Connect with us
48 birthday
top banner (1)

Featured

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ റാഞ്ചി, അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺ

Avatar

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി.  ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് കാണാതായത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന്  ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറഞ്ഞു. വെള്ള  നിറത്തിലുള്ള ഹോണ്ട അമൈസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കേരളവും അയൽ നാടുകളും പൊലീസ് അരിച്ചു പെറുക്കുന്നതിനിടെ, കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത ഫോൺ സന്ദേശവും എത്തി. ഒരു സ്ത്രീയാണ് ഫോണിൽ വിളിച്ചതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
ഇന്നലെ വൈകുന്നേരം 4.45നാണ് നാടിനെ നടുക്കിയ സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തി, മറ്റൊരിടത്തേക്കു ട്യൂഷനു പോകുകയായിരുന്നു അബിഗേൽ സാറയും മൂത്തസഹോദരൻ ജോനാഥനും. ഇവർക്കു പിന്നാലെ മുത്തശിയും ഉണ്ടായിരുന്നു. എന്നാൽ പൊടുന്നനെ കുട്ടികളു‌ടെ അടുത്തേക്ക് കാർ ഓടിച്ചു വന്നു നിൽക്കുകയായിരുന്നു. കാറിൽ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്ന് ജോനാഥൻ ബന്ധുക്കളോടു പറഞ്ഞു.  കാർ നിർത്തിയ ഉടൻ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഒരു കടലാസ് ജോനാഥനു നേർക്കു നീട്ടിയ ശേഷം അമ്മയ്ക്കു കൊടുക്കണമെന്നു പറഞ്ഞു. എന്നാൽ കുട്ടി കടലാസ് വാങ്ങിയില്ല. ഈ കശപിശയ്ക്കിടയിൽ രണ്ടു പേർ പുറത്തിറങ്ങി അബിഗേലിനെ വലിച്ചിഴച്ചു കാറിലേക്കു കയറ്റി. പിന്നാലെ പാഞ്ഞ ജോനാഥനെ സംഘം അടിച്ചോടിച്ചു. കാർ വളരെപ്പെട്ടെന്നു മുന്നോട്ടെടുക്കുന്നതിനിടെ ജോനാഥനു വീണു പരുക്കേൽക്കുകയും ചെയ്തു.
ജില്ലയിലും അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൂയപ്പള്ളി പോലീസ് അറിയിച്ചു. ദേശീയപാതയിലും എംസി റോഡിലും വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്. അതിനിടെയാണ് രാത്രി ഏഴരയോടെ കു‌ട്ടിയുടെ അമ്മയു‌ടെ മൊബൈൽ ഫോണിലേക്ക് അജ്ഞാത സ്ത്രീയുടെ ഫോൺ കോളെത്തിയത്. കുട്ടിയെ ജീവനോടെ വിട്ടു തരണമെങ്കിൽ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം തരണമെന്നായിരുന്നു സന്ദേശം.
ഈ സന്ദേശം അവർ പൊലീസിനു കൈമാറിയെങ്കിലും വിളിച്ച ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടു പോയവർ തന്നെയാണോ ഫോൺ ചെയ്തതെന്നും അന്വേഷിക്കുന്നുണ്ട്. അതേ സമയം, ഈ ഫോണിന്റെ ലൊക്കേഷൻ സ്ഥിരീകരിച്ചതായി പൊലീസ് സൂചിപ്പിച്ചു.  
 കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല.  തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പൊലീസ് പറയുന്നു.  കാറിന്റെ നമ്പർ വ്യാജമാകാനും സാധ്യതയുണ്ട്. ഈ കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured

ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

Published

on

പ്രയാഗ്‌രാജ് : മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30ന് പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‌രാജില്‍ ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്‌നാനം നടത്തിയിരുന്നു.

Advertisement
inner ad
Continue Reading

Featured