Connect with us
48 birthday
top banner (1)

Featured

കൊല്ലം തില്ലാനയ്ക്കു തിരശീല ഉയർന്നു, കലോത്സവ ദീപം തെളിഞ്ഞു

Avatar

Published

on

കൊല്ലം: 62ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിനു പ്രൗഢമായ തുടക്കം. ഏഴു തിരിയിട്ട നിലവിളക്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചലച്ചിത്ര താരങ്ങളും ചേർന്നു കലാദീപം തെളിയിച്ചു. പിന്നാലെ 24 വേദികളിലായി കലോത്സവത്തിന്റെ വിവിധ ഇനങ്ങളിൽ മത്സരം തുടങ്ങി. ഇതു കുട്ടികളുടെ കലോത്സവമാണെന്നും അതിൽ രക്ഷിതാക്കൾ മത്സരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുഞ്ഞുങ്ങളുടെ മനസിൽ കാലുഷ്യത്തിന്റെ വിത്തുകൾ വിതയ്ക്കരുതെന്നും ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. അടുത്ത വർഷം മുതൽ കലോത്സവത്തിൽ കേരളത്തിന്റെ ​ഗോത്ര കലകളും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്കൂൾ കലോത്സവ മാനുവൽ ഉടൻ പരിഷ്കരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. പരമ്പരാ​ഗതമായ പല കലകളും ഇന്ന് കലോത്സവ വേദിക്കു പുറത്താണ്. അവ കൂടി ഉൾപ്പെടുമ്പോൾ മാത്രമേ കേരളീയ കലാരൂപങ്ങൾക്കു സ്കൂൾ വേദിയിൽ പൂർണത ലഭിക്കൂ എന്നും ശിവൻ കുട്ടി വ്യക്തമാക്കി.
മന്ത്രിമാരായ കെ.എൻ. ബാല​ഗോപാൽ, കെ. രാജൻ, ജെ. ചിഞ്ചു റാണി, കെ.ബി ​ഗണേഷ് കുമാർ, മേയർ പ്രസന്ന ഏണസ്റ്റ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, എ.എം ആരിഫ്, എംഎൽമാരായ എം. മുകേഷ്, പി.സി. വിഷ്ണുനാഥ്, സി.ആർ മഹേഷ്, നൗഷാദ്, കോവൂർ കുഞ്ഞുമോൻ, പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, സുജിത്ത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ​ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർ ഹണി ബെ‍ഞ്ചമിൻ, ചലച്ചിത്ര താരങ്ങളായ ആശാ ശരത്ത്, നിഖില വിമൽ തുടങ്ങിയവർ പ്രസം​ഗിച്ചു. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാ​ഗതം ആശംസിച്ചു.
കാസർ​ഗോഡ് ​ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ​ഗോത്രവർ​ഗ കലാരൂപമായ മം​ഗലം കളിയും ആശാ ശരത്തും കൂട്ടരും അവതരിപ്പിച്ച സ്വാ​ഗത​ഗാന നൃത്തരൂപവും കാണികളെ പിടിച്ചിരുത്തുന്നതായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പൂർണ സമയവും ഇതിനു സാക്ഷ്യം വഹിച്ചു.

Featured

സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

Published

on

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലെ സി.സിടിവിയിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബാന്ദ്രയിലുള്ള സെയ്‌ഫ് അലിഖാൻ്റെ വീട്ടിലെ എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയിൽ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്‌തുവരികയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്‌ഫ് മുറിയിലെത്തിയത്. തുടർന്ന് കള്ളനെ പിടികൂടുന്നതിനിടെ മൽപ്പിടിത്തത്തിനിടെയാണ് പ്രതി സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

Continue Reading

Delhi

ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published

on

ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.

Continue Reading

Bengaluru

എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു

Published

on

ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച്‌ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured