Connect with us
48 birthday
top banner (1)

Kerala

ലൈസൻസ് വിതരണം കുറയ്ക്കും, ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കും: ഗണേഷ്കുമാർ

Avatar

Published

on

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തുമെന്നും മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിലും പലർക്കും നന്നായി വാഹനം ഓടിക്കാൻ അറിയില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. എങ്ങനെയെങ്കിലും ടെസ്റ്റ് പാസായാണ് പലരും ലൈസൻസ് നേടുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി ലൈസൻസുകളുടെ വിതരണം കുറയ്ക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. തപാല്‍ വകുപ്പിന്റെ കുടിശ്ശിക കൊടുത്തു തീര്‍ക്കും. ലൈസന്‍സ് കൊടുക്കാന്‍ തപാല്‍ വകുപ്പിനെ നോക്കിയിരിക്കാതെ നേരിട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യും. സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കും. അതില്‍ ജനപ്രതിനിധികള്‍ക്ക് ഒരു വിഷമവും വേണ്ട. അതിനു പരിഹാരം കണ്ടെത്തും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കിൽ സമയക്രമം പരിഹരിക്കും. ഉൾമേഖലയിലേക്കു പോവുന്ന ബസുകൾ നിർത്തിലാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. മുന്‍മന്ത്രി ആന്റണി രാജുവുമായി പിണക്കമൊന്നുമില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കെതിരായ പരാതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയുണ്ടാകും. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ ഉണ്ടാകുമെന്നും പൊതുപരിപാടികളില്‍ അധികം പങ്കെടുക്കില്ലെന്നും എന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി വരുമാനം വർധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകും. മുറുക്കാൻ കടയിലെ സാമ്പത്തിക ശാസത്രം മാറ്റും.
 യൂണിയനുകളുമായി സൗഹൃദത്തിൽ തന്നെ പോകും. ശമ്പളം, പെൻഷൻ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ സുതാര്യമായ ചർച്ചയുണ്ടാവും. ഒരു വലിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കേരളത്തില്‍ കൊണ്ടുവരുമെന്നും കേരളത്തിൽ എല്ലായിടത്തും ബസ് സർവീസുകളും നിരവധി സംരഭകരും എത്തുന്ന പദ്ധതിയാകും അതെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോര്‍വാഹനവകുപ്പുമായി ബന്ധപ്പെട്ട എല്ലാ അഴിമതികള്‍ക്കും നടപടിയുണ്ടാകും. ഇവിടെ ഇരിക്കുന്നയാള്‍ ശുപാര്‍ശ കേള്‍ക്കുന്നവരല്ലെന്ന് മനസ്സിലാക്കി വ്യാപകമായ അഴിമതികള്‍ ഉദ്യോഗസ്ഥന്മാരും ഏജന്റുമാരും നിര്‍ത്തണം. റോബിന്‍ ബസിന്റെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിന് ശേഷം തീരുമാനം പറയാം. ഇതൊന്നും ഗതാഗതവകുപ്പിനോ കെ.എസ്.ആര്‍.ടി.സിയ്‌ക്കോ വെല്ലുവിളിയല്ല. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തീരുമാനമെടുക്കും. നിയമത്തെ വ്യാഖ്യാനിക്കാന്‍ നമ്മളാരും അര്‍ഹരല്ല-മന്ത്രി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kollam

അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ 

Published

on

കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ്‌ ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത്‌ ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Thiruvananthapuram

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്

Published

on


തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലന്‍സ് അന്വേഷണം. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരി?ഗണിക്കും.

പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.

Advertisement
inner ad

ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കുമെന്ന് സൂചനകളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. പി.വി. അന്‍വറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.

Advertisement
inner ad
Continue Reading

Wayanad

കടുവയുടെ ആക്രമമത്തില്‍ സ്ത്രീ മരിച്ച സംഭവം: മന്ത്രി ഒ ആര്‍ കേളുവിനെ തടഞ്ഞ് പ്രതിഷേധക്കാര്‍

Published

on


മാനന്തവാടി: കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ മൃതദേഹം അവിടെ എത്തിച്ചിരിക്കുകയാണ്.

മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിയെ നാട്ടുകാര്‍ സമ്മതിച്ചില്ല. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൂടുവെച്ചോ മയക്കുവെടിവെച്ചോ കടുവയെ പിടിക്കലാണ് ആദ്യഘട്ടമെന്ന് മന്ത്രി പ്രതികരിച്ചത് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. കക്ഷി രാഷ്ട്രീയമില്ലാതെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

Advertisement
inner ad

അതേസമയം നരഭോജി കടുവയെ വെടിവെക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങിയെന്നാണ് വിവരം. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാന്‍ ഉത്തരവ് നല്‍കിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുമെന്നും ധനസഹായം ഉള്‍പ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

Advertisement
inner ad
Continue Reading

Featured