Connect with us
,KIJU

Featured

​ഗണേഷ് കുമാറിനെക്കൊണ്ട് കത്ത് തയാറാക്കിച്ചത് സിപിഎം; പിണറായിയും കണ്ടു

Avatar

Published

on

കൊല്ലം: മുൻ യുഡിഎഫ് സർക്കാരിനെ വീഴ്ത്താനും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേട്ടയാടാനും കരുക്കൾ നീക്കി തുടങ്ങിയത് 2015 ജൂണിൽ. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ പിൻബലത്തിൽ കെ.ബി ​ഗണേഷ് കുമാറിനെ കരുവാക്കി നടപ്പാക്കിയ തിരുട്ടു നാടകമായിരുന്നു സോളാർ കേസെന്നാണു പുറത്തു വരുന്ന വിവരം. തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഈ കത്ത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനെ കാണിച്ചിരുന്നു. തിരുവനന്തപുരത്തെ പാർട്ടി വക ഫ്ലാറ്റിൽ വച്ച് പിണറായിയുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തി. അന്നൊന്നും തന്നോടു കടക്കൂ പുറത്തെന്ന് അദ്ദേഹം പറഞ്ഞില്ലെന്ന നന്ദകുമാറിന്റെ തുറന്നു പറച്ചിലും സിപിഎമ്മിനെ വെട്ടിലാക്കി.

ആദ്യം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കത്തിനെ കുറിച്ച് അന്വേഷിച്ചത്. സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, സജി ചെറിയാൻ എന്നിവർ ഇടപെട്ടാണ് കെ.ബി. ​ഗണേഷ് കുമാറിനെക്കൊണ്ട് കത്ത് എഴുതിച്ചതെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലും രാഷ്‌ട്രീയ കേരളത്തെ നടുക്കുന്നതാണ്,

Advertisement
inner ad

കത്തിന്റെ പേരിൽ യുഡിഎഫ് വിട്ടുപോരേണ്ടി വന്നാൽ എൽഡിഎഫിൽ പ്രവേശവും കേരള കോൺ​ഗ്രസ് ബിക്ക് ക്യാബിനറ്റ് പദവിയും ഉറപ്പാക്കിയ ശേഷമാണ് സരിത നായരുടെ കത്ത് 2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രധാന ആയുധമാക്കിയത്. വ്യാജക്കത്ത് തയാറാക്കി ഉമ്മൻ ചാണ്ടിയെ സമൂഹ മധ്യത്തിൽ താറടിച്ചതിനെതിരേ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സരിത എസ് നായർ ഒന്നാം എതിർ കക്ഷിയും കെ,ബി. ​ഗണേഷ് കുമാർ രണ്ടാം എതിർ കക്ഷിയുമായി ഉമ്മൻ ചാണ്ടിക്കു വേണ്ടി അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത കേസിലും വിചാരണ നടക്കാനിരിക്കയാണ്. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടെങ്കിലും ഹാജരായില്ല. ഈ കേസിന്റെ അവസാന വാദം കേട്ടത് കഴിഞ്ഞ മാസം 21 നായിരുന്നു. ഈ മാസം 25നാണ് ഇനി കേസ് വിളിക്കുക.

2013 മാർച്ച് 31ന് ഭാര്യ ഡോ. യാമിനി തങ്കച്ചി തന്നെ മർദിച്ചെന്നു കാണിച്ച് അവർക്കെതിരേ ​ഗണേഷ് കുമാർ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെ 2013 ഏപ്രിലിൽ ​ഗണേഷ് കുമാർ വനംവകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് ആർ. ബാലകൃഷ്ണ പിള്ള ഇട‌പെട്ട് ഡോ. യാമിനിക്കും മക്കൾക്കും നഷ്ടപരിഹാരം നൽകി ഇവരുടെ വിവാഹ ബന്ധം വേർപെടുത്തി. പിന്നാലെ 2015 മാർച്ചിൽ കേരള കോൺ​ഗ്രസ് ബി യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തി. അതിനിടെയാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപേ ഫെബ്രുവരിയിൽ സോളാർ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച്‌ അന്വേഷിക്കാൻ വി.എസ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് അന്നു കേരള കോൺ​ഗ്രസ് ബി ജനറൽ സെക്രട്ടറിയായിരുന്ന ശരണ്യ മനോജിനെ കണ്ടതെന്ന് നന്ദകുമാർ പറയുന്നു. പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകൾ മനോജ് നൽകി. അത് താൻ വിഎസിന് കൈമാറി. പിന്നാലെ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായും കത്ത് ചർച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് പിണറായിയുമായി ചർച്ച നടത്തിയത്. അന്നോന്നും പിണറായി തന്നോടു കടക്കൂ പുറത്തെന്നു പറഞ്ഞില്ലെന്നും നന്ദകുമാർ.
ഈ കത്താണ് അന്നത്തെ യുഡിഎഫ് സർക്കാരിനെ വീഴ്ത്തിയത്. അതിനു പ്രതിഫലമായി ഒന്നാം പിണറായി സർക്കാരിനു കീഴിൽ ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവിയോടെ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകി. ​ഗണേേഷ് കുമാർ മന്ത്രിസഭയ്ക്കു പുറത്തു നിൽക്കുകയും ചെയ്തു. വ്യാജക്കത്ത് ചൂണ്ടിക്കാട്ടി നിയമസഭയിക്കുള്ളിലും തെരഞ്ഞെടുപ്പു പ്രചാരണ യോ​ഗങ്ങളിലും വി.എസ് അച്യുതാനന്ദൻ സരീ​ഗമ- സരിതാ എന്നു നീട്ടിപ്പാ‌ടി. മുഖ്യമന്ത്രിയാകാനുള്ള വിഎസിന്റെ ശ്രമം പാളിയെന്നു മാത്രമല്ല, അഴിമതി കേസിൽ വിഎസ് ജയിലിലടച്ച ആർ. ബാലകൃ്ഷണ പിള്ളയുടെ പദവിയിലേക്ക് പിണറായി അദ്ദേഹത്തെ തരംതാഴ്ത്തുകയും ചെയ്തു. രണ്ടാം പിണറായി സർക്കാരിൽ ​ഗണേഷ് കുമാറിന് മന്ത്രിപദവി വാ​ഗ്ദാനം ചെയ്യപ്പെട്ടെങ്കിലും സഹോദരി ഉഷാ മോഹൻദാസിന്റെ എതിർപ്പ് മൂലം നടന്നില്ല. അടുത്ത നവംബറിൽ മന്ത്രിസഭ പുനഃസംഘടന പ്രതീക്ഷിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.
ഏതായാലും ഈ മാസം 25ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സരിത കേസ് വീണ്ടും വിചാരണയ്ക്കെടുക്കും. വ്യാജമായി എഴുതി ചേർക്കപ്പെട്ട നാലു പേജുകളെക്കുറിച്ചുള്ള അഡ്വ. സുധീർ ജേക്കബിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രതികൾ നന്നായി വിയർക്കും.

Advertisement
inner ad

Featured

തട്ടിക്കൊണ്ടു പോകൽ പ്രതികൾ മൂന്നു പേർ മാത്രം,
ഇന്നു കോടതിയിൽ ഹാജരാക്കും

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആകെ മൂന്നു പ്രതികൾ മാത്രമാണുള്ളതെന്നാണു പ്രാഥമിക നി​ഗമനമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം കൂടുതൽ പ്രതികളുള്ളതായി വിവരമില്ല. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
വലിയ കടബാധ്യതയാണ് തന്നെക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്ന് പദ്മകുമാർ പറഞ്ഞു. ആഞ്ചു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതു കൊടുത്തു തീർക്കാൻ ആറു കോടിയിലധികം രൂപയുടെ ആസ്തിയുമുണ്ട്. എന്നാൽ പെട്ടെന്നു തിരികെ കൊടുക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപ കണ്ടെത്താനായിരുന്നു തട്ടിപ്പോകൽ. ഇതിനായി കഴിഞ്ഞ ഒന്നര മാസമായി പ്രതികൾ പലേടത്തും പദ്ധതിയിട്ടു. ഒടുവിലാണ് ഓയൂരിലെത്തിയത്.
തന്റെ മാത്രം ആശയമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പദ്മകുമാർ പറഞ്ഞെങ്കിലും ഭാര്യ അനിത കുമാരിയാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നും അജിത് കുമാർ ചൂണ്ടിക്കാ‌ട്ടി. ഒരു വർഷം മുൻപ് തുടങ്ങിയ ആശയമാണ്. ഒന്നര മാസം മുൻപാണ് ന‌ടപ്പാക്കിയത്. വരുമാനത്തിലുണ്ടായ ഇടിവും ഇടപാടുകാരുടെ സമ്മർദവുമാണ് ഇതിനു കാരണം. എന്നാൽ തുടക്കത്തിൽ മകൾ അനുപം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒന്നര മാസം മുൻപ് മകളും മാതാപിതാക്കളുടെ ഒപ്പം കൂടി. മൂന്നു പേരും കേസിൽ പ്രതികളാണെന്നും എം.ആർ. അജിത് കുമാർ വ്യക്തമാക്കി.

Continue Reading

Featured

കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

Published

on

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.

പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.

Advertisement
inner ad
Continue Reading

Featured

സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്

Published

on

കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.

ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.

Advertisement
inner ad

ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു

പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.

Advertisement
inner ad

നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.

സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured