Dubai
കിക്കോഫ് 2025: ഇൻകാസ് തൃശൂർ ചാമ്പ്യൻമാരായി

ദുബായ്: ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് ‘കിക്ക് ഓഫ് 2025’ൽ, ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി ചാമ്പ്യന്മാരായി. ഓൺലി ഫ്രഷ് ദുബായ് റണ്ണർ അപ്പും, ഹിമാലയ കൂൾ അറക്കൽ എഫ്.സി സെക്കന്റ് റണ്ണർ അപ്പും നേടി. ദുബായ് ഖിസൈസ് വുഡ്‌ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റിൽ 16 ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അജു മികച്ച ഡിഫൻഡറായും, ബിലാൽ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തു. ഡെന്നിസ് ആയിരുന്നു ടൂർണ്ണമെന്റിലെ മികച്ച പ്ലേയർ.
ഇൻകാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ടൂർണ്ണമന്റ് ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സമ്മാനദാനം നിർവ്വഹിച്ചു. ജിജിസ് മാനേജിംഗ് ഡയറക്റ്റർ ജസ്റ്റിൻ, ഇൻകാസ് നേതാക്കളായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, മോഹൻദാസ് പി.കെ, ടൈറ്റസ് പുല്ലൂരാൻ, മൊയ്‌ദു കുറ്റിയാടി, നസീർ മുറ്റിച്ചൂർ, ഉദയ വർമ്മ, നാദർഷ, ഷാജി ഷംസുദ്ധീൻ, സിന്ധു മോഹൻ, രാജി എസ് നായർ, ടി പി അഷ്‌റഫ്, നൂറുൽ ഹമീദ്, അനന്ദൻ പെരുമാചേരി, അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇൻകാസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, ബാബുരാജ് കാളിയെത്തിൽ, ട്രഷറർ ദിലീപ് കുമാർ, വർക്കിംഗ് പ്രസിഡന്റ് ബാലകൃഷ്ണൽ അല്ലിപ്ര, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ ചെക്യാട് , കൺവീനർ പ്രജീഷ് വിളയിൽ , ടൂർണമെന്റ് കോർഡിനേറ്റർ ഷിജോ കോലഞ്ചേരി, അരിഷ് അബൂബക്കർ , റിയാസ് ചെന്ത്രാപ്പ്നി , അഷ്‌റഫ് പാലേരി, സജി ബേക്കൽ, ബാഫക്കി ഹുസൈൻ, അബ്ദുൽ റഹ്മാൻ ഏറാമല, ജെബിൻ ഇബ്രാഹിം, ജിൻസി മാത്യു, അഹ്‌മദ് അലി, ഷംഷീർ നാദാപുരം, സുലൈമാൻ കറുത്താക്ക, ഫൈസൽ തങ്ങൾ, ബിജു കാഞ്ഞങ്ങാട്, കുട്ടികൃഷ്ണൻ, സുനിൽ നമ്പ്യാർ, ജിജു കാർത്തികപ്പള്ളി, ഉമേഷ് വെല്ലൂർ, താരിസ് മുഹമ്മദ്, രാജു ഡാനിയേൽ, അഡ്വ: മുഹമ്മദ് റാഫി നിലമേൽ, ഹരീഷ് മേപ്പാട്, സുധീപ് പയ്യന്നൂർ, രാജീവൻ ടി പി, നൗഷാദ് ആഴൂർ, വിജയ് തോട്ടത്തിൽ, ഫിറോസ് മുഹമ്മദ് അലി, നൗഫൽ സൂപ്പി, കലാധര ദാസ്, സയാനി സിയ, നവാസ് നാലകത്ത്, ബൈജു സുലൈമാൻ തുടങ്ങി മറ്റ് സ്റ്റേറ്റ്-ജില്ലാ ഭാരവാഹികൾ എന്നിവർ ചേർന്ന് ടൂർണമെന്റ് നിയന്ത്രിച്ചു.
Dubai
യുഎഇ ദേശീയ ദിനാഘോഷം: സ്വാഗതസംഘം രൂപീകരിച്ച് ദുബായ് കെഎംസിസി

ദുബായ്: യുഎഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കുവാൻ ഒരുങ്ങി ദുബായ് കെഎംസിസി. ഡിസംബർ 1ന് അൽ നാസിർ ലിഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 501 അംഗങ്ങളുള്ള സ്വാഗതസംഘത്തിനു രൂപം നൽകി.
ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ യുഎഇയിൽ നടക്കുന്ന ശ്രദ്ധേയമായ ദേശീയ ദിനാഘോഷ പരിപാടിയായിരിക്കും ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഇശൽസന്ധ്യ തുടങ്ങിയ ആഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ, യുഎഇയിലെ അറബ് പ്രമുഖർ, വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ അതിഥികളായി പങ്കെടുക്കും. ഇതുസംബന്ധിച്ച് ചേർന്ന കൺവെൻഷനിൽ ഡോ.അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര സ്വാഗതവും പൊട്ടങ്കണ്ടി ഇസ്മായിൽ നന്ദിയും പറഞ്ഞു. ഇസ്മായിൽ ഏറാമല സ്വാഗതസംഘം കമ്മിറ്റി അവതരിപ്പിച്ചു.
സ്വാഗതസംഘം
മുഖ്യ രക്ഷാധികാരി– ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ
രക്ഷാധികാരികൾ
പൊട്ടങ്കണ്ടി അബ്ദുല്ല, ഡോ. സി.പി ബാവ ഹാജി, ബെൻസ് മഹ്‌മൂദ് ഹാജി, പൊയിൽ അബ്ദുല്ല, ഷൗക്കത്തലി ഹുദവി, പി.എ സൽമാൻ ഇബ്രാഹിം, സി.കെ അബ്ദുൽ മജീദ്, റാഷിദ് ബിൻ അസ്‌ലം, ഡോ.അൻവർ അമീൻ ( ചെയർമാൻ.), യഹ്‌യ തളങ്കര ( ജനറൽ കൺവീനർ.), പൊട്ടങ്കണ്ടി ഇസ്മായിൽ (ട്രഷറർ), ഇസ്മായിൽ ഏറാമല, റഈസ് തലശ്ശേരി(കോ- ഓർഡിനേറ്റർ)
വൈസ് ചെയർമാൻമാർ
ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഒ.കെ ഇബ്രാഹിം,ഹംസ തൊട്ടിയിൽ, എ.സി ഇസ്മായിൽ, ബാബു തിരുന്നാവായ, മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം, യൂസുഫ് മാസ്റ്റർ മണ്ണാർക്കാട്, ഹനീഫ് ചെർക്കള, ആർ.ഷുക്കൂർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആവയിൽ ഉമ്മർ ഹാജി, മുസ്തഫ വേങ്ങര, ഇസ്മായിൽ അരൂക്കുറ്റി, സലാം കന്യാപ്പാടി, സൈനുദ്ദീൻ ചേലേരി, കെ.പി മുഹമ്മദ്, സിദ്ദീഖ് കാലൊടി, ജമാൽ മനയത്ത്, ജംഷാദ് മണ്ണാർക്കാട്, ഷഫീഖ് സലാഹുദ്ദീൻ, മൊയ്തു മക്കിയാട്, പി.എസ് മുഹമ്മദ് ശരീഫ്, നിസാം ഇടുക്കി, ഷഹീർ കൊല്ലം, മുജീബുർറഹ്മാൻ ആലപ്പുഴ, അബ്ദുസമദ് എറണാകുളം
ജോയിന്റ് കൺവീനർമാർ
മുസ്തഫ തിരൂർ, പി.വി നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ സലാം, ഒ.മൊയ്തു, ഹസൻ ചാലിൽ, അബ്ദുല്ല ആറങ്ങാടി, എസ്.നിസാമുദ്ദീൻ, സാദിഖ് എസ്.എം, മജീദ് മണിയോടൻ, ജലീൽ മഷ്ഹൂർ തങ്ങൾ, എ.പി നൗഫൽ, ഗഫൂർ പട്ടിക്കര, ടി.ആർ ഹനീഫ്, റഹ്ദാദ് മൂഴിക്കര, കെ.ടി ഗഫൂർ, ഷുക്കൂർ കാരയിൽ, ഷിബു കാസിം, കമാലുദ്ദീൻ അൻവർഷാ, പി.പി അഹമ്മദ് സുലൈമാൻ, റഹ്‌നാസ് യാസീൻ വയനാട്, മുഹമ്മദ് ഹുസൈൻ,
വിവിധ സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ
ബെൻസ് മഹ്‌മൂദ് ഹാജി, ബാബു തിരുന്നാവായ (ഫിനാൻസ്), ഒ.കെ ഇബ്രാഹിം, അഡ്വ.ഇബ്രാഹിം ഖലീൽ (പ്രോഗ്രാം), ഒ.മൊയ്തു, ജംഷാദ് മണ്ണാർക്കാട് (റിസപ്ഷൻ), അഷ്റഫ് കൊടുങ്ങല്ലൂർ, സൈനുദ്ദീൻ ചേലേരി (മീഡിയ), മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം (പബ്ലിസിറ്റി), അബ്ദുൽഖാദർ അരിപ്പാമ്പ്ര, മൊയ്തു മക്കിയാട് (മാർട്യേസ് ഡേ), ആർ.ഷുക്കൂർ,സിദ്ദീഖ് ചൗക്കി , അഷ്റഫ് തോട്ടോളി (വളണ്ടിയർ), ഹസൻ ചാലിൽ, ഹംസ ഹാജി മാട്ടുമ്മൽ (ട്രാൻസ്പോർട്ടേഷൻ), എൻ.കെ ഇബ്രാഹിം, മജീദ് മണിയോടൻ (ഫുഡ്),
മുസ്തഫ വേങ്ങര, അബ്ദുല്ല ആറങ്ങാടി (സ്റ്റേജ്&ഡക്കറേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
Dubai
ഷാർജയിൽ വൻ തീപിടിത്തം

ഷാർജ: എമിറേറ്റിലെ ജലവൈദ്യുതി വിഭാഗമായ സേവയുടെ അൽമജാസ് സബ്സ്റ്റേഷനിൽ വൻ തീപിടുത്തം. 3 ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് പുറത്തു വരുന്ന വിവരം. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ജനവാസ മേഖലയിലെ തീപിടിത്തം ജനങ്ങളെ പരിഭ്രാന്തരാക്കി.
അഗ്നിബാധയെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത് ജനജീവിതത്തെയും ബാധിച്ചു. മൊബൈൽ ട്രാൻസ്ഫോർമറുകൾ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മണിക്കൂറുകളോളം ഗതാഗതവും നിയന്ത്രണമുണ്ടായിരുന്നു.
Dubai
യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ

ദുബായ് : സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും.
സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാര്‍ കമ്പനികളില്‍ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികള്‍ തൊഴില്‍ വീസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.
വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുന്‍പ് 50000 മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വര്‍ധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികള്‍ തൊഴില്‍ വാഗ്ദാനം ചെയ്തു സന്ദര്‍ശക വീസയില്‍ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നല്‍കുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നു പണവും വാങ്ങും. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദര്‍ശക വീസയില്‍ അല്ല, എന്‍ട്രി പെര്‍മിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസിഡന്‍സി വീസയുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്‌മെന്റുകളും അനധികൃതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login