Connect with us
,KIJU

Featured

ആറുമാസത്തെ തടവിന് ഇടക്കാല ജാമ്യം: ശിവശങ്കർ ഇന്നു പുറത്തിറങ്ങും

Avatar

Published

on

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് ജയിൽ മോചിതനാകും.
വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ശിവശങ്കറിന് ജാമ്യം നൽകിയത്. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി. സുപ്രീം കോടതിയുടെ ഉതതരവിനെ തടർന്നുള്ള നടപടികൾ പൂർത്തിയായാലുടൻ ശിവശങ്കർ പുറത്തിറങ്ങും. എറണാകുളം ജില്ലാ ജയിലിലാണ് അദ്ദേഹമുള്ളത്.
കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസിലാണ് മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതി ശിവശങ്കറിന് ജാമ്യം നൽകിയത്.

ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ സ്വപ്ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14ആണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. പത്ത് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ ആയിരുന്നു. പിന്നീട് യൂണിടാക് എംഡി സന്തോഷ് ഈപ്പൻറെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. കേസിൽ ജാമ്യം തേടി പല തവണയാണ് ശിവശങ്കർ നിയമപോരാട്ടം നടത്തിയത്.
ഇപ്പോഴും ജാമ്യം നൽകുന്നത് ഇഡി എതിർത്തിരുന്നു. ജയിലിൽ കഴിയുമ്പോൾത്തന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കാമെന്നു പറഞ്ഞെങ്കിലും നട്ടെല്ലിനു ശസ്ത്രക്രിയ വേണമെന്ന ഡോക്റ്ററർമാരുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തലാണ് ശിവശങ്കറെ രണ്ടുമാസത്തേക്കു പുറത്തിറക്കുന്നത്.

Advertisement
inner ad

പ്രധാന പ്രതികളെല്ലാം പുറത്ത് കഴിയുമ്പോൾ ശിവശങ്കറിനെ മാത്രം ജയിലിൽ അടച്ചത് പലതവണ ചർച്ചകൾക്ക് വിധേയമായിരുന്നു. ശിവശങ്കറിൻറെ ജാമ്യം തള്ളിയ ഉത്തരവിൽ സ്വപ്നയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. പിഎംഎൽഎ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിന് ശേഷമാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ സുപ്രിംകോടതിയെ സമീപിക്കുന്നത്. എന്നാൽ ശിവശങ്കറിൻറെ മെഡിക്കൽ റിപ്പോർട്ടിൽ ഉൾപ്പെടെ സുപ്രിംകോടതിയിലും ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ കളമശ്ശേരി,കോട്ടയം മെഡിക്കൽ കോളജുകളിലെ ഡിപ്പാർട്ട്മെൻറ് തലവന്മാർ നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ ശിവശങ്കറിൻറെ ആരോഗ്യാവസ്ഥ വ്യക്തമാക്കുന്നുണ്ട്. ശിവശങ്കറിൻറെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ജയിലിൽ കഴിഞ്ഞ കാലത്ത് ആറ് പ്രാവശ്യം എംആർഐ സ്കാനിന് ശിവശങ്കർ വിധേയനായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇത് പരിഗണിച്ചാണ് ശിവശങ്കറിന് സുപ്രിംകോടതി ഇടക്കാല ജാമ്യം നൽകിയത്. കേസിന്റെ വിചാരണ നടപടിയുടെ ഭാഗമായി ഈ മാസം 24ന് എല്ലാ പ്രതികളോടും പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിൽ കൂടിയാണ് ശിവശങ്കർ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured