലനം ചെയ്യാനുള്ള രാഷ്‌ട്രീയ മഹായാനത്തിന് ഈ ദിവസമാണ് ബെംഗളൂരുവിൽ തുടക്കം കുറിച്ചത്. ഇന്ത്യൻ നാഷണൽ ഡവലപ്മമെന്റൽ ഇൻക്ലൂസിവ് അലയൻസ്- “ഇന്ത്യ” എന്ന പേരിൽ പുതിയൊരു രാഷ്‌ട്രീയ മുന്നേറ്റത്തിന് ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കോൺക്ലേവ് രൂപം നൽകി.

എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ് ഈ സഖ്യത്തിന്റെ കാതൽ. ലക്ഷ്യം ഭരണത്തുടർച്ചയ്ക്കുള്ള നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിനു തടയിടുക എന്നതും. രാഹുൽ ഗാന്ധിയാണ് ഇന്ത്യ എന്നു സഖ്യത്തിനു പേരിട്ടത്. മറ്റുള്ളവർ അത് അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ പേരു കേട്ടപ്പോൾത്തന്നെ നരേന്ദ്ര മോദിയും ബിജെപിയും ഒന്നു പേടിച്ചു. ഈ പേരിനെ കോടതി കയറ്റി ഭയപ്പെടുത്താനാണ് അവരുടെ ഇപ്പോഴത്തെ നീക്കം.
വിഘടനത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീത്തിനുള്ള ബദലാണ് “ഇന്ത്യ” എന്ന പുതിയ സഖ്യം. തകർന്നടിഞ്ഞുപോയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിച്ചിച്ച് പുതിയ വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഡവലപ്മെന്റൽ അജൻഡയാണ് പുതിയ പ്രതിപക്ഷ സഖ്യത്തിനുള്ളത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈനൻ തുടങ്ങിയ സർവ മതങ്ങളെയും ഇന്ത്യയുടെ ഭിന്ന സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസിവ് കാഴ്ചപ്പാടാണ് “ഇന്ത്യ” എന്ന പേരിനെ അന്വർഥമാക്കുന്നത്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള സകല സംസ്കാരങ്ങളെയും അത് ഉൾക്കൊള്ളുന്നു. പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ വേർതിരിക്കാതെ സമസ്ത ജനങ്ങളെയും സമഭാവനയോടെ ഉൾക്കൊള്ളുന്നതാണ് അതിന്റെ പ്രത്യേകതയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാർലമെന്റിലെ മികച്ച ഭൂരപിക്ഷത്തിനു പുറമേ ആകെയുള്ള 28 സംസ്ഥാനങ്ങളിൽ 15 ഇടത്താണ് ബിജെപിക്കോ അവരുടെ സഖ്യ കക്ഷികൾക്കോ ഭരണമുള്ളത്. “ഇന്ത്യ” സഖ്യത്തിലെ 11 കക്ഷികളും വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു പുറമേ, രണ്ടു സംസ്ഥാനങ്ങളിൽ ഭരണമുള്ള ആം ആദ്മി പാർട്ടി, പാർലമെന്റിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷ കക്ഷിയായ തൃണമുൽ കോൺഗ്രസ്, മൂന്നാമത്തെ വലിയ കക്ഷി ഡിഎംകെ, ബിഹാറിൽ ഭരണത്തിലുള്ള ഐക്യ ജനതാദൾ, കേരളത്തിൽ ഭരണത്തിലുള്ള ഇടതു മുന്നണി തുടങ്ങിയ കക്ഷികളെല്ലാം സംയുക്ത പ്രതിപക്ഷ ഐക്യ നിരയിലുണ്ട്.
രാഹുൽ ഗാന്ധിയുടെയും കൺഗ്രസിന്റെയും വലിയ ത്യാഗത്തിന്റെ സൃഷ്ടിയാണ് ഈ സഖ്യം. നിതീഷ് കുമാറിനെയും മമത ബാനർജിയെയും അരവിന്ദ് കേജരിവാളിനെയും മറ്റനേകരെയും ഈ സഖ്യത്തിൽ ഉൾപ്പെടുത്തണണമെങ്കിൽ കോൺഗ്രസ് വളരെ കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടി വരും. ആ സന്നദ്ധതയാണ് ആദ്യം പറ്റ്നയിലും ഇപ്പോൾ ബംഗളൂരുവിലും ഇനി മുംബൈയിലും കൺഗ്രസ് പ്രകടമാക്കുന്നത്.
ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ നിന്നു വളരെ ഭീതിതവും ഭീകരവുമാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരെന്ന് ഏതു കുഞ്ഞിനു പോലും ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്.


കഴിഞ്ഞ 75 വർഷമായി നമ്മൾ പരിപാലിച്ചു പോറ്റിയ ജനാധിപത്യം ശക്തമായ ഏകാധിപത്യത്തിലേക്കും മതാന്ധതയിലേക്കും വഴിമാറുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി. ഈ അപകടത്തിൽ നിന്നുള്ള രാജ്യത്തിന്റെ രക്ഷാകവചമാണ് “ഇന്ത്യ” എന്ന പുതിയ പ്രതിപക്ഷ ഐക്യനിര. പൊതു തെരഞ്ഞെടുപ്പിനു മുമ്പ് രൂപം കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കൂട്ടായ്മയാണ് ഈ സഖ്യം.
2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ വലിയ വെല്ലുവിളിയാണ് നേരിടാനിരിക്കുന്നത്. 2019ലെ അവരുടെ സഖ്യത്തിലെ പല പ്രമുഖരും ഇപ്പോൾ അവർക്കൊപ്പമില്ല. പല സംസ്ഥാനങ്ങളിലും അവർ നേടിയ മിന്നുന്ന വിജയം ഇന്ന് വെറും ഓർമ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും (26) രാജസ്ഥാനിലും (25) മുഴുവൻ സീറ്റുകളും ബിജെപി നേടി. മധ്യപ്രദേശിൽ 29ൽ 28 സീറ്റും അവർക്കായിരുന്നു. കർണാടകത്തിൽ 28ൽ 25 സീറ്റിലും എൻഡിഎ വിജയിച്ചു. പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിശ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർ പ്രദേശ് തുടങ്ങി വടക്കേ ഇന്ത്യയിലെമ്പാടും ബിജെപിക്ക് വൻ ഭൂരിപക്ഷം കിട്ടി. അങ്ങനെയാണ് അവർ ലോക്സഭയിൽ 300 സീറ്റ് കടന്നത്. എന്നാൽ പുതിയ പ്രതിപക്ഷ ഐക്യ സഖ്യത്തോടെ ഈ വോട്ട് ബാങ്ക് വല്ലാതെ ചുരുങ്ങും. സഖ്യത്തിനു ഫലപ്രദമായി പ്രവർത്തിക്കാനായാൽ ബിജെപിയുടെ കക്ഷിനില 200 ൽ തേഴേക്കു വരാമെന്നാണ് പൊതുവേ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാധ്യതയും സാഹചര്യവും വളരെ മുമ്പേ, നൊബേൽ തേതാവ് അമർത്യാ സെൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇന്ത്യ ഒരു ഫെഡറൽ സ്റ്റേറ്റാണ്. ഭിന്ന സംസ്കാരങ്ങളുടെയും ഭാഷകളുടെയും ജാതി സമുദായങ്ങളുടെയുമൊക്കെ സമ്മിശ്രം സമ്മേളനമാണ് ഇന്ത്യയുടെ ദേശീയത. അവയുടെ ഓരോന്നിന്റെയും തിരസ്കരണമാണ് ബിജെപി പരീക്ഷിക്കുന്നതും പയറ്റി നോക്കുന്നതും. 38 അംഗ എൻഡിഎ സഖ്യത്തിൽ അവരുടെ ആശ്രിതന്മാരായ ചില കക്ഷികളുണ്ടെന്നല്ലാതെ, ദിശാബോധമുള്ള പ്രാദേശിക കക്ഷികളുടെ എണ്ണം തീരെയില്ല. അതിൽത്തന്നെ 22 കക്ഷികളും പാർലമെന്റിൽ ഒരാൾ പോലുമില്ലാത്ത ഈർക്കിൽ പാർട്ടികളുമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞതു പോലെ അവിടെ എല്ലാവരും നരേന്ദ്ര മോദിക്കു മാത്രം മാലയിട്ടു സ്വീകരിക്കുന്നു. എന്നാൽ “ഇന്ത്യ” എന്ന പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ അവസ്ഥ അതല്ല. എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും പ്രദേശങ്ങളെയും ഭാഷയെയും ഒക്കെ ഉൾക്കൊള്ളുന്നതാണ് പുതിയ ഇന്ത്യയുടെ നയം. അതിന്റെ നേതാക്കളെ എല്ലാവരെയും മാലയിട്ടു സ്വീകരിക്കാനാളുണ്ട്. ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും മധ്യത്തിലുമുള്ള പ്രമുഖ പ്രാദേശിക കക്ഷികളെല്ലാം പുതിയ സഖ്യത്തിലുണ്ട്. പ്രാദേശിക തലത്തിൽ പരസ്പരം മത്സരിക്കുകയും എന്നാൽ ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകുകയും വേണമെന്ന നിർബന്ധ ബുദ്ധിയുള്ളവരാണ് അവരെല്ലാം. കേരളത്തിലെ ഇടതു മുന്നണിയും പശ്ചിമ ബംഗാളിലെ തൃണമുൽ കോൺഗ്രസും ഡൽഹിയിലെ ആം ആദ്മി പാർട്ടിയുമൊക്കെ ചില ഉദാഹരണങ്ങളാണ്.

നിലവിൽ സോണിയ ഗാന്ധി അധ്യക്ഷയായ യുപിഎ സഖ്യമയാണ് “ഇന്ത്യ” എന്ന പുതിയ സഖ്യമായി വിപുലപ്പെടുത്തപ്പെട്ടത്. പുതിയ സഖ്യം നിലവിൽ വരുന്നതോടെ പഴയ യുപിഎ സഖ്യം ഇല്ലാതാകും. 2004 മുതൽ 2014 വരെ ഇന്ത്യ ഭരിച്ച ഈ മുന്നണി രാജ്യത്തെ ഏറ്റവും മികച്ച മതേതര ജനാധിപത്യ സഖ്യമായിരുന്നു. പ്രധാനമന്ത്രി പദത്തിലടക്കം കോൺഗ്രസ് വിചാരാധിഷ്ഠിതമായ വിട്ടുവീവ്ഴ്ചയ്ക്ക് സന്നദ്ധത അറിയിച്ചു കഴിഞ്ഞു. രണ്ടു തരത്തിലാണ് ഇതിനെ കോൺഗ്രസ് കാണുന്നത്. ഒന്ന്; തെരഞ്ഞെടുപ്പിനു മുൻപ് സംയുക്ത ദേശീയ പ്രതിപക്ഷ ഐക്യം. അതുവഴി ബിജെപിയുടെ മൂന്നാമുഴത്തിനു ശക്തമായ ബദൽ. അതു സാധ്യമായിക്കഴിഞ്ഞു. രണ്ട്: തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ രൂപീകരണത്തിന് സമവായത്തിലൂടെ പുതിയ സാരഥ്യം. അതും അസാധ്യമല്ല.


തിരസ്കരണമല്ല, ഉൾക്കൊള്ളലാണ് ഇന്ത്യയുടെ സംസ്കാരം. അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭരണാധികാരികളെയും കച്ചവടക്കാരെയും മതങ്ങളെയുമൊക്കെ ഇന്ത്യ ഓരോ കാലത്തും സ്വീകരിച്ചിട്ടുണ്ട്. അതേ സമയം, ഇന്ത്യ എന്ന സംസ്കാരത്തെ ഒരാൾക്കും അടിയറ വച്ചിട്ടുമില്ല. ഇന്ത്യ എന്ന വിശാല പ്രതിപക്ഷ സഖ്യവും ഇതേ പാതയിലാണ്. സഖ്യത്തിലെ ആരും ആരെക്കാളും വലുതല്ല, തീരെ ചെറുതമല്ല. രാജ്യം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ അതിജീവിക്കാൻ “ഇന്ത്യ” സഖ്യം 2024ൽ വിജയിച്ചേ പറ്റൂ. അതിനുള്ള അടിത്തറ ഒരുക്കങ്ങളാണ് ഇപ്പോൾ രാജ്യമെങ്ങും നടക്കുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Published

on

കൊച്ചി: സീരിയൽ- ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.

Continue Reading

Delhi

തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

Published

on

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്‍റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. എന്നാൽ മഹുവ മൊയ്ത്രയെ പുറത്താക്കാൻ ലോകസഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വാദിച്ചെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചില്ല. ഏഴ് മിനിറ്റെങ്കിലും സംസാരിക്കാൻ മഹുവയെ അനുവധിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

Continue Reading

Featured

മുഖ്യമന്ത്രിയെയും മകളെയും ഇഡിക്കു പേടി: സതീശൻ

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയിലേക്ക് സി.എം.ആർ.എൽ കോടിക്കണക്കിന് രൂപ നൽകിയത് കള്ളപ്പണം വെളുപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളപ്പണം അലക്കി വെളുപ്പിച്ച കേസിൽ എന്തുകൊണ്ടാണ് ഇഡി ഇടപെടാത്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ബിജെപിയുമായി പിണറായി രഹസ്യബന്ധം ഉണ്ടാക്കിയതു കൊണ്ടാണ് 38 തവണയും ലാവലിൻ കേസ് മാറ്റിവച്ചത്. മാസപ്പടിയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ അന്വേഷണം നടത്തുന്ന ഇ.ഡി പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇൻകം ടാക്‌സിന്റെ ക്വാസി ജുഡീഷ്യൽ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇ.ഡി അന്വേഷിച്ചില്ല. ബി.ജെ.പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തതെന്നും സതീശൻ കുറ്റപ്പെടുത്തി.

സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ ആലുവയിലും അങ്കമാലിയിലും ഡി.വൈ.എഫ്.ഐ – സി.പി.എം ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയിൽ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി.ഐ.ടി.യു ക്രിമിനൽ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രീതിയാണ്. കടയിൽ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാൻ പാടില്ലെന്നാണ് പുതിയ രീതി. ക്രിമിനൽ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങൾക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

Advertisement
inner ad

പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തിൽ ഞങ്ങൾ പങ്കാളികളായിരുന്നെങ്കിൽ ജനങ്ങൾ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഭരണസിരാ കേന്ദ്രത്തിൽ നിന്നും എന്തിനാണ് മാറി നിൽക്കുന്നത്? ബജറ്റിന്റെ പ്രാരംഭ ചർച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയോ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സർക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. പറവൂരിലെ എല്ലാ കടകളിലും വൈദ്യുത അലങ്കാരം നടത്തണമെന്ന് ലേബർ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരാണ് പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. എന്നിട്ടും നാട്ടുകാരുടെ ചെലവിൽ നടത്തുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ വിമർശിക്കുന്നത്.

Advertisement
inner ad

യു.ഡി.എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് അഭിപ്രായം പറയുന്നത്. എൽ.ഡി.എഫിലേതു പോലെ വിദൂഷകൻമാരുടെ സദസല്ല യു.ഡി.എഫ്. വിദൂഷകാരുടെയും വിധേയരുടെയും രാജസദസാണ് പിണറായിയുടെ രാജസദസ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യം ഏതെങ്കിലും മന്ത്രിമാർക്കുണ്ടോ? വിധേയരുടെ സംഘമാണ് പിണറായിയുടെ മന്ത്രിസഭ. കോൺഗ്രസിൽ രാജക്കൻമാരും വിദൂഷകരുമില്ല. യു.ഡി.എഫിന്റെ അഭിപ്രായം ആര് പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ട. പിണറായി വിജയനാണ് കോൺഗ്രസിൽ ജനാധിപത്യം ഇല്ലെന്ന് പറയുന്നത്. എന്തൊരു ജനാധിപത്യമാണ് സി.പി.എമ്മിൽ. മന്ത്രിസഭയിലും പാർട്ടിയിലും പോക്കറ്റിൽ നിന്നും പേപ്പർ എടുത്ത് ഇതാണ് തീരുമാനം എന്ന് പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ആളാണ് പിണറായി വിജയൻ. ഞങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് നടത്താൻ പിണറായി വരേണ്ട. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെതിരെ കുത്തിത്തിരിപ്പ് നടത്തിയ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയൻ. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട.

പറവൂരിൽ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വായ പോയ കോടാലിയാണ് സജി ചെറിയാൻ. ഗോൾവാൾക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണ്. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെ പാർട്ടിയാണെന്ന് പറയുന്നവർ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടെന്ന സുപ്രീം കോടതി വിധി കഴുത്തിൽ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവർ പറവൂരിൽ തീർത്തത്. ഞാൻ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. മന്ത്രിക്ക് വായിൽക്കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ പോരെ. മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നിൽക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗം. തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളിൽ മന്ത്രി സജി ചെറിയാൻ എന്തെങ്കിലും നടപടി എടുത്തോ? മന്ത്രിമാർ നടത്തിയ തലൂക്ക് അദാലത്തിൽ ലഭിച്ച ലക്ഷക്കണക്കിന് പരാതികൾ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സർക്കാർ ദയനീയ സ്ഥിതിയിൽ ആയതുകൊണ്ടാണ് ഇത്രയും പരാതികൾ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നൽകിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാൻ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. ഭരണം തോന്നിയ പോലെയാണ് നടക്കുന്നത്.

Advertisement
inner ad

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആദ്യ ദിവസം പൊലീസ് ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ മറച്ചുവച്ചു. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 24 മണിക്കൂർ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ദുരൂഹതയും ഇതുവരെ മാറിയിട്ടില്ല. എ.ഡി.ജി.പി പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ടു കേസിലും പൊലീസ് നടത്തുന്നത്. പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണ്. വിധേയരുടെ സംഘമാണ് കേരളത്തിലെ മന്ത്രിസഭ.

നവകേരള സദസിൽ യു.ഡി.എഫ് എം.എൽ.എമാർ പങ്കെടുത്തിരുന്നെങ്കിൽ അഭിപ്രായം പറയാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എൽ.ഡി.എഫ് എം.എൽ.എമാരുടെ അഭിപ്രായം കേൾക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പഠിപ്പിക്കാൻ വരുന്നത്. മുഖ്യമന്ത്രി വരുമ്പോൾ മന്ത്രിമാർ പോലും പ്രസംഗം നിർത്തുകയാണ്. നേരത്തെ കൂടുതൽ പ്രസംഗിച്ച ശൈലജ ടീച്ചറിന് കിട്ടയതോടെ ഒരു എം.എൽ.എമാരും മിണ്ടിയിട്ടില്ല. നവകേരള സദസ് കൊണ്ട് കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. സാമ്പത്തിക ഞെരുക്കം കാരണം സ്‌കൂൾ യുവജോത്സവം ഒരു പന്തലിൽ ഒതുക്കിയവരാണ് സാധാരണക്കാരിൽ നിന്നും പണം പരിച്ച് ആർഭാഡം നടത്തുന്നത്. നവകേരള സദസു കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല.

Advertisement
inner ad

ക്രൂരമായാണ് പ്രതിഷേധങ്ങളെ നേരിടുന്നത്. മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു. ഇത് ഭീകര ഭരണമാണോ? മുഖ്യമന്ത്രി ഏകാധിപതിയാണോ? രാജാവ് കളിക്കുകയാണോ? രാജാവാണെന്നാണ് സ്വയം വിചാരിക്കുന്നത്. രാജഭരണ കാലത്ത് പോലും ഇതുപോലെ ഉണ്ടായിട്ടില്ല. കണ്ണൂരിൽ പൊലീസ് എഫ്.ഐ.ആർ എടുത്ത കേസാണ് മുഖ്യമന്ത്രി മാതൃകാപരമാണെന്നും തുടരണമെന്നും പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പാടില്ലെന്ന് പറയാൻ പിണറായി എന്താ രാജാവാണോ? യൂണിഫോമിൽ എത്തിയാണ് അങ്കമാലിയിൽ ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. അക്രമത്തെ കുറിച്ച് അറിയില്ലെങ്കിൽ മുഖ്യമന്ത്രി പൊലീസ് മന്ത്രി സ്ഥാനം മറ്റാർക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങളാൽ വെറുക്കപ്പെട്ട പരിപാടിയായി മാറും. ആട്ടിത്തെളിച്ചവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എന്നിട്ടാണ് ആളെ കൂട്ടിയെന്ന് അഭിമാനം പറയുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിക്ക് എത്തിച്ചത്. നവകേരള സദസായതുകൊണ്ട് പട്ടികജാതിക്കാരന്റെ മൃതദേഹം സസ്‌ക്കരിക്കാൻ അനുവദിച്ചില്ല. സ്‌കൂളുകളുടെ മതിൽ പോലും ഇടിച്ച് നടത്തുന്ന ഈ പരിപാടിയെ അശ്ലീല നാടകം എന്നല്ലാതെ എന്ത് വിളിക്കും?

വി.ഡി സതീശൻ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയത് പിണറായി വിജയൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ അന്ന് കഴിഞ്ഞേനെ. ഇത്രയും നല്ല സർട്ടിഫിക്കറ്റ് എനിക്ക് ഇതുവരെ ആരും തന്നിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും എനിക്കെതിരെ പറയുന്നുണ്ട്. നാട്ടുകാരുടെ ചെലവിൽ സ്റ്റേജ് കെട്ടിയല്ല പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കേണ്ടത്. കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വായിൽ തോന്നിയത് പറയുന്നത്.

Advertisement
inner ad

കൊല്ലത്ത് സി.പി.എമ്മും സി.പി.ഐയും തമ്മിൽ അടിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫിലെ ഐക്യം കണ്ടിട്ട് സഹിക്കാനാകാത്തത്. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു മതിയായി. വിധേയരുടെ അടിമക്കൂട്ടമല്ല യു.ഡി.എഫ്. ഇവറ്റകളെന്ന വാക്ക് സജി ചെറിയാൻ ഉപയോഗിക്കുന്ന വാക്കാണ്. ഇവിടെ ഒരുത്തനും കൃഷി ചെയ്യേണ്ടെന്ന് പറഞ്ഞവനെ മന്ത്രിസഭയിൽ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചാൽ സാധാരണക്കാരെ കാണില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured