Connect with us
,KIJU

Featured

അരിക്കൊമ്പൻ; കേരളത്തിൽ ഇടതു പാർട്ടികൾ കൊമ്പ് കോർക്കുന്നു, തമിഴകത്ത് കൊമ്പു കുത്തിക്കാൻ നിരോധനാജ്ഞ

Avatar

Published

on

കമ്പം (തമിഴ്നാട്): അരിക്കൊമ്പൻ ആനയുടെ പേരിൽ ഇടതു മുന്നണിയിൽ രൂക്ഷമായ ചേരിപ്പോര്. വനം മന്ത്രി എ.കെ. ശശീന്ദ്രനും കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗവും തമ്മിലാണ് കൊമ്പ് കോർക്കുന്നത്. ആനയെ അതിന്റെ ആവാസ സ്ഥലത്തു നിന്ന് മാറ്റിയത് ആന മണ്ടത്തരമെന്ന് ജോസ് കെ മാണി. എന്നാൽ ആന പ്രേമികളുടെ പിടിവാശിക്കു മുന്നിൽ കോടതി ഇടപെട്ടതു കൊണ്ടാണ് ആനയെ സ്ഥലം മാറ്റിയതെന്ന് വനം മന്ത്രി ശശീന്ദ്രൻ. അതിനിടെ, കാട്ടു മൃ​ഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്ത് മൃ​ഗങ്ങളെയും കൊല്ലുന്നതിൽ പ്രതിഷേധിച്ച് കേരള കോൺ​ഗ്രസ് എം പ്രവർത്തകർ ഇന്നു രാവിലെ തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. വളർത്തുമൃ​ഗങ്ങളുമായിട്ടാണ് പ്രവർത്തകർ എത്തിയത്.
ആനയെ ചിന്നക്കനാൽ മേഖലയിൽ നിന്നു മാറ്റിയത് പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പരിഹസിച്ചു. അതുകൊണ്ടാണ് നാടുകടത്തിയ ആന അയൽനാട്ടിലെ കമ്പത്തെ വിറപ്പിക്കുന്നത്. ലോകത്തൊരിടത്തും വിജയിച്ചിട്ടില്ലാത്തതാണ് ഈ പരീക്ഷണമെന്നും അതിന് ഇറങ്ങിപ്പുറപ്പെട്ടവർ ആനമണ്ടത്തരമാണു കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം നാടുകടത്തിയ അരിക്കൊമ്പനെ കൊമ്പ് കുത്തിക്കാൻ തമഴികം. അക്രമകാരിയായ ആനയെ മയക്കുവെടിവയ്ക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് വനം വകുപ്പ്, ആന ഇപ്പോഴുള്ള കമ്പം പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാൽ ആന ജനവാസ കേന്ദ്രത്തിൽ തലങ്ങും വിലങ്ങും ഓടുന്നത് ജനങ്ങളെ വല്ലാതെ വിരട്ടുന്നുണ്ട്. അഞ്ചു വാഹനങ്ങളും ഇചിനകം ആന തകർത്തു. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്ബത്തെ ജനവാസ മേഖലയിൽ എത്തിയത്.
ആനയെ ഓടിക്കാൻ പിന്നാലെ കൂകിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.

Advertisement
inner ad

ലോവർ ക്യാമ്ബിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്ബിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് ആന കമ്ബത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.
ആനയെ ഒരു പുളിമരക്കാട്ടിലേക്ക് കയറ്റി തീറ്റ സാമഗ്രികൾ നൽകിയെങ്കിലും ആന അവിടെനിന്നും പുറത്തേക്ക് ഓടിയിരിക്കയാണ്.

Advertisement
inner ad

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured