Featured
മോദി പരിശ്രമിക്കുന്നു, ഒരു കുടുംബത്തിന്റെ ആസ്തി കൂട്ടാൻ
“കോൺഗ്രസ് പരിശ്രമിക്കുന്നത് ഒരു കുടുംബത്തിനു വേണ്ടിയാണ്. ആ കുടുംബത്തിനു വേണ്ടി അവർ രാജ്യത്തെ മറ്റ് കുടുംബങ്ങളെ മറക്കുന്നു.” പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ചെയ്ത പ്രസംഗത്തിലെ ചില വാചകങ്ങളാണിത്. അഞ്ചു തലമുറകളായി, ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും രാഷ്ട്ര സേവനത്തിനു വിട്ടു കൊടുത്ത അലഹാബാദിലെ ആനന്ദ ഭവനെക്കുറിച്ചായിരുന്നു മോദിയുടെ പരാമർശം.
സ്വാതന്ത്ര്യ സമര പോരാളി മോത്തിലാൽ നെഹ്റു, രാഷ്‌ട്ര ശില്പി ജവഹർലാൽ നെഹറു, ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി, ഡിജിറ്റൽ ഇന്ത്യയുടെ സൃഷ്ടാവ് രാജീവ് ഗാന്ധി, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന രാഹുൽ ഗാന്ധി തുടങ്ങിയവരടങ്ങുന്നതാണ് ഈ കുടുംബം. രാഷ്ട്രത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച രണ്ടു പേരുണ്ട്, ഈ തറവാട്ടിൽ- ഇന്ദിരാ പ്രിയദർശിനിയും രാജീവ് ഗാന്ധിയും. അതിന്റെയൊക്കെ കണക്കെടുത്താൽ ഈ രാജ്യവും ജനതയും എന്തു തന്നെ തിരികെ നൽകിയാലും ഒന്നുമാകില്ല. രാഷ്ട്ര സേവനമല്ലാതെ ഇവർക്കു മറ്റൊരു പണിയുമില്ലായിരുന്നു എന്നു കൂടി ഓർക്കണം.
എന്നാൽ നരേന്ദ്ര മോദിക്കോ? ഈ രാജ്യ നിർമിതിയിൽ മോദിക്കോ അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർക്കോ എന്തു പങ്കാണുള്ളത്?
മോദി ഭരിക്കുന്നത് ഗൗതം അദാനി, റിലയൻസ് അംബാനി തുടങ്ങിയവർക്കു വേണ്ടിയാണെന്ന് അറിയാത്തവരില്ല. അദ്ദേഹത്തെ അധികാരത്തിൽ നിലനിർത്താൻ രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾ മുടക്കുന്നതു കോടികളാണ്. അതുവഴി മോദിയുടെ വലംകൈയായി പ്രവർത്തിക്കുന്ന അമിത് ഷായുടെ കുടുംബവും.
2016ൽ രണ്ട് ഓഹരികൾ പണയം വച്ച് വാങ്ങിയ 25 കോടി രൂപ മുടക്കിയാണ് അമിത് ഷായുടെ മകൻ ജയ് ഷാ ബിസിനസ് രംഗത്ത് പച്ച പിടിക്കാൻ തുടങ്ങിയത്. എട്ടു വർഷം കൊണ്ട് അതു വളർന്ന് 3,821.2 കോടി രൂപയായി. 57 സ്റ്റോക്കുകളിൽ ജയ് ഷായ്ക്കു നിക്ഷേപമുണ്ട്. അതിൽ നല്ല പങ്കും അദാനി ഗ്രൂപ്പിലും റിലയൻസിലും. ബിസിസിഐയുടെ സെക്രട്ടറി എന്ന നിലയിൽ പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം വേറേ. അമിത് ഷായുടെ സ്വാധീനവും സമ്പത്തും ഉപയോഗിച്ചാണ് ബിസിസിഐയുടെ തലപ്പത്ത് മകനെത്തിയത്.
മക്കളുടെ മാത്രമല്ല, അമിത് ഷായുടെ സമ്പത്തും പെരുകുകയാണ്. 2019ൽ 30.98 കോടി രൂപയാണ് അമിത് ഷായ്ക്ക് ഉണ്ടായിരുന്നത്. 2023ൽ 42.98 കോടിയായി വളർന്നു. ഇപ്പോഴത് 50 കോടി കടന്നിട്ടുണ്ടാകും. ഷായുടെ പേരിലുള്ള ചില വസ്തുവകകളുടെ കാര്യം കൂടി പറയാം. രണ്ടു വീടുകളുടെ മാത്രം വിസ്തീർണം 12,000 ചതുരശ്ര അടി, ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് സമുച്ചയങ്ങളും ചേർത്ത് 75,000 ചതുരശ്ര അടി കെട്ടിടങ്ങൾ, പതിനായിരത്തിലധികം ഏക്കർ ഭൂമി. ഭാര്യയുടെയും മക്കളുടെയും പേരിലുമുണ്ട് വലിയ ആസ്തികൾ.
അതേ സമയം, മോദി പറഞ്ഞ ആനന്ദ് ഭവൻ തറവാടിന്റെ സ്വത്ത്, 1950ൽ ഉണ്ടായിരുന്നതിന്റെ പത്തിലൊന്നു പോലും വരില്ല. ബാക്കിയൊക്കെയും ആ കുടുംബം രാഷ്ട്ര സേവനത്തിനായി വിട്ടു നല്കിയ സമ്പത്താണ്.
ഇനി പറയൂ, ആരാണ് രാജ്യത്തെ മറ്റ് കുടുംബങ്ങളെ മറക്കുന്നത്?
chennai
മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.
Featured
ഇ പോസ് തകരാർ; പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു
ഇ പോസ് തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടു. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് റേഷൻ വിതരണം തടസ്സപ്പെടുന്നത്.
വാതിൽപ്പടി വിതരണക്കാരുടെ സമരത്തെ തുടർന്ന് എല്ലാവർക്കും നൽകാനുള്ള ധാന്യങ്ങൾ കടകളിൽ ഇല്ല. നാളുകളായി തുക കുടിശ്ശികയായ സാഹചര്യത്തിലാണ് വാതിൽപ്പടി വിതരണക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Ernakulam
ബോബി ചെമ്മണൂരിന് ജാമ്യം
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ പ്രതിയായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ ബോബിയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സമൂഹത്തിന് ഇതൊരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login