Connect with us
,KIJU

Kerala

കെഎസ്ആർടിസി ബിജു പ്രഭാകറിന്റെ കുടുംബ സ്വത്തല്ല: ആർ. ചന്ദ്രശേഖരൻ

Avatar

Published

on

തിരുവനന്തപുരം: സിഎംഡി ബിജു പ്രഭാകറിനെ കൊണ്ട് തുടർച്ചയായി പരാജയപ്പെടുന്ന പരീക്ഷണങ്ങൾ നടത്തി കെഎസ്ആർടിസിയെ സമ്പൂർണമായി തകർക്കാൻ സർക്കാർ തലത്തിൽ ​ഗൂഢാലോചന നടക്കുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കണ്ണുകെട്ടി കുതിരയെ വിടുന്നത് പോലെയാണ് കെഎസ്ആർടിസിയെ അഴിച്ചുവിട്ടിരിക്കുന്നത്. ഈ കുതിര എവിടെ ചെന്ന് കയറുമെന്ന് അറിയില്ല. കെഎസ്ആർടിസിയെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാക്കുന്നതിനുള്ളതാണ് ഏറ്റവും ഒടുവിലത്തെ പരീക്ഷണം. സർക്കാർ അറിയാതെ സിഎംഡി മാത്രമായാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് വിശ്വസിക്കാനാവില്ലെന്നും ബിജുപ്രഭാകർ രാജിവെച്ചു സ്വയം ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്നും ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ ദുഃസ്ഥിതിക്ക് ആരാണ് ഉത്തരവാദിയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയും ​ഗതാ​ഗത മന്ത്രിയുമാണ്. ​​ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അത് വെളിപ്പെടുത്തണം. കെഎസ്ആർടിസിയെ എന്ത് ചെയ്യാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. ബിജു പ്രഭാകർ നടത്തുന്ന പരാജയപ്പെട്ട പരീക്ഷണങ്ങളിൽ എന്തുകൊണ്ടാണ് സർക്കാർ മൗനം പാലിക്കുന്നത്. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ​ഒരു പൊതുമേഖലാ ​ഗതാ​ഗത സംവിധാനത്തെ തകർക്കാർ ശ്രമിക്കുന്ന സർക്കാരിനെതിരെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയുടെ എല്ലാ സൗകര്യങ്ങളും ഉപയോ​ഗിച്ച് സ്വിഫ്റ്റ് എന്ന കമ്പനി പ്രവർത്തിക്കുകയാണ്. ഇതിന് ആരാണ് അനുമതി നൽകിയത്. കെഎസ്ആർടിസിയിൽ ശമ്പളമില്ല, പെൻഷനില്ല. ജീവനക്കാരോട് ഇത്രയും മഹാപാപം ചെയ്യുന്നത് ശരിയല്ല. സ്വിഫ്റ്റ് ബസുകൾ പണയം വെയ്ക്കാൻ നോക്കിയിട്ട് ആർക്കും വേണ്ട. കെഎസ്ആർടിസി ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥന്റെ കുടുംബ സ്വത്താണോയെന്ന് ചോദിച്ച ആർ. ചന്ദ്രശേഖരൻ, അങ്ങനെയെങ്കിൽ മുഖ്യമന്ത്രി അക്കാര്യം തുറന്നുപറയണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ്, ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Kerala

സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Published

on

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.

Advertisement
inner ad

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികൾക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ട‌റെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥൻ്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ത്ഥിനിയായ ഷഹാനയെയാണ് ഫ്‌ളാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രഥമിക നിഗമനം. മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം.

Advertisement
inner ad

ഇന്നലെ രാത്രിയാണ് ഷഹാനയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ് ഡോ.ഷഹാന. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ.ഷഹാനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒപ്പം പഠിക്കുന്ന പി ജി വിദ്യാര്‍ത്ഥികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.

Advertisement
inner ad
Continue Reading

Featured