Alappuzha
ഡോക്റ്റർമാരുടെ സമരം: മെഡിക്കൽ കോളെജിലെ ഒ പി വിഭാഗം പ്രവർത്തിച്ചില്ല

ആലപ്പുഴ : കോഴിക്കോട് ഫാത്തിമ ആശുപത്രി ആക്രമിക്കുകയും ഡോക്ടറെ മർദ്ദിക്കുകയും ചെയ്ത പ്രതികളെ അറസ്റ്റു ചെയ്തു നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കേരള വ്യാപകമായി നടത്തുന്ന സമരത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ബിരുദാനന്തര വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ, മെഡിക്കൽ വിദ്യാർത്ഥികൾ സമരത്തോടനുബന്ധിച്ച് രാവിലെ 11 മണിയ്ക്ക് മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ അണി ചേർന്നു. സമരത്തെ തുടർന്നു ഒ.പി. വിഭാഗങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം. സി.ടി.എ) നേരത്തേ അറിയിച്ചതു പോലെ അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു സേവനങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
സമരത്തോടനുബന്ധിച്ച് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ കേരള ഗവൺമെന്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. പി.എസ്. ഷാജഹാൻ ഉൽഘാടനം ചെയ്തു. ആശുപത്രി ആക്രമണങ്ങൾ ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും സമ്മർദ്ദത്തിലാക്കു തന്നും അത് രോഗനിർണയത്തേയും ചികിൽസയേയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ മെഡിക്കൽ പ്രൊഫഷൻ തെരഞ്ഞെടുക്കാൻ വൈമുഖ്യം കാണിക്കാനും ഇതിടയാക്കും. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കാൻ ഭരണകൂടത്തിനും പൊതു സമൂഹത്തിനും ബാധ്യതയുണ്ട്. ജോലിയിൽ വീഴ്ച വരുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ സംഘടന എതിരല്ല. അത്തരം സംഭവങ്ങളുണ്ടായാൽ നിഷ്പക്ഷമായ അന്വേഷണം സംഘടന സ്വാഗതം ചെയ്യുന്നു. എന്നാൽ സങ്കീർണമായ മനുഷ്യ ശരീരം അപ്രതീക്ഷിതമായ പ്രതികരിക്കുന്നതു മൂല മുണ്ടാകുന്ന നിർഭാഗ്യകരമായ സംഭവങ്ങളിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്യുന്ന പ്രാകൃത രീതി അവസാനിപ്പിച്ചേ മതിയാകൂ. സംഘടനയുടെ നേതാക്കളായ ഡോ.എം. നാസർ , ഡോ. എസ്. ശ്രീകാന്ത്, ഡോ. മനോജ് വേണുഗോപാൽ , ഡോ. ബിന്ദു. സി.ജി, സൈക്യാട്രി വിഭാഗം മേധാവി ഡോ. വിധുകുമാർ , നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി , ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സന്തോഷ് കെ രാഘവൻ , പി ജി വിദ്യാർത്ഥി പ്രതിനിധി ഡോ. നവനീത് എന്നിവർ ധർണയെ അഭിസംബോധ ചെയ്തു സംസാരിച്ചു. സമരം പൂർണമാക്കാൻ സഹായിച്ച എല്ലാ അംഗങ്ങളേയും സമരത്തോട് സഹകരിച്ച് ആശുപത്രി സന്ദർശനം ഒഴിവാക്കിയ പൊതു സമൂഹത്തേയും സെക്രട്ടറി ഡോ.കെ.പി. ഷയിറ അഭിവാദ്യം ചെയ്തു.
Alappuzha
വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ

ആലപ്പുഴ : വിദ്യാർഥിനികളോട് അപമര്യാതയായി പെരുമാറി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. മറ്റൊരു വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തതിനു പുറമേ രാജിക്കത്തും എഴുതി വാങ്ങിയിരുന്നു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതിയുയർന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി പുന്നപ്ര പൊലീസിനു കേസ് കൈമാറിയത്.
അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
Alappuzha
കെഎസ്‌യു നേതാവിന് നേരെ ആക്രമണം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വച്ച് കെഎസ്‌യു നേതാവിനെ ക്രൂരമായ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉസാമ ബിൻ അഹമ്മദിനെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പ്രതികളായ സൽമാൻ ഫൈസൽ (22) അമൽ നൗഷാദ്(22) സൗരവ് (23) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉസാമ ബിൻ അഹമ്മദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.
Alappuzha
കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി, നക്ഷത്രമെണ്ണാൻ മദ്യപർ

ആലപ്പുഴ: സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്കും നക്ഷത്ര പദവി വരുന്നു. 3 സ്റ്റാർ മുകളിലേക്കാണ് പദവി. ഷാപ്പിലെ സൗകര്യങ്ങളും ശുചിത്വവും മറ്റും നോക്കിയാവും പദവി തീരുമാനിക്കുക. പദവി കൂടുന്നതനുസരിച്ച് ലൈസൻസ് ഫീസും കൂടും. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗമായ അബ്കാരി ഇനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഏപ്രിൽ മാസം മുതൽ ബാർ ഹോട്ടലുകളിൽ വിളമ്പുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങൾക്കൊപ്പം കള്ളിനും വില കൂടും. ഷാപ്പ് നടത്തിപ്പവകാശം ഇപ്പോൾ നൽകുന്ന രീതി അവസാനിപ്പിക്കും. കള്ളുഷാപ്പുകൾക്കും ഓപ്പൺ ലേലം നിശ്ചയിച്ച് ഉയർന്ന തുക ക്വോട്ട് ചെയ്യന്നവർക്കാകും ലൈസൻസ്.
അതേ സമയം, നാളീകേരത്തിൽ നിന്നു വേർതിരിച്ചുണ്ടാക്കുന്ന നീരയെ സർക്കാർ കൈവിട്ടും. മദ്യത്തിന്റെ വീര്യം വളരെ കറുവുള്ളതും ഹെൽത്ത് ടോണിക് ആയി കരുതുന്നതുമായ നീരയെ ഉപേക്ഷിച്ച് കള്ളുഷാപ്പുകളിൽ വീര്യം കൂടിയ കള്ള് വിതരണം ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി നൽകാൻ തീരുമാനമുണ്ടാകുക. കള്ള് ഷാപ്പുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. ഷാപ്പുകൾ പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉൾപ്പെടുത്തിയത്.
ഇതോടെ ബാറുകളിൽ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരും. കള്ള് ഷാപ്പുകളുടെ ലേലം ഓൺ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനായി ടോഡി ബോർഡ് രൂപീകരിക്കുന്നത് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങൾ രൂപപ്പെടുത്തുന്നത് അന്തിമഘട്ടത്തിലാണ്.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര് വാഹന വകുപ്പിന് നിർദ്ദേശവുമായി സര്ക്കാര്
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login