Connect with us
48 birthday
top banner (1)

Featured

നരേന്ദ്ര മോദി ഇനി റെയില്‍വേ ട്രാക്കും കൂടിയേ വില്‍ക്കാനുള്ളൂ എന്ന് ലാലു പ്രസാദ് യാദവ്

Avatar

Published

on


പട്‌ന: നരേന്ദ്ര മോദി സര്‍ക്കാര്‍ റെയില്‍വേയെ തകര്‍ത്തുവെന്ന് ആരോപിച്ച് വിമര്‍ശനവുമായി മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്. ഇനി ട്രാക്കും കൂടിയേ വില്‍ക്കാനുള്ളൂ എന്നും ലാലു പരിഹസിച്ചു.

‘മോദിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ റെയില്‍വേ നിരക്കുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിലയും വര്‍ധിപ്പിച്ചു. സ്റ്റേഷനുകള്‍ വിറ്റു. ജനറല്‍ ബോഗികളുടെ എണ്ണം കുറച്ചു. വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തി. റെയില്‍വേ സുരക്ഷ വെട്ടിക്കുറച്ചിരിക്കുന്നു. അതിനാല്‍ അപകടങ്ങള്‍ ദിനംപ്രതി സംഭവിക്കുന്നു. റെയില്‍വേ നഷ്ടം സഹിക്കുകയാണെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. ഇനി അവര്‍ റെയില്‍വേ ട്രാക്കുകള്‍കൂടി വില്‍ക്കുമോ- രാഷ്ട്രീയ ജനതാ ദള്‍ നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു ‘എക്‌സി’ലെ ഒരു പോസ്റ്റില്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന റെയില്‍വേ അപകടങ്ങളില്‍ ലാലു നേരത്തെ ആശങ്ക പ്രകടിപ്പിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

Advertisement
inner ad

2004നും 2009 നും ഇടയില്‍ യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ആര്‍.ജെ.ഡി തലവന്‍. ഇന്ത്യന്‍ പൊതുമേഖലാ ഭീമന്‍ പാപ്പരത്തത്തിലേക്ക് നീങ്ങിയ സമയത്ത് റെയില്‍വേയെ പുനരുജ്ജീവിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹം നേടി. ലാലുവിന്റെ കീഴില്‍ റെയില്‍വേയുടെ വഴിത്തിരിവ് ലോകമെമ്പാടുമുള്ള നിരവധി സര്‍വകലാശാലകളില്‍ പഠന വിഷയമായി മാറി.

2004ല്‍ ലാലു ചുമതലയേല്‍ക്കുമ്പോള്‍ റെയില്‍വേയുടെ മിച്ചം വെറും 880 കോടി രൂപയായിരുന്നു. എന്നാല്‍, 2007 ആയപ്പോഴേക്കും 11,500 കോടി രൂപയായി ഉയര്‍ന്നു. അറ്റവരുമാനം 4,000 കോടി രൂപയില്‍ നിന്ന് 16,000 കോടി രൂപയായി. യാത്രക്കാര്‍ക്കുള്ള സേവനത്തിലും ചരക്ക് ഗതാഗതത്തിലും വന്‍ മുന്നേറ്റമുണ്ടായി. മെച്ചപ്പെട്ട കാര്യക്ഷമതക്കും പേരുകേട്ടു.

Advertisement
inner ad

എന്നാല്‍, ലാലു തന്റെ ഭരണകാലത്ത് ഭൂമി കുംഭകോണത്തില്‍ ആരോപണ വിധേയനായി. കേസില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ന്യൂഡല്‍ഹിയിലെ റൂസ് അവന്യൂവിലെ പ്രത്യേക കോടതികള്‍ പരിഗണിക്കുകയാണ്. ലാലുവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മൂത്ത മകളും പാട്ലീപുത്ര എം.പിയുമായ മിസ ഭാരതി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരുള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. റൂസ് അവന്യൂ കോടതിയില്‍ ലാലു, തേജസ്വി, തേജ് പ്രതാപ് എന്നിവര്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് കരുതുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും ഇത് പ്രധാനമന്ത്രി മോദിയുടെ പരാജയമായി കാണണമെന്നും ലാലു ഊന്നിപ്പറഞ്ഞു. ‘ഇത് നരേന്ദ്ര മോദിയുടെ പരാജയമായിരിക്കും’. പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലാലുവിനൊപ്പമുണ്ടായിരുന്ന മിസയും എക്സിറ്റ് പോളുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മിക്കവയും സൂചിപ്പിക്കുന്നത് ആര്‍.ജെ.ഡി സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഹരിയാനയെ ബി.ജെ.പിയില്‍നിന്ന് പിടിച്ചെടുക്കുമെന്നാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ ഭാഗമായ ഇന്‍ഡ്യാ ബ്ലോക്കിന്റെ വിജയമായാണ് ഞാനിതിനെ കാണുന്നത്. ഹരിയാനയില്‍ ജനങ്ങളുടെ സര്‍ക്കാറാണ് ഭരിക്കാന്‍ പോകുന്നതെന്നും മിസ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഹരിയാനയിലെ ഫലം പുറത്തുവരിക.

Advertisement
inner ad

Featured

സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

Published

on

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലെ സി.സിടിവിയിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബാന്ദ്രയിലുള്ള സെയ്‌ഫ് അലിഖാൻ്റെ വീട്ടിലെ എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയിൽ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്‌തുവരികയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്‌ഫ് മുറിയിലെത്തിയത്. തുടർന്ന് കള്ളനെ പിടികൂടുന്നതിനിടെ മൽപ്പിടിത്തത്തിനിടെയാണ് പ്രതി സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

Continue Reading

Delhi

ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published

on

ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.

Continue Reading

Bengaluru

എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു

Published

on

ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച്‌ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured