Connect with us
48 birthday
top banner (1)

Featured

മാലിദ്വീപ് വിളിക്കുന്നു; ഇന്ത്യക്കാരെ തിരികെ വരൂ…

Avatar

Published

on

ഗ്രീഷ്മ സെലിൻ ബെന്നി 

നീലാകാശത്തിന് കീഴെ നിർമ്മലമായ നീലജലം, തെളിഞ്ഞ ചാര മണൽ, കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ദൃശ്യ ചാരുത തുളുമ്പുന്ന സ്വർഗ്ഗമാണ് മാലിദ്വീപ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. പവിഴ പുറ്റുകളും മണൽതിട്ടകളും ബീച്ചുകളും മാലിദ്വീപിന്റെ മനോഹര സൗന്ദര്യത്തെ വിളിച്ചോതുന്ന അവശേഷിപ്പുകൾ ആണ്.

Advertisement
inner ad

ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലിദ്വീപ്. മുഹമ്മദ് മൊയിസു പ്രസിഡന്റ് ആയി സ്ഥാനമേറ്റതിനുശേഷമുള്ള ഇന്ത്യ വിരുദ്ധ നിലപാടുകൾ മാലിദ്വീപ് – ഇന്ത്യ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതൊരു അവസരമായി കണ്ട് ചൈന മാലിദ്വീപുമായി പുതിയ കരാറുകൾ ഉണ്ടാക്കുകയും ചെയ്തു. അത് മാത്രമല്ല ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുയിസുവിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തത് ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ചർച്ചാവിഷയമായ ഒന്നുതന്നെയായി മാറി. ഇതുമൂലം മാലിദ്വീപ് സർക്കാർ ഒരുപാട് തിരിച്ചടികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു.

ഭൂമിയിലെ പറുദീസയായി കണ്ട് മാലിദ്വീപിനെ നെഞ്ചിലേറ്റിയ ഇന്ത്യക്കാർ ഒന്നടങ്കം മാലിദ്വീപിനോട് നോ പറഞ്ഞത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിനോദസഞ്ചാര മേഖല കയ്യടക്കിയിരുന്ന മാലിദ്വീപിനെ കൂടുതൽ പ്രതിസന്ധിയിൽ ആഴ്ത്തി. വരുമാനം ഗണ്യമായി കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചു.

Advertisement
inner ad

ഇപ്പോൾ ഇതാ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ് മാലിദ്വീപ്. നയതന്ത്ര സംഘർഷം സാമ്പത്തികത്തെ ബാധിച്ചപ്പോൾ മാലിദ്വീപ് ടൂറിസം വകുപ്പ് മന്ത്രി ഇബ്രാഹിം ഫൈസൽ സന്ദർശനങ്ങൾ തുടരണ മെന്ന് ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ‘പുതിയ സർക്കാരിന് ഇന്ത്യയോടൊപ്പം പ്രവർത്തിക്കണമെന്നുണ്ട്. മാലിദ്വീപിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഊഷ്മളമായ സ്വീകരണം നൽകും. ടൂറിസം മന്ത്രി എന്ന നിലയിൽ രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ് ഞാൻ. ഞങ്ങളുടെ സമ്പത്ത് വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് ‘ ഇങ്ങനെയാണ് ഇബ്രാഹിം തന്റെ വാക്കുകളിലൂടെ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചത്.

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചതായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ‘ എന്തൊരു കോമാളി, ഇസ്രായേലിന്റെ കളിപ്പാവ മിസ്റ്റർ മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നായിരുന്നു ഒരു മന്ത്രി സാമൂഹ്യ മാധ്യമമായ എക്സിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. പിന്നാലെ വന്നതെല്ലാം മാലിദ്വീപ് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. അവധി ആഘോഷിക്കാൻ മാലിദ്വീപ് തെരഞ്ഞെടുത്ത ഇന്ത്യക്കാർ ഒന്നടങ്കം വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്തതിന്റെ പകർപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു.

Advertisement
inner ad

നയതന്ത്ര സംഘർഷം ഇത്തരത്തിൽ മുന്നോട്ടു പോയാൽ കാര്യങ്ങൾ അത്ര സുഗമമാവില്ലെന്ന് തിരിച്ചറിഞ്ഞ മാലിദ്വീപ് ഭരണകൂടം വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയാണ്, അല്ലെങ്കിൽ നിർബന്ധിതരാവുകയാണ്. ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാലിദ്വീപ് ഭരണകൂടം.

Advertisement
inner ad

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Continue Reading

Featured

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

Published

on

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Continue Reading

Featured