Featured
ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം നിയമസഭയിലും,
ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തുലാസിൽ

കൊല്ലം: ഉപതെരഞ്ഞെടുപ്പ് വേളയിൽ പുതുപ്പള്ളിയിൽ നിറഞ്ഞു നിന്ന ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം നിയമസഭയിലും. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ നൂറിരട്ടി കരുത്തനാണു ദിവംഗതനായ ഉമ്മൻ ചാണ്ടിയെന്ന് കാലം തെളിയിക്കുന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ വേട്ടയാടിയവരെക്കൊണ്ട് നിശബ്ദ മാപ്പ് പറയിച്ചും പിലാത്തോസിനെ പോലെ കൈ കഴുകിച്ചും അദ്ദേഹം ആത്മ നിർവൃതി അടയുന്നു. ഉമ്മൻ ചാണ്ടിയെ കരുക്കിലാക്കാൻ മുന്നിട്ടു നിന്ന കെ.ബി. ഗണേഷ് കുമാറാണ് ഇപ്പോൾ ഏറ്റവുമധികം വിഷമിക്കുന്നത്.
അടുത്ത മാസമോ നവംബറിലോ നടക്കാനിരുന്ന മന്ത്രി സഭാ പുനഃസംഘടന അനിശ്ചിതത്തിലായി. ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായ മന്ത്രി ആന്റണി രാജുവിനെ മാറ്റി പകരം കേരള കോൺഗ്രസ് ബി പ്രതിനിധി കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന മുൻധരണയിൽ സിപിഎം മാറ്റം വരുത്തുന്നു എന്നാണു പുറത്തുവരുന്ന വിവരം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ രണ്ടര വർഷം ആന്റണി രാജുവും തുടർന്നുള്ള രണ്ടര വർഷം ഗണേഷ് കുമാറും എന്നായിരുന്നു ഇടതു മുന്നണിയിലെ ധാരണ. എന്നാൽ പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉറപ്പില്ലെന്നു സിപിഎം നേതൃത്വം പറയുന്നു.
അതേ സമയം, അന്നത്തെ സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, സജി ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടതു കൊണ്ടാണ് അദ്ദേഹം ആരോപണത്തിൽ ഉറച്ചു നിന്നതെന്നാണ് കേരള കോൺഗ്രസ് ബിയിലെ ചില നേതാക്കൾ പറയുന്നത്.
ഉമ്മൻചാണ്ടിക്കെതിരേ വ്യാജ കത്തുണ്ടാക്കി, സരിത നായർ മുഖേന വാർത്താ മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുത്തത് ഗണേഷ് കുമാറായിരുന്നു എന്ന സിബിഐ റിപ്പോർട്ട് പുറത്തു വന്നതു മുതൽ ഗണേഷ് കുമാർ സംഘർഷത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം അഴിച്ചുവിട്ട രൂക്ഷമായ ആക്രമണത്തിൽ ഗണേഷ് കുമാറിനെ പ്രതിരോധിക്കാൻ സിപിഎമ്മിൽ നിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്നു മാത്രമല്ല, ഇതു സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ അനുവദിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം ഒരു പരിധിവരെ പ്രതിപക്ഷത്തിനു കീഴടങ്ങലും ഗണേഷ് കുമാറിനെ തള്ളിപ്പറയലുമായിരുന്നു.
മന്ത്രിസ്ഥാനവും പദവികളും മോഹിച്ചല്ല താൻ രാഷ്‌ട്രീയ രംഗത്തു വന്നതെന്നും അതൊന്നുമില്ലെങ്കിലും താൻ നിലനിൽക്കുമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞത് അപകടം മണക്കുന്നതിന്റെ സൂചനയായാണു നിരീക്ഷകർ കാണുന്നത്.
കെ ബി ഗണേഷ് കുമാറിനുള്ള സിപിഎമ്മിൻറെ മുന്നറിയിപ്പായിരുന്നു മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കൽ. മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്തിനെ മാറ്റി
സിപിഎം പ്രതിനിധി അഡ്വ. എം. രാജഗോപാലൻ നായരെ നിയമിച്ചത് സിപിഎം നേതൃത്വമോ മുഖ്യമന്ത്രിയോ അറിഞ്ഞായിരുന്നില്ല എന്നായിരുന്നു എം.വി. ഗോവിന്ദന്റെയും പിണറായി വിജയന്റെയും നിലപാട്. പ്രതിഷേധവുമായി ഇവരെ സമീപിച്ച ഗണേഷ് കുമാറിനോട് സർക്കാർ വിരുദ്ധ നിലപാടുകളിൽ നിന്ന് പിന്മാറണമെന്ന് സിപിഎം നേതൃത്വം നിർദേശിച്ചു. അതു സമ്മതിച്ചപ്പോഴാണ് ചെയർമാൻ സ്ഥാനം വിട്ടു കൊടത്തത്.
മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണവകുപ്പിൽ പിണറായി അറിയാതെ നയപരമായ തീരുമാനങ്ങൾ എടുക്കില്ല. ഗണേഷിനെ മെരുക്കുന്നതിന് സിപിഎമ്മിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നു ചെയർമാനെ വെട്ടൽ.
അതിനിടെ ഇടതു പാളയം വിട്ട് യുഡിഎഫിലേക്കു വരാനുള്ള താത്പര്യവും കേരള കോൺഗ്രസ് ബി ക്യാംപിലുണ്ടായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരേ ഗണേഷ് കുമാർ നടത്തിയ വ്യാജക്കത്ത് അടക്കമുള്ള അതിക്രമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പത്തനാപുരത്ത് എംഎൽഎയുടെ വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തിത് ഇതിന്റെ സൂചനയാണ്.
Dubai
ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.
ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്
തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.
Featured
വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Featured
അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login