News
ഉരുള്‍പൊട്ടല്‍: വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. വയനാടിന്റെ വിലാപം നമ്മുടെ ഉള്ളുലക്കുന്നതായിരുന്നു. സംസ്ഥനം ഒറ്റക്കെട്ടായി അതിനെ അതിജീവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖവും നമ്മള്‍ കാണണം.
പുറത്തറിഞ്ഞതിനേക്കാള്‍ വലിയ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചത്. അതിന്റെ ആഴവും വ്യാപ്തിയും വളരെ വലുതാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ വിലങ്ങാട് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെട്ടത്. എല്ലാവരുടേയും ശ്രദ്ധ വയനാട്ടില്‍ ആയിരുന്നു എന്നത് സ്വാഭാവികമാണ്. അതിനിടയില്‍ വിലങ്ങാടിനെ നമ്മള്‍ കാണാതെ പോകരുത് എന്ന് സതീശന്‍ പറഞ്ഞു.
24 ഉരുള്‍പൊട്ടലുകള്‍ ഒരു ഗ്രാമത്തില്‍ ഉണ്ടായി എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. നാല്‍പ്പത് ഉരുള്‍പ്പൊട്ടല്‍ എങ്കിലും ഉണ്ടായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍. തകര്‍ന്നു. ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖാപിക്കേണ്ടത് അനിവാര്യമാണ്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
21 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നൂറ്റി അന്‍പതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസം ഉറപ്പാക്കണം. ദുരന്ത ബാധികര്‍ക്ക് അടിയന്തര സഹായം നല്‍കണം. കൃഷിനാശം അതിഭീകരമാണ്. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സമീപ കാലത്തൊന്നും ഇവിടെ കൃഷി ഇറക്കാന്‍ സാധ്യമല്ല. ദുരന്ത മേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കണം. കൂടുതല്‍ കടക്കെണിയിലേക്കും ജപ്തി നടപടിയിലേക്കും കര്‍ഷകരെ തള്ളി വിടരുത്.
തേക്ക് കര്‍ഷകര്‍ ധാരാളമുള്ള സ്ഥലമാണ് വിലങ്ങാട്. കൃഷി വകുപ്പാണോ വനം വകുപ്പാണോ ഇവരുടെ നഷ്ടം നികത്തേണ്ടത് എന്ന കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്നു. തേക്ക് കര്‍ഷകരുടെ നഷ്ടവും നികത്തണം. ഏഴ് പാലങ്ങള്‍ ഒലിച്ചു പോയി, നിരവധി റോഡുകള്‍ തകര്‍ന്നു. ഇവ അടിയന്തരമായി പുനര്‍നിര്‍മിക്കണം.വിലങ്ങാട് അങ്ങാടിയിലെ പാലം ബലഹീനമാണ്. ഈ പാലം കൂടി അടിയന്തരമായി പുനര്‍ നിര്‍മിക്കണം .നാശനഷ്ടങ്ങളെ സംബന്ധിച്ച് വാണിമേല്‍ പഞ്ചായത്ത് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കൂടി മുഖ്യമന്ത്രിക്ക് നല്‍കി.
News
ടി എം ഡബ്ള്യു എ റിയാദ്- ക്യാരംസ്, ചെസ്സ് ടൂർണമെന്റുകൾ സംഘടിപ്പിച്ചു.

റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ലു.എ) റിയാദ് ക്യാരംസ്, ചെസ്സ് ടൂർണമെന്റുകൾ സംഘടിപ്പിച്ചു.
“ടി സി എൽ – സീസൺ 4” എന്ന ബാനറിൽ സംഘടിപ്പിച്ച നാലാമത് തലശ്ശേരി ക്യാരംസ് ലീഗ് ടൂർണമെന്റിൽ ഹസീബ് മുഹമ്മദ്, ഷഫീക്ക് ലോട്ടസ് സഖ്യം (ടീം ഡെബനയർ) ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ തൈസിം അബ്ദുൽ ഗഫൂർ, സെനിൽ ഹാരിസ് സഖ്യം(ടീം ടാഗ്) നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
മുഹമ്മദ് സെറൂഖ് കരിയാടൻ, എസ്സാർ മുഹമ്മദ് കാത്താണ്ടി, അൽത്താഫ് അലി, ഷംഷെയർ, മുഹമ്മദ് മുസവ്വിർ എന്നിവർ ക്യാരംസ് മത്സരങ്ങൾ നിയന്ത്രിച്ചു.സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ ബത്ത അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ടൂർണമെന്റ് പ്രസിഡന്റ് തൻവീർ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷമീർ ടി. ടി. അദ്ധ്യക്ഷനായിരുന്നു. EY UK പ്രൊജക്റ്റ് ഹെഡ് തൗസീഫ് അഹമ്മദ് മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു..
ഇതോടൊപ്പം ടി എം ഡബ്ള്യു എ റിയാദ് ആദ്യമായി റാപിഡ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരുപതോളം മത്സരാത്ഥികൾ പങ്കെടുത്ത ചെസ്സ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സഹൽ ബഷീറിനെ പരാജയപ്പെടുത്തി ജാസ്സിം യൂസുഫ് ജേതാവായി. കുട്ടികളുടെ വിഭാഗത്തിൽ ഹംദാൻ മുഹമ്മദിനെ പരാജയപ്പെടുത്തി ഇസാൻ അലി ചാമ്പ്യൻ ആയി. സൽമാൻ ബിൻ ഷഫീഖ് മൂന്നാം സ്ഥാനം നേടി. ചെസ്സ് മാസ്റ്റർ മുഹമ്മദ് ഇസ്‌ഹാഖ് തോട്ടത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു.
2025 വർഷത്തെ ഈ കൂട്ടായ്മയുടെ ആദ്യത്തെ പരിപാടി വിജയകരമായി നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഈ മത്സരങ്ങൾക്ക് നേതൃത്വം നൽകിയ സ്പോർട്സ് കൺവീനർ റിജാസ് വാഴെപൊയിൽ, അഫ്താബ് അമ്പിലായിൽ, മുഹമ്മദ് ഖൈസ് എന്നിവരെ അഭിനന്ദിച്ചു കൊണ്ട് പ്രസിഡണ്ട് തൻവീർ ഹാഷിം പറഞ്ഞു.
News
ദമ്മാം ഒ ഐ സി സി ശുഹൈബ് രക്തസാക്ഷിത്വ ദിനാനുസ്മരണം

ദമ്മാം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഒ ഐ സി സി റീജ്യണൽ പ്രസിഡന്റ് ഇ കെ സലിമിൻറെ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അനുസ്മരണം ഉദ്ഘാടനം നിർവഹിച്ചു .
രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം വേട്ടയാടുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് ഇരയാകേണ്ടി വന്ന ധീരനാണ് ശുഹൈബ്. ആശയങ്ങൾ വ്യത്യസ്തമാകുമ്പോൾ വാക്കുകൾ കൊണ്ടുള്ള സംഘർഷം സ്വഭാവികമാണ്.
എന്നാൽ അത് ഒരാളുടെ ജീവനെടുക്കുമ്പോൾ സിപിഎം എന്ത് നേടി എന്ന വലിയൊരു ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മനുഷ്യനെ വെട്ടി നുറുക്കുന്നത് രാഷ്ട്രീയമോ പൊതു പ്രവർത്തനമോ അല്ല എന്ന വസ്തുത സിപിഎം ഇനിയും മനസിലാക്കിയിട്ടില്ല.
ജീവിതവും സ്നേഹവും ഒരുപാട് ബാക്കിവെച്ചാണ് ഷുഹൈബ് കടന്നുപോയത്. ആ കുടുംബത്തിന്റെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. ഇതുപോലെ എത്രയോ കുടുംബങ്ങളിലെ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക്, ഭാര്യമാർക്ക് അവരുടെ കണ്ണുനീരിന് രക്തത്തിന്റെ നിറമാണെന്ന സത്യം സിപിഎം ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പ്രസ്ഥാനത്തിന് വേണ്ടി ലാഭേഛയില്ലാതെ ആത്മാർത്ഥമായി പ്രവർത്തിച്ച് ജീവൻ വെടിഞ്ഞ ധീരരക്തസാക്ഷികളുടെ ജീവിതം സഘടനാ പ്രവർത്തനത്തിൽ മാതൃകയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി മുൻ ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ കമ്മറ്റി അംഗംങ്ങളായ ജോൺ കോശി, സിറാജ് പുറക്കാട്, ഹനീഫ റാവുത്തവർ, നാഷണൽ കമ്മറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി,
നേതാക്കളായ ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരിം, വിൽസൺ തടത്തിൽ, ഷിജില ഹമീദ്,സക്കീർ പറമ്പിൽ, ജേക്കബ്ബ് പാറയ്ക്കൽ, പാർവ്വതി സന്തോഷ്, അൻവർ വണ്ടൂർ, അസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാം പ്രകാശ്, സജൂബ് അബ്ദുൽ ഖാദർ, ദിൽഷാദ് തഴവ, ലിബി ജയിംസ് റഹിമുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി ശശി നന്ദിയും പറഞ്ഞു.
ഷാജിദ് കാക്കൂർ, റഷീദ് പത്തനാപുരം, റോയ് വർഗ്ഗീസ്, രാജേഷ് സി.വി, ഷിനാസ് സിറാജുദ്ദീൻ, ജോജി വി ജോസഫ്, ജലീൽ പള്ളാതുരുത്തി, അബ്ദുൽ ഹക്കിം, ഹമീദ് മരക്കാശ്ശേരി, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ലൈജു ജയിംസ്, ഹുസ്ന ആസിഫ്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.
Kuwait
ഷിഫ് ജസീറ അവാർഡ് നിശ വ്യഴാഴ്ച ആസ്പയർ ഇന്ത്യൻ സ്‌കൂളിൽ

കുവൈറ്റ് സിറ്റി : ഷിഫ് ജസീറ അവാർഡ് നിശ വ്യഴാഴ്ച ആസ്പയർ ഇന്ത്യൻ സ്‌കൂളിൽ നടക്കും. 2025 ലെ ഷിഫ എക്സലൻസ് അവാർഡുകൾ നജീബ് സി.കെ. (ഗൾഫ് മാധ്യമം ബിസിനസ് സൊല്യൂഷൻസ് കുവൈറ്റ് ഹെഡ്), നിക്‌സൺ ജോർജ് (കണക്ഷൻസ് മീഡിയ – ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർക്ക് നൽകും. മാധ്യമ-പൊതുജനബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അവർ നൽകിയ മികച്ച ശ്രമങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഷിഫാ ജസീറ മാനേജ്‍മെന്റ് അറിയിച്ചു. 10, 15 വർഷങ്ങളായി ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ഭാഗമായ ജീവനക്കാരെയും ആദരിക്കുന്നുണ്ട്. ഫെബ്രുവരി 20 വ്യാഴം സായാന്ഹനത്തിൽ 7:00 മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ൽ നടക്കുന്ന അവാഡ് നിശക്ക് രസം പകരാനായി ഉറുമി മ്യൂസിക് ബ്രാൻഡിനൻറെ നേതൃത്വത്തിൽ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login