Connect with us
48 birthday
top banner (1)

Featured

അഴിമതിയെക്കുറിച്ചു പറയുമ്പോൾ തീ, ഇടിമിന്നൽ, ക്യാമറകൾക്കു തകരാർ: വി.ഡി. സതീശൻ

Avatar

Published

on

  • മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചായി ഉണ്ടാകുന്ന തീപിടിത്തം ദുരൂഹം

തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചായി ഉണ്ടാകുന്ന തീപിടിത്തം ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം അഴിമതിയെക്കുറിച്ചു പറയുമ്പോൾ തീപിടിത്തമുണ്ടാകുന്നതും സെക്രട്ടേറിയറ്റിൽ ഇടിമിന്നലേല്ക്കുന്നതും ക്യാമറ കേടാവുന്നതും പതിവാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തെ മരുന്ന് പർച്ചേസ് അഴിമതിയിൽ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെയാണ്മെഡിക്കൽ സർവീസസ് കോർപറേഷൻ കൊല്ലം ​ഗോഡൗണിൽ തീപിടിച്ചത്. പിന്നാലെ കോർപ്പറേഷൻ തിരുവനന്തപുരത്തെ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണ്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014-ൽ കാലാവധി കഴിഞ്ഞ മരുന്നുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിങ് പൗഡറിൽ നിന്നും തീപടർന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. മെഡിക്കൽ സാമഗ്രികൾ സൂക്ഷിക്കേണ്ട ഗോഡൗണുകളിൽ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാ നടപടികളും ഏർപ്പെടുത്തിയില്ലെന്നത് ഗുരുതര കൃത്യവിലോപമാണ്. കോവിഡ് മറവിൽ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നിൽക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്.

തുടർച്ചയായ തീപിടിത്തത്തിന് പിന്നിൽ എന്താണെന്നത് ഗൗരവത്തോടെ അന്വേഷിക്കണം.

രണ്ട് വർഷത്തിനിടെ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 9 പേരാണ് എം.ഡിമാരായി വന്നത്. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. കമ്മീഷൻ ലക്ഷ്യമിട്ട് ആവശ്യമുള്ളതിനേക്കാൾ മരുന്ന് വാങ്ങി സംഭരിക്കുകയെന്ന ജോലിയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ നടക്കുന്നത്. അഴിമതിക്ക് വേണ്ടി അവിടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന അഴിമതിയിൽ ഉന്നതർക്ക് പങ്കുണ്ട്. അഴിമതിയുടെ കേന്ദ്രമാക്കി മെഡിക്കൽ സർവീസസ് കോർപറേഷനെ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് എം.ഡിമാർ മാറിപ്പോകുന്നത്. രണ്ടു വർഷത്തിനുള്ളിൽ 9 എംഡിമാരാണ് വന്നു പോയത്. ഉന്നതർ കുടുങ്ങുമെന്നതിനാലാണ് മുൻ എം.ഡിക്കെതിരായ വിജിലൻസ് അന്വേഷണം പാതിവഴിയിൽ നിർത്തിയത്. ഒരു തീപിടിത്തം മാത്രമായി കേസ് രജിസ്റ്റർ ചെയ്താൽ പോര. തീപിടിത്തത്തെ കുറിച്ച് മാത്രമല്ല, അവിടെ നടക്കുന്ന എല്ലാ അഴിമതികളെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
inner ad

തീപിടിത്തം സർക്കാർ ഒരു സ്ഥിരം കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് വന്നപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായി. അഴിമതി ക്യാമറയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ വ്യവസായ മന്ത്രിയുടെ ഓഫീസിലും തീപിടിത്തമുണ്ടായി. ഏന്തെങ്കിലും ആരോപണങ്ങൾ ഉയരുമ്പോൾ അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടാകുന്നതും ക്യാമറകൾ ഇടിവെട്ടി നശിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറുകയാണ്.

താനൂർ ദുരന്തത്തിൽ മന്ത്രിയെ രക്ഷിക്കാൻ ശ്രമം

Advertisement
inner ad

താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചെങ്കിലും പൊലീസ് അന്വേഷണം എവിടെ വരെ എത്തിയെന്നതിൽ വ്യക്തതയില്ലെന്നു സതീശൻ. അന്വേഷണം കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോലും പോകുന്നില്ല. ഉദ്യോഗസ്ഥർ പ്രതികളായാൽ സമ്മർദ്ദം ചെലുത്തിയ ഉന്നതരുടെ പേരുകൾ പുറത്തു വരും. ബോട്ടപകടത്തിന് പിന്നിലുള്ള ഉന്നതരെ രക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മന്ത്രി ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലൈഫ് മിഷൻ സംബന്ധിച്ച് ഫയൽ എടുത്തുകൊണ്ട് പോയതല്ലാതെ വിജിലൻസ് ആരംഭിച്ച അന്വേഷണം എങ്ങുമെത്തിയില്ല. എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. പ്രതികളൊന്നും പുറത്ത് വരുന്നില്ല.

രണ്ട് വർഷമായി ഹയർ സെക്കൻഡറി പ്രവേശനത്തിൽ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യം നിയമസഭയിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ഈ വർഷം പരിഹാരം ഉണ്ടാക്കുമെന്നാണ് സർക്കാർ പറഞ്ഞതെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാനോ അതിലെ ശിപാർശകൾ സ്വീകരിച്ചോയെന്ന് വ്യക്തമാക്കാനോ സർക്കാർ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തെ അതേ സ്ഥിതിയാണ് പല ജില്ലകളിലും നിലനിൽക്കുന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്കു പോലും പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ട്. കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ചുമതലയുണ്ടെന്നത് സർക്കാർ മറക്കരുത്.

Advertisement
inner ad

പിൻവാതിൽ, ബന്ധു നിയമനങ്ങൾ സംബന്ധിച്ച പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തെളിവാണ് എസ്.സി പ്രമോട്ടർ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. പാർട്ടിക്കാരല്ലാത്ത ഒരാളെയും നിയമിക്കാൻ പാടില്ലെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ നിയമനം നിർത്തിവയ്ക്കണം. പാർട്ടി പ്രവർത്തകർ അല്ലാത്തവർക്ക് സർക്കാർ ജോലി കിട്ടില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. എല്ലായിടത്തും പാർട്ടി ബന്ധുക്കളെ തിരുകിക്കയറ്റുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസിനായി സ്‌പോർട് കൗൺസിലന്റെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ അതിരാവിലെയെത്തിയ കുട്ടികളെ മൂന്നര മണിക്കൂറോളം പുറത്ത് നിർത്തിയ നടപടി ജനപ്രതിനിധിയുടെ ഭാഗത്ത് നിന്ന് ഒരുക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. കുഞ്ഞുങ്ങൾ ഗേറ്റിന് പുറത്ത് നിന്ന് അകത്തേക്ക് നോക്കി നിൽക്കുന്ന കാഴ്ച എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. നിസാരമായ വാശിയുടെയും വൈരാഗ്യത്തിന്റെയും പേരിൽ ആരും ഇത്രയും ക്രൂരമായ നടപടികളിലേക്ക് പോകരുത്. മുതിർന്ന ആളുകൾ തമ്മിൽ ചർച്ച ചെയ്തു തീർക്കേണ്ട പ്രശ്‌നത്തിൽ കുട്ടികളെ പുറത്ത് നിർത്തിയത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ദൗർഭാഗ്യകരമായ സംഭവം ഉണ്ടായിട്ടും ന്യായീകരിക്കുന്നത് കഷ്ടമാണ്.

Advertisement
inner ad

Dubai

ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

Published

on

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.

ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്

Advertisement
inner ad

തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.

Advertisement
inner ad
Continue Reading

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured