Business
മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇ ടിഎഫ് പുറത്തിറക്കി അതിന്റെ ആദ്യ ചരക്ക് ഇടിഎഫ്

ആഭ്യന്തര സ്വര്‍ണവിലയെ ട്രാക്ക് ചെയ്യുന്ന ഓപ്പണ്‍ എന്‍ഡഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)
മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും.
ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ഒരു രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. ഫെബ്രുവരി 20 ആണ് അലോട്ടുമെന്റ് തിയതി. ആദ്യ എന്‍.എ.വി തിയതി ഫെബ്രുവരി 21 ആയിരിക്കും. അലോട്ട്‌മെന്റിനുശേഷം അഞ്ച് ദിവസത്തിനകം എക്‌സ്‌ചേഞ്ചില്‍ ഇടിഎഫ് ലിസ്റ്റുചെയ്യും. അതിനുശേഷം എക്‌സ്‌ചേഞ്ച് വഴി ഇടിഎഫില്‍ നിക്ഷേപം നടത്താനും പിന്‍വലിക്കാനും കഴിയും. റിതേഷ് പട്ടേലാണ് ഫണ്ട് മാനേജ് ചെയ്യുക.
പണപ്പെരുപ്പവും കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധനവും തുടരുന്ന സാഹചര്യത്തില്‍ 2023ല്‍ സ്വര്‍ണം മികച്ച നിക്ഷേപ ആസ്തിയാണെന്ന് തെളിയിച്ചുകഴിഞ്ഞു. ആഗോള-ആഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ വെല്ലുവിളി നേരിടുന്ന സമയത്താണ് ഇടിഎഫ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ആസ്തി വിഭജനത്തിന്റെ ഭാഗമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍.
എന്തുകൊണ്ട് ഗോള്‍ഡ് ഇടിഎഫ്?
· സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൊന്നാണ് ഇടിഎഫ്. ഓഹരികള്‍പോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യംതന്നെയാണ് പ്രത്യേകത.
· നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ ഇടിഎഫ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള മോഷണ ഭീഷണിയില്ല.
· സ്വര്‍ണത്തിന്റെ പരിശുദ്ധിയില്‍ വ്യതിയാനമുണ്ടാകുന്നില്ല.
· വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വിലയില്‍ സുതാര്യത. എളുപ്പത്തില്‍ പണമാക്കാനും കഴിയും.
· ചുരുങ്ങിയത് 0.01 ഗ്രാം(ഒരു യൂണിറ്റ്) സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം.
മിറെ അസറ്റ് ഗോള്‍ഡ് ഇടിഎഫില്‍ എന്തുകൊണ്ട് നിക്ഷേപിക്കണം?
· ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ യോജിച്ച ആസ്തിയെന്ന നിലയില്‍ സ്വര്‍ണം വിശ്വസനീയമായ ഒരു അസറ്റാണ്.
· ആസ്തി വൈവിധ്യ വത്കരണത്തിലൂടെ റിസ്‌ക് കുറച്ച് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നു.
· രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാന്‍ സ്വര്‍ണത്തിലെ നിക്ഷേപത്തിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രതിസന്ധിയുടെ സയമത്ത് താരതമ്യേന സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ വിലയിരുത്തുന്നു.
· സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഇടിഎഫ്. എളുപ്പത്തില്‍ വിറ്റ് പണമാക്കാന്‍ കഴിയും. ഓഹരിപോലെ എക്‌സ്‌ചേഞ്ചിലൂടെ ഇടപാട് നടത്താനുമാകും.
· മോഷണ സാധ്യത തീരെയില്ല. ഡീമാറ്റ് അക്കൗണ്ടിലാണ് ഇടിഎഫ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നത്.
‘സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളിലും സമ്പദ്ഘടന പ്രതിസന്ധി നേരിടുമ്പോഴും മികച്ച നേട്ടമുണ്ടാക്കാനുള്ള പ്രതിരോധ ആസ്തിയായാണ് സ്വര്‍ണത്തെ പൊതുവെ കാണുന്നത്. ഇത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. സാധനങ്ങളുടെ വില ഉയരുമ്പോള്‍ വാങ്ങല്‍ ശേഷി നിലനിര്‍ത്താന്‍ സ്വര്‍ണ നിക്ഷേപത്തിലൂടെ കഴിയും. നിലവിലെ അനിശ്ചിതത്വം നിറഞ്ഞതും അസ്ഥിരവുമായ വിപണി സാഹചര്യത്തില്‍ ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപം നടത്തുന്നത് ദീര്‍ഘകാലയളവില്‍ മികച്ചനേട്ടമുണ്ടാക്കാന്‍ സഹായിക്കും’ സിദ്ധാര്‍ത്ഥ് ശ്രീവാസ്തവ പറഞ്ഞു.
രാജ്യത്തെ സ്വര്‍ണവിലയോടൊപ്പമായിരിക്കും മിറെ അസറ്റ് ഗോള്‍ഡ് ഇടിഎഫിന്റെയും ചലനം. അതായത് രാജ്യത്തെ സ്വര്‍ണവിലയ്ക്ക് സമാനമാകും ഇടിഎഫിന്റെ മൂല്യവുമെന്ന് ചരുക്കും. ഗോള്‍ഡില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ് മിറെ അസ്റ്റ് ഗോള്‍ഡ് ഇടിഎഫ് എന്ന് ശ്രീവാസ്തവ വിശദീകരിച്ചു.
Business
വികെസി റസാക്കിന് മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡര്‍ പുരസ്‌കാരം

വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് ഫിലിം പ്രൊഡ്യൂസര്‍ ആനന്ദ് എല്‍ റായിയില്‍ നിന്ന് മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡേഴ്സ് ഓഫ് ഏഷ്യ പുരസ്‌കാരം സ്വീകരിക്കുന്നു.
കോഴിക്കോട്: മികവുറ്റ നേതൃപാടവത്തിലൂടെ ബിസിനസ് സംരംഭങ്ങളെ മികച്ച വളര്‍ച്ചയിലേക്കു നയിക്കുന്ന വ്യവസായികള്‍ക്കായി പ്രമുഖ ദേശീയ മാധ്യമം ഏര്‍പ്പെടുത്തിയ മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡേഴ്സ് ഓഫ് ഏഷ്യ പുരസ്‌കാരം വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കിന്. മുംബൈയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ ബിസിനസ് ലീഡേഴ്സ് കോണ്‍ക്ലേവില്‍ ഫിലിം പ്രൊഡ്യൂസര്‍ ആനന്ദ് എല്‍ റായിയില്‍ നിന്ന് വികെസി റസാക്ക് പുരസ്‌കാരം സ്വീകരിച്ചു.
” ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതിലാണ് വികെസി ഗ്രൂപ്പിന്റെ ശ്രദ്ധ. ഇതിനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന വികെസി ടീമിനു ലഭിച്ച അംഗീകാരമാണീ പുരസ്‌കാരമെന്ന് ” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.
1984ല്‍ കോഴിക്കോട്ട് തുടക്കമിട്ട വികെസി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പിയു പാദരക്ഷാ നിര്‍മാതാക്കളാണ്. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലദേശ്, സുഡാന്‍ എന്നീ രാജ്യങ്ങളിലും ഉല്‍പ്പാദന യൂനിറ്റുകള്‍ ഉണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വികെസിക്ക് ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്.
Business
കസ്റ്റമറുടെ ജന്മദിനത്തിൽ, അപ്രതീക്ഷിത സമ്മാനമൊരുക്കി ഫെഡറൽ ബാങ്ക്

കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ബാങ്കിലെത്തിയ കസ്റ്റമർക്ക് അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ഞെട്ടിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ. ഫെഡറൽ ബാങ്ക് പാലാരിവട്ടം ശാഖയിലെ കസ്റ്റമറായ ജോളി സെബാസ്റ്റ്യൻ മുളവരിക്കലിന്റെ ജന്മദിനമാണ് ജീവനക്കാർ സർപ്രൈസ് ആയി കേക്ക് മുറിച്ചും ആശംസകൾ നേർന്നും ആഘോഷമാക്കിയത്.
ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ സാർവത്രികമായ ഇക്കാലത്ത് ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധം ഊഷ്മളതയോടെ നിലനിർത്താനും ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനുമായി ഫെഡറൽ ബാങ്ക് ഈയിടെ ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന ക്യാംപയിൻ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജോളി സെബാസ്റ്റ്യനു വേണ്ടി ആഘോഷം സംഘടിപ്പിച്ചത്.
Business
വനിതാദിന സമ്മാനവുമായി ഫെഡറല്‍ ബാങ്ക്; തയ്യല്‍ മെഷീനുകൾ വിതരണം ചെയ്തു

കൊച്ചി: സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ വഴിതേടിയെത്തിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനത്തിനു പുറമെ വനിതാദിന സമ്മാനമായി സൗജന്യ തയ്യല്‍ മെഷീനുകളും വിതരണം ചെയ്ത് ഫെഡറല്‍ ബാങ്കിന്റെ മഹനീയ മാതൃക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കാന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ ബാങ്കിനു കീഴിലുള്ള ഫെഡറല്‍ സ്‌കില്‍ അക്കാഡമി നടത്തുന്ന തയ്യല്‍ പരിശീലന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് അംഗങ്ങള്‍ക്കാണ് ജീവനോപാധിയായി തയ്യല്‍ മെഷീനുകള്‍ നല്‍കിയത്. ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണിത്.
കച്ചേരിപ്പടി വിമല വെല്‍ഫയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും സര്‍വീസ് ക്വാളിറ്റി വിഭാഗം മേധാവിയുമായ ശോഭ എം റെസിഡന്‍ഷ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 30 അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു .
‘വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോയ വനിതകളെ തൊഴില്‍, സംരംഭകത്വ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് മുന്നേറാന്‍ ഇതു സഹായകമാകും. 42 ശതമാനം വനിതാ ജീവനക്കാരുള്ള ഫെഡറല്‍ ബാങ്ക് തൊഴില്‍ രംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതില്‍ വളരെ മുന്‍പന്തിയിലുണ്ട്. സ്ത്രീ ശാക്തീകരണത്തിലൂടെ എല്ലാ മേഖലയിലും ഈ സമത്വം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്,’ ശോഭ എം പറഞ്ഞു.
ഡിവിപിയും ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗം മേധാവിയുമായ അനില്‍ സി ജെ, വിമലാലയം വെല്‍ഫയല്‍ സെന്റര്‍ മദര്‍ സുപീരിയര്‍ സിസ്റ്റര്‍ സോഫി, എസ് ബി ഗ്ലോബൽ എജുക്കേഷനല്‍ റിസോഴ്‌സസ് സിഇഒ വിനയരാജന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
18നും 35നുമിടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകള്‍ക്കാണ് തയ്യല്‍ പരിശീലനം നല്‍കിയത്. നൈപുണ്യ പരിശീലനം നല്‍കി ഇവരെ സ്വയംതൊഴിലിന് സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫെഡറല്‍ സ്‌കില്‍ അക്കാഡമി മുഖേനയാണ് വനിതകള്‍ക്കായി ഇത്തരം തൊഴില്‍ പരിശീലന കോഴ്‌സുകള്‍ നടത്തിവരുന്നത്. എസ്ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയാണ് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. 2016ല്‍ തുടക്കമിട്ട അക്കാഡമി സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ള നൂറുകണക്കിന് വനിതകളെ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി സ്വയംസംരഭകരാക്കി മാറ്റിയിട്ടുണ്ട്.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login