Connect with us
48 birthday
top banner (1)

Featured

ആലപ്പുഴയിലും പാലക്കാടും തൃശ്ശൂരും കെഎസ്‌യു മാർച്ച്; സംഘർഷം; കാസർഗോഡ് കരിങ്കൊടി

Avatar

Published

on

ആലപ്പുഴ: തിരുവനന്തപുരം കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിലും കേരള സർവകലാശാലയിലേക്ക് നടത്തിയ കെഎസ്‌യു പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെഎസ്‌യു ജനാധിപത്യ സംരക്ഷണ മാർച്ചുകൾ നടത്തി.

പാലക്കാട് നടന്ന മാർച്ചിൽ ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗൗജ വിജയകുമാരൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ശ്യാം ദേവദാസ്,ഡിജു ദിവാകരന്‍, സ്മിജ രാജന്‍, ജിഷ്ണു, അനൂജ് ,ബാദുഷ, വിവേക്, അമൽ,മുഷറഫ്,എന്നിവര്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദുവിന് കാസർഗോഡ് ജില്ല പ്രസിഡണ്ട് ജവാദ് പുത്തൂർ, നിതിൻ രാജ് ഇരിയണ്ണി എന്നിവരുടെ നേതൃത്വത്തിൽ കാസർഗോഡ് ദേശീയ പാതയിൽ വെച്ച് കരിങ്കൊടി കാണിച്ചു.

കെഎസ്‌യു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ൦.ജില്ലാ പ്രസിഡന്റ് എ. ഡി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സിംജോ സാമുവൽ സഖറിയ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാഹീൻ മൂപ്പത്തിൽചിറ, അരുണിമ എൻ കുറുപ്പ്, കൺവീനർ അൻസിൽ ജലീൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുറുമി ഷാഹുൽ, ബിച്ചു കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.

തൃശൂരിൽ നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി അരുണിമ .എസ്. കുറുപ്പ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഡിസിസി യിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം റൗണ്ട് ചുറ്റി നടുവിലാൽ പരിസരത്ത് അവസാനിച്ച പ്രകടനത്തിൽ ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഷറഫ് ചിറ്റണ്ട, അനുപമ, അനീസ് കടങ്ങോട്, സോനാ ജലീൽ, ഹാഷിം കൊച്ചന്നൂർ, മിഥ്ലാജ് പുതുക്കാട് എന്നിവർ നേതൃത്വം നൽകി.

Featured

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.

ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവച്ച് ഹൃദയാഘാതം സംഭവിച്ചു. തമീമിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Advertisement
inner ad

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ തമീം ഇഖ്ബാൽ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇഖ്ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തൻ്റെ തീരുമാനം മാറ്റുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

Published

on

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച്‌ അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ

Continue Reading

Featured

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Featured