Connect with us
48 birthday
top banner (1)

Featured

കെപിസിസി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അം​ഗീകരിച്ചു

Avatar

Published

on

കെപിസിസി പ്രസിഡന്റിന് സമർപ്പിച്ച് അംഗീകരിച്ച റിപ്പോർട്ടിന്റെ പൂർണ്ണരൂപം:

2022 ഡിസംബർ 20 ന് അന്തരിച്ച ബഹുമാന്യനായ കെ.പി.സി.സി. ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മർദ്ദം മൂലമാണെന്ന് 14ദിവസത്തിന് ശേഷം മകൻ പരാതി നൽകുന്നു. തികച്ചും സ്വാഭാവിക മരണമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച മരണമായിരുന്നു അത്. എന്നാൽ 14 ദിവസങ്ങൾക്ക് ശേഷം തന്റെ പിതാവിന്റെ മരണം അസ്വാഭാവികമാണ് എന്ന് മകനും മകളും ചേർന്ന് പരാതി നൽകുന്നു. അതിൽ ദുരൂഹതയുണ്ട് എന്ന് ഞാൻ അപ്പോൾ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ പരാതി സത്യന്ധമായിരുന്നില്ല എന്നെനിക്ക് ബോധ്യപ്പെട്ടു. ട്രഷററുമായി നല്ല ബന്ധത്തിലുള്ള , അദ്ദേഹത്തിന് നല്ല മതിപ്പുള്ള രമേശ്, പ്രമോദ് എന്നിവരെ ആരോപണ വിധേയരാക്കിയതിൽ ഗൂഢാലോചനയുണ്ട് എന്നും എനിക്ക് മനസ്സിലായി.എങ്കിലും ഈ വിഷയത്തിൽ ഒരാഭ്യന്തര അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ ശ്രീ മരിയാപുരം ശ്രീകുമാർ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ ശ്രീ സുബോധൻ അംഗവുമായ കമ്മീഷനെ ആയിരുന്നു അന്വേഷണത്തിന് നിയോഗിച്ചത്. രണ്ടു പേരും തിരുവനന്തപുരത്തുള്ള വ്യക്തികളും വി.പ്രതാപചന്ദ്രനുമായി ദീർഘകാല ബന്ധമുള്ളവരും ആയിരുന്നു. മരിയാപുരത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി ചോദ്യാവലികൾ തയ്യാറാക്കി അന്വേഷണം നടത്തി. ഓഫീസ് ജീവനക്കാർ, ട്രഷററുടെ സുഹൃത്തുക്കൾ, അയൽവാസികൾ , പാർട്ടി ഭാരവാഹികൾ,പരാതിക്കാരൻ, ആരോപണവിധേയർ എന്നിവരിൽ നിന്നും വിശദമായി മൊഴിയെടുത്തു. ലഭ്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് കെപിസിസിപ്രസിഡണ്ടായ എനിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കിട്ടി.

Advertisement
inner ad

കമ്മീഷന്റെ പ്രധാനകണ്ടെത്തലുകൾ.

  1. ട്രഷറർക്ക് യാതൊരു വിധ മാനസിക സമ്മർദ്ദവും പ്രസ്തുത വ്യക്തികളിൽ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല .
  2. സാമൂഹ്യ മാധ്യമങ്ങളിൽ ട്രഷറർക്കെതിരായി വന്ന വാർത്തകൾ റിപ്പോർട്ടർമാർ പേര് വെച്ച് നൽകിയതാണ്. അതിൽ രമേശിനോ പ്രമോദിനോ ഒരു പങ്കുമില്ല.
  3. ട്രഷറർക്ക് പ്രസ്തുത വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ല.
  4. മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ല.
  5. ജീവിച്ചിരിക്കേ പ്രതാപചന്ദ്രൻ പാർട്ടിയോട് ഇവരെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ല.
  6. ചില വ്യക്തികളുടെ പ്രേരണയിലാണ് മകൻ പരാതി നൽകിയതെന്ന് സുവ്യക്തമാണ്.
  7. അവർക്ക് സംഭവിച്ച മാനഹാനി പ്രസ്തുത പരാതി ഉന്നയിച്ചവർ ബോധപൂർവ്വം സൃഷ്ടിച്ചതാണ്. കമ്മീഷന്റെ കണ്ടെത്തലിനെക്കുറിച്ച് പാർട്ടി വിശദമായി പഠിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിരപരാധികളായ രണ്ട് വ്യക്തികളെ കേസിൽ പെടുത്താനുണ്ടായ ശ്രമം അത്യന്തം അപലപനീയമാണ്. പത്രങ്ങളിൽ വന്ന വാർത്തകളും മാനഹാനിയുണ്ടാക്കുന്നതായിരുന്നു. ആരോപണം ഉണ്ടായി എന്നതിന്റെ പേരിൽ അവരെ മാറ്റി നിർത്തി എന്ന വാർത്ത അടിസ്ഥാനരഹിതമായിരുന്നു.

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Continue Reading

Featured

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

Published

on

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Continue Reading

Featured