Connect with us
48 birthday
top banner (1)

Kerala

സഭയിൽ ‘വീണ’ മീട്ടുമോ വിജയൻ; അഴിമതി സർക്കാരിനെതിരെ പ്രതിപക്ഷം

Avatar

Published

on

നിയമസഭാ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

നിസാർ മുഹമ്മദ്

Advertisement
inner ad

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകുമ്പോൾ അഴിമതി സർക്കാരിനെതിരെ ആരോപണത്തിന്റെ ആയുധശരങ്ങൾ ആവനാഴിയിൽ നിറച്ചാകും പ്രതിപക്ഷം സഭാതലത്തിലെത്തുക. മകളുടെ മാസപ്പടി മുതൽ പെൻഷൻ കിട്ടാതെ വയോജനങ്ങളും കടബാധ്യതയിൽ കർഷകരും ആത്മഹത്യയുടെ വഴി തേടേണ്ടിവന്നതുൾപ്പെടെ ദുർഭരണത്തിന്റെ അക്കമിട്ട കണക്കുകൾക്ക് മുഖ്യമന്ത്രിക്ക് സഭയിൽ മറുപടി പറയേണ്ടിവരും. വിവാദങ്ങളുയർത്തി സർക്കാരിനെ ഇടയ്ക്കിടെ പ്രതിക്കൂട്ടിലാക്കിയ ശേഷം ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നടത്തുന്ന രാഷ്ട്രീയ നാടകം ആദ്യദിവസം തന്നെ സഭയിൽ തുറന്നുകാട്ടാനുള്ള അവസരം പ്രതിപക്ഷത്തിനുണ്ട്. സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം ആരുടെ ഓഫീസാണെന്ന് അറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയടക്കം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. കരുവന്നൂർ ഉൾപ്പെടെ സഹകരണ മേഖലയിലെ കൊടിയ തട്ടിപ്പും ക്രമക്കേടും കെഎസ്ആർടിസി പ്രതിസന്ധിയും ചർച്ചയ്ക്ക് വരും. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് രക്ഷപ്പെടാനായി മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയുമായി തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ രഹസ്യധാരണയുടെ പുറം തോട് പൊളിച്ചു കാട്ടാനും പ്രതിപക്ഷം ശ്രമിക്കുമെന്നുറപ്പാണ്.

ബജറ്റ് സമ്മേളനമായതിനാൽ, സംസ്ഥാനത്തിന്റെ നിലവിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയും അതിന് വഴിയൊരുക്കിയ സർക്കാരിന്റെ ധൂർത്തും ആഢംബരവും നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും പ്രതിപക്ഷം തുറന്നുകാട്ടും. നവകേരള സദസെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ആഢംബര യാത്രയ്ക്ക് ശേഷം ആദ്യമായി ചേരുന്ന സഭാ സമ്മേളനത്തിൽ, ആ യാത്ര കൊണ്ട് സംസ്ഥാനത്തിനുണ്ടായ പ്രയോജനമെന്തെന്ന് ട്രഷറി ബഞ്ചിന് വിശദീകരിക്കേണ്ടിവരും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുയർത്തിയതിന്റെ പേരിൽ യുവജനതയോട് കണ്ണിൽചോരയില്ലാത്ത കൊടുംക്രൂരത കാട്ടിയ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് ഇടതുപക്ഷം നടത്തിയ സമര കോലാഹലങ്ങളും പൊതുമുതൽ നശിപ്പിച്ചും കേരളം സ്തംഭിപ്പിച്ചും നടത്തിയ പ്രക്ഷോഭങ്ങളും സഭയിൽ വിലയിരുത്തപ്പെടും.

Advertisement
inner ad

കേരളത്തിലെ ഐ ടി വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ മകള്‍ക്ക് കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ ഐ ടി കരാറിന്റെ പേരില്‍ മാസപ്പടി
നല്‍കുന്നത് കോൺഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ് എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തി നിയമലംഘനങ്ങൾ നടത്താൻ കൊച്ചിയിലെ കരിമണൽ കമ്പനി പിണറായി വിജയന്റെ മകൾക്ക് ചെയ്യാത്ത ജോലിക്ക് മാസപ്പടി നൽകിയതെന്തിന് എന്ന ചോദ്യം സഭാ തലത്തിൽ മുഴങ്ങും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് ബന്ധമുള്ള സ്ഥാപനത്തിന് സർക്കാർ പദ്ധതികളിലെ ഉപകരാർ ലഭിക്കുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍
കവര്‍ന്നെടുക്കുകയും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം
വെട്ടിച്ചുരുക്കുകയും ചെയ്ത സർക്കാരിനെതിരെ പ്രതിഷേധമുയരുമെന്നുറപ്പാണ്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതും ഖജനാവ് കാലിയാക്കിയതും ചർച്ചയ്ക്ക് വരും.

കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പെന്‍ഷന്‍ പോലും
മുടങ്ങിയിരിക്കുമ്പോള്‍ തലസ്ഥാനത്തു കോടികള്‍ പൊടിപൊടിച്ചാണ്
കേരളീയം പരിപാടി അരങ്ങേറിയത്. ഈ പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍
മാത്രം നല്‍കിയത് 27 കോടി രൂപയാണ്. ഈ പരിപാടിക്ക് ദീപാലങ്കാരത്തിന്
മാത്രം 2.9 കോടി രൂപയാണ് ചെലവ്. സ് പോണ്‍സര്‍ഷിപ്പ് അടക്കം കേരളീയം
പരിപാടിക്ക് 100 കോടിയിലേറെ ചെലവ് വരും. ഇതെല്ലാം മുഖ്യമന്ത്രിക്ക് സഭയിൽ വിശദീകരിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. നെല്‍കര്‍ഷകരും റബ്ബര്‍ കര്‍ഷകരും നാളികേര കര്‍ഷകരും കണ്ണീര്‍ക്കയത്തിലായിട്ടും യാതൊരു പരിഹാരവും കാണാതെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടി സഭയിൽ ചോദ്യം ചെയ്യപ്പെടും.

Advertisement
inner ad

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയരുന്നതിനിടെ, സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയെ ദയാവധത്തിന് വിട്ടുകൊടുത്ത സർക്കാർ നടപടിക്കെതിരെ അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആഞ്ഞടിക്കും. ഇ-പോസ് മെഷീനുകൾ തുടരെത്തുടരെ തകരാറാകുന്നത് മൂലം പാവപ്പെട്ടവർക്ക് റേഷൻ കിട്ടാത്ത സാഹചര്യവും സഭയിൽ ഉയരും. കെ ഫോൺ പദ്ധതി അട്ടിമറി, ലൈഫ് മിഷൻ തട്ടിപ്പ്, കോവിഡ് കാലത്തെ കൊള്ളയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും കോടതി ഇടപെടലുകളും, പവർ പർച്ചേസ് കരാർ അഴിമതി, കുത്തഴിഞ്ഞ ഉന്നത വിദ്യാഭ്യാസ രംഗം, ക്ലിഫ് ഹൗസിലെയും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലെയും ധൂർത്ത്, വെന്റിലേറ്ററിലായ ആരോഗ്യരംഗം, മൽസ്യ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ, വന്യ ജീവികളുടെ ആക്രമണത്തെ തുടർന്ന് വനമേഖലയിലെ കർഷകരുടെ ദുരിതം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളുണ്ട് പ്രതിപക്ഷത്തിന്.  

മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭ സമ്മേളിക്കുന്നത്. 29, 30, 31 തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി 5ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും നടക്കും.
ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യാര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യാര്‍ത്ഥനകള്‍ പാസാക്കും. നിലവിലുള്ള കലണ്ടര്‍ പ്രകാരം ഗവണ്‍മെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്.

Advertisement
inner ad

ഓര്‍ഡിനന്‍സിനു പകരമായി 2024- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍, 2024- ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024- ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, എന്നിവ ഈ സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകളാണെന്ന് സ്പീക്കര്‍ പറഞ്ഞു. 2023- ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍, 2023- ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍, 2023- ലെ ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍, 2023- ലെ കേരള പൊതുരേഖ ബില്‍, 2024- ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്‌മെന്റുകളും ബില്‍ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകള്‍.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

Published

on

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

പാതിവല തട്ടിപ്പ് കേസിൽ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ

Published

on

കൊച്ചി: വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Kerala

വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നിലപാട്; കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പൂർണരൂപം

Advertisement
inner ad

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.

50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

Advertisement
inner ad

പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

Advertisement
inner ad
Continue Reading

Featured