Connect with us
,KIJU

Kerala

കുന്ദമംഗലം ഗവ:കോളേജില്‍ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കണം: യുഡിഎസ്എഫ്

Avatar

Published

on

  • എസ് എഫ് ഐ പ്രവർത്തകർ ബാലറ്റ് കീറിയത് പരാജയം ഉറപ്പാക്കിയപ്പോൾ
  • ക്രമക്കേടിന് പ്രിൻസിപ്പലും കൂട്ടുനിന്നു

കോഴിക്കോട്: എസ് എഫ് ഐ പ്രവർത്തകർ ബാലറ്റ് കീറിയതിനെ തുടർന്ന് വിവാദമായ കുന്ദമംഗലം ഗവ:കോളേജില്‍ നിലവില്‍ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കണമെന്ന് യുഡിഎസ്എഫ്. പരാജയഭീതികാരണം എസ് എഫ് ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള ഒരുവിഭാഗം അധ്യാപകരുടെ പിന്തുണയോടെയാണ് ഇത്തരം അതിക്രമങ്ങള്‍ നടത്തിയത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം യുഡിഎസ്എഫിനില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആകെ പോള്‍ചെയ്തതിന്റെ എന്‍പത് ശതമാനം എണ്ണികഴിഞ്ഞപ്പോള്‍ യുഡിഎസ്എഫിന് വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. എന്നാല്‍ കൗണ്ടിങിന് വന്നിരുന്ന എസ്എഫ്ഐ ഏജന്റുമാര്‍ പുറത്തുനിന്ന് ആളുകളെ ഫോണ്‍ചെയ്ത് എത്തിച്ച് മന:പൂര്‍വ്വം സംഘര്‍ഷം തീര്‍ക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോടും പറഞ്ഞു.

ബാലറ്റ് പേപ്പര്‍ കീറിയെറിയുന്നതടക്കമുള്ള അതിക്രമങ്ങള്‍ നടത്തിയ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അര്‍ജുന്‍,കാര്‍ത്തിക് എന്നിവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നും അക്രമങ്ങള്‍ക്ക് കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടെണ്ണിയ എകണോമിക്‌സ്,ബി കോം ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ലീഡ് ഇല്ലാത്തതിനെ തുടര്‍ന്ന് കൗണ്ടിങിന് വന്നിരുന്ന എസ്.

 എഫ് ഐ ഏജന്റുമാര്‍ ഏരിയ കമ്മിറ്റിയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത് ശ്രദ്ധയില്‍പെട്ട യുഡിഎസ്എഫ് ഏജന്റുമാര്‍ അത് അധ്യാപകരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി മൊബൈല്‍ ഉപയോഗിച്ചത് അവിടെയുണ്ടായിരുന്ന അധ്യാപകന്‍ തടഞ്ഞു. ഇതോടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകര്‍ക്കെതിരെ പ്രകോനപരമായി നീങ്ങുകയും ചോദ്യംചെയ്ത യുഡിഎസ്എഫ് കൗണ്ടിങ് ഏജന്റുമാരെ മര്‍ദ്ദിക്കുകയായിരുന്നു. ബാലറ്റ്‌പെട്ടി എടുത്ത് ബാലറ്റ് പേപ്പറുകള്‍ ജനലിലൂടെ പുറത്തേക്ക് കീറി എറിയുകയുണ്ടായി. ആ സമയം ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ പൊലീസിനെ വിളിക്കുകപോലും ചെയ്യാതെ എസ്എഫ്.

Advertisement
inner ad

ഐയെ ഭയന്ന് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നു. പുറത്തേക്കെറിഞ്ഞ ബാലറ്റ് പേപ്പറുകള്‍ ആ സമയം തന്നെ അവിടുന്ന കാണാതായാത് കൃത്യമായ ഗൂഢാലോചോനയിലുടെ ഫലമാണെന്നും കെഎസ്യു-എംഎസ് എഫ് നേതാക്കള്‍ ആരോപിച്ചു. പുറത്തുനിന്നുവന്ന ഡിവൈ.

എഫ്ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് അതിക്രമിച്ച് കയറി യുഡിഎസ്എഫ് പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ചെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു സംസ്ഥാന കമ്മറ്റി അംഗം അര്‍ജുന്‍ പൂനത്ത്, എംഎസ്എഫ് ജില്ല ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍,എം.വി രാകിന്‍,അജ്മല്‍ കൂനഞ്ചേരി,സി.എം മുഹാദ്,ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികളായ യുഡിഎസ്എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി മുഹസിന്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ആദിത്യന്‍, യുയുസി സ്ഥാനാര്‍ഥി ഷാജിദ്, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥി ശ്യാം കൃഷ്ണ പങ്കെടുത്തു.

Advertisement
inner ad

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

Published

on

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് പ്രതിയുടെ മൊഴി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

Advertisement
inner ad

കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാർ.

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Ernakulam

ശ്രീക്കുട്ടനെ ചേർത്തുപിടിച്ച്, രാഹുൽ ഗാന്ധി

Published

on

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താൻ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ നേരിൽകണ്ട് രാഹുൽ ഗാന്ധി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.

എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ കോടതി ഉത്തരവിട്ടു.

Advertisement
inner ad

മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്യുവിനായി കോടതിയിൽ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചുമതലപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured