Editorial
ലാവ്ലിന്: മാറ്റിവെയ്ക്കല്‍ പരമ്പരക്ക് വേഗപ്പൂട്ട്; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ലാവ്ലിന് കേസില്‍നിന്ന് വഴുതിമാറാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നതാണ് കഴിഞ്ഞദിവസത്തെ സുപ്രീംകോടതി നിര്‍ദ്ദേശം. ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്തംബര്‍ 13ന് പരിഗണിക്കും. പലതവണ ലിസ്റ്റ് ചെയ്തിട്ടും ഹര്‍ജികള്‍ പരിഗണിക്കുന്നത് അനന്തമായി മാറ്റിവെയ്പ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ കേസ് സമാനതകളില്ലാത്ത തരത്തില്‍ മാറ്റിവെച്ച് കേസിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുകയായിരുന്നു. ഹര്‍ജിക്കാരില്‍ ഒരാളായ ടിപി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സെപ്തംബര്‍ 13-ലെ പട്ടികയില്‍ നിന്ന് ഹര്‍ജികള്‍ നീക്കരുതെന്ന് ജസ്റ്റിസ് യുയു ലളിത് നിര്‍ദ്ദേശിച്ചത്. പിണറായി വിജയന് പുറമെ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ കേരള ഹൈക്കോടതി വിധിക്കെതിരെ കേസ് അന്വേഷിച്ച സിബിഐയും ഹര്‍ജികള്‍ പരിഗണിക്കാതെ നിരന്തരമായി മാറ്റിവെയ്ക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ 2018 ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നതാണ്. പിന്നീട് പലവട്ടം ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 30 തവണ ഹര്‍ജികള്‍ മാറ്റിവെച്ചത് അസാധാരണ നടപടിയായിരുന്നു. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും നീതിപീഠത്തെ അപഹസിക്കുന്നതുമായിരുന്നു ഈ നടപടി. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസില്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന് നായര്‍, മുന്‍ ചെയര്മാന് ആര് ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ വിചാരണ നേരിടാതെയാണ് പിണറായി വിജയനെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത്. തങ്ങളെയും കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റ് പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജിയും കോടതി മുമ്പാകെയുണ്ട്. ഇവയിലും നോട്ടീസ് അയച്ചിരുന്നതാണ്. ഏറ്റവും ഒടുവില്‍ ഓഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് സെപ്തംബര്‍ 13ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ലാവ്ലിന് കേസ് നീക്കം ചെയ്യരുതെന്ന് കോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയത്. 2018 ജനുവരിയിലായിരുന്നു സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്. പിന്നീട് കേസ് മാറ്റിവെക്കലിന്റെ പരമ്പര തന്നെയായിരുന്നു. വിചാരണകൂടാതെയായിരുന്നു പിണറായി വിജയനടക്കം മൂന്നുപേര്‍ക്ക് വിടുതല്‍ ലഭിച്ചത്. ഹര്‍ജി തുടര്‍ച്ചയായി മുപ്പത് തവണ മാറ്റിവെച്ചതിന്റെ അനൗചിത്യം നിയമവൃത്തങ്ങളില്‍തന്നെ വിവാദമായിരുന്നു. അഭിഭാഷക എംകെ അശ്വതി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നപ്പോഴാണ് സുപ്രീംകോടതി കേസ് മാറ്റിവെക്കുന്നതിനെതിരെ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഹര്‍ജികള്‍ പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. ഇത് അസാധാരണമായ നടപടിയായിരുന്നു. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത് ജസ്റ്റിസ് യുയു ലളിത് അടങ്ങുന്ന ബെഞ്ചായിരുന്നു. ലളിത് ചീഫ് ജസ്റ്റിസായി സ്ഥാനമേല്ക്കുമ്പോള് അദ്ദേഹത്തിന്റെ ബെഞ്ച് തന്നെയായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. നന്ദകുമാറിന്റെ ഹര്‍ജിക്ക് പുറമെ സിബിഐയും അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് മാറ്റിവെയ്ക്കുന്നതില്‍ സിബിഐയ്ക്കും പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പരിഗണനക്ക് വന്നപ്പോള്‍ തങ്ങളുടെ അഭിഭാഷകന് ജോലിതിരക്കായതിനാല്‍ കേസ് മാറ്റിവെയ്ക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. പ്രമാദമായ ഈ കേസിന്റെ തുടക്കം സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമാണ്. 2007 ജനുവരി 16നാണ് കേരള ഹൈക്കോടതി ലാവ്ലിന് കേസ് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തുന്നത്. 2008 ഫെബ്രുവരി 18ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ തുടക്കത്തില്‍ കാണിച്ച ആവേശമൊന്നും പില്ക്കാലത്തുണ്ടായില്ല. കേസ് നിയമാനുസൃത കാരണങ്ങളാല്‍ മാറ്റിവെയ്ക്കാം. ഈ സൗകര്യമനുസരിച്ച് കേസ് മാറ്റിവെക്കുന്നതില്‍ പ്രതികള്‍ക്ക് മാത്രമല്ല, അന്വേഷണ ഏജന്‍സിയായ സിബിഐക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. ലാവ്ലിന് കേസ് നിലനില്‍ക്കെ പിണറായി വിജയനെ രണ്ടുതവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും മുഖ്യമന്ത്രിയാക്കിയതും സിപിഎമ്മിന്റെ അവസരവാദമുഖം വ്യക്തമാക്കുന്നതായിരുന്നു.
കേസ് മാറ്റിവെയ്പ്പിക്കുന്നതിന് വിചിത്രവാദവുമായി കോടതിയിലെത്തുന്ന പ്രതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്ന അന്വേഷണ ഏജന്‍സിയെക്കുറിച്ചും തള്ളിക്കളയാനാവാത്ത സന്ദേഹങ്ങള്‍ ദുരീകരിക്കേണ്ടതായുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ചതും മുഖ്യമന്ത്രിയായതും അഴിമതിക്കുള്ള അനുവാദപത്രമായി കാണരുത്.
Editorial
കണ്ടെത്താം, യോജിപ്പിന്റെ സാധ്യതകള്‍- ബിനോയ് വിശ്വം എഴുതുന്നു

ഇന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗവും പാര്‍ലമെന്റംഗവുമായ ബിനോയ് വിശ്വം എഴുതുന്നു..
ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോകുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ രാജ്യത്തിന്റെ എല്ലാ വിലപ്പെട്ട മൂല്യങ്ങളും ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. വെല്ലുവിളിക്കുന്നത് അധികാരം കൈയാളുന്ന ഭരണകൂടം തന്നെയാണ്. ആ ഭരണകൂടം വര്‍ഗീയ സംഘടനയായ ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ഭരണകൂടമാണ്. വാസ്തവത്തില്‍ ബിജെപി ആര്‍എസ്എസിന്റെ രാഷ്ട്രീയ കളിപ്പാവ മാത്രമാണ്. ആര്‍എസ്എസ് ഹിറ്റ്ലര്‍ ഫാസിസ്റ്റ് സമീപനങ്ങളുടെ ഇന്ത്യന്‍ പതിപ്പാണ്. ഹിറ്റ്ലറുടെ രാഷ്ട്രസങ്കല്പമാണ് ആര്‍എസ്എസ് ഇന്ത്യയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് ആര്‍എസ്എസിന്റെ ആശയഗുരുവായ ഗോള്‍വാര്‍ക്കര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ജര്‍മ്മനിയുടെ പാഠങ്ങളില്‍ നിന്ന് ഹിന്ദുസ്ഥാന്‍ വിലപ്പെട്ട പല പാഠങ്ങളും എടുക്കാനുണ്ടെന്നാണ്. ഗോള്‍വാര്‍ക്കര്‍ വാഴ്ത്തിപ്പറഞ്ഞ ജര്‍മ്മനി ഹിറ്റ്ലര്‍ കൊടികുത്തിവാണ ജര്‍മ്മനിയാണ്. മനുഷ്യാവകാശങ്ങളെയും ജനാധിപത്യമൂല്യങ്ങളേയും ജനങ്ങളുടെ ജീവിതാവകാശങ്ങളേയും ന്യൂനപക്ഷങ്ങളുടെ ഏറ്റവും പ്രാഥമികമായിട്ടുള്ള സമസ്താവകാശങ്ങളേയും തൊഴിലാളിവര്‍ഗത്തിന്റെ എല്ലാ താല്പര്യങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് തന്നിഷ്ടം ഏറ്റവും ക്രൂരമായി നടപ്പിലാക്കാന്‍ ശ്രമിച്ച ഹിറ്റ്ലര്‍ ഭരണത്തെ നോക്കി ആവേശം പൂണ്ടാണ് ഗോള്‍വാര്‍ക്കര്‍ ‘ബഞ്ച് ഓഫ് തോട്സി’ല്‍ (വിചാരധാരയില്‍) എഴുതിയത്. ജര്‍മ്മനിയിലേക്കു നോക്കൂ, വംശാഭിമാനം അതിന്റെ ഉത്തുംഗാവസ്ഥ പ്രാപിച്ച മാതൃകാഭൂമിയാണ് ജര്മ്മനിയെന്നാണ് അദ്ദേഹം എഴുതിയത്.. മാതൃകാഭൂമി. എന്തിന്റെ..? വംശാധിപത്യം അതിന്റെ ഉത്തുംഗാവസ്ഥയിലെത്തിയതിന്റെ. അങ്ങനെയൊന്നിനെപ്പറ്റിയാണ് അവര്‍ ഇപ്പോഴും ചിന്തിക്കുന്നത്. ആ ഹിറ്റ്ലറുടെ, മുസോളിനിയുടെ രാഷ്ട്രീയചിന്തകളുടെ, ആശയസമീപനങ്ങളുടെ അച്ചില്‍ വാര്‍ത്ത ഇന്ത്യന്‍ പ്രതിരൂപമാണ് വാസ്തവത്തില്‍ ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ലക്ഷ്യം ഇവിടെ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തില്‍ എന്താണ് ന്യൂനപക്ഷങ്ങളുടെ പദവി എന്ന ചോദ്യമുണ്ടായിട്ടുണ്ട്. ആ ചോദ്യത്തിന് ഗോള്‍വാര്‍ക്കര്‍ പറയുന്നതിങ്ങനെയാണ്. ‘ന്യൂനപക്ഷങ്ങള്‍ തെല്ലും ഭയപ്പെടേണ്ട, രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്കാരവും അംഗീകരിച്ചു കൊണ്ട് ജീവിച്ചാല്‍ അവര്‍ക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം’. അതാണ് അവസ്ഥ. പൗരന്മാരായി ജീവിക്കണമെങ്കില്‍ രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്കാരവും അംഗീകരിക്കണം. അല്ലാത്ത പക്ഷം വോട്ടവകാശം പോലുമില്ലാതെ വിദേശികളെ പോലെ അവര്‍ക്ക് വേണമെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാം. അതാണ് ആര്‍എസ്എസ്. ആ ആര്‍എസ്എസിന്റെ കളിപ്പാവയാണ് ബിജെപി, മോദി ഗവണ്മെന്റ്.
നമുക്ക് അത്ഭുതം തോന്നാം, ഈ സിഎഎ, എന്‍ആര്‍സി അതൊക്കെ ഈ നയത്തിന്റെ ഭാഗമായാണ് വരുന്നത്. ഇതിനെ കുറിച്ചൊക്കെ തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഗോള്‍വാര്‍ക്കര്‍ പഠിപ്പിച്ച വിചാരധാരയിലെ അതേ ആശയങ്ങള്‍ തന്നെയാണ്. അതില്‍ പറയുന്നുണ്ട്, ആരൊക്കെയാണ് രാഷ്ട്രത്തിന്റെ ശത്രുക്കള്‍ എന്നതിനെ കുറിച്ച്. ഗോള്‍വാര്‍ക്കര്‍ മൂന്ന് അധ്യായങ്ങളിലാണ് അതേകുറിച്ച് പറയുന്നത്. ഒന്നാമത്തെ ശത്രു മുസ്ലിങ്ങള്‍, അതൊരധ്യായത്തില് പറയുന്നു. രണ്ടാമത്തെ ശത്രു ക്രിസ്ത്യാനികള്‍ അതൊരധ്യായത്തില് പറയുന്നു. മറ്റൊരധ്യായത്തില്‍ മൂന്നാമത്തെ ശത്രുവിനെ പറയുന്നു, അതാണ് മുഖ്യശത്രു, അത് കമ്യൂണിസ്റ്റുകാരാണ്. ഇതൊക്കെ ചരിത്രവസ്തുതയാണ്, ആര്‍ക്കും വായിക്കാം. ആര്‍എസ്എസ്, ബിജെപി വേദപുസ്തകം പോലെ കാണുന്ന വിചാരധാരയില്‍ ഈ ഭാഗമുണ്ട്. അതാര്‍ക്കും വായിക്കാം. ഇതു പക്ഷേ കടംവാങ്ങിയ ആശയമാണ്. ഹിറ്റ്ലറുടെ മെയ്ന്‍ കാംഫിന്റെ ഏറ്റവും ദയനീയമായ അനുകരണമാണത്. ഹിറ്റ്ലറുടെ മെയ്ന്‍ കാംഫ് (മൈ സ്ട്രഗിള്‍, എന്റെ പോരാട്ടം) ഇതേ കാര്യം പറയുന്നുണ്ട്. ജര്‍മ്മനിയുടെ ശത്രുക്കള്‍ ആരൊക്കെയാണെന്ന്. അദ്ദേഹം പറയുന്നു, ഒന്നാം ശത്രു ജൂതന്മാരാണ്, രണ്ടാം ശത്രു ക്രിസ്ത്യാനികളാണ്, മൂന്നാം ശത്രു കമ്യൂണിസ്റ്റുകാരാണ്. ഇതാണ് ഇവര്‍ തമ്മിലുള്ള സാമ്യം. ഈ സാമ്യം ഒരു തരം പൊക്കിള്‍ക്കൊടി ബന്ധമാണ്. അതു തിരിച്ചറിയാന്‍ പറ്റണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമായി പറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയം ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധികളുടേയും അടിയിലുള്ളത് ഫാസിസ്റ്റ് താല്പര്യങ്ങളാണ്. സാമ്പത്തികരംഗത്ത്, രാഷ്ട്രീയരംഗത്ത്, സാമൂഹ്യമണ്ഡലങ്ങളില്‍ എല്ലാം നടക്കുന്നത് ഞാന്‍ എണ്ണിയെണ്ണി പറയുന്നില്ല. ഏറ്റവുമൊടുവില്‍ നമ്മള് കണ്ടു കഴിഞ്ഞു, അദാനി സാമ്രാജ്യം തകര്‍ന്നു വീണു. പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കും മോദി ഗവണ്മെന്റ്. അദാനിയുടെ സാമ്പത്തിക സാമ്രാജ്യം കുലുങ്ങിയാല്‍ മോദിക്കറിയാം ആ കുലുക്കം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് തന്റെ രാഷ്ട്രീയമോഹങ്ങളെയാണ്. ഈ ബന്ധം, ഭരണകൂടത്തിന്റെ വര്ഗനയങ്ങളും ഈ പറയുന്ന സാമ്പത്തികകൊള്ളക്കാരുടെ താല്പര്യങ്ങളും തമ്മിലുള്ള ബന്ധമാണത്. അതിനെകുറിച്ചും ബോധ്യമുണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക്.
ഫാസിസമെന്ന വാക്ക് നമുക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് പറയാനുണ്ടാക്കിയ വാക്കല്ല. അതിനു നിയതമായൊരു രാഷ്ട്രീയ അടിത്തറയുണ്ട്, സാമൂഹിക അടിത്തറയുണ്ട്, സാമ്പത്തിക അടിത്തറയുണ്ട്. അതിന്റെ സാമ്പത്തിക അടിത്തറ ഫിനാന്‍സ് ഭീമന്മാരാണ്. വന്‍കിട കോര്‍പറേറ്റ് ചൂഷകവര്‍ഗമാണ് സാമ്പത്തിക അടിത്തറ. അതിനെയാണ് അദാനിമാരും അംബാനിമാരും പ്രതിനിധീകരിക്കുന്നത് . അവിടെയാണ് ഫാസിസത്തിന്റെ സാമ്പത്തിക അടിത്തറ. രാഷ്ട്രീയ അടിത്തറയാണ് വംശമേധാവിത്വം. അതിന്റെ ഭാഗമായാണ് ഹിറ്റ്ലര്‍ ആര്യന് വംശമേധാവിത്വം പറഞ്ഞത്, ജൂതവിരോധം പറഞ്ഞത്. അതിന്റെ ഫലമായാണ് ട്ടാണ് ഇവിടെ ആര്‍എസ്എസും ബിജെപിയും ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞ് ബ്രാഹ്മണ്യത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നത്. സവര്‍ണ രാഷ്ട്രീയം പറയുന്നത്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയല്ല, ഹിന്ദുത്വമെന്ന ഓമനപ്പേരിന്റെ മറവില്‍ സവര്‍ണ ഹൈന്ദവ ആധിപത്യമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. അതു മറച്ചുവെക്കുന്നു. കാരണം ഹിന്ദുക്കള്‍ ഭൂരിപക്ഷം പേരും അതിന്റെ പുറത്താണ്, പക്ഷേ, വോട്ട് കൂടുതല്‍ അവര്‍ക്കാണ്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയെന്ന് പറയുമ്പോഴും ബിജെപിയെ നയിക്കുന്നത് സവര്‍ണാധിപത്യമാണ്. ബ്രാഹ്്മണ്യത്തിന്റെ താല്പര്യങ്ങളാണ്. അതിന്റെ സാമൂഹിക ആശയ അടിത്തറയാണ ഫാസിസ്റ്റുകളെ ഇവിടെ നയിക്കുന്നത്. അതും കടം വാങ്ങിച്ചതാണ്. ഭാരതമാതാവ്, ദേശസ്നേഹം, ആത്മനിര്‍ഭര്‍ ഭാരത് അഇതൊക്കെ പറയുമ്പോഴും ഇതൊന്നും ബിജെപിക്കില്ല, ഇതൊന്നും ആര്എസ്എസിനുമില്ല, അതൊക്കെ വെറും നാവിന്തുമ്പത്തേയുള്ളൂ. അവര്‍ക്കൊരു കൂറുമില്ല, ഈ നാടിനോട്. അവര്‍ വൈദേശികചിന്ത ഏറ്റുവാങ്ങി അതിന്റെ സ്വാധീനത്താല്‍ ജന്മം കൊണ്ട്, ആ സ്വാധീനത്താല്‍ വളര്‍ച്ച പ്രാപിച്ച, ആ സ്വാധീനം കൊണ്ടു തന്നെ ഇന്ന് നിലനില്‍ക്കുന്ന ആശയത്തിന്റെ പേരാണ് ആര്‍എസ്എസ്, ബിജെപി എന്നത് . അതിനെ അങ്ങനെ തന്നെ വേണം കാണാനും ചെറുക്കാനും. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ആ ഒരു പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്രയെ കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഒരു പാടു കാര്യങ്ങളില്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ട്. സാമ്പത്തികരംഗത്ത് ഇപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് അതിന്റെ നവലിബറല്‍ നയങ്ങളോട് യാത്ര പറഞ്ഞോ? രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലൊക്കെ മൂര്‍ച്ചയേറിയ ഭാഷയില്‍ കോര്‍പറേറ്റ് ആധിപത്യത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഈ കോര്‍പറേറ്റ് ആധിപത്യത്തിന്റെ മേച്ചില്പുറമാക്കി ഇന്ത്യയെ മാറ്റിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ തന്നെയാണെന്നത് ആര്‍ക്കും മറക്കാന്‍ പറ്റില്ല. അതെല്ലാം കോണ്‍ഗ്രസിനോടുള്ള ചോദ്യങ്ങളാണ്. അത്തരം വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോട് രാഷ്ട്രീയമായ വിമര്‍ശനങ്ങളുണ്ട്. പക്ഷേ അതിനെക്കാള്‍ പ്രധാനമാണ് രാജ്യം നേരിടുന്ന മഹാവിപത്തുകളെ തോല്‍പ്പിച്ചു കൊണ്ടുള്ള ഈ രാജ്യത്തിന്റെ മുന്നോട്ടു പോക്ക് എന്നും സിപിഐക്കറിയാം. ആ ഒരു തിരിച്ചറിവോടു കൂടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസിന്റെ കത്ത്, സിപിഐക്കെഴുതിയ കത്ത് ഞങ്ങള്‍ പരിഗണിച്ചത്. നിസാരമാക്കിയല്ല, ഞങ്ങളത് ഗൗരവമായി പരിഗണിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ നേതാവ് എന്ന നിലയില്‍ ശ്രീ രാഹുല്‍ഗാന്ധി ഒരു കത്ത് എനിക്കയച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെജി ഒരു കത്ത് ഞങ്ങളുടെ ജനറല്‍ സെക്രട്ടറി സഖാവ് രാജയ്ക്കുമയച്ചിരുന്നു. ഈ രണ്ടു കത്തുകളും ഞങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഗൗരവമായി പരിഗണിച്ചു. എന്നിട്ടാണ് ഞങ്ങള്‍ തീരുമാനിച്ചത് ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപനദിവസമായ 30ന് ഞങ്ങള്‍ രണ്ടു പേരും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി അതില്‍ പങ്കെടുക്കണം എന്ന്. ആ തീരുമാനം ശരിയാണ്. ചരിത്രത്തിന്റെ പാഠം പഠിച്ചു കൊണ്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കേണ്ട തീരുമാനമാണത്. ഫാസിസമാണ് മുഖ്യഎതിരാളിയെന്ന് ബോധ്യം വന്നു കഴിഞ്ഞാല്‍ പിന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് വേറെ ആരും പഠിപ്പിക്കേണ്ടതില്ല, അവര്‍ക്കറിയാം അതാണ് മുഖ്യ എതിരാളിയെന്നു കണ്ടാല്‍ ആ എതിരാളിയെ തോല്‍പ്പിക്കാന്‍ വേണ്ടി ബാക്കിയെല്ലാവരുമായും, യോജിക്കാവുന്ന എല്ലാവരുമായി യോജിച്ചു കൊണ്ട്, ഐക്യമുണ്ടാക്കി മുന്നോട്ടു പോയി ആ ശത്രുവിനെ പരാജയപ്പെടുത്തുകയാണ് രാഷ്ട്രീയമായ ശരിയെന്ന് ഉള്ള ആശയപരമായ വ്യക്തത സിപിഐക്കുണ്ട്. അതു കൊണ്ട് ആ തീരുമാനമെടുക്കാന്‍ സിപിഐക്ക് സാധിച്ചു.
ഇടതുപക്ഷത്തെ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തീരുമാനം ഇതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎം സഖാക്കള്‍ തിരുമാനിച്ചത് അതില്‍ പങ്കെടുക്കേണ്ട എന്നാണ്. ആ തീരുമാനം കൈക്കൊള്ളാനുള്ള സിപിഎമ്മിന്റെ അവകാശത്തെ പൂര്‍ണമായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി മാനിക്കുന്നു. ഇവിടെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു, സിപിഐ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതു കൊണ്ടും സിപിഎം ആ യാത്രയില്‍ പങ്കെടുക്കാത്തതു കൊണ്ടും സിപിഐ-സിപിഎം ബന്ധത്തില്‍ ഒരു ഉലച്ചിലും സംഭവിക്കാന്‍ പോകുന്നില്ല. ആ ബന്ധം ദൃഢമാണ്. അതിന്റെ അടിത്തറ രാഷ്ട്രീയമാണ്. അതു കൊണ്ട് അത് ഉലയില്ല. ഈ വിഷയത്തില്‍ ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞങ്ങളുടെ, സിപിഐയുടെ കാഴ്ചപ്പാടല്ല സിപിഎമ്മിനുള്ളത്. അങ്ങനെ തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനുണ്ട്. പക്ഷേ ഞാന്‍ കാണുന്നുണ്ട്, ഇതു പോലൊരു രാഷ്ട്രീയഘട്ടത്തില്‍, ബിജെപി അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ത്രിപുരയില്‍ വീണ്ടും ബിജെപിയുടെ ഭരണം വരാനുള്ള സാധ്യത ഒഴിവാക്കാന്‍ വേണ്ടി സിപിഎം ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ധാരണയില്‍ മല്‍സരിക്കാന്‍ പോവുകയാണ്. ആ ഇടതുപക്ഷ മുന്നണിയില്‍ സിപിഐയുമുണ്ട്. ആ രാഷ്ട്രീയത്തെ ഞങ്ങള്‍ ശരിക്കുമുള്ക്കൊള്ളുന്ന പാര്‍ട്ടിയാണ്. അത് ശരിയാണ് ആ രാഷ്ട്രീയം. പരസ്പരം കലഹിച്ചു കൊണ്ട് ഒരു കാരണവശാലും ബിജെപിയുടെ വിജയത്തിന് കളമൊരുക്കലല്ല കമ്യൂണിസ്റ്റുകാര്‍, ഇടതുപക്ഷക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ട രാഷ്ട്രീയമെന്ന് തികഞ്ഞ ബോധ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇതില്‍ നിന്നു വേറിട്ട അന്തരീക്ഷമാണ് കേരളത്തില്‍. അതിനു കാരണം എല്ലാവര്‍ക്കുമറിയാം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വൈവിധ്യങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ വൈവിധ്യങ്ങളും പരിഗണിക്കുമ്പോള്‍ ആര്‍ക്കും മനസിലാകും ത്രിപുരയല്ല കേരളം. മധ്യപ്രദേശോ മഹാരാഷ്ട്രയോ മണിപ്പൂരോ അല്ല കേരളം. കേരളത്തില്‍ ഞങ്ങള്‍ വിമര്‍ശിക്കുന്നു, ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധസമരത്തിന്റെ പ്രാധാന്യത്തെ പോലും വിസ്മരിച്ചു കൊണ്ട് കോണ്‍ഗ്രസ് പലപ്പോഴും ലെഫ്റ്റിനെ, ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ താല്പര്യം കാണിക്കാറുണ്ട്. അത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്. അതു കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനോട് സിപിഐക്കും സിപിഎമ്മിനും എല്ഡിഎഫിനാകെയുമുള്ള രാഷ്ട്രീയമായ സമരങ്ങള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യയുടെ പൊതുരാഷ്ട്രീയത്തിന്റെ മുന്നോട്ടു പോക്കില്‍ സാധ്യമായ എല്ലാ തലങ്ങളിലും ബിജെപി മുഖ്യവിപത്തായ എല്ലാ സ്ഥലങ്ങളിലും ആ മുഖ്യആപത്തിനെ പരാജയപ്പെടുത്താനും പിടിച്ചുകെട്ടാനും വേണ്ടി കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര, ജനാധിപത്യ, ഇടതുപക്ഷശക്തികളുമായുള്ള സഖ്യം എന്ന കാഴ്ചപ്പാടാണ് സിപിഐക്കുള്ളത്. ഈ രാഷ്ട്രീയകാഴ്ചപ്പാട് ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടു വെച്ചത് സിപിഐയാണ്. ഇന്ന് ആ രാഷ്ട്രീയത്തെ മതന്യൂനപക്ഷചേരിയിലെ മിക്കവാറും എല്ലാ പാര്‍ട്ടികളും ഏറിയും കുറഞ്ഞും പിന്താങ്ങുന്നുമുണ്ട്. ഇതാണ് സിപിഐ നിലപാടിന്റെ അടിസ്ഥാനം.
ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോഴുള്ള ആശയങ്ങളല്ല ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതിനെക്കാള്‍ വ്യക്തത വരുത്തിക്കൊണ്ട്, തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിക്കൊണ്ട് കേരളത്തില്‍ പറയാന്‍ ശ്രമിച്ച ഇടതുപക്ഷവിരുദ്ധനിലപാടിന്റെ ഭാഷയും സ്വഭാവവും മാറ്റിക്കൊണ്ട് അനുഭവത്തിന്റെ കൂടി പാഠമുള്ക്കൊണ്ടായിരിക്കാം ജനങ്ങളെ അടുത്തറിഞ്ഞപ്പോള്‍ ഉള്‍ക്കൊണ്ട് സത്യങ്ങളെ മാനിച്ചായിരിക്കാം കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍, പ്രത്യേകിച്ച് ശ്രീ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഒരു മാറ്റമുണ്ടായിട്ടുണ്ട്. ആ മാറ്റം നല്ല മാറ്റമാണ്. ഞങ്ങള്‍ അതെല്ലാം പരിഗണിക്കുന്നുണ്ട്. രാഹുല്‍ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ച്ചയായിട്ടും ബിജെപിയും അവരുടെ കൂട്ടുകാരും അവഹേളിച്ചതു പോലെ വെറും പപ്പുവല്ല, അദ്ദേഹം രാഷ്ട്രീയത്തിന്റെ ഗതിയെ കുറിച്ച് ചിന്തിക്കുന്ന, അഗാധമായി പഠിക്കാന്‍ ശ്രമിക്കുന്ന, ജനങ്ങളിലേക്ക് തന്റെ കാഴ്ചപ്പാട് എത്തിക്കാന്‍ ശ്രമിക്കുന്ന അതിനു വേണ്ടി സമീപകാല ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ദേശീയ പദയാത്ര കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, അതിനു വേണ്ടി മുന്‍കൈയെടുത്ത നേതാവായി തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യ കാണുന്നുണ്ട്. അതു ഞങ്ങള്‍ കാണാതിരിക്കുന്നില്ല.
വിയോജിപ്പുകളെല്ലാം ഒരു ഭാഗത്തുണ്ട്. പക്ഷേ ഈ രാഷ്ട്രീയമുഹൂര്‍ത്തം വിയോജിപ്പുകള്‍ക്ക് ഊന്നല്‍ കൊടുക്കേണ്ടതല്ല, മറിച്ച് യോജിപ്പിന്റെ സാധ്യതകളെ കണ്ടെത്താനും അതിന്റെ ശക്തി കരുത്തുള്ളതാക്കി മാറ്റാനുമുള്ള ഘട്ടമാണ്. അതിനുള്ള താല്പര്യങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചകള്‍ക്കും സിപിഐ ഒരുക്കമായിരിക്കും. സിപിഐ നിലപാട് തെറ്റാണെന്ന് അഭിപ്രായമുള്ളവര്‍ക്ക് അതു തെറ്റാണെന്ന് വാദിക്കാന്‍ അവകാശമുണ്ട്. ഇതിലെ ശരികളെ പറ്റി ആരോടും സംവദിക്കാന്‍ സിപിഐ ഒരുക്കമായിരിക്കും. അത്തരം ചര്‍ച്ചകളും സംവാദങ്ങളും വിലക്കപ്പെടേണ്ടതല്ല. സംവാദങ്ങളെ ഭയപ്പെടുന്നവര്‍ ആര്‍എസ്എസും ബിജെപിയുമാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംവാദങ്ങളെ ഭയപ്പെടുന്നില്ല. അതുകൊണ്ട് സംവാദങ്ങളുണ്ടാകട്ടെ, ആ സംവാദങ്ങളിലൂടെ സത്യം കൂടുതല്‍ മിഴിവോടെ വ്യക്തമാക്കപ്പെടട്ടെ. ആ സത്യത്തിന്റെ പാതയില്‍ ജനങ്ങള്‍ക്കു വേണ്ടിയും നാടിനു വേണ്ടിയും ഈ നാടിന്റെ എല്ലാതരം ഉത്തമതാല്പര്യങ്ങളേയും ഇന്ന് പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ തത്വങ്ങളേയും ആദര്‍ശങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സന്ദര്‍ഭമാണിത്. ആ മുന്നോട്ടു പോക്കില്‍ സ്വന്തം പങ്കു നിറവേറ്റുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകും.
കണ്ടെത്താം,
യോജിപ്പിന്റെ സാധ്യതകള്‍
ഇന്ന് ഭാരത് ജോഡോ
യാത്രയുടെ സമാപന
പരിപാടിയില്‍ പങ്കെടുക്കുന്ന സിപിഐ ദേശീയ
സെക്രട്ടറിയേറ്റംഗവും
പാര്‍ലമെന്റംഗവുമായ ബിനോയ് വിശ്വം
എഴുതുന്നു..
ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോകുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ രാജ്യത്തിന്റെ എല്ലാ വിലപ്പെട്ട മൂല്യങ്ങളും ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. വെല്ലുവിളിക്കുന്നത് അധികാരം കൈയാളുന്ന ഭരണകൂടം തന്നെയാണ്. ആ ഭരണകൂടം വര്‍ഗീയ സംഘടനയായ ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ഭരണകൂടമാണ്. വാസ്തവത്തില്‍ ബിജെപി ആര്‍എസ്എസിന്റെ രാഷ്ട്രീയ കളിപ്പാവ മാത്രമാണ്. ആര്‍എസ്എസ് ഹിറ്റ്ലര്‍ ഫാസിസ്റ്റ് സമീപനങ്ങളുടെ ഇന്ത്യന്‍ പതിപ്പാണ്. ഹിറ്റ്ലറുടെ രാഷ്ട്രസങ്കല്പമാണ് ആര്‍എസ്എസ് ഇന്ത്യയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് ആര്‍എസ്എസിന്റെ ആശയഗുരുവായ ഗോള്‍വാര്‍ക്കര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ജര്‍മ്മനിയുടെ പാഠങ്ങളില്‍ നിന്ന് ഹിന്ദുസ്ഥാന്‍ വിലപ്പെട്ട പല പാഠങ്ങളും എടുക്കാനുണ്ടെന്നാണ്. ഗോള്‍വാര്‍ക്കര്‍ വാഴ്ത്തിപ്പറഞ്ഞ ജര്‍മ്മനി ഹിറ്റ്ലര്‍ കൊടികുത്തിവാണ ജര്‍മ്മനിയാണ്. മനുഷ്യാവകാശങ്ങളെയും ജനാധിപത്യമൂല്യങ്ങളേയും ജനങ്ങളുടെ ജീവിതാവകാശങ്ങളേയും ന്യൂനപക്ഷങ്ങളുടെ ഏറ്റവും പ്രാഥമികമായിട്ടുള്ള സമസ്താവകാശങ്ങളേയും തൊഴിലാളിവര്‍ഗത്തിന്റെ എല്ലാ താല്പര്യങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് തന്നിഷ്ടം ഏറ്റവും ക്രൂരമായി നടപ്പിലാക്കാന്‍ ശ്രമിച്ച ഹിറ്റ്ലര്‍ ഭരണത്തെ നോക്കി ആവേശം പൂണ്ടാണ് ഗോള്‍വാര്‍ക്കര്‍ ‘ബഞ്ച് ഓഫ് തോട്സി’ല്‍ (വിചാരധാരയില്‍) എഴുതിയത്. ജര്‍മ്മനിയിലേക്കു നോക്കൂ, വംശാഭിമാനം അതിന്റെ ഉത്തുംഗാവസ്ഥ പ്രാപിച്ച മാതൃകാഭൂമിയാണ് ജര്മ്മനിയെന്നാണ് അദ്ദേഹം എഴുതിയത്.. മാതൃകാഭൂമി. എന്തിന്റെ..? വംശാധിപത്യം അതിന്റെ ഉത്തുംഗാവസ്ഥയിലെത്തിയതിന്റെ. അങ്ങനെയൊന്നിനെപ്പറ്റിയാണ് അവര്‍ ഇപ്പോഴും ചിന്തിക്കുന്നത്. ആ ഹിറ്റ്ലറുടെ, മുസോളിനിയുടെ രാഷ്ട്രീയചിന്തകളുടെ, ആശയസമീപനങ്ങളുടെ അച്ചില്‍ വാര്‍ത്ത ഇന്ത്യന്‍ പ്രതിരൂപമാണ് വാസ്തവത്തില്‍ ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ലക്ഷ്യം ഇവിടെ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തില്‍ എന്താണ് ന്യൂനപക്ഷങ്ങളുടെ പദവി എന്ന ചോദ്യമുണ്ടായിട്ടുണ്ട്. ആ ചോദ്യത്തിന് ഗോള്‍വാര്‍ക്കര്‍ പറയുന്നതിങ്ങനെയാണ്. ‘ന്യൂനപക്ഷങ്ങള്‍ തെല്ലും ഭയപ്പെടേണ്ട, രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്കാരവും അംഗീകരിച്ചു കൊണ്ട് ജീവിച്ചാല്‍ അവര്‍ക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം’. അതാണ് അവസ്ഥ. പൗരന്മാരായി ജീവിക്കണമെങ്കില്‍ രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്കാരവും അംഗീകരിക്കണം. അല്ലാത്ത പക്ഷം വോട്ടവകാശം പോലുമില്ലാതെ വിദേശികളെ പോലെ അവര്‍ക്ക് വേണമെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാം. അതാണ് ആര്‍എസ്എസ്. ആ ആര്‍എസ്എസിന്റെ കളിപ്പാവയാണ് ബിജെപി, മോദി ഗവണ്മെന്റ്.
നമുക്ക് അത്ഭുതം തോന്നാം, ഈ സിഎഎ, എന്‍ആര്‍സി അതൊക്കെ ഈ നയത്തിന്റെ ഭാഗമായാണ് വരുന്നത്. ഇതിനെ കുറിച്ചൊക്കെ തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഗോള്‍വാര്‍ക്കര്‍ പഠിപ്പിച്ച വിചാരധാരയിലെ അതേ ആശയങ്ങള്‍ തന്നെയാണ്. അതില്‍ പറയുന്നുണ്ട്, ആരൊക്കെയാണ് രാഷ്ട്രത്തിന്റെ ശത്രുക്കള്‍ എന്നതിനെ കുറിച്ച്. ഗോള്‍വാര്‍ക്കര്‍ മൂന്ന് അധ്യായങ്ങളിലാണ് അതേകുറിച്ച് പറയുന്നത്. ഒന്നാമത്തെ ശത്രു മുസ്ലിങ്ങള്‍, അതൊരധ്യായത്തില് പറയുന്നു. രണ്ടാമത്തെ ശത്രു ക്രിസ്ത്യാനികള്‍ അതൊരധ്യായത്തില് പറയുന്നു. മറ്റൊരധ്യായത്തില്‍ മൂന്നാമത്തെ ശത്രുവിനെ പറയുന്നു, അതാണ് മുഖ്യശത്രു, അത് കമ്യൂണിസ്റ്റുകാരാണ്. ഇതൊക്കെ ചരിത്രവസ്തുതയാണ്, ആര്‍ക്കും വായിക്കാം. ആര്‍എസ്എസ്, ബിജെപി വേദപുസ്തകം പോലെ കാണുന്ന വിചാരധാരയില്‍ ഈ ഭാഗമുണ്ട്. അതാര്‍ക്കും വായിക്കാം. ഇതു പക്ഷേ കടംവാങ്ങിയ ആശയമാണ്. ഹിറ്റ്ലറുടെ മെയ്ന്‍ കാംഫിന്റെ ഏറ്റവും ദയനീയമായ അനുകരണമാണത്. ഹിറ്റ്ലറുടെ മെയ്ന്‍ കാംഫ് (മൈ സ്ട്രഗിള്‍, എന്റെ പോരാട്ടം) ഇതേ കാര്യം പറയുന്നുണ്ട്. ജര്‍മ്മനിയുടെ ശത്രുക്കള്‍ ആരൊക്കെയാണെന്ന്. അദ്ദേഹം പറയുന്നു, ഒന്നാം ശത്രു ജൂതന്മാരാണ്, രണ്ടാം ശത്രു ക്രിസ്ത്യാനികളാണ്, മൂന്നാം ശത്രു കമ്യൂണിസ്റ്റുകാരാണ്. ഇതാണ് ഇവര്‍ തമ്മിലുള്ള സാമ്യം. ഈ സാമ്യം ഒരു തരം പൊക്കിള്‍ക്കൊടി ബന്ധമാണ്. അതു തിരിച്ചറിയാന്‍ പറ്റണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമായി പറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയം ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധികളുടേയും അടിയിലുള്ളത് ഫാസിസ്റ്റ് താല്പര്യങ്ങളാണ്. സാമ്പത്തികരംഗത്ത്, രാഷ്ട്രീയരംഗത്ത്, സാമൂഹ്യമണ്ഡലങ്ങളില്‍ എല്ലാം നടക്കുന്നത് ഞാന്‍ എണ്ണിയെണ്ണി പറയുന്നില്ല. ഏറ്റവുമൊടുവില്‍ നമ്മള് കണ്ടു കഴിഞ്ഞു, അദാനി സാമ്രാജ്യം തകര്‍ന്നു വീണു. പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കും മോദി ഗവണ്മെന്റ്. അദാനിയുടെ സാമ്പത്തിക സാമ്രാജ്യം കുലുങ്ങിയാല്‍ മോദിക്കറിയാം ആ കുലുക്കം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് തന്റെ രാഷ്ട്രീയമോഹങ്ങളെയാണ്. ഈ ബന്ധം, ഭരണകൂടത്തിന്റെ വര്ഗനയങ്ങളും ഈ പറയുന്ന സാമ്പത്തികകൊള്ളക്കാരുടെ താല്പര്യങ്ങളും തമ്മിലുള്ള ബന്ധമാണത്. അതിനെകുറിച്ചും ബോധ്യമുണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക്.
ഫാസിസമെന്ന വാക്ക് നമുക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് പറയാനുണ്ടാക്കിയ വാക്കല്ല. അതിനു നിയതമായൊരു രാഷ്ട്രീയ അടിത്തറയുണ്ട്, സാമൂഹിക അടിത്തറയുണ്ട്, സാമ്പത്തിക അടിത്തറയുണ്ട്. അതിന്റെ സാമ്പത്തിക അടിത്തറ ഫിനാന്‍സ് ഭീമന്മാരാണ്. വന്‍കിട കോര്‍പറേറ്റ് ചൂഷകവര്‍ഗമാണ് സാമ്പത്തിക അടിത്തറ. അതിനെയാണ് അദാനിമാരും അംബാനിമാരും പ്രതിനിധീകരിക്കുന്നത് . അവിടെയാണ് ഫാസിസത്തിന്റെ സാമ്പത്തിക അടിത്തറ. രാഷ്ട്രീയ അടിത്തറയാണ് വംശമേധാവിത്വം. അതിന്റെ ഭാഗമായാണ് ഹിറ്റ്ലര്‍ ആര്യന് വംശമേധാവിത്വം പറഞ്ഞത്, ജൂതവിരോധം പറഞ്ഞത്. അതിന്റെ ഫലമായാണ് ട്ടാണ് ഇവിടെ ആര്‍എസ്എസും ബിജെപിയും ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞ് ബ്രാഹ്മണ്യത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നത്. സവര്‍ണ രാഷ്ട്രീയം പറയുന്നത്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയല്ല, ഹിന്ദുത്വമെന്ന ഓമനപ്പേരിന്റെ മറവില്‍ സവര്‍ണ ഹൈന്ദവ ആധിപത്യമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. അതു മറച്ചുവെക്കുന്നു. കാരണം ഹിന്ദുക്കള്‍ ഭൂരിപക്ഷം പേരും അതിന്റെ പുറത്താണ്, പക്ഷേ, വോട്ട് കൂടുതല്‍ അവര്‍ക്കാണ്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയെന്ന് പറയുമ്പോഴും ബിജെപിയെ നയിക്കുന്നത് സവര്‍ണാധിപത്യമാണ്. ബ്രാഹ്്മണ്യത്തിന്റെ താല്പര്യങ്ങളാണ്. അതിന്റെ സാമൂഹിക ആശയ അടിത്തറയാണ ഫാസിസ്റ്റുകളെ ഇവിടെ നയിക്കുന്നത്. അതും കടം വാങ്ങിച്ചതാണ്. ഭാരതമാതാവ്, ദേശസ്നേഹം, ആത്മനിര്‍ഭര്‍ ഭാരത് അഇതൊക്കെ പറയുമ്പോഴും ഇതൊന്നും ബിജെപിക്കില്ല, ഇതൊന്നും ആര്എസ്എസിനുമില്ല, അതൊക്കെ വെറും നാവിന്തുമ്പത്തേയുള്ളൂ. അവര്‍ക്കൊരു കൂറുമില്ല, ഈ നാടിനോട്. അവര്‍ വൈദേശികചിന്ത ഏറ്റുവാങ്ങി അതിന്റെ സ്വാധീനത്താല്‍ ജന്മം കൊണ്ട്, ആ സ്വാധീനത്താല്‍ വളര്‍ച്ച പ്രാപിച്ച, ആ സ്വാധീനം കൊണ്ടു തന്നെ ഇന്ന് നിലനില്‍ക്കുന്ന ആശയത്തിന്റെ പേരാണ് ആര്‍എസ്എസ്, ബിജെപി എന്നത് . അതിനെ അങ്ങനെ തന്നെ വേണം കാണാനും ചെറുക്കാനും. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ആ ഒരു പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്രയെ കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഒരു പാടു കാര്യങ്ങളില്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ട്. സാമ്പത്തികരംഗത്ത് ഇപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് അതിന്റെ നവലിബറല്‍ നയങ്ങളോട് യാത്ര പറഞ്ഞോ? രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലൊക്കെ മൂര്‍ച്ചയേറിയ ഭാഷയില്‍ കോര്‍പറേറ്റ് ആധിപത്യത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഈ കോര്‍പറേറ്റ് ആധിപത്യത്തിന്റെ മേച്ചില്പുറമാക്കി ഇന്ത്യയെ മാറ്റിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ തന്നെയാണെന്നത് ആര്‍ക്കും മറക്കാന്‍ പറ്റില്ല. അതെല്ലാം കോണ്‍ഗ്രസിനോടുള്ള ചോദ്യങ്ങളാണ്. അത്തരം വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോട് രാഷ്ട്രീയമായ വിമര്‍ശനങ്ങളുണ്ട്. പക്ഷേ അതിനെക്കാള്‍ പ്രധാനമാണ് രാജ്യം നേരിടുന്ന മഹാവിപത്തുകളെ തോല്‍പ്പിച്ചു കൊണ്ടുള്ള ഈ രാജ്യത്തിന്റെ മുന്നോട്ടു പോക്ക് എന്നും സിപിഐക്കറിയാം. ആ ഒരു തിരിച്ചറിവോടു കൂടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസിന്റെ കത്ത്, സിപിഐക്കെഴുതിയ കത്ത് ഞങ്ങള്‍ പരിഗണിച്ചത്. നിസാരമാക്കിയല്ല, ഞങ്ങളത് ഗൗരവമായി പരിഗണിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ നേതാവ് എന്ന നിലയില്‍ ശ്രീ രാഹുല്‍ഗാന്ധി ഒരു കത്ത് എനിക്കയച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെജി ഒരു കത്ത് ഞങ്ങളുടെ ജനറല്‍ സെക്രട്ടറി സഖാവ് രാജയ്ക്കുമയച്ചിരുന്നു. ഈ രണ്ടു കത്തുകളും ഞങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഗൗരവമായി പരിഗണിച്ചു. എന്നിട്ടാണ് ഞങ്ങള്‍ തീരുമാനിച്ചത് ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപനദിവസമായ 30ന് ഞങ്ങള്‍ രണ്ടു പേരും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി അതില്‍ പങ്കെടുക്കണം എന്ന്. ആ തീരുമാനം ശരിയാണ്. ചരിത്രത്തിന്റെ പാഠം പഠിച്ചു കൊണ്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കേണ്ട തീരുമാനമാണത്. ഫാസിസമാണ് മുഖ്യഎതിരാളിയെന്ന് ബോധ്യം വന്നു കഴിഞ്ഞാല്‍ പിന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് വേറെ ആരും പഠിപ്പിക്കേണ്ടതില്ല, അവര്‍ക്കറിയാം അതാണ് മുഖ്യ എതിരാളിയെന്നു കണ്ടാല്‍ ആ എതിരാളിയെ തോല്‍പ്പിക്കാന്‍ വേണ്ടി ബാക്കിയെല്ലാവരുമായും, യോജിക്കാവുന്ന എല്ലാവരുമായി യോജിച്ചു കൊണ്ട്, ഐക്യമുണ്ടാക്കി മുന്നോട്ടു പോയി ആ ശത്രുവിനെ പരാജയപ്പെടുത്തുകയാണ് രാഷ്ട്രീയമായ ശരിയെന്ന് ഉള്ള ആശയപരമായ വ്യക്തത സിപിഐക്കുണ്ട്. അതു കൊണ്ട് ആ തീരുമാനമെടുക്കാന്‍ സിപിഐക്ക് സാധിച്ചു.
ഇടതുപക്ഷത്തെ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തീരുമാനം ഇതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎം സഖാക്കള്‍ തിരുമാനിച്ചത് അതില്‍ പങ്കെടുക്കേണ്ട എന്നാണ്. ആ തീരുമാനം കൈക്കൊള്ളാനുള്ള സിപിഎമ്മിന്റെ അവകാശത്തെ പൂര്‍ണമായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി മാനിക്കുന്നു. ഇവിടെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു, സിപിഐ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതു കൊണ്ടും സിപിഎം ആ യാത്രയില്‍ പങ്കെടുക്കാത്തതു കൊണ്ടും സിപിഐ-സിപിഎം ബന്ധത്തില്‍ ഒരു ഉലച്ചിലും സംഭവിക്കാന്‍ പോകുന്നില്ല. ആ ബന്ധം ദൃഢമാണ്. അതിന്റെ അടിത്തറ രാഷ്ട്രീയമാണ്. അതു കൊണ്ട് അത് ഉലയില്ല. ഈ വിഷയത്തില്‍ ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞങ്ങളുടെ, സിപിഐയുടെ കാഴ്ചപ്പാടല്ല സിപിഎമ്മിനുള്ളത്. അങ്ങനെ തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനുണ്ട്. പക്ഷേ ഞാന്‍ കാണുന്നുണ്ട്, ഇതു പോലൊരു രാഷ്ട്രീയഘട്ടത്തില്‍, ബിജെപി അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ത്രിപുരയില്‍ വീണ്ടും ബിജെപിയുടെ ഭരണം വരാനുള്ള സാധ്യത ഒഴിവാക്കാന്‍ വേണ്ടി സിപിഎം ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ധാരണയില്‍ മല്‍സരിക്കാന്‍ പോവുകയാണ്. ആ ഇടതുപക്ഷ മുന്നണിയില്‍ സിപിഐയുമുണ്ട്. ആ രാഷ്ട്രീയത്തെ ഞങ്ങള്‍ ശരിക്കുമുള്ക്കൊള്ളുന്ന പാര്‍ട്ടിയാണ്. അത് ശരിയാണ് ആ രാഷ്ട്രീയം. പരസ്പരം കലഹിച്ചു കൊണ്ട് ഒരു കാരണവശാലും ബിജെപിയുടെ വിജയത്തിന് കളമൊരുക്കലല്ല കമ്യൂണിസ്റ്റുകാര്‍, ഇടതുപക്ഷക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ട രാഷ്ട്രീയമെന്ന് തികഞ്ഞ ബോധ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇതില്‍ നിന്നു വേറിട്ട അന്തരീക്ഷമാണ് കേരളത്തില്‍. അതിനു കാരണം എല്ലാവര്‍ക്കുമറിയാം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വൈവിധ്യങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ വൈവിധ്യങ്ങളും പരിഗണിക്കുമ്പോള്‍ ആര്‍ക്കും മനസിലാകും ത്രിപുരയല്ല കേരളം. മധ്യപ്രദേശോ മഹാരാഷ്ട്രയോ മണിപ്പൂരോ അല്ല കേരളം. കേരളത്തില്‍ ഞങ്ങള്‍ വിമര്‍ശിക്കുന്നു, ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധസമരത്തിന്റെ പ്രാധാന്യത്തെ പോലും വിസ്മരിച്ചു കൊണ്ട് കോണ്‍ഗ്രസ് പലപ്പോഴും ലെഫ്റ്റിനെ, ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ താല്പര്യം കാണിക്കാറുണ്ട്. അത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്. അതു കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനോട് സിപിഐക്കും സിപിഎമ്മിനും എല്ഡിഎഫിനാകെയുമുള്ള രാഷ്ട്രീയമായ സമരങ്ങള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യയുടെ പൊതുരാഷ്ട്രീയത്തിന്റെ മുന്നോട്ടു പോക്കില്‍ സാധ്യമായ എല്ലാ തലങ്ങളിലും ബിജെപി മുഖ്യവിപത്തായ എല്ലാ സ്ഥലങ്ങളിലും ആ മുഖ്യആപത്തിനെ പരാജയപ്പെടുത്താനും പിടിച്ചുകെട്ടാനും വേണ്ടി കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര, ജനാധിപത്യ, ഇടതുപക്ഷശക്തികളുമായുള്ള സഖ്യം എന്ന കാഴ്ചപ്പാടാണ് സിപിഐക്കുള്ളത്. ഈ രാഷ്ട്രീയകാഴ്ചപ്പാട് ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടു വെച്ചത് സിപിഐയാണ്. ഇന്ന് ആ രാഷ്ട്രീയത്തെ മതന്യൂനപക്ഷചേരിയിലെ മിക്കവാറും എല്ലാ പാര്‍ട്ടികളും ഏറിയും കുറഞ്ഞും പിന്താങ്ങുന്നുമുണ്ട്. ഇതാണ് സിപിഐ നിലപാടിന്റെ അടിസ്ഥാനം.
ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോഴുള്ള ആശയങ്ങളല്ല ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതിനെക്കാള്‍ വ്യക്തത വരുത്തിക്കൊണ്ട്, തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിക്കൊണ്ട് കേരളത്തില്‍ പറയാന്‍ ശ്രമിച്ച ഇടതുപക്ഷവിരുദ്ധനിലപാടിന്റെ ഭാഷയും സ്വഭാവവും മാറ്റിക്കൊണ്ട് അനുഭവത്തിന്റെ കൂടി പാഠമുള്ക്കൊണ്ടായിരിക്കാം ജനങ്ങളെ അടുത്തറിഞ്ഞപ്പോള്‍ ഉള്‍ക്കൊണ്ട് സത്യങ്ങളെ മാനിച്ചായിരിക്കാം കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍, പ്രത്യേകിച്ച് ശ്രീ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഒരു മാറ്റമുണ്ടായിട്ടുണ്ട്. ആ മാറ്റം നല്ല മാറ്റമാണ്. ഞങ്ങള്‍ അതെല്ലാം പരിഗണിക്കുന്നുണ്ട്. രാഹുല്‍ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ച്ചയായിട്ടും ബിജെപിയും അവരുടെ കൂട്ടുകാരും അവഹേളിച്ചതു പോലെ വെറും പപ്പുവല്ല, അദ്ദേഹം രാഷ്ട്രീയത്തിന്റെ ഗതിയെ കുറിച്ച് ചിന്തിക്കുന്ന, അഗാധമായി പഠിക്കാന്‍ ശ്രമിക്കുന്ന, ജനങ്ങളിലേക്ക് തന്റെ കാഴ്ചപ്പാട് എത്തിക്കാന്‍ ശ്രമിക്കുന്ന അതിനു വേണ്ടി സമീപകാല ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ദേശീയ പദയാത്ര കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, അതിനു വേണ്ടി മുന്‍കൈയെടുത്ത നേതാവായി തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യ കാണുന്നുണ്ട്. അതു ഞങ്ങള്‍ കാണാതിരിക്കുന്നില്ല.
വിയോജിപ്പുകളെല്ലാം ഒരു ഭാഗത്തുണ്ട്. പക്ഷേ ഈ രാഷ്ട്രീയമുഹൂര്‍ത്തം വിയോജിപ്പുകള്‍ക്ക് ഊന്നല്‍ കൊടുക്കേണ്ടതല്ല, മറിച്ച് യോജിപ്പിന്റെ സാധ്യതകളെ കണ്ടെത്താനും അതിന്റെ ശക്തി കരുത്തുള്ളതാക്കി മാറ്റാനുമുള്ള ഘട്ടമാണ്. അതിനുള്ള താല്പര്യങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചകള്‍ക്കും സിപിഐ ഒരുക്കമായിരിക്കും. സിപിഐ നിലപാട് തെറ്റാണെന്ന് അഭിപ്രായമുള്ളവര്‍ക്ക് അതു തെറ്റാണെന്ന് വാദിക്കാന്‍ അവകാശമുണ്ട്. ഇതിലെ ശരികളെ പറ്റി ആരോടും സംവദിക്കാന്‍ സിപിഐ ഒരുക്കമായിരിക്കും. അത്തരം ചര്‍ച്ചകളും സംവാദങ്ങളും വിലക്കപ്പെടേണ്ടതല്ല. സംവാദങ്ങളെ ഭയപ്പെടുന്നവര്‍ ആര്‍എസ്എസും ബിജെപിയുമാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംവാദങ്ങളെ ഭയപ്പെടുന്നില്ല. അതുകൊണ്ട് സംവാദങ്ങളുണ്ടാകട്ടെ, ആ സംവാദങ്ങളിലൂടെ സത്യം കൂടുതല്‍ മിഴിവോടെ വ്യക്തമാക്കപ്പെടട്ടെ. ആ സത്യത്തിന്റെ പാതയില്‍ ജനങ്ങള്‍ക്കു വേണ്ടിയും നാടിനു വേണ്ടിയും ഈ നാടിന്റെ എല്ലാതരം ഉത്തമതാല്പര്യങ്ങളേയും ഇന്ന് പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ തത്വങ്ങളേയും ആദര്‍ശങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സന്ദര്‍ഭമാണിത്. ആ മുന്നോട്ടു പോക്കില്‍ സ്വന്തം പങ്കു നിറവേറ്റുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകും.
Editorial
സ്കൂൾ ഒളിമ്പിക്സും സ്പോർട്സ് കോംപ്ലക്സും പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വടുവൻചാൽ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വന്തമായി സ്പോർട്സ് കോംപ്ലക്സ് പരിഗണനയിലുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാൽ സ്കൂൾ മൈതാനങ്ങളെ കവർന്നുകൊണ്ടുള്ള കെട്ടിട നിർമാണങ്ങൾ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളർച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിർത്തി വേണം കെട്ടിട നിർമ്മാണത്തിന് സ്ഥലം കണ്ടെത്താൻ. കായിക മേഖലയിലെ ഉണർവ്വിനായി വിവിധ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണ്. സ്കൂൾതല കായികോത്സവങ്ങൾ വിപുലമായി നടത്തും. നീന്തൽ ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് നിർത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വർഷം മുതൽ പുനഃസ്ഥാപിക്കുകഎന്നും മന്ത്രി പറഞ്ഞു
Delhi
വി.സി. പുനര്‍നിയമനം: ഗവര്‍ണറുമായി പോരിന് ഇറങ്ങിയ മമതബാനര്‍ജിക്ക് സുപ്രീംകോടതിയുടെ തിരിച്ചടി

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി. കൊല്‍ക്കത്ത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ ചാന്‍സലറായ ബംഗാള്‍ ഗവര്‍ണറുമായി പോരിനിറങ്ങിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സുപ്രീംകോടതിയുടെ കനത്ത തിരിച്ചടി.
വി.സി.യായി നാല് വര്‍ഷം പൂര്‍ത്തിയാക്കിയ തന്റെ ഇഷ്ടക്കാരിയായ സൊണാലിചക്രവര്ത്തി ബാനര്‍ജിക്ക് നാല് വര്‍ഷം കൂടി പുനര്‍നിയമനം നല്കിയ നടപടി കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നത് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോലിയും ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് തള്ളിക്കളഞ്ഞത്.
നിയമത്തിന്റെയും കേസിലെ വസ്തുതകളുടെയും അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഹൈക്കോടതി വിധി പൂര്‍ണ്ണമായും ശരിയാണെന്നും അതുമായി ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
കൊല്‍ക്കത്ത യൂണിവേഴ്സിറ്റി നിയമപ്രകാരം നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വൈസ്ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്കാന് വ്യവസ്ഥയുണ്ട്. എന്നാല്‍ അതിന് യൂണിവേഴ്സിറ്റി ചാന്‍സലറായ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തിയാണ് സൊണാലി ചക്രവര്‍ത്തിക്ക് പുനര്‍നിയമനത്തിന് മുഖ്യമന്ത്രി നടപടി എടുത്തത്. എന്നാല്‍ അതിന് നിയമതടസ്സങ്ങള്‍ ചാന്‍സലറായ ഗവര്‍ണര്‍ ഉന്നയിച്ചു. യൂണിവേഴ്സിറ്റി നിയമപ്രകാരം വൈസ്ചാന്‍സലറുടെ നിയമനാധികാരി ചാന്‍സലറായ ഗവര്‍ണറാണ്. സര്‍ക്കാരിന്റെ ശുപാര്‍ശ കിട്ടിയാല്‍ നിയമനത്തില്‍ ചാന്‍സലര്‍ ഒപ്പുവയ്ക്കും. വി.സി.യെ കണ്ടെത്തുന്നതിന് നടപടിക്രമങ്ങള്‍ നിലവിലുണ്ട്. അതുപോലെ കാലാവധി പൂര്‍ത്തിയാക്കിയ വി.സി.ക്ക് പുനര്‍നിയമനം നല്‍കാനും നടപടികള്‍ പാലിക്കേണ്ടതുണ്ട്.
ചാന്‍സലറുടെ എതിര്‍പ്പിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. അതനുസരിച്ച് പുനര്‍നിയമനത്തിന് ചാന്‍ലസറുടെ അനുമതി ആവശ്യമില്ലെന്നുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തി. അങ്ങനെ പുനര്‍നിയമനം നടത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പ്രാബല്യത്തിലാക്കി. ഇതിനെയാണ് ഒരു പൊതുതാല്പര്യ ഹര്‍ജിയിലൂടെ അഭിഭാഷകനായ എ.എസ്. ദാസ് ചോദ്യം ചെയ്തത്. സര്‍ക്കാരിന്റെ നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പുനര്‍നിയമനത്തിന് ചാന്‍സലറില്‍ നിക്ഷിപ്തമായിരുന്ന അധികാരം കവര്‍ന്നെടുത്തുകൊണ്ട് സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയ ഭേദഗതി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി നിയമത്തിന്റെ മൂല്യങ്ങള്‍ ലംഘിക്കുകയും കീഴ്മേല്‍ മറിക്കുകയും ചെയ്യുന്ന നടപടിയാണിതെന്ന് ഹൈക്കോടതി പറഞ്ഞതിനോട് സുപ്രീംകോടതി യോജിച്ചു.
ചാന്‍സലറുടെ അധികാരം കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ നിയമവ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തുവെന്ന് സുപ്രീംകോടതി പറഞ്ഞു. സര്‍ക്കാരിന് തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് നിയമത്തില്‍ നിശ്ചിത വ്യവസ്ഥകള്‍ ഉള്ളതിനാലാണ്. അവ നീക്കിക്കൊണ്ട് മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്നത് നിയമവാഴ്ചയെ ലംഘിക്കുന്ന നടപടിയായിരിക്കും. അധികാര ദുര്‍വിനിയോഗം വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.
പുനര്‍നിയമനത്തിന്റെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ നിലവിലുണ്ട്. അവ എങ്ങനെയാണ് സര്‍ക്കാരിന് മറികടക്കാന്‍ കഴിയുന്നത്? പുനര്‍നിയമനത്തിനും ചാന്‍സലര്‍ക്ക് മാത്രമാണ് അധികാരം. അത് നിയമത്തില്‍ വ്യവസ്ഥ ചെയ്യുമ്പോള്‍ സര്‍ക്കാരിന് എങ്ങനെ പുനര്‍നിയമനം കയ്യാളാന്‍ കഴിയും? ഒട്ടും ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാണിതെന്ന് സുപ്രീംകോടതി പറഞ്ഞു. ”കാരണം യു.ജി.സി. യുടെ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായ ഒന്നാണിത്”
വി.സി.യുടെ നിയമനമായാലും പുനര്നിയമനമായാലും അതിനുള്ള അധികാരം ചാന്സലര്ക്കാണെന്നുള്ള യു.ജി.സി യുടെ വ്യവസ്ഥകള്‍ കാറ്റില്‍ പറത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പല വ്യാഖ്യാനങ്ങളും നല്‍കിക്കൊണ്ട് തങ്ങളുടെ പാതയെ സര്‍ക്കാര്‍ ന്യായീകരിച്ചുവെങ്കിലും അതൊക്കെ തട്ടി അകറ്റാനേ കഴിയൂ എന്ന് സുപ്രീംകോടതി പറഞ്ഞു. നിയമത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് തങ്ങളുടെ താല്പര്യങ്ങള് ന്യായീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും അതൊക്കെ അര്‍ത്ഥശൂന്യമായ വാദങ്ങള്‍ ആണെന്നും സുപ്രീം കോടതി പറഞ്ഞു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login